<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-4780967151820796688</id><updated>2012-02-16T12:24:25.111+05:30</updated><category term='ഓര്‍മ്മകള്‍'/><category term='വായനാനുഭവം'/><category term='ചിന്തകള്‍'/><category term='സിനിമ'/><category term='പിറന്നാള്‍'/><category term='അനുഭവങ്ങള്‍'/><category term='അവധിക്കാലം'/><category term='പെയിന്റ് സാഹസം'/><category term='വീട്ടുവിശേഷം'/><category term='ആത്മവിശ്വാസം വരുന്ന വഴി'/><category term='കുത്തിക്കുറിപ്പ്'/><category term='അനുഭവം'/><title type='text'>അയനം</title><subtitle type='html'>അറിയാത്ത വഴികളിലൂടെ എങ്ങോട്ടെന്നില്ലാത്ത യാത്ര....</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://rose-ayanam.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default?max-results=100'/><link rel='alternate' type='text/html' href='http://rose-ayanam.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>Rare Rose</name><uri>http://www.blogger.com/profile/01464154795437810690</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_FlVEfPpHaBs/TH4vkU4xZpI/AAAAAAAAAyQ/IUQpXs92e9M/S220/418699406_48b3dfaaf4.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>29</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-4780967151820796688.post-5953329347767208840</id><published>2011-09-12T21:05:00.000+05:30</published><updated>2011-09-12T21:05:26.171+05:30</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><category scheme='http://www.blogger.com/atom/ns#' term='അനുഭവങ്ങള്‍'/><title type='text'>പാട്ടില്‍..ഈ പാട്ടില്‍..</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;span class="z19Dle zG9tqc" id="col-z12lh1gj3ri1hfs2m23bhb3j2rrhhlprg04"&gt;&lt;span class="zo"&gt;&lt;span class="HgYomf"&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-lNmPHe20H1g/Tm4kdPqpsyI/AAAAAAAABHg/ltsONk1J4eQ/s1600/04.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="213" src="http://3.bp.blogspot.com/-lNmPHe20H1g/Tm4kdPqpsyI/AAAAAAAABHg/ltsONk1J4eQ/s320/04.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;&lt;span class="z19Dle zG9tqc" id="col-z12lh1gj3ri1hfs2m23bhb3j2rrhhlprg04"&gt;&lt;span class="zo"&gt;&lt;span class="HgYomf"&gt;&lt;span class="QGJaM Ig sDgL9b" style="display: block;"&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;span class="QGJaM Ig sDgL9b" style="display: block;"&gt;&amp;nbsp; &lt;/span&gt;&lt;span class="QGJaM Ig sDgL9b" style="display: block;"&gt;അങ്ങനെ  പ്രണയം സിനിമ കണ്ടു.. ഒരു കവിത കാണും പോലെ മനസ്സ് നിറച്ച്.. അത്രയും  സുന്ദരന്‍ ഫ്രെയിമുകള്‍..നിറവിന്യാസങ്ങള്‍..കടും നിറങ്ങള്‍ വാരി വിതറാതെ   മഴയ്ക്കും,കടലിനുമൊപ്പം പയ്യെയൊന്ന് ചാറിയും,ഇടയ്ക്കൊന്ന് പ്രക്ഷുബ്ധമായും ഒരു സുന്ദരന്‍  സിനിമ.. ‘എന്താ ഈ സിനിമയിങ്ങനെ നരച്ച്,കൊരച്ച്..ഒരു വയസ്സന്‍ മട്ടില്‍...ഗമ്പ്ലീറ്റ് ദു:ഖത്തിന്റെ  അയ്യരുകളിയാവും.. ’  എന്നൊക്കെ ആദ്യം ട്രെയിലര്‍ കണ്ടപ്പോള്‍ തോന്നിയ വിചാരവികാരങ്ങങ്ങളൊക്കെ  ഇപ്പോള്‍ ഏത് വഴിക്ക് ഓടിപ്പോയെന്നറിയില്ല..&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;span class="z19Dle zG9tqc" id="col-z12lh1gj3ri1hfs2m23bhb3j2rrhhlprg04"&gt;&lt;span class="zo"&gt;&lt;span class="HgYomf"&gt;&lt;span class="QGJaM Ig sDgL9b" style="display: block;"&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;span class="z19Dle zG9tqc" id="col-z12lh1gj3ri1hfs2m23bhb3j2rrhhlprg04"&gt;&lt;span class="zo"&gt;&lt;span class="HgYomf"&gt;&lt;span class="QGJaM Ig sDgL9b" style="display: block;"&gt;&lt;br /&gt;സന്തോഷങ്ങളുടെ  തുടര്‍ച്ചയാണ് ജീവിതം.. ഓരോ ദിവസത്തിലും ത്രില്ലിങ്ങായ എന്തെങ്കിലും കുഞ്ഞു  സംഭവങ്ങള്‍ തേടിച്ചെല്ലാനുള്ള മനസ്സിന്റെ കുട്ടിത്തം കളയാതിരിക്കുക..  മാത്യൂസിന്റെയും,മേനോന്റെയും ഈ  പ്രസാദാത്മക സമീപനങ്ങള്‍ തന്നെയാണ്  സിനിമയുടെ കാതലും..വെറുമൊരു ത്രികോണ പ്രണയത്തിനപ്പുറം മനസ്സിലെന്തൊക്കെയോ  അവശേഷിപ്പിക്കാന്‍,നിറയ്ക്കാന്‍ സിനിമയ്ക്കാവുന്നതും അതുകൊണ്ട്  തന്നെയാണ്..നഷ്ടങ്ങള്‍ക്കിടയിലും അവര്‍ ജീവിതം പൂരിപ്പിക്കുകയാണ്..പ്രണയം  കൊണ്ട്..പ്രണയനഷ്ടങ്ങള്‍ കൊണ്ട്..ഒടുവില്‍ തന്റേതായ ലോകങ്ങളുടെ  വിരസതകളിലേക്ക് ഒടുങ്ങിപ്പോവുമായിരുന്ന രണ്ടുപേരെ പരസ്പരം ചേര്‍ത്ത്  കെട്ടുന്നുണ്ട്..വീണ്ടുമവര്‍ക്ക് ജീവിക്കാനുള്ള പ്രേരണയേകുന്നുണ്ട് പ്രണയം..&lt;br /&gt;&lt;br /&gt;&amp;nbsp; സിനിമ  കണ്ടപ്പോള്‍ ഏറ്റവും ആകര്‍ഷിച്ചത് മൂന്നു പേരുടെയും മത്സരിച്ചുള്ള അഭിനയം  തന്നെ..കുറേ നാളായി മരവിച്ച്,മന്ദിച്ച അഭിനയവുമായി നടക്കണ ലാലിനെ ഇത്രേം  മിതത്വത്തോടെ സുന്ദരന്‍ അഭിനയവുമായി കണ്ടപ്പോ ഒരുപാട് സന്തോഷം  തോന്നി..പിന്നെ ഇത്രയും ഐശ്വര്യവും,കുലീനത്വവും ഒത്തിണങ്ങിയ ദേവത പോലൊരു  ജയപ്രദേം..അവര്‍ടെ ചിരിയ്ക്കും,അഭിനയത്തിനുമിപ്പോഴും എന്ത്  ഭംഗിയാണെന്നാണിപ്പഴും അതിശയം.! രണ്ട് പേരുടെ സ്നേഹങ്ങള്‍ക്കിടയില്‍ നിസ്സഹായയായിപ്പോവുന്നയൊരുവളെ നന്നായി മനസ്സില്‍ പതിപ്പിച്ചു തന്നു..മറ്റൊരു ഭാഷക്കാരനെന്നുള്ള പരിമിതികളൊന്നും  അലട്ടാണ്ടുള്ള അനുപം ഖേര്‍ന്റെ അഭിനയവും അസ്സലായി..ഇനിയൊരു തമാശക്കാരനായി ആ  മുഖത്തെ എങ്ങനെ സങ്കല്പിക്കാനാണ്..ഡബ്ബിങ്ങിനൊന്നും സത്യം പറഞ്ഞാല്‍ എനിക്ക്  കാര്യമായൊരു പ്രശ്നമൊന്നും തോന്നിയില്ല..അഥവാ ഞാനറിഞ്ഞില്ലയെന്നതാണ്  സത്യം..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;  പിന്നെ കഥാപാത്രങ്ങളിലേറ്റവും ബഹുമാനം തോന്നിയത്  മാത്യൂസിനോടാണ്.. ബാക്കി രണ്ടുപേര്‍ക്കും പരസ്പരം പഴി ചാരാനുള്ള  കുറ്റങ്ങളുണ്ട്..ഭൂതകാലത്തെയോര്‍‍‍‍‍‍മ്മകള്‍ പിന്തുടര്‍ന്ന് വരാന്‍  കാരണങ്ങളുണ്ട്..ആ കാരണങ്ങളെ,നിസ്സഹായതകളെ,നഷ്ടങ്ങളെ പൂര്‍ണ്ണമായും  മനസ്സിലാക്കി കൈ ചേര്‍ത്ത് പിടിച്ച് കൂടെയെപ്പോഴും  നില്‍ക്കുന്നൊരാള്‍..ഗ്രേസ് മാത്യൂസിന്റെ ശരീരം തള്ളിക്കൊണ്ട് നിഴലായി കൂടെ  നടക്കുമ്പോള്‍ തിരിച്ചാ മനസ്സിനെ താങ്ങിയുടയാതെ നിര്‍ത്തുന്നതും,ശരിക്ക്  വായിച്ചറിയുന്നതും മാത്യൂസാണ്..സിനിമ മുഴുവനായി നിറഞ്ഞു നില്‍ക്കുന്നത്  അനുപം ഖേറിന്റെ അച്യുത മേനോന്റെ ജീവിതമെങ്കിലും,നികത്താനാവാത്ത നഷ്ടങ്ങളേറേയും  അവിടെത്തന്നെയെങ്കിലും എന്തോ മാത്യൂസിന്റെ പ്രണയം,സ്നേഹമാണ് എനിക്ക്  കൂടുതല്‍ പക്വവും,വലുതുമെന്ന് തോന്നിച്ചത്..  തിരിച്ച് തന്നിലേക്ക്  വരുമെന്നുള്ള തനിച്ചുള്ള മറ്റേയാളുടെ കാത്തിരിപ്പിനേക്കാള്‍ കൂടുതല്‍  തിരിച്ചറിവുള്ള സ്നേഹമതാണെന്ന പോലെ..അത് തന്നെയല്ലേ അവസാനം പാറി വരുന്ന  ശലഭം മാത്യൂസിന്റെ ഹൃദയത്തോടൊപ്പം ചേര്‍ന്നിരുന്ന് ചിറകടിക്കുന്നതിലൂടെ  സൂചിപ്പിച്ചതും..&lt;br /&gt;&lt;br /&gt;ഏറ്റവും അവസാനമായി.. ആദ്യമായി ഒരേ  മട്ടും,ഭാവവുമില്ലാത്ത അനൂപ് മേനോന്റൊരു കഥാപാത്രത്തെ  ഇതില്‍ കാണാന്‍  പറ്റി...നന്നായിട്ടുണ്ട് ആ മകന്‍ വേഷം..&lt;br /&gt;&lt;br /&gt;ലേബല്‍ അഥവാ ജാമ്യം : ഇതൊരു റിവ്യൂ അല്ല കണ്ടപ്പോ എന്റെ കണ്ണില്‍ തോന്നിയത് :)&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4780967151820796688-5953329347767208840?l=rose-ayanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rose-ayanam.blogspot.com/feeds/5953329347767208840/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4780967151820796688&amp;postID=5953329347767208840' title='28 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/5953329347767208840'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/5953329347767208840'/><link rel='alternate' type='text/html' href='http://rose-ayanam.blogspot.com/2011/09/blog-post.html' title='പാട്ടില്‍..ഈ പാട്ടില്‍..'/><author><name>Rare Rose</name><uri>http://www.blogger.com/profile/03391083507283610908</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://2.bp.blogspot.com/-_7HUME_ZobI/Tf7fTAx53nI/AAAAAAAAAsY/WNHo91vo7m8/s220/418699406_48b3dfaaf4.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-lNmPHe20H1g/Tm4kdPqpsyI/AAAAAAAABHg/ltsONk1J4eQ/s72-c/04.jpg' height='72' width='72'/><thr:total>28</thr:total></entry><entry><id>tag:blogger.com,1999:blog-4780967151820796688.post-8196141084086621270</id><published>2011-07-30T13:31:00.012+05:30</published><updated>2011-08-16T01:09:33.154+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><category scheme='http://www.blogger.com/atom/ns#' term='വീട്ടുവിശേഷം'/><title type='text'>ഒരു പിണക്കത്തിന്റെ കഥ</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&amp;nbsp;&amp;nbsp;&amp;nbsp; എവിടുന്ന് പാറിപ്പറന്നെത്തീതാന്നറിയില്ല.. ഒരഞ്ചാറ്‌ ദിവസം മുന്നേ വീടിന്റെ വരാന്തേല്‍ തത്തിത്തുള്ളി നടക്കണ അവസ്ഥേലാണാദ്യം കക്ഷീനെ കണ്ടത്.. ചാരനിറത്തില്‍ കഴുത്തിലൊരു ലേശം നീലക്കാര്‍വര്‍ണ്ണമൊക്കെ വാരിപ്പൂശീട്ടൊരു പാവത്താനാം പ്രാവ്.. കാക്കയോ,പരുന്തോ ഓടിച്ചിട്ടാക്രമിച്ചിട്ടാണോയെന്തോ .. കുറേ തൂവലൊക്കെ പോയി, ചിറകിനുമെന്തൊക്കെയോ അപാകതേമായി ഒരവശ ഭാവത്തിലാരുന്നു അദ്ദേഹത്തിന്റെ വരവ്.. പിന്നെന്തുണ്ടാവാന്‍.. ‘ശ്ശോ..പാവോണ്ട്ന്നും‘ പറഞ്ഞ് അന്നത്തെ കണിയായിയെത്തിയ പുതിയ അതിഥിയെ  ഞങ്ങള്‍ നാലു പേരും കൂടി   ഒറ്റയടിക്കൊരു ദത്തെടുക്കലാരുന്നു..&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-G6gjh5_krXw/TjO5XnGKKDI/AAAAAAAAA74/7Od7eojf-TY/s1600/25072011151.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="247" src="http://2.bp.blogspot.com/-G6gjh5_krXw/TjO5XnGKKDI/AAAAAAAAA74/7Od7eojf-TY/s320/25072011151.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പ്രാവങ്ങനെ ഇത് വരെ കാണാത്ത ഒരപൂര്‍വ്വ ജീവിയൊന്നുമല്ലെങ്കിലും,നമ്മടെ കൈയ്യെത്തും ദൂരത്ത് തൊട്ടു,തൊട്ടില്ലെന്ന മട്ടില്‍ ഇങ്ങനൊരു പാവം ജീവിയെ കാണുമ്പോ അതുവരെയില്ലാത്തൊരു മുട്ടന്‍ കൌതുകോം,സ്നേഹോം പൊട്ടിമുളക്കില്ലേ.. അതോണ്ടിടക്കിടക്കേ പോയി അരിമണി,പയര്‍മണികളൊക്കെ ചൊരിഞ്ഞിട്ട് കൊടുത്ത് പ്രാവിന്റെ സ്വന്തക്കാരാവാന്‍ ഞങ്ങളെല്ലാരും മത്സരിച്ച് നോക്കി.. ഒരു കുഞ്ഞ് സോപ്പ് പെട്ടീല്‍ വെള്ളം നിറച്ച് നേരാനേരം കൊടുത്ത് പൊന്നേ,പൊരുളേന്നൊക്കെ വിളിച്ച് പിറകേ കൂടി നോക്കി.. അരിമണിയൊക്കെ ഠപ്പേന്ന് കഴിച്ചൂന്നല്ലാണ്ട് ഞങ്ങളോടദ്ദേഹം വല്യ ഇഷ്ടോന്നും കാണിച്ചില്ല :-/ &lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ആ ഇച്ചിരിപ്പോരം മുഖത്ത് ഏകാന്തതയുടെ നൂറ്‌ വര്‍ഷങ്ങള്‍ മനസ്സിലിട്ടുരുക്കഴിക്കണ പോലത്തെ നിസ്സംഗ ഭാവം മാത്രം.. ‘ഇത്രമേല്‍ തനിച്ചാക്കപ്പെട്ടവന്‍ ഞാനല്ലാതെ മറ്റാരുണ്ടീ ഭൂമിയില്‍’ മട്ടില്‍ മുറ്റത്തൂടെ പ്രാഞ്ചി പ്രാഞ്ചി നടക്കും.. വരാന്തേടെ നാലു ചുറ്റും വളരെ പതുക്കെയുലാത്തും.. ചെരിപ്പ് വെയ്ക്കണ സ്റ്റാന്റില്‍  പോയി കൂനിക്കൂടി ചിറകൊതുക്കിയിരിക്കും.. ഏറ്റോം അവസാനം വാതിലിന്റെ മരപ്പടീല്‍ വന്ന് ‘ഇന്ത വീട് കാക്കും ധീരന്‍ നാന്‍ താന്‍‘ മട്ടില്‍  ഒരിരിപ്പിരിക്കും.. ആ ഇരിപ്പിലെ അന്തസ്സൊരൊന്നന്നര അന്തസ്സ് തന്നെയാണ്..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp; ‘മസാക്കലി..മസക്കലി‘ പാട്ടില്‍ അഭിഷേക് ബച്ചനെ നോക്കി, ഒരു ഗംഭീര പോസിലങ്ങട്ട് സ്ലോ മോഷനീ ചരിഞ്ഞ്, തൂവലൊന്നൊതുക്കി  അത്യന്തം കുലീന സ്റ്റൈലില്‍ അതിലെ സുന്ദരിപ്രാവിന്റൊരു കാട്ടായമില്ലേ..അതേ മാതിരിയിരുപ്പ്.. ചിറകെന്തിനാ ദൈവം പിടിപ്പിച്ച് തന്നേന്നുള്ള കാര്യം  പോലും മറന്ന പോലെ, ഒട്ടും പറക്കാന്‍ വയ്യാണ്ട് നടക്കണയാള്‍ അന്നേരമാണെന്ന് തോന്നണു സ്വന്തം തൂവലിനേം,ചിറകിനേം കുറിച്ചോര്‍ത്ത് അഭിമാനപുളകിതനാവുന്നത്.. ഒന്ന് പതിയേ തൂവല്‍ച്ചിറകൊന്ന് കുടഞ്ഞ്,നിവര്‍ത്താന്‍ നോക്കി ഇത്രേം നാളും പാറിപ്പറന്ന അനന്തവിഹായസ്സിനെ കുറിച്ചുള്ള ഓര്‍മ്മകളയവിറക്കുന്നത്..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp; ഇതൊക്കെയിങ്ങനെ നോക്കിനോക്കി നില്‍ക്കുമ്പോ ആ നരുന്ത് ഹൃദയത്തീ നിറച്ചും പറക്കാനുള്ള കൊതി കട്ട പിടിച്ചിരിക്കയായിരിക്കില്ലേന്നൊരു തോന്നലാണ് .. അതിനെന്തൊരു ബോറടിയായിരിക്കും.. എന്തൊരു മുഷിപ്പന്‍ ഏകാന്തതയായിരിക്കും? ഈ രണ്ട് കാട്ട് ജാതി പെണ്‍പിള്ളേര്‍ എന്തിനെന്നെ വന്ന്  ശല്യപ്പെടുത്തുന്നു എന്നൊക്കെയതിനു തോന്നണുണ്ടാകുമോ? ആ ചിറകൊക്കെ താനേ ശരിയാകുമോ? ആയാല്‍  ഒരു തൂവലനക്കം കൊണ്ട് പോലുമറിയിക്കാതെ നമ്മളെയൊറ്റയടിക്കിട്ടേച്ച് പോവുമോ? ഇങ്ങനെ നാനാജാതി വ്യഥകളും,ആധികളുമൊക്കെ ഞങ്ങള്‍ക്കു രണ്ടിനും അന്നേരം വന്ന് ഭവിക്കും..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp; പക്ഷേ ഈ ആധിവ്യാധികളൊഴിക്കാന്‍ പക്ഷിലോക ഭാഷേം,വ്യാകരണോന്നും നമ്മക്കറിയില്ലല്ലോ..പയ്യെപ്പയ്യെ ലവന്റെ അല്ലേല്‍ ലവള്‍ടെ(കക്ഷി ആണോ,പെണ്ണോന്ന് അറിയില്ലല്ലോ)ഹൃദയത്തിലോട്ടൊരു വഴി വെട്ടിത്തെളിക്കണമെന്നൊക്കെ വിചാരിക്കും.. എന്നാലല്ലേ, ഒക്കെ മാറി സുഖായാലും പോണേനു മുന്നേ ഞങ്ങളോട് ചോയ്ച്ചിട്ടേ പോകാവൂന്നും, ഇടക്കിടക്കേ ഈ വഴിയോര്‍ക്കണമെന്നൊക്കെ ഉടമ്പടി വെക്കാന്‍ പറ്റൂ.. പട്ടീനേം,പൂച്ചേനേം വരെ കാണുമ്പോ ഓടിയൊളിക്കണ വീരാംഗനമാര്‍ടെ വീട്ടിലോട്ട് കൂട്ട് കൂടാന്‍ വന്ന ആദ്യത്തെ ജീവിവര്‍ഗ്ഗത്തില്‍ പെട്ടയാളാണ്..അപ്പോ ഒരു നല്ല പേരിട്ട് കൊടുത്ത് വിളിച്ച്,വിളിച്ച് പതം വരുമ്പോഴല്ലേ പയ്യെപ്പയ്യെ ആ കുഞ്ഞിമനസ്സിലും നമ്മളോടും ഒരടുപ്പം വരൂ..ആ ഹൃദയത്തിലോട്ടുള്ള വഴി കണ്ണാടി പോലെ തെളിയൂ എന്നൊക്കെ കരുതി ഞങ്ങളതിനും വഴി കണ്ടെത്തി..ഇട്ടു ഒരു സുന്ദരിപ്പേര്..സുറുമി !!&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ആ പേരിലൊരു പ്രാവിന്റെ കുറുകുറുകലൊളിച്ച് മയങ്ങിയിരിക്കണോണ്ടാണോന്നറിയില്ല പേര് വേണല്ലോന്നാലിച്ചപ്പോ പ്രത്യേകിച്ചൊരു കാരണോമില്ലാണ്ട് ആദ്യം വായിലോട്ടോടി വന്ന പേരാരുന്നു.. അത് പിന്നെ സൂര്‍മീ..സുന്ദരീന്ന് തൊട്ട്.. ഇടയ്ക്കൊക്കെ വണ്ടീടടീല്‍ പോയി പാത്തിരിക്കണോണ്ട്, സുസുക്കീന്ന് വരെ മാറീം,മറിഞ്ഞും തോന്നിയ പോലൊരു വിളിയായി മാറീന്നുള്ളതാണ് ചരിത്രം..&lt;br /&gt;&lt;br /&gt;അങ്ങനെ പ്രശ്നങ്ങളൊന്നുമില്ലാണ്ട് പ്രാവതിന്റെ ഏകാന്തലോകത്തിലും,ഞങ്ങളതിലോട്ടിടയ്ക്കൊക്കെ ചെന്നിടിച്ച് കേറി കുശലം ചോദിക്കും കയ്യേറ്റക്കാരികളായും സമാധാനപരമായി ജീവിച്ചു പോരുകയായിരുന്നു..അപ്പോഴാണ്, വേറേ ഒരു പണീമില്ലാണ്ടൊരു മുട്ടന്‍ പ്രശ്നം തലപൊക്കിയത്..ആദ്യേ ഉണ്ടാരുന്ന പ്രശ്നം തന്നെയാണ്.പക്ഷേ ദിനം കഴിയുന്തോറുമാണതിന്റെ രൂക്ഷത കൂടിക്കൂടി വന്നത്..വേറൊന്നുമല്ല കാഷ്ഠിക്കല്‍..!&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp; പ്രാവിനെ സംബന്ധിച്ച് അതങ്ങനെ നിയതമായ നിയമാവലികളോ,നിയന്ത്രണങ്ങളോ ഒന്നുമില്ലാത്ത ഒരു സ്വതന്ത്രലോകത്തിലാണല്ലോ ഇത്ര നാളും വിഹരിച്ചോണ്ടിരുന്നത്..അപ്പോപ്പിന്നെ നേരാനേരങ്ങളില്‍ ഉലാത്തിക്കൊണ്ടിരിക്കുന്ന വിശാല വരാന്ത ഉപേക്ഷിച്ച് മുറ്റത്ത് മണ്ണില്‍ പോയിട്ടങ്ങ് കാഷ്ഠിച്ചേക്കാമെന്നൊക്കെ ആ പാവം ജീവി എങ്ങനെ കരുതാനാണ്? അതോണ്ടെന്താ.. ഘോരഘോരം തന്നെ സുറുമിപ്രാവ് കാഷ്ഠിച്ച് കളഞ്ഞ്..അതും വെള്ളപ്രതലത്തില്‍ നല്ല ഹരിതാഭ നിറത്തിലാണ് പുതുപുത്തന്‍ ഡിസൈനുകള്‍ വാരിപ്പൂശിക്കൊടുത്തത്.. ആദ്യമൊക്കെ ഒരു മത്സര ബുദ്ധിയില്ലാതെ ക്ഷമിക്കത്തക്ക വിധത്തിലേ ഉണ്ടായിരുന്നുള്ളൂ..അമ്മ കാരുണ്യമയിയായ് കണ്ണടച്ചു. പാവം ജീവി..അതിനെന്തറിയാംന്ന മട്ടില്‍ തുടച്ച് മാറ്റി ക്ലീന്‍,ക്ലീനാക്കിക്കൊടുത്തു നിലം..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പക്ഷേ പ്രാവ് കരുതിയിരുന്നത് ഇങ്ങനെ തുടക്കുന്നതൊക്കെ കാഷ്ഠിക്കല്‍നൊരു ഗുമ്മ് വരുത്താനാണെന്നാവണം.അതോണ്ട് പിറ്റേന്നു തൊട്ട് പടിയിലും കൂടെ നീളെ പച്ചച്ച ഡിസൈനുകള്‍ എഴുതി തകര്‍ത്ത് കാണിച്ച് കൊടുത്തു!! ചളിപിളി മഴയും കൂടെയായപ്പോ ഇങ്ങനെ മുഷിഞ്ഞു ജീര്‍ണ്ണിച്ച വരാന്ത ഇവര്‍ക്കിതെവിടുന്ന് കിട്ടീന്ന് ആരേലും കേറി വന്നാല്‍ വിചാരിക്കണ പോലെയായി കാര്യങ്ങള്‍..ഒന്ന് രണ്ട് ദിവസം വൈകുന്നേരം വന്ന് ശുദ്ധികലശം നടത്തിയതോടെ അമ്മയ്ക്ക് മടുത്തു..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; എങ്കിലും ഞങ്ങള്‍ക്ക് രണ്ടിനും പ്രാവിനോട് യാതോരു വിരോധവുമില്ല..നിറഞ്ഞ്,കവിഞ്ഞ് തുളുമ്പും സ്നേഹം മാത്രമാണ് മനസ്സില്‍..അമ്മയതിനെ ഒന്നും ചെയ്യരുത്..അതിനെന്തറിയാമെന്നുള്ള പല്ലവിയുമായി ഞങ്ങള്‍ അമ്മയ്ക്കിടം വലം നടക്കുമെങ്കിലും ഈ ക്ലീന്‍ ചെയ്യണ കാര്യം വരുമ്പോ എന്താണോ ഞങ്ങള്‍ക്കീപ്പറയണ ആവേശമൊന്നും കാണില്ല.. അതമ്മ തന്നെ ചെയ്യണതല്ലേ അതിന്റൊരു ശരിയെന്ന മട്ടാണ് ഞങ്ങള്‍ക്ക്.. അതിനെയെത്ര വേണേലും കൊഞ്ചിക്കാം,അരിമണി വാരിവിതറിക്കൊടുക്കാം..പക്ഷേ ഈ പ്രാക്കള്‍ കാഷ്ഠിക്കാതിരുന്നെങ്കിലെന്താണെന്ന് അന്നേരം ഞങ്ങള്‍ടെ മടിച്ചിക്കോത മനസ്സുകള്‍ ചോദിക്കുന്നത് :(&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അതോണ്ടെന്താ ഇന്നലെ രാവിലെ അമ്മ, വരാന്ത ശുദ്ധികലശത്തിന്റെയിടയില്‍ പ്രാവിനെ നോക്കി ടീച്ചര്‍ ഭാവത്തില്‍ രണ്ട് ഉപദേശം അങ്ങട്ട് കൊടുത്ത്..&lt;br /&gt;&lt;br /&gt;“ഇതാള്‍ക്കാര് വന്നിരിക്കണ വരാന്തയാണ്..ഇവിടിങ്ങനെ കാഷ്ഠിച്ച് വല്ലാണ്ട് വൃത്തികേടാക്കിയാല്‍ ചുട്ട പെട വെച്ച് തരുമെന്നൊക്കെയാവണം സാരം.പക്ഷേ,അതിത്തിരി കടുത്തുവോ എന്ന വിഷമമാണിപ്പോള്‍..അതിലും വല്യ അതിശയം,ആ കുഞ്ഞി ജീവന് മനുഷ്യര്‍ടെ ഭാഷ ഇത്ര വശമോ എന്നാണ്..അതിന്റുള്ളില്‍ ഇതൊക്കെ മനസ്സിലാക്കാനും മാത്രം വല്യോരു തൊട്ടാവാടി ഹൃദയം ഉണ്ടോന്നാണ്..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp; കാരണം അത് കേട്ടതില്‍ പിന്നെ ആളാ വരാന്തേല് കാല് തൊട്ടിട്ടേയില്ല.പയ്യെ അവിടിന്നിറങ്ങി വീടിന്റെ അടുക്കളപ്പുറത്ത് ചിറകെല്ലാമൊതുക്കി കൂനിക്കൂടിയൊരേയിരുപ്പ്..ഉലാത്തലില്ല..പ്രാഞ്ചിനടപ്പില്ല..പ്രപഞ്ചത്തോട് തന്നെ വാശിയെടുത്ത് ഒരേയിരിപ്പ് മാത്രം..അമ്മയോട് പിണങ്ങി കുഞ്ഞുങ്ങളൊക്കെ പുറം തിരിഞ്ഞിരിക്കും പോലെ..&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-U78iY6FNR-Q/TjO5fqPeX0I/AAAAAAAAA8A/X21844QOhbg/s1600/suru.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="241" src="http://2.bp.blogspot.com/-U78iY6FNR-Q/TjO5fqPeX0I/AAAAAAAAA8A/X21844QOhbg/s320/suru.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; സാധാരണ അരിമണിയൊക്കെ വിതറിക്കൊടുത്താല്‍ ആ കുഞ്ഞി നീലക്കഴുത്തൊക്കെ ടപ്പ്ടപ്പെന്നൊക്കെയിട്ടിളക്കി ഓടി വന്ന് കഴിക്കണാള്‍ക്ക് ഇപ്പോ സമ്പൂര്‍ണ്ണ നിരാഹാരവ്രതം..ഇഡ്ദലിക്കഷ്ണം,അരിമണി,പയര്‍മണി ഒക്കെയവിടത്തന്നെ കിടക്കുന്നു..പക്ഷിലോകം,അവര്‍ടെ മനസ്സൊക്കെ നമ്മളെപ്പോലെത്തന്നെയോന്ന് തലങ്ങും,വിലങ്ങും ചിന്തിച്ച് നോക്കീട്ടും എന്തോ അതിശയം മാറുന്നില്ല..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp; അമ്മയിന്നലെ വൈകുന്നേരം വന്നപ്പോ,‘ഇത്ര വല്യ പിണക്കക്കാരിയാണോന്നൊക്കെ’ അത്ഭുതപ്പെട്ട്,സങ്കടപ്പെട്ട് വന്നടുത്ത് ചെന്ന് രണ്ട് വാക്ക് പറഞ്ഞ് സമാധാനിപ്പിച്ചിട്ടും ഇരിപ്പിപ്പഴും പഴേ പോലന്നെ..അരിമണി സ്വല്പം കഴിച്ചൂന്ന് തോന്നണെന്നൊക്കെ ഞങ്ങള്‍ സ്വയം സമാധാനിച്ചത് മാത്രം മെച്ചം..ഇനിയത് മഴയത്തൊലിച്ച് പോയതാണോ,പ്രാവ് കഴിച്ചതാണോന്നൊന്നും ഒരു തീര്‍ച്ചയുമില്ല.. &lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഓരോ ചിരികളിക്കിടയിലും “എന്നാലും നമ്മടെ സുറുമീന്നും” പറഞ്ഞ് ഇത്തരം ഇമ്മിണി ബല്യ പിണക്കങ്ങളെ എങ്ങനെ പറഞ്ഞ് തീര്‍ക്കുമെന്നറിയാതെ ഞങ്ങളിപ്പഴും നെടുവീര്‍പ്പിടുന്നു..സങ്കടപ്പെടുന്നു..എത്രയൊക്കെ നീട്ടിപ്പരത്താന്‍ നോക്കിയാലും, എന്റെയൊക്കെ എത്ര വല്യ മുട്ടന്‍ പിണക്കവും പിറ്റേന്ന് രാവിലെ തെളിയുന്ന ചില സ്നേഹച്ചിരികളിലെ സൂത്രവിദ്യയില്‍ അലിഞ്ഞു പോണ പോലെ ആ കുഞ്ഞിഹൃദയോം പെട്ടെന്ന് ഇണങ്ങിയാല്‍ മതിയായിരുന്നു.. എങ്ങാനും പിണങ്ങി പറയാതെ പറന്ന് പോയ്ക്കളഞ്ഞാല്‍ സുറുമീന്നുള്ള പേരും,കുഞ്ഞി നീലക്കഴുത്തും,കുറുകലുമൊക്കെ കുട്ടി,കുട്ടി സങ്കടങ്ങള്‍ടെ കൂട്ടിലേക്കെടുത്ത് വെയ്ക്കേണ്ടി വരുമല്ലോന്നോര്‍ക്കുമ്പോള്‍...:(&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;ഇണക്കത്തിന്റെ കഥ...പിരിയലിന്റേം (കൂട്ടിച്ചേര്‍ത്തത് ) :-&amp;nbsp;&amp;nbsp;&lt;/b&gt;&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp; സുറുമിപ്രാവിന്റെ&amp;nbsp; അന്നത്തെ പിണക്കത്തിന്&amp;nbsp;  വെറും തൂവല്‍ക്കനം മാത്രേയുണ്ടായിരുന്നുള്ളൂ.. ഒരു മുഴുവന്‍ ദിവസം  അടുക്കളപ്പുറത്ത് മിണ്ടാണ്ട് ഉപവസിച്ചേന് ശേഷം സുറുമിക്കുട്ടി പയ്യെ ആരും  കാണാതെ&amp;nbsp; തത്തിത്തത്തി മുന്‍ വശത്തേക്ക് വന്നു.. അന്തരീക്ഷമൊക്കെ  ശാന്തമാണെന്ന് കണ്ട വഴി ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’ മട്ടില്‍  പമ്മിപ്പമ്മി പടിയില്‍ കേറി..എന്നിട്ട് വാതില്‍പ്പടി വിട്ട്, ചെരിപ്പ് സ്റ്റാന്റാക്കി പുതിയ  സിംഹാസനം..‘ഞാനിവിടെത്തന്നേണ്ട് ട്ടാ’ എന്ന് കാണിക്കാനെന്ന മട്ടില്‍ ചെറിയ  രീതീലൊരു കാഷ്ഠിക്കലും കാഴ്ച വെച്ചു..വരാന്തയിലെ ഉലാത്തലിനോട് മാത്രം ഇത്തവണ വലിയ  പ്രതിപത്തിയൊന്നും കാണിച്ചില്ല.. ‘നിങ്ങള്‍ടെ പൊന്‍ വരാന്ത തൊട്ടുള്ള  കളിക്കൊന്നും ഇനി ഞാനില്ലേന്ന’ മട്ടിലുള്ളൊരു ഭാവം..&lt;br /&gt;&lt;br /&gt;&amp;nbsp;  പക്ഷേ ഞങ്ങള്‍ക്കത് തന്നെ ധാരാളമായിരുന്നു സന്തോഷിക്കാന്‍..സുറുമി  വന്നേയ്ന്നും പറഞ്ഞ് അരിമണി വിതറിക്കൊണ്ട്&amp;nbsp; ഞങ്ങളടുത്തൊക്കെ പോയി പഴേ  കൂട്ടൊക്കെ ഉറപ്പ് വരുത്തി..ഒറ്റവിളിയിലോടി വരില്ലെങ്കിലും ഒന്ന് മടിച്ച്  നിന്നിട്ട്,എല്ലാം കൊത്തിക്കൊറിച്ച് പഴേ ആളായി സുറുമി.. പിന്നെ എന്തോ  യാദൃശ്ചികത പോലെ അന്ന് ടീവിലൊരു ഇംഗ്ലീഷ് പടം ..അതില്‍ പ്രാവുകള്‍ക്കൊപ്പം  ജീവിക്കുന്നൊരു കഥാപാത്രത്തിനേം കണ്ടു.. തലയിലും,തോളിലുമെല്ലാം നിറയെ  പ്രാവുമായി ഒറ്റയ്ക്ക് ജീവിക്കണൊരു സ്ത്രീ.. കുറുകുറുകലും,ചിറകടികളുമായി  ഒരു പറ്റം പ്രാവുകള്‍ തൂവലും പൊഴിച്ചിങ്ങനെ സ്ക്രീനില്‍ നിറഞ്ഞ് കണ്ടപ്പോ  എല്ലാര്‍ക്കും സുറുമീടേ ഛായയാണോന്ന് വരെ തോന്നിപ്പോയി..  സൌഹൃദത്തിന്റെ,സമാധാനത്തിന്റെയൊക്കെ പ്രതീകാണ് ഓരോ പ്രാവുമെന്നൊക്കെ അതിലെ  ഡയലോഗൊക്കെ കേട്ടപ്പോള്‍ സുറുമീനെ നോക്കി ഞങ്ങളടഞ്ഞ നിര്‍വൃതി.. പിണക്കം  മാറിയല്ലോന്നുള്ള നിശ്വാസങ്ങള്‍..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp; പക്ഷേ, എല്ലാം  പെട്ടെന്നായിരുന്നു എന്ന ഡയലോഗൊക്കെ പോലെ പിറ്റേന്നുച്ചയായപ്പഴത്തേക്കും  ഇവിടെല്ലാം തൊട്ട്,തൊട്ട് നടന്നിരുന്നയാളെ പെട്ടെന്ന്  കാണാതാവുന്നു..അങ്ങനൊരാളേ ഇവിടെ ഇല്ലാതിരുന്ന പോലെ, ഒരു സൂചനയുമവശേഷിക്കാതെ  ഒരു അപ്രത്യക്ഷമാവല്‍.. ഇപ്പോ വരും,പുല്‍പ്പടര്‍പ്പില്‍ പരതി  നടക്കുകയായിരിക്കുമെന്ന് കരുതി നോക്കീട്ടും കണ്ടില്ല..പറമ്പിന് ചുറ്റും ഞങ്ങള്‍ അന്വേഷിച്ച് നടന്നിട്ടും ഒരു തൂവല്‍ച്ചിറക് പോലും ബാക്കിയാക്കാതെ എങ്ങോട്ടോ  പോയിരിക്കുന്നു..&amp;nbsp; പൂച്ചയോ മറ്റോ പിടിച്ചുകൊണ്ട് പോവാനുമില്ല  തരം..ചിറകൊന്നും മുഴുവനായി ശരിയാവാതെ എങ്ങനെ കാല്‍നടയായി  പോവാനാണെന്നുമറിയില്ല.. പിണക്കം ബാക്കിയായതോണ്ട് പോയതാണോ? അതോ ഞങ്ങളറിയാതെ  ഒരാകാശം മുഴോന്‍ കീഴടക്കാനുള്ള കരുത്ത് ആ കുഞ്ഞിച്ചിറകിനു കിട്ടിയോ?  വളര്‍ത്താനൊന്നും വിചാരിച്ചിരുന്നില്ലെങ്കിലും &lt;br /&gt;എന്തോ ഇത്ര  പെട്ടെന്ന് പറന്ന് പോവുന്നതിന്റെ ഒരു കുഞ്ഞ് വിഷമം കുറേ നേരം മനസ്സിലങ്ങനെ  ചുറ്റിപ്പറ്റി നിന്നു.. പിന്നെ എന്തൊക്കെയായാലും പിണക്കമൊക്കെ  തീര്‍ത്താണല്ലോ പറന്ന് പോയതെന്നൊക്കെ കരുതി ചുമ്മാ ആശ്വാസം കൊണ്ടു..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;  ഇപ്പഴും ഓര്‍ക്കാപ്പുറത്ത് ചിറകടിയൊച്ചകള്‍ കേട്ടാല്‍  അറിയാതെ ആവേശത്തോടെ ചെന്ന് നോക്കിപ്പോവും, ഒന്നോര്‍മ്മ പുതുക്കാനെങ്കിലും കക്ഷി തിരിച്ച്  വന്നോന്ന്.. ഇപ്പോള്‍ തോന്നുന്നു വെറും കഥകളിലൊക്കെയുള്ള ഏര്‍പ്പാട്  മാത്രാണിങ്ങനെയൊക്കെയെന്ന് .. അവരുടേതായ ലോകത്തേക്കും,തിരക്കുകളിലേക്കും തിരിച്ച് പറന്നാല്‍  ഇത്തരം കുഞ്ഞിടത്താവളങ്ങളെപ്പറ്റി ആരോര്‍ക്കാന്‍ അല്ലേ? &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4780967151820796688-8196141084086621270?l=rose-ayanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rose-ayanam.blogspot.com/feeds/8196141084086621270/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4780967151820796688&amp;postID=8196141084086621270' title='36 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/8196141084086621270'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/8196141084086621270'/><link rel='alternate' type='text/html' href='http://rose-ayanam.blogspot.com/2011/07/blog-post.html' title='ഒരു പിണക്കത്തിന്റെ കഥ'/><author><name>Rare Rose</name><uri>http://www.blogger.com/profile/03391083507283610908</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://2.bp.blogspot.com/-_7HUME_ZobI/Tf7fTAx53nI/AAAAAAAAAsY/WNHo91vo7m8/s220/418699406_48b3dfaaf4.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-G6gjh5_krXw/TjO5XnGKKDI/AAAAAAAAA74/7Od7eojf-TY/s72-c/25072011151.jpg' height='72' width='72'/><thr:total>36</thr:total></entry><entry><id>tag:blogger.com,1999:blog-4780967151820796688.post-2331588918431788334</id><published>2011-06-01T19:16:00.005+05:30</published><updated>2011-06-04T11:06:24.934+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മകള്‍'/><category scheme='http://www.blogger.com/atom/ns#' term='വീട്ടുവിശേഷം'/><title type='text'>കളഞ്ഞ് പോയ ഓര്‍മ്മകള്‍..</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div style="color: black; text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഇന്ന് രാവിലെ എണീറ്റ് നോക്കുമ്പോള്‍ പുറത്ത് നല്ലൊരു&amp;nbsp; സുന്ദരന്‍ മഴ  പെയ്ത് തകര്‍ക്കുന്നു..ഇത്രേം ദിവസം വന്നു,വന്നില്ലാന്ന മട്ടില്‍ ചാറി  നിന്ന കക്ഷിക്ക് ഇന്നെന്താ ഒരു ആവേശം..! അമ്മ രാവിലേ സ്കൂളിലേക്ക്  പോവാനുള്ള നെട്ടോട്ടമോടണ കണ്ടപ്പോഴല്ലേ കാര്യം പിടി  കിട്ടിയത്..അവധിക്കാലത്തിന്റെ എടുത്താപൊങ്ങാത്ത സന്തോഷങ്ങളില്‍ നിന്നും  തിരിച്ചെത്തണ പാവം കുട്ടികളേം, പുതുതായി സ്കൂളില്‍ ചേരാന്‍ വരുന്ന  കുഞ്ഞിപ്പീക്കിരീസിനേം ഒന്ന് കാര്യായിട്ട് നനച്ചിട്ട് തന്നെ ബാക്കി  കാര്യമെന്ന് കരുതി പതിവു പോലെ എത്തിയതാണ് കക്ഷി..എന്നാലും ഈ മഴ എന്നും  കൃത്യമായി ഇതേ നേരം പെയ്ത് തകര്‍ക്കാന്‍  എത്തുന്നുണ്ടല്ലോന്നോര്‍ക്കുമ്പോള്‍ അതിശയമാണ്..തെക്ക് പടിഞ്ഞാറന്‍  മണ്‍സൂണും,ന്യൂനമര്‍ദ്ദവും ഒക്കെയായിട്ട് മഴയെ പഠിക്കാന്‍ വല്യ  താല്പര്യമില്ലാത്തത് കൊണ്ട് ഇങ്ങനെയുള്ള കണിശതകളൊക്കെ&amp;nbsp; മഴയുടെ  കുസൃതിയായിട്ട് കാണാനാണിഷ്ടം..കുഞ്ഞന്മാരുടെ ദേഹത്തൊക്കെ വെള്ളം  തട്ടിത്തെറിപ്പിച്ച്,നാനാ ജാതി പോപ്പി,പീപ്പിക്കുടകളെയൊക്കെ തൊട്ട്  തലോടി,കാറ്റത്തൊന്ന് പാറിപ്പറത്തി&amp;nbsp; ഇട്ട് കളിപ്പിക്കാന്‍ മഴയ്ക്കും  കാണില്ലേ ഒരു കൊതി..&lt;/div&gt;&lt;div style="color: black;"&gt;&lt;br /&gt;&lt;/div&gt;&lt;div style="color: black; text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ‘ഹൂശ്..എന്തൊരു തണുപ്പാല്ലേന്നും’  അടക്കം പറഞ്ഞ്&amp;nbsp; നനഞ്ഞ വിരലിനാല്‍ മഴയുതിര്‍ക്കുന്ന&amp;nbsp; സംഗീതം  കാതോര്‍ത്തിരിക്കണോ, അതോ&amp;nbsp; ‘ഞാനറിവീലാ ഭവാന്റെ മോഹനരാഗാലാപന ശൈലി’എന്ന്  മുഴക്കമുള്ള ശബ്ദത്തില്‍ മാഷ് ചൊല്ലിത്തരുന്ന വരികള്‍ക്ക് കാതോര്‍ക്കണോന്ന്  കണ്‍ഫ്യൂഷനടിച്ചിരിക്കുന്നത്..രണ്ടും സുഖദമായ ഈണങ്ങള്‍..മോഹന  രാഗങ്ങള്‍..ചിലപ്പോള്‍ രണ്ടിനും ഒരു ഉറക്കുപാട്ടിന്റെ ഛായയും..പിന്നെ മഴ  നനച്ച ഇരുണ്ട പച്ചച്ച സ്കൂള്‍ വഴികള്‍...അവിടത്തെ കലപിലകള്‍...ചില  വികൃതികളുടെ വെള്ളം തെറിപ്പിക്കലുകള്‍.....ആദ്യം തോന്നിയ ഇഷ്ടം,  പിന്നെപ്പിന്നെ ഈര്‍ഷ്യയായി ‘ഓ ഈ നശിച്ച മഴയെന്നാണൊന്ന്  തീരുക?’എന്നിങ്ങനെയുള്ള നനഞ്ഞ് മുഷിഞ്ഞ ദേഷ്യം പിടിക്കലുകളായി  മാറുന്നത്..മഴയെ കുറിച്ച് എല്ലാരേം പോലെ ഇഷ്ടം പോലെ ഫ്രെയിമുകള്‍  ഓര്‍മ്മയിലിപ്പോഴുമുണ്ട്..ഇനീമുണ്ടാവാതെയെങ്ങനെ..പക്ഷേ ഇല്ല്ലാത്തത്  ഒന്നാണ്..മഴ കൈ പിടിച്ച് സ്കൂളിലേക്ക് കേറ്റിയ എന്റെ ഒന്നാം ക്ലാസ്സിലെ  ആദ്യ ദിവസം..&lt;/div&gt;&lt;div style="color: black; text-align: justify;"&gt;&amp;nbsp; &amp;nbsp;&amp;nbsp;&lt;/div&gt;&lt;div style="color: black; text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp; ആദ്യമായിട്ട് സ്കൂളില്‍ പോയ  ദിവസം.. അമ്മയെ വിട്ട്&amp;nbsp; ക്ലാസിലൊറ്റയ്ക്ക് കലപിലകള്‍ക്കും,കരച്ചിലിനും  നടുവില്‍ വിമ്മിപ്പൊട്ടിയിരിക്കുന്നൊരു ദിവസം..ആ ദിവസത്തെ പറ്റി പലരും  പറയുന്നതും,എഴുതുന്നതുമൊക്കെ കാണുമ്പോള്‍ കൊതിയോടെ ഓര്‍മ്മയില്‍ പരതി  നോക്കും..പക്ഷേ എത്ര തട്ടിക്കുടഞ്ഞിട്ട് നോക്കിയിട്ടും ഓര്‍മ്മയില്‍  നിന്നങ്ങനൊരു ദിവസം വീണു കിട്ടുന്നില്ല..എന്തോ ഭാഗ്യത്തിന് ഞാന്‍  കരഞ്ഞിട്ടില്ല എന്ന് അച്ഛനുമമ്മേം പറഞ്ഞ് തന്നയറിവുണ്ട്.. പിന്നെ എനിക്കൊരു  പ്രിയപ്പെട്ട കുടയോ മറ്റോ ഉണ്ടായിരുന്നെന്നൊക്കെ  പറയുന്നു..എനിക്കൊന്നുമോര്‍മ്മയേയില്ല..എന്റെ ഒരു നാലാം ക്ലാസ്സ് വരെയുള്ള  ഓര്‍മ്മകളൊക്കെ ഇപ്രകാരം തേഞ്ഞ്,മാഞ്ഞുപോയ അവസ്ഥയിലാണ്.. അത്ഭുതമെന്നല്ലാതെ  എന്ത് പറയാന്‍..!&amp;nbsp; നാലിനു ശേഷം സ്കൂള്‍ മാറിയതോടെ ഓര്‍മ്മകളേം അവിടെ  ഉപേക്ഷിച്ചിട്ട് പോന്നതാണോ ഞാന്‍ എന്നും സംശയമില്ലാതില്ല..&lt;/div&gt;&lt;div style="color: black;"&gt;&lt;br /&gt;&lt;/div&gt;&lt;div style="color: black; text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;  ഇനി ആഞ്ഞ് പിടിച്ച് വാശിയോടെ ഓര്‍ത്താല്‍ ചില ചില കഷ്ണങ്ങള്‍ മാത്രം  കിട്ടും..അതൊക്കെ സ്വരുക്കൂട്ടി വെച്ചാല്‍ കിട്ടുന്നതെന്തെന്ന്  വെച്ചാല്‍..ഞാന്‍ ഒന്ന്,രണ്ട് ക്ലാസ്സുകളില്‍ ഭയങ്കര കണക്ക്  വിരോധിയാരുന്നെന്ന്... വഴിക്കണക്ക് ചെയ്യുമ്പോള്‍&amp;nbsp; ഗുണനവും,സങ്കലനവും  മാറിപ്പോവാതിരിക്കാന്‍ അച്ഛന്‍ എന്തൊക്കെയോ വഴികളൊക്കെ പറഞ്ഞ്  തരുന്നോരോര്‍മ്മ..പിന്നെ ക്ഷ എന്ന അക്ഷരം സാഹസികമായി അച്ഛന്‍  പഠിപ്പിച്ചു തരുന്നത്..അതിന് കണ്ണും,മൂക്കുമൊക്കെ വരച്ച് വെച്ചാല്‍  പൂച്ചക്കുട്ടിയാവുന്ന അത്ഭുതം അന്ന് വായെന്തു മാത്രം പൊളിച്ചിരുന്നാണാവോ  കണ്ടത്..! പിന്നെ ‘ഹ’ എന്ന അക്ഷരത്തില്‍ നിന്നും കോഴിയെ വരക്കുന്ന മറ്റൊരു  കുഞ്ഞ് സൂത്രപ്പണി..പിന്നെ അന്നത്തെ ക്ലാസ്സിനിടയിലെ കൊച്ച് ഇടവേളകളില്‍  കൂടെയിരിക്കുന്നവര്‍ കൊണ്ട് വന്നിരുന്ന പലതരം പലഹാരങ്ങളുടെ മണം..അതിലൊരു  കുട്ടി കൊണ്ട് വന്നിരുന്ന ഒരു പ്രത്യേക ദോശ കണ്ട് കൊതിക്കുന്നത്..അതിന്റെ  മണം ഓര്‍മ്മേന്ന്&amp;nbsp; വലിച്ചെടുത്താല്‍ ഇപ്പഴും കുറേശ്ശെ കിട്ടുമെന്ന്  പറഞ്ഞാല്‍ യാതൊരു അതിശയോക്തിയുമില്ല..ഭക്ഷണക്കാര്യത്തില്‍ ആക്രാന്തി  ആയിപ്പോയതോണ്ടാവും :) ആ ദോശക്കാരി കുട്ടീടെ പേര് ആയിഷയെന്ന്  നല്ലോര്‍മ്മ..ഭക്ഷണത്തിന്റൊരു ശക്തിയെന്നേ പറയേണ്ടൂ :))&lt;/div&gt;&lt;div style="color: black;"&gt;&lt;br /&gt;&lt;/div&gt;&lt;div style="color: black; text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;  പിന്നെ ക്ലാസ്സിലെ ഒരു സുന്ദരിക്കുട്ടിയെ ഓര്‍മ്മയുണ്ട്..നല്ല  മുടിയും,നല്ല വല്യ കണ്ണൊക്കെയുള്ള ഒരു കുഞ്ഞിസുന്ദരി..ഇത്തിരീം കൂടെ  വലുതാവുമ്പോ ഈ കുട്ടിക്കെന്ത് ഭംഗിയായിരിക്കും,നിലത്ത് മുട്ടണ  മുടിയായിരിക്കുമല്ലോ എന്നൊക്കെയന്ന് ചിന്തിച്ച് കൂട്ടിയതോര്‍മ്മയുണ്ട്&amp;nbsp;  ..പിന്നെ ക്ലാസ്സിലുണ്ടായിരുന്ന ചെമ്പിച്ച മുടിയുള്ള,മദാമ്മക്കുട്ടികളെ  പോലുള്ള ഇരട്ടകള്‍..ഒരാളൊരു പാവം പൂച്ചക്കുട്ടി..മറ്റേതൊരു കടുപ്പമുള്ള  ഗൌരവക്കാരി..പിന്നെ വിശാലങ്ങളായ കളി പീരിയഡുകള്‍..ആകാശം,ഭൂമി തുടങ്ങിയ ഓരോ  രസ്യന്‍ കളികള്‍..പിന്നെ സ്ലേറ്റ് മായ്ക്കണ മഷിത്തണ്ട്..അങ്ങനങ്ങനെ  പ്രത്യേകിച്ചെടുത്ത് പറയാനൊരു സംഭവമില്ലാതെ ആ ഓര്‍മ്മകള്‍ പെട്ടെന്ന്  തീര്‍ന്നു പോവും :(&amp;nbsp;&lt;/div&gt;&lt;div style="color: black; text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="color: black; text-align: justify;"&gt;&amp;nbsp;&amp;nbsp;&lt;span style="font-family: inherit;"&gt;&amp;nbsp; ഇപ്പോ ഇങ്ങനെ ഒന്നാം ക്ലാസ്സോര്‍മ്മകളൊക്കെയോര്‍ത്ത് നീട്ടി വലിച്ച് നൊസ്റ്റിയടിക്കാന്‍ സത്യത്തില്‍ മഴ മാത്രമല്ല കാര്യം..കുഞ്ഞാപ്പൂന് ശേഷം ഞങ്ങളുടെ കുഞ്ഞിക്കൂട്ടത്തിലേക്ക് വന്ന കുഞ്ഞത്തി വൈശു വാവയാണ്..ഇന്നാദ്യായിട്ട് സ്കൂളിലേക്ക് കുഞ്ഞിക്കാലെടുത്ത് വെക്കുകയാണ് കക്ഷി..&lt;/span&gt;&lt;span style="color: #444444; font-family: inherit; font-size: small;"&gt;&lt;span class="Apple-style-span" style="border-collapse: separate; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"&gt;&lt;span class="Apple-style-span"&gt;&lt;span style="font-family: Times,&amp;quot;Times New Roman&amp;quot;,serif;"&gt;&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="color: black; text-align: justify;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-90G1xMy1eWk/TeZFTFNq8rI/AAAAAAAABOI/rrMuONBmnE4/s1600/kunjathi.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://4.bp.blogspot.com/-90G1xMy1eWk/TeZFTFNq8rI/AAAAAAAABOI/rrMuONBmnE4/s320/kunjathi.jpg" width="268" /&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-evyujVhtVq0/TeY7OHpE1qI/AAAAAAAABOA/iXf0u2NlIj8/s1600/kunjathi.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt; &lt;/a&gt;&lt;/div&gt;&lt;div style="color: black;"&gt;&lt;span style="color: #444444; font-family: inherit; font-size: small;"&gt;&lt;span class="Apple-style-span" style="border-collapse: separate; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"&gt;&lt;span class="Apple-style-span"&gt;&lt;span style="font-family: Times,&amp;quot;Times New Roman&amp;quot;,serif;"&gt;&amp;nbsp; &amp;nbsp;&amp;nbsp; ഇത്രേം  ദിവസം പുത്യേ  ബാഗ്,കുട,വാട്ടര്‍ബോട്ടില്‍ തുടങ്ങിയ സര്‍വ്വവിധ  സന്നാഹങ്ങളുമായി&lt;/span&gt;&lt;b&gt;  &lt;/b&gt;വീട്ടിലുള്ളോര്‍ടെ മുന്നീക്കൂടി&amp;nbsp; വൈശു സാങ്കല്പിക സ്കൂള്‍   യാത്രയായിരുന്നത്രേ..&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span class="Apple-style-span" style="border-collapse: separate; font-family: inherit; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"&gt;&lt;span class="Apple-style-span" style="font-size: x-small;"&gt;&lt;span style="font-size: small;"&gt;കുറച്ചു നാളത്തെ അങ്കണവാടി പാരമ്പര്യത്തിന്റെ പെരുമ കാരണം സ്കൂളിലെത്തുമ്പോള്‍ കരഞ്ഞു ബഹളം കൂട്ടാനൊന്നും വഴിയില്ല..അവിടെയൊക്കെ ഭരിച്ചൊതുക്കിയ ഇമേജാണുള്ളത്..അവിടത്തെ നിര്‍ബന്ധിത ഉച്ചയുറക്കലിനെതിരെ വരെ ശക്തിയുക്തം നിലവിളി ബഹളത്തോടെ പൊരുതിയ&amp;nbsp; ചരിത്രമുണ്ട്..&lt;/span&gt;&lt;span style="font-size: small;"&gt;ഉടുപ്പിന്റെ ഭംഗീം,മിനുസോം,പിന്നെ കൂടെ വരുന്ന അമ്മമാര്‍ടേം,അമ്മൂമ്മമ്മാര്‍ടേം&lt;/span&gt;&lt;wbr&gt;&lt;/wbr&gt;&lt;span style="font-size: small;"&gt; സ്വഭാവോം (എന്ന്വച്ചാ മിഠായി തരുന്നോരാണോ അല്ലയോന്ന്‌ ) ഒക്കെ&amp;nbsp; വിശകലനം നടത്തിയാണ് പുള്ളിക്കാരീടെ മാര്‍ക്കിടല്‍..അത് നോക്കി കുറച്ചാള്‍ക്കാരെ കൂട്ടുകാരായി അംഗീകരിച്ചിട്ടുണ്ട്..അതൊഴികെ ബാക്കിയുള്ളോരൊക്കെ അടിക്കും,പിച്ചും,മാന്തുമെന്നൊ&lt;/span&gt;&lt;wbr&gt;&lt;/wbr&gt;&lt;span style="font-size: small;"&gt;ക്കെയാണ് ആരോപണം..&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="color: black; font-family: inherit;"&gt;&lt;br /&gt;&lt;/div&gt;&lt;div style="color: black; font-family: inherit;"&gt;&lt;span class="Apple-style-span" style="border-collapse: separate; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"&gt;&lt;span class="Apple-style-span" style="font-size: x-small;"&gt;&lt;span style="font-size: small;"&gt;&amp;nbsp; കുഞ്ഞത്തീടെ പിന്നെയുള്ള പ്രധാന സ്വഭാവ സവിശേഷതാന്ന് വെച്ചാല്‍&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span class="Apple-style-span" style="border-collapse: separate; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"&gt;&lt;span class="Apple-style-span" style="font-size: x-small;"&gt;&lt;span style="font-size: small;"&gt;, വായീക്കൊള്ളാത്ത കടുകട്ടി പദങ്ങള്‍ ധാര ധാരയായി പ്രവഹിപ്പിച്ച് മാലോകരെ ഞെട്ടിക്കലാണ്..&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="color: black; font-family: inherit;"&gt;&lt;span class="Apple-style-span" style="border-collapse: separate; font-size: small; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"&gt;&lt;span class="Apple-style-span" style="font-size: x-small;"&gt;&lt;span style="font-size: small;"&gt;ഏറ്റോം പുതീത് ദാ ഇങ്ങനെ ..&lt;br /&gt;&lt;br /&gt;&amp;nbsp; കഴിഞ്ഞ ദിവസം അമ്പലസന്ദര്‍ശനത്തിനു ഇറങ്ങീതാണ് കുഞ്ഞത്തീം,വീട്ടുകാരും...&lt;br /&gt;അമ്പലമൊക്കെ കണ്ടിറങ്ങിയപ്പോ കുഞ്ഞത്തിക്ക് ദിപ്പോ കിട്ടണം മസാലദോശ..&lt;br /&gt;&lt;br /&gt;&amp;nbsp;‘അവിടെങ്ങാനും അടങ്ങിയൊതുങ്ങിയിരുന്നോണം..ഈ ഉച്ചനേരത്ത് മസാലദോശ നിനക്കാരെടുത്ത് വെച്ചേക്കുന്ന്’ എന്നൊക്കെ പറഞ്ഞ് കുഞ്ഞത്തീന്റെ അമ്മ കണ്ണുരുട്ടി പേടിപ്പിച്ച് പുള്ളിക്കാരിയെ അല്പമൊന്നടക്കുന്നു..&lt;br /&gt;&lt;br /&gt;&amp;nbsp; വണ്ടിയങ്ങനേ കുറച്ച് ദൂരം പോയപ്പോ ദേ കാണുന്നൊരു ഹോട്ടല്‍..! എന്നാപ്പിന്നെ ഇനി ബിര്യാണി അഥവാ മസാലദോശ കിട്ടിയാലോ,മ്മടെ മോളൂട്ടി പറഞ്ഞതല്ലേന്നും കരുതി കുഞ്ഞത്തീന്റെ അച്ഛന്‍,പയ്യെ വണ്ടിയൊതുക്കുന്നു..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp; അതോടെ ഇത്രേം സമയം നിശ്ശബ്ദയായി ഇരുന്നിരുന്ന കക്ഷി,സ്പ്രിങ്ങ് ആക്ഷന്‍ പോലെ അമ്മേടെ മടീന്ന് കുതിച്ച് ചാടി തല പുറത്തേക്കിട്ട് പരിസരവീക്ഷണം നടത്തുന്നു.. എന്നിട്ട് അത്യന്തം ഗൌരവത്തിലൊരു പ്രഖ്യാപനോം..!&lt;br /&gt;&lt;br /&gt;&amp;nbsp; “അപ്പോ പണി പാളി..! അപ്പോ പണി പാളി !! “ “അപ്പോ പണി പാളി!! ” എന്നിട്ടെല്ലാരുടേം മുഖത്ത് നോക്കീട്ടൊരു&amp;nbsp; തുള്ളിച്ചാട്ടോം..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ദൈവമേ..എന്ത് പണി?? ആര്‍ടെ പണി?? എന്ത് പാളല്‍??&amp;nbsp; ആര്‍ടെ പാളല്‍ ??&lt;br /&gt;പീക്കീരീടെ പ്രഖ്യാപനോം,സന്തോഷപ്രകടനോം കണ്ട് എല്ലാരും&amp;nbsp; മുഖത്തോട് മുഖം നോക്കി ചുമ്മാ കുന്തം വിഴുങ്ങി ഇരുന്നു..കുഞ്ഞിത്തലേല്‍ കൊള്ളാത്ത വല്യ വര്‍ത്താനം മുഴോന്‍ ടിവീന്ന് കിട്ടുന്നതാവാനേ വഴിയുള്ളൂന്നും പറഞ്ഞ്&amp;nbsp; ‘മേലാല്‍ ഈ വീട്ടില്‍ ടിവി വെച്ച് പോവരുതെന്ന്’ പീക്കീരീന്റച്ഛന്‍ ആജ്ഞാപിച്ചത് മാത്രം മെച്ചം ..&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="color: black; font-family: inherit;"&gt;&lt;br /&gt;&lt;/div&gt;&lt;div style="color: black; font-family: inherit;"&gt;&lt;span style="font-size: small;"&gt;&lt;span class="Apple-style-span" style="border-collapse: separate; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"&gt;&lt;span class="Apple-style-span"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഈ കുഞ്ഞത്തീന്റെ പിരുപിരുപ്പന്‍ സ്വഭാവത്തിലെ ചില പൊട്ടും,പൊടിയുമെല്ലാം എന്റനീത്തി വാവേടെ കുട്ടിക്കാലത്തിന്റെ തനിപ്പകര്‍പ്പാണെന്നും പറയുന്നു എല്ലാരും..അതോണ്ട് തമ്മില്‍ കാണുമ്പോഴൊക്കെ, ‘എന്റെ കുഞ്ഞിക്ക്ലോണേ..എന്റെ കുട്ടിക്കാലമേ’ എന്ന സ്നേഹാര്‍ദ്ര ഭാവത്തില്‍ കുഞ്ഞത്തീടെ&amp;nbsp; സകല വാശികള്‍ക്കുമൊപ്പം നിന്ന് സ്വന്തം ആളായിട്ടാണ് എന്റനീത്തീടെ നടപ്പ്..&amp;nbsp; ഒന്നാം ക്ലാസ്സില്‍ ചേരാന്‍ പോയപ്പോള്‍ കരഞ്ഞ്കൂവി സ്കൂളേഴാക്കിയ വാവേടെ ചരിത്രം ഈ കുഞ്ഞത്തീം ആവര്‍ത്തിക്കുമോന്നേയുള്ളൂ സംശയം..&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div style="color: black; font-family: inherit;"&gt;&lt;br /&gt;&lt;/div&gt;&lt;span style="font-size: small;"&gt;&lt;span class="Apple-style-span" style="border-collapse: separate; color: black; font-family: 'Times New Roman'; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"&gt;&lt;span class="Apple-style-span" style="font-family: arial;"&gt;&lt;span style="color: black; font-family: inherit;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പിന്നെ,&amp;nbsp; “ടോട്ടോ..സത്യായിട്ടും നീയൊരു നല്ല കുട്ട്യാണ്” എന്ന് പറഞ്ഞ ടോട്ടോച്ചാനിലെ ടീച്ചറെ പോലത്തൊരു കുഞ്ഞുമനസ്സറിയും നല്ല ടീച്ചറാണ്&amp;nbsp; &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span style="font-size: small;"&gt;&lt;span class="Apple-style-span" style="border-collapse: separate; color: black; font-family: 'Times New Roman'; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"&gt;&lt;span class="Apple-style-span" style="font-family: arial;"&gt;&lt;span style="color: black; font-family: inherit;"&gt;കുഞ്ഞ് കുറുമ്പീടെ ഒന്നിലെ ക്ലാസ്സ് ടീച്ചര്‍ എന്ന&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span style="font-size: small;"&gt;&lt;span class="Apple-style-span" style="border-collapse: separate; color: black; font-family: 'Times New Roman'; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"&gt;&lt;span class="Apple-style-span" style="font-family: arial;"&gt;&lt;span style="color: black; font-family: inherit;"&gt;റിയാവുന്നതോണ്ട് എല്ലാ&amp;nbsp; വല്യ വര്‍ത്താനത്തീന്നും കുഞ്ഞത്തീനെ വാരിയെടുത്ത് മിടുമിടുക്കിയാക്കുമെന്നുള്ള ഉറപ്പിലാണ് ഞങ്ങളെല്ലാരും... &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;span class="Apple-style-span" style="border-collapse: separate; color: black; font-family: 'Times New Roman'; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"&gt;&lt;span class="Apple-style-span" style="font-family: arial;"&gt;&lt;span style="color: black; font-family: inherit;"&gt;[ രാവിലെ എഴുതി വെച്ച പോസ്റ്റായിരുന്നു..അതോണ്ട്&amp;nbsp; കുഞ്ഞത്തീടെ സ്കൂള്‍ വിശേഷമൊന്നും ചേര്‍ക്കാന്‍ പറ്റിയില്ല..ഇപ്പോ ഫോണ്‍ വിളിച്ചപ്പോള്‍ ഉച്ചക്ക് മുന്നേ അടിപൊളി പ്രവേശനോത്സവവും കഴിഞ്ഞ് &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span style="font-size: small;"&gt;&lt;span class="Apple-style-span" style="border-collapse: separate; color: black; font-family: 'Times New Roman'; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"&gt;&lt;span class="Apple-style-span" style="font-family: arial;"&gt;&lt;span style="color: black; font-family: inherit;"&gt;കരച്ചിലും,പിഴിച്ചിലൊന്നുമില്ലാതെ&amp;nbsp; &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span style="font-size: small;"&gt;&lt;span class="Apple-style-span" style="border-collapse: separate; color: black; font-family: 'Times New Roman'; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"&gt;&lt;span class="Apple-style-span" style="font-family: arial;"&gt;&lt;span style="color: black; font-family: inherit;"&gt;കൈ നിറയെ മിഠായീമായി വിജയകരമായി ആള്‍ വീട്ടിലെത്തിയിട്ടുണ്ട്..സ്കൂളിനെ പറ്റി കൂടുതലറിയാനൊന്നും സമയം കിട്ടീല്ലാത്രേ..പിന്നെ ആകെ ഒരു വിഷമം തോന്നിയ കാര്യം, കോപ്ലീസും,കോലു മിട്ടായീം &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span style="font-size: small;"&gt;&lt;span class="Apple-style-span" style="border-collapse: separate; color: black; font-family: 'Times New Roman'; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"&gt;&lt;span class="Apple-style-span" style="font-family: arial;"&gt;&lt;span style="color: black; font-family: inherit;"&gt;&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;span class="Apple-style-span" style="border-collapse: separate; color: black; font-family: 'Times New Roman'; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"&gt;&lt;span class="Apple-style-span" style="font-family: arial;"&gt;&lt;span style="color: black; font-family: inherit;"&gt;( കോപ്പ്ലീസ് = പോപ്പിന്‍സിനെ അങ്ങനേം പറയാംന്ന് കക്ഷി ) &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span style="font-size: small;"&gt;&lt;span class="Apple-style-span" style="border-collapse: separate; color: black; font-family: 'Times New Roman'; font-style: normal; font-variant: normal; font-weight: normal; letter-spacing: normal; line-height: normal; orphans: 2; text-indent: 0px; text-transform: none; white-space: normal; widows: 2; word-spacing: 0px;"&gt;&lt;span class="Apple-style-span" style="font-family: arial;"&gt;&lt;span style="color: black; font-family: inherit;"&gt;കിട്ടീല്ലാന്നത് മാത്രാണ് :)&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4780967151820796688-2331588918431788334?l=rose-ayanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rose-ayanam.blogspot.com/feeds/2331588918431788334/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4780967151820796688&amp;postID=2331588918431788334' title='40 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/2331588918431788334'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/2331588918431788334'/><link rel='alternate' type='text/html' href='http://rose-ayanam.blogspot.com/2011/06/blog-post.html' title='കളഞ്ഞ് പോയ ഓര്‍മ്മകള്‍..'/><author><name>Rare Rose</name><uri>http://www.blogger.com/profile/01464154795437810690</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_FlVEfPpHaBs/TH4vkU4xZpI/AAAAAAAAAyQ/IUQpXs92e9M/S220/418699406_48b3dfaaf4.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-90G1xMy1eWk/TeZFTFNq8rI/AAAAAAAABOI/rrMuONBmnE4/s72-c/kunjathi.jpg' height='72' width='72'/><thr:total>40</thr:total></entry><entry><id>tag:blogger.com,1999:blog-4780967151820796688.post-703361013924061903</id><published>2011-03-09T21:27:00.005+05:30</published><updated>2011-03-09T23:41:15.326+05:30</updated><category scheme='http://www.blogger.com/atom/ns#' term='പെയിന്റ് സാഹസം'/><category scheme='http://www.blogger.com/atom/ns#' term='വീട്ടുവിശേഷം'/><title type='text'>ചുവപ്പിന്റെ സാദ്ധ്യതകള്‍</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="https://lh6.googleusercontent.com/-CuVteMUHnoI/TXeh7a6JM0I/AAAAAAAABFA/tTqsD93LSCA/s1600/Red.bmp" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="306" src="https://lh6.googleusercontent.com/-CuVteMUHnoI/TXeh7a6JM0I/AAAAAAAABFA/tTqsD93LSCA/s400/Red.bmp" width="400" /&gt;&lt;/a&gt;&lt;/div&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;br /&gt;&lt;br /&gt;കുറച്ചു നാളായി വാരാന്ത്യ സായാഹ്ന നടത്തം സമീപത്തെ റബ്ബര്‍തോട്ടത്തിലേക്ക് പറിച്ച് നട്ടിരിക്കയാണ് ഞാന്‍.ഈ റബ്ബര്‍ മരങ്ങളിങ്ങനെ വെറുതേ നിരന്നു തന്നാല്‍ തന്നെയൊരേകാന്ത വിഷാദമൂക അന്തരീക്ഷമാണ്.അതിന്റെ കൂടെ റബ്ബര്‍ തോട്ടത്തിലെ കരിയിലക്കൂട്ടങ്ങളെ ചവിട്ടി മെതിച്ച്&amp;nbsp; ഒരു ക്യാമറയുമെടുത്ത് ചുറ്റി നടന്നാലോ..ആരെയും ഭാവഗായികയാക്കിക്കളയില്ലേ ഈ മരങ്ങള്‍.എന്നാല്‍ നടത്തമൊക്കെ കൊള്ളാം..പക്ഷേ കൈയ്യിലൊരു ക്യാമറയുണ്ടാവുന്നത് അനിയത്തിക്ക് തീരെ താല്പര്യമില്ല.പ്രപഞ്ചത്തിലെ എന്തു മാത്രം കാര്യങ്ങളെ കുറിച്ച് ചര്‍ച്ച നടത്താനുള്ളതാണു ഈ നടത്തത്തിനിടയില്‍..അന്നേരമാണ് ഒരുണക്ക ക്യാമറ എന്ന പുച്ഛഭാവം അവളുടെ മുഖത്ത് സ്ഥിരമായി ഒട്ടിച്ചു വെക്കപ്പെട്ടിരിക്കുന്നു..പക്ഷേ ഓരോ കാലങ്ങളില്‍ ഓരോ കമ്പങ്ങളാല്‍&amp;nbsp; താലോലിക്കപ്പെടേണ്ടതാണു എന്റെ തലയെന്ന് അവളുണ്ടോ അറിയുന്നു?&lt;b&gt;&lt;a href="http://rose-ayanam.blogspot.com/2010/04/blog-post_23.html"&gt; വര മോഹങ്ങള്‍ &lt;/a&gt;&lt;/b&gt;എന്നത് പോലെ ഈയിടെ പുതുതായിക്കിട്ടിയ മറ്റൊരു മോഹമാണു പടം പിടുത്ത മോഹം..ഈ മോഹം പോണ വഴി പ്ലോട്ട് ചെയ്താല്‍ എങ്ങനെയാവുമെന്ന് എനിക്കു ഇപ്പോഴേ തന്നെയറിയാം..‘ആദ്യത്തെ ആരംഭശൂരത്വം...പിന്നത്തെ ഭയങ്കരമാന ആക്രാന്തം..അതു കഴിഞ്ഞുള്ള ഇതും എനിക്കു പറ്റിയ പണിയെന്നുള്ള മഹത്തായ തിരിച്ചറിവ്..അത്രേയുള്ളൂ കാര്യം.’..പക്ഷേ കൊണ്ടാലേ പഠിക്കൂ എന്നുള്ളത് എന്റെ രക്തത്തിലലിഞ്ഞു ചേര്‍ന്നതിനാല്‍ മൂന്നാലു മാസം മുന്‍പ് കൈയ്യിലൊരു ക്യാമറ വന്നു ചേര്‍ന്നേ പിന്നെ ഞാനങ്ങു ചുമ്മാ മോഹിക്കാന്‍ തുടങ്ങി..‘വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും വെറുതേ മോഹിക്കുവാന്‍ മോഹം’ എന്നല്ലേ കവി പോലും പറഞ്ഞിട്ടുള്ളത്..പിന്നെന്താല്ലേ എനിക്ക്?&lt;br /&gt;&lt;br /&gt;അതില്‍ പിന്നെ എല്ലാ ഫോട്ടോ ബ്ലോഗിലും പോയി അമ്പരന്ന് വാ‍യും പൊളിച്ചു നില്‍ക്കുക..റൂള്‍ ഓഫ് തേഡ്,കുന്തം,കുടച്ചക്രം ഫോട്ടോഷോപ്പ് വഴി മോടി പിടിപ്പിക്കല്‍ തുടങ്ങിയ സാങ്കേതിക പദാവലികള്‍ കണ്ട് വിമ്മിട്ടപ്പെടുന്ന മനസ്സിനെ തലോടി സമാധാനിപ്പിക്കുക..ഇതൊക്കെ തന്നെ&amp;nbsp;&amp;nbsp; പ്രധാന പരിപാടി..എന്നിട്ട് എന്റെ പടം പിടുത്ത മോഹക്കുഞ്ഞിന്റെ കൈ വളര്..കാല്‍ വളര് എന്നും പറഞ്ഞ് ലക്കും,ലഗാനുമില്ലാതെ കണ്ണില്‍ കണ്ടതിനെയൊക്കെ&amp;nbsp; ചുമ്മാ ക്ലിക്കി പടമാക്കാന്‍ തുടങ്ങി..ക്ലിക്കുവിന്‍ പതിയപ്പെടും എന്നതാണല്ലോ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയുടെ അടിസ്ഥാന തത്വം തന്നെ..പതിഞ്ഞു..പക്ഷേ ഒന്നൂല്ലെങ്കില്‍ പടമാകെ കണ്ണില്‍ കുത്തണ അത്യന്തം ഭീകരമാന നോയ്സ്..ഇനി നോയ്സില്ലെങ്കില്‍ ‘ഫോക്കസിലെന്റെ ടിന്റുമോന്‍ ഇരിക്കുമെന്നും’ പറഞ്ഞ് ഷാര്‍പ്പാവാതെ ‘എന്തരോ എന്തോ’ എന്നും ആത്മഗതിച്ചിരിക്കണൊരു മങ്ങി മങ്ങിച്ചിത്രം.. ഇനി അത്ഭുതകരമാം വിധം നോയ്സില്ലാതെ,ഫോക്കസിലൊക്കെ വന്ന് ഒരു പടം പതിഞ്ഞാലോ..&lt;br /&gt;‘അല്ലാ..എന്തിനാപ്പോ എന്നെ പടമാക്കിയേ? യാതൊരു ഉദ്ദേശലക്ഷ്യവുമില്ലാതെ നീ എന്തിനെന്നെ ഈ നിന്നു തിരിയാനിടമില്ലാത്ത ക്യാമറക്കകത്ത് പിടിച്ചിട്ടേ കശ്മലേ? എന്നും പറഞ്ഞോണ്ട് സൃഷ്ടികര്‍ത്താവായ എന്നെ നോക്കി&amp;nbsp; ദീന ദീനം വിലപിക്കുന്ന വാലും,തുമ്പുമില്ലാത്ത ഒരു നിര്‍വ്വികാര പടം..&lt;br /&gt;&lt;br /&gt;പക്ഷേ പിന്മാറാനെന്റെ ഹൃദയമുണ്ടോ സമ്മതിക്കുന്നു..ഞാന്‍ വീണ്ടും യാതൊരു ലജ്ജയുമില്ലാതെ പടം പിടിത്തം പിന്നേം തുടര്‍ന്നു..അതും പോരാഞ്ഞ് ഗൂഗിളേട്ടന്റെ ഇഷ്ട ദാനമാം&amp;nbsp; ബസ്സിലൊക്കെ ഓരോന്നായ് കൊണ്ടു പതിപ്പിച്ച് പൊട്ടന്‍ സംശയങ്ങള്‍ ചോദിച്ച് എല്ലാരേം വിഷമിപ്പിച്ചോണ്ടുമിരുന്നു..അധികം കണ്ടു പരിചയമില്ലാത്ത അടുക്കള സാമ്രാജ്ര്യത്തില്‍ കയറി കണ്ണില്‍ കണ്ട പച്ചക്കറികളെയൊക്കെ പടമാക്കി മാതാശ്രീയുടെ കൈയ്യില്‍ നിന്ന് കിട്ടാവുന്ന ചീത്തയൊക്കെ മൊത്തമായും,ചില്ലറയായും വാങ്ങിക്കൂട്ടിക്കൊണ്ടിരിക്കാനും യാതൊരു ഉപേക്ഷയും വിചാരിച്ചില്ല...എന്നിട്ടും സംതൃപ്തിയങ്ങോട്ട് പൂര്‍ണ്ണമാവാത്തോണ്ട്&amp;nbsp; &lt;b&gt;&lt;a href="http://way2dreamzz.blogspot.com/"&gt;ഒരു ബ്ലോഗും&lt;/a&gt; &lt;/b&gt;അങ്ങ് തുടങ്ങിക്കളഞ്ഞു&lt;b&gt;..&lt;/b&gt; സാധാരണ സന്ദര്‍ഭമനുസരിച്ച് ഇത്രേം കൊണ്ട് ഈ ജാതി മോഹങ്ങള്‍ക്കൊക്കെ ഒരു ശമനം വരേണ്ടതാണ്..&lt;br /&gt;&lt;br /&gt;പക്ഷേ അങ്ങനേയിരിക്കുമ്പോള്‍ എന്റെ പടം പിടിത്ത മോഹം ആളിക്കത്തിക്കാന്‍ ഫോട്ടോ ക്ലബ്ബ് വക ‘ചുവപ്പ് ’എന്ന വിഷയത്തില്‍ ദേ വരുന്നൊരു &lt;a href="http://mlphotoclub.blogspot.com/2011/02/1.html"&gt;&lt;b&gt;പടം പിടിത്ത മത്സരം&lt;/b&gt;&lt;/a&gt;.പടം മര്യാദക്ക് പിടിക്കാനറിയണോരെ ഉദ്ദേശിച്ചാണ് മത്സരമെങ്കിലും എനിക്കും പിടിക്കണം ഒരു ചോപ്പന്‍ പടം എന്നും പറഞ്ഞ് ഞാനും ഭാവനാലോകത്ത് തെണ്ടിത്തിരിയാന്‍ തുടങ്ങി..തക്കാളി,മുളക്,ചുവപ്പ് ബ്രഷ് അങ്ങനെ കണ്ണില്‍ കാണുന്ന ചുവപ്പ് നുറുങ്ങ് മണി സാധങ്ങളൊക്കെ പടമാക്കി നോക്കീട്ടൊന്നും യാതൊരു വൃത്തിയോ..മെനയോ ഇല്ല..ഇനീപ്പോ എന്തു ചെയ്യും?..ഗാംഭീര്യം തുളുമ്പുന്ന ഒരൊറ്റ ചുവപ്പ് തരി പോലും എന്റെ ലോകത്തിലില്ലല്ലോന്ന് അതിശയപ്പെട്ട് നടക്കുമ്പോള്‍&amp;nbsp; മാതാശ്രീ വന്ന് ‘ചുവപ്പ് കണ്ണീപ്പെടാണ്ട് നിനക്ക് ഉറക്കം വരണില്ലെങ്കില്‍ ചുവപ്പിന്റെ ഉള്ളുകള്ളികള്‍ വെച്ച് പോയി പടമെടുക്ക് പുത്രീ’യെന്നൊരു ഉപദേശം..&lt;br /&gt;&lt;br /&gt;അതായത് ചുവപ്പെന്തിന്റെ നിറമാണ്?..തീവ്രാഭിലാഷങ്ങളുടെ,പ്രണയത്തിന്റെ, തുടങ്ങി സകല വികാരവിചാരങ്ങളും തുള്ളിത്തുടിച്ചു നില്‍ക്കുന്ന കക്ഷി..എവിടെയായാലും ഏവരുടെയും നോട്ടം തട്ടിപ്പറിച്ചോണ്ടോടുന്ന&amp;nbsp; വില്ലാളിവീരന്‍..‘ചുറ്റുപാടില്‍ നിന്നും ചുവപ്പ് വസ്തുക്കളെയൊന്നും വീണു കിട്ടുന്നില്ലെങ്കില്‍, മോങ്ങല്‍ നിര്‍ത്തി&amp;nbsp; ഈ സങ്കല്പം വെച്ച്&amp;nbsp;&amp;nbsp; പടം പിടീ മകളേ’യെന്ന് മാതൃവചനം കേട്ട വഴി പിന്നെ&amp;nbsp; തീവ്രത,പ്രണയം ഇമ്മാതിരി സംഭവം ധ്വനിപ്പിക്കാനുള്ള&amp;nbsp; വഴികള്‍ തേടിയായി എന്റെ പുറപ്പാട്...കഷ്ടകാലത്തിന് ഒരു ചോരച്ചുവപ്പന്‍ റോസാപ്പൂ പോലും അടുത്തെങ്ങുമില്ല..ചെവീല്‍ വെയ്ക്കാന്‍ ഇഷ്ടം മാതിരി ചെമ്പരത്തികള്‍ ഓരോരോ വേലിക്കല്‍ ചിരിച്ചോണ്ട് നില്‍പ്പുണ്ടെന്നല്ലാതെ.. ഒരു കുഞ്ഞു ചോപ്പ് ഹൃദയാകൃതിയിലുള്ള സാധനമുണ്ടോന്ന് നോക്കിയിട്ട് അതുമില്ല..ഒരെണ്ണം ഒരു കരടിപ്പാവക്കുട്ടീടെ കഴുത്തില്‍ കെട്ടിത്തൂക്കിയിട്ടതാണെങ്കില്‍ നരച്ച്,കൊരച്ച്&amp;nbsp; വിളറി രക്തമയമില്ലാണ്ട് കിടക്കുന്നു..അങ്ങനെ എല്ലാം കൊണ്ടും തോറ്റ് നില്‍ക്കുമ്പോഴാണ് ഒരു പ്ലാസ്റ്റിക്ക് പനിനീര്‍പുഷ്പത്തിനെ കണ്ടു കിട്ടിയത്..പ്ലാസ്റ്റിക്കെങ്കില്‍ പ്ലാസ്റ്റിക്ക്..അതിനേം കൊണ്ട് റബ്ബര്‍ മര തോട്ടത്തിലേക്ക് വെച്ചടിക്കുക തന്നെ...&lt;br /&gt;&lt;br /&gt;കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന പാവം പനിനീര്‍പ്പൂവ്‌..! അല്ലേല്‍ ‘ഒരു ചെമ്പനീര്‍ പൂവിറുത്ത് ഞാനോമലേ ഒരു വേള നിന്‍ നേര്‍ക്ക് നീട്ടിയില്ല’ എന്ന ഭാവത്തില്‍ റബ്ബര്‍ പാല്‍ ശേഖരിക്കാന്‍ വെച്ച ചിരട്ടേല്‍ ഒളിച്ചും,പാത്തും കിടക്കണ റോസാപുഷ്പം..! ഒരു പ്ലാസ്റ്റിക്ക് പൂവിന് എന്തെല്ലാം സാദ്ധ്യതകള്‍...!!&lt;br /&gt;&lt;br /&gt;‘പഷ്ട് ഭാവനയെന്റെ ഏച്ചീ..!! അതി ഫീകരം..ഭയാനകം..!!’ എന്നൊക്കെ പറഞ്ഞ് ക്യാമറ വിരോധി വാവയെന്നെ പോകുന്ന വഴി നീളെ കളിയാക്കിയെങ്കിലും ഞാനൊന്നും കേള്‍ക്കാനേ പോയില്ല..അല്ലേലും ഈ അനിയത്തികള്‍ക്കുണ്ടോ ഏച്ചിമാരുടെ നിലവാരത്തിനനുസരിച്ച് ഉയരാന്‍ പറ്റുന്നു?&lt;br /&gt;&lt;br /&gt;തോട്ടത്തിലെത്തിയ വഴി ഓരോ റബ്ബര്‍ മരത്തിന്റെ ചോട്ടിലും,ചിരട്ടയിലുമൊക്കെ പ്ലാസ്റ്റിക്ക് പൂവിനെ പ്രതിഷ്ഠിച്ച് ക്യാമറ ക്ലിക്കി ഞാന്‍ പുളകമണിയാന്‍ നോക്കി..പക്ഷേ റബ്ബറും,പൂവും മോരും,മുതിരയും പോലെ തമ്മില്‍ ചേരാതെ പല്ലിളിച്ചു കാട്ടി പരിഹസിക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെ തന്നെ കുത്തിയിരുന്ന് മലര്‍പ്പൊടി സ്വപ്നങ്ങള്‍ നെയ്താലോന്നായി ആലോചന.ഒരിക്കലും നടക്കാനിടയില്ലാത്ത ഒരുപാട് കാര്യങ്ങള്‍ ഒന്നിനു പിറകേ ഒന്നായി ചേര്‍ത്ത് ഒരു വല്യ കൊട്ടാരമുണ്ടാക്കി,അതിന്റെ മട്ടുപ്പാവില്‍ പോയിരുന്ന് കാറ്റു കൊള്ളലാണു ഞങ്ങള്‍ രണ്ടു പേരുടേം ഇത്തരം വൈകുന്നേര നടത്തത്തിനിടയിലെ പ്രധാന പണി..ഈ മലര്‍പൊടിക്കാരന്‍ സ്വപ്നം കണ്ട കഥയിലെ പോലെ..&lt;br /&gt;&lt;br /&gt;&amp;nbsp;ചാഞ്ചാടിയാടി നില്‍ക്കുന്ന ഇലക്കൂട്ടങ്ങള്‍ക്കിടയിലൂടെ അരിച്ചരിച്ച് വീഴുന്ന&amp;nbsp; ഇളം വെയില്‍..അതും നോക്കി നടന്ന് നാടകീയമായിട്ടാണു വാവയുടെ ഇന്നത്തെ മലര്‍പ്പൊടി സ്വപ്നക്കെട്ട് അഴിക്കല്‍..&lt;br /&gt;&lt;br /&gt;‘അതേയ്..ഏച്ചീ..നമ്മളിങ്ങനെ കുറേ നാള്‍ പടം പിടിച്ച് എല്ലാമറിഞ്ഞ് കഴിയുമ്പോള്‍ വല്യ സംഭവമായി മാറിയാലോ അല്ലേ?’&lt;br /&gt;&lt;br /&gt;‘ഊം..നിത്യാഭ്യാസി ആനേ വരെ എടുക്കും..പിന്നെയാ..ചിലപ്പോ നമ്മളു വരെ നന്നായി പോവാന്നേ ‍’&lt;br /&gt;&lt;br /&gt;‘അപ്പോ ഏച്ചിയെന്താ ചെയ്യ?..ഈ പൊട്ടക്ക്യാമറേം തൂക്കിയെന്നും പടം പിടിച്ചോണ്ടിരിക്കരുത്..ഈ സൂസു പരസ്യം പ്രകാശ് വര്‍മ്മ പോലെ നമ്മളും വല്യ പരസ്യം പിടിക്കല്‍കാരാവണം’&lt;br /&gt;&lt;br /&gt;&amp;nbsp;“???..!!!! ”&lt;br /&gt;&lt;br /&gt;“ആന്ന്...തിരക്കഥ,സംവിധാനം,ക്യാമറ ഒക്കെ ഏച്ചി തന്നെയങ്ങ് ചെയ്തോ..പക്ഷേ അഭിനയിക്കണ മോഡല്‍നെ എവിടുന്ന് കിട്ടുമെന്നോര്‍ക്കുമ്പോഴാ വിഷമം..”&lt;br /&gt;&lt;br /&gt;“അത്രേം കാര്യങ്ങള്‍ ഈ മഹതിയായ എനിക്ക് ബാലചന്ദ്ര മേനോന്‍ സ്റ്റൈലില്‍ ഒരുമിച്ച് ചെയ്യാന്‍ പറ്റിയെങ്കില്‍ ഒരു മോഡലിനെ കിട്ടാനാ പാട്?..നമ്മള്‍ക്ക് ആ ഭീമ പരസ്യത്തിലെ പെണ്‍കൊടിയെ തന്നെ ആദ്യം അഭിനയിപ്പിക്കാന്നേ..”&lt;br /&gt;&lt;br /&gt;‘ഓഹോ..അപ്പോ ഇനി ചോപ്പും,കറുപ്പും തേടി ഏച്ചി തന്നെയങ്ങ് പോയാ മതി..കൂട്ടിന് വേണേല്‍ ഭീമേലെ മോഡലിനേം വിളിച്ചോ..എന്നെ നോക്കണ്ട...അല്ലേലും മുറ്റത്തെ മുല്ല പോലെ മുറ്റത്തെ മോഡലിനും മണമില്ലല്ലോ..”&lt;br /&gt;&lt;br /&gt;അമ്പോ..!!&amp;nbsp; കഷ്ടപ്പെട്ടെന്നെ സങ്കല്പത്തിലെ സംവിധായികയാക്കിയത്&amp;nbsp; അപ്പോ ഈ ദിശയിലേക്ക് വണ്ടി തിരിക്കാനായിരുന്നോ എന്റെയനിയത്തീ?അല്ലേലും ഇടക്കിടക്കേ കണ്ണാടിയുടെ മുന്‍പില്‍ ചെന്നു നിന്ന് ഘോര ഘോരം ഓരോ ഡയലോഗുകള്‍ ഉരുവിട്ട് ‘എന്റെ അഭിനയം എത്ര മഹത്തരാണ്..അല്ലേ?’ എന്നും ചോദിച്ച് നാട്ടുകാരെ പേടിപ്പിക്കല്‍ അവളുടെ പണ്ടേയുള്ള ഹോബിയാണ്..&lt;br /&gt;&lt;br /&gt;“ അയ്യോ..എന്റെ കന്നിയങ്കത്തില്‍ വാവയില്ലാണ്ട് എനിക്കെന്താഘോഷം..ഞാന്‍ സംവിധാനം ചെയ്യാന്‍ പോണ&amp;nbsp; ക്രീം പരസ്യത്തിലെ സുന്ദരീമണി നായിക വേറാരാന്നാ...വാവ മാത്രം ഫോക്കസില്‍..ബാക്കിയെല്ലാറ്റിനേം ഞാന്‍ നിഷ്കരുണം മങ്ങി മങ്ങിക്കാണിക്കും..”&lt;br /&gt;&lt;br /&gt;“ങ്ഹും..അപ്പോ അത് കഴിഞ്ഞിട്ടുള്ള പരസ്യത്തില്‍ ഏച്ചി വേറെ നായികേനെ കൊണ്ടു വരോ?..”&lt;br /&gt;&lt;br /&gt;“അപ്പോ എല്ലാത്തിലും ഒരേ നായികയായാല്‍ ഇക്കാണുന്ന മനുഷ്യന്മാര്‍ക്ക് ബോറടിക്കൂല്ലേന്ന്..???”&lt;br /&gt;&lt;br /&gt;“അതിനല്ലേ ഏച്ചീ..നമ്മളു നായകനെ മാറ്റണേ.. ഞാന്‍ കോണ്‍സ്റ്റന്റ്..ബാക്കിയുള്ളോരെയൊക്കെ ഒറ്റത്തട്ടിനു നമ്മളു മാ‍റ്റിക്കളേം..”&lt;br /&gt;&lt;br /&gt;‘ഈ സിനിമയിലൊക്കെ വല്യ നടന്മാര്‍ ഏതു നടി വേണം തനിക്കൊപ്പം അഭിനയിക്കാന്‍ എന്നു&amp;nbsp; ഏകാധിപതികളായി തീരുമാനമെടുക്കുന്ന പോലെ ഇതില്‍ നമ്മള്‍ സ്ത്രീ ശക്തി എല്ലാം&amp;nbsp; തീരുമാനിക്കുന്നു..നടപ്പിലാക്കുന്നു..നല്ല സുന്ദരന്‍ ഐഡിയ..അല്ലാ അപ്പോ എന്തു പേരിടണം നമ്മടെ സ്വപ്നക്കമ്പനിക്ക്?”&lt;br /&gt;&lt;br /&gt;നാവിന്‍ തുമ്പില്‍ തടഞ്ഞു നില്‍ക്കുന്ന പേര് രണ്ടാളും തപ്പിപ്പെറുക്കാന്‍ നോക്കുന്നതിനിടയില്‍,&amp;nbsp;  അടുത്തുള്ള വീട്ടുകാര്‍ വളര്‍ത്തുന്ന പട്ടികളിലൊരാള്‍ ദേ കടന്നു വരുന്നു ഫ്രെയിമിലേക്ക്.. അവരുടെ രണ്ട് പട്ടികള്‍ക്കും ഒരു തരം വിചിത്ര സ്വഭാവമാണെന്ന് ഞങ്ങള്‍ക്കു പലപ്പോഴും തോന്നാറുണ്ട്..എപ്പോഴെങ്കിലും ഈ വഴീല്‍ കൂടെ ഞങ്ങളെങ്ങാനും നടക്കുന്ന കണ്ടാല്‍ ഒരു നിശ്ചിത ദൂരം വിട്ട് ഞങ്ങളുടെ പിറകേ നടക്കുകയോ,കിടക്കുകയോ ചെയ്യും.നമ്മളറിയാതെ നമ്മളെത്തന്നെ ഘോരഘോരം നിരീക്ഷിക്കും..തിരിച്ച് നമ്മളങ്ങോട്ട് നോക്കിയാല്‍ നോട്ടം പെട്ടെന്ന് പിന്‍ വലിച്ച് വേറെങ്ങോട്ടെങ്കിലും ദൃഷ്ടി പതിപ്പിച്ച് ചിന്താമഗ്നനാവും..കുറേ നിരീക്ഷിച്ച് ഞങ്ങള്‍ തോട്ടത്തില്‍ ബോംബ് വെയ്ക്കാനോ,തകര്‍ക്കാനോ വന്ന തീവ്രവാദികളല്ലെന്ന് ബോധ്യപ്പെട്ടാല്‍ പതിയെ രംഗത്ത് നിന്നും പിന്‍ വാങ്ങും..&lt;br /&gt;&lt;br /&gt;പക്ഷേ..ഇത്തവണ എത്ര നേരമായിട്ടും അദ്ദേഹം പിന്‍ വാങ്ങുന്നില്ല..എന്നാല്‍ പിന്നെ ഇന്നത്തെ ചുവപ്പ് ഭാവന എട്ടു നിലയില്‍ പൊട്ടിപ്പൊളിഞ്ഞ സ്ഥിതിക്ക് നമ്മള്‍ക്ക് പതിയേ ഇറങ്ങിക്കളഞ്ഞേക്കാം എന്നും പറഞ്ഞിറങ്ങുമ്പോഴാണ് അദ്ദേഹം കാര്യമായിരുന്ന് ഞങ്ങളുടെ ക്യാമറ വെക്കുന്ന പേഴ്സ് നുണഞ്ഞും,കടിച്ചുമിറക്കുകയാണ്.!!പടം പിടിത്തത്തിനിടയില്‍ അത് നിലത്തിട്ടത് എടുക്കാന്‍ മറന്നതപ്പോള്‍ പെട്ടെന്ന് തലേലൊന്ന് വന്ന് മിന്നി..&lt;br /&gt;&lt;br /&gt;എന്തു ചെയ്യും?..പട്ടി,പൂച്ച എന്തിനെയും എനിക്ക് പേടിയാണ്..അത്രേം ക്യൂട്ട് ആണെങ്കില്‍&amp;nbsp; തന്നെ അകലേ നിന്നുള്ള ആരാധന മാത്രം..ഈ പട്ടീനെ ഓടിക്കണോ?..അത് കടിക്കുമോ? എന്നൊക്കെയാലോചിച്ച് ഒരു കല്ലെടുത്ത് എറിഞ്ഞ വഴി അദ്ദേഹം ഒന്ന് രൂക്ഷമായി നോക്കി ഓടിക്കളഞ്ഞു..ഓടിച്ചെന്നു നോക്കിയപ്പോള്‍ അതിന്റെ വള്ളിയടക്കം ഒരു വശം കടിച്ചു നാശകോശമാക്കിയിട്ടേക്കുന്നു..&lt;br /&gt;&lt;br /&gt;‘ഇനിയാ ക്യാമറേം കൂടി ആ കാട്ടില്‍ കൊണ്ടു കളഞ്ഞാല്‍ പൂര്‍ത്തിയായി’ എന്ന ഡയലോഗ് കൂടി വീട്ടില്‍ നിന്നു കേള്‍ക്കേണ്ടി വരുമല്ലോന്ന് വിഷണ്ണ,വിമൂക ഭാവത്തില്‍&amp;nbsp; അനിയത്തീനെ നോക്കി മന്ദമന്ദം നടന്നു നീങ്ങുമ്പോള്‍&amp;nbsp; ദേ പിന്നേം വരുന്നു കുരിശ്ശ്..!! നേരത്തേ പോയ &amp;nbsp; മാന്യ ദേഹം സഹോദര ശൂനകനേം കൂട്ടി രംഗത്തേക്ക് അല്പം സ്പീഡില്‍ തന്നെ വരുന്നു..! ’ഇവന് ചോയ്ക്കാനും,പറയാനും ആളുണ്ടെടീ” എന്ന ഭാവമാണോ ആ മുഖത്തെന്ന് അറിയാനും പറ്റുന്നില്ല..ഇന്നത്തെ കാലത്ത് ഒന്നു കല്ലെടുത്തെറിയുമ്പോഴേക്കും പട്ടികള്‍ പ്രതികാര ദാഹികളാകുമോന്ന് ആര്‍ക്കറിയാം? അടുക്കുന്തോറും അതുങ്ങളുടെ മുഖത്ത് ക്രുദ്ധ ഭാവം തന്നെയെന്ന് തലേന്ന് സൈറണ്‍ മുഴങ്ങുന്നു‍..&lt;br /&gt;&lt;br /&gt;‘പേപ്പട്ടി..കുത്തിവെപ്പ്..വയറ്റിലോ,കൈയ്യിലോ വെയ്ക്കുന്ന ആഴ്ചകളോളം നീളുന്ന സൂചിക്കുത്തിന്റെ മധുരനൊമ്പരം..’എല്ലാം കൂടി ഞൊടിയിടയിലാണ് തലേല്‍ കൂടി മിന്നിമറഞ്ഞത്...&lt;br /&gt;‘പട്ടിയെ നോക്കി നിന്ന് പ്രകോപിപ്പിക്കാണ്ട് വേഗം വലിച്ചു വിട്ടോ വാവേ’ന്ന് പറഞ്ഞ് കൈയ്യില്‍ പിടിച്ചോടിയത്&amp;nbsp; മാത്രമുണ്ട് ഓര്‍മ്മയില്‍..പിന്നീട് ഓര്‍മ്മ തെളിയുമ്പോള്‍ വീട്ടിന്റെ ഉമ്മറത്താണു രണ്ടിന്റേം കിതച്ചോണ്ടുള്ള നില്‍പ്പ്..&lt;br /&gt;&lt;br /&gt;“നടക്കാന്‍ പോയിട്ട് വല്ല ചുവപ്പും വീണും കിട്ടിയോ ആവോ?”&lt;br /&gt;&lt;br /&gt;അന്ധാളിച്ചു നില്‍ക്കുന്ന പുത്രികളോട് അമ്മയുടെ ചിരിയോട് കൂടിയ ചോദ്യം..&lt;br /&gt;&lt;br /&gt;‘ചുവപ്പ് അക്രമത്തിന്റേം,ഭീകരതയുടെയും,അശാന്തിയുടെയും നിറം കൂടിയാണ് അമ്മേ..ചോര ചീന്തിയുള്ള അത്തരം വിപ്ലവങ്ങള്‍ക്ക് മുന്നിലെനിക്കെന്നെ തല്‍ക്കാലം അടിയറ വെക്കാന്‍ ഉദ്ദേശമില്ല..’ എന്നൊരു ഗമണ്ടന്‍ ഡയലോഗ് മറുപടിയായി ഞാന്‍ മനസ്സില്‍ പറഞ്ഞു.. &lt;br /&gt;&lt;br /&gt;ഈ പട്ടികള്‍ വിശ്വസ്ഥരായ മൃഗങ്ങളാണെങ്കിലും ഒരു കൊച്ചു കല്ലേറിന്റെ വേദന പ്രത്യേകം തലയില്‍ രേഖപ്പെടുത്തി വെക്കാനും മാത്രം വിവേക ശൂന്യരും ആവാം..&lt;br /&gt;അതുകൊണ്ട് വേലിക്കല്‍ എന്നെ മാത്രം കാത്ത് ചുവന്നു നില്‍ക്കുന്ന അസംഖ്യം ചെമ്പരത്തികളേ...ചുവപ്പിനാലണിയിച്ചൊരുക്കിയ മറ്റ്&amp;nbsp; പ്രകൃതി ഭംഗികളേ....ശുനകന്മാര്‍ അംനീഷ്യ പിടിച്ച് നിസ്സംഗരാവും ദിവസങ്ങള്‍ വരെ എനിക്കുമെന്റെ ക്യാമറക്കും വിട തരിക..ഇത് കേട്ട് ,‘പ്രാര്‍ത്ഥിക്കാനെന്ന പോലെ സമാധാനിക്കാനും മനുഷ്യന്മാര്‍ക്ക്&amp;nbsp; ഓരോ കാരണങ്ങള്‍’ എന്നെന്റെ ക്യാമറ അടക്കം പറഞ്ഞു&amp;nbsp; ചിരിച്ചോ ആവോ?&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4780967151820796688-703361013924061903?l=rose-ayanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rose-ayanam.blogspot.com/feeds/703361013924061903/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4780967151820796688&amp;postID=703361013924061903' title='57 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/703361013924061903'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/703361013924061903'/><link rel='alternate' type='text/html' href='http://rose-ayanam.blogspot.com/2011/03/blog-post.html' title='ചുവപ്പിന്റെ സാദ്ധ്യതകള്‍'/><author><name>Rare Rose</name><uri>http://www.blogger.com/profile/01464154795437810690</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_FlVEfPpHaBs/TH4vkU4xZpI/AAAAAAAAAyQ/IUQpXs92e9M/S220/418699406_48b3dfaaf4.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='https://lh6.googleusercontent.com/-CuVteMUHnoI/TXeh7a6JM0I/AAAAAAAABFA/tTqsD93LSCA/s72-c/Red.bmp' height='72' width='72'/><thr:total>57</thr:total></entry><entry><id>tag:blogger.com,1999:blog-4780967151820796688.post-7227553112219830011</id><published>2010-12-22T15:55:00.003+05:30</published><updated>2010-12-22T15:57:55.761+05:30</updated><category scheme='http://www.blogger.com/atom/ns#' term='വീട്ടുവിശേഷം'/><title type='text'>ഒരു ചിക്കന്‍ ബിരിയാണിയുടെ ഓര്‍മ്മക്ക്...</title><content type='html'>&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഞാനും,അനിയത്തിയും മെനു കാര്‍ഡ് മാറി മാറി പഠിക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി.ഒരു സമ്പൂര്‍ണ്ണ ചിക്കന്‍ സമീകൃതാഹാരം&amp;nbsp; ഏതു വിധേനെ ഓര്‍ഡര്‍ ചെയ്യാം&amp;nbsp; എന്നതാണു ഞങ്ങളുടെ മുന്നിലെ കീറാമുട്ടി പ്രശ്നം..ഈ കുഴഞ്ഞു മറിഞ്ഞ സങ്കീര്‍ണ്ണ&amp;nbsp; ചിക്കന്‍ പ്രശ്നങ്ങളെല്ലാം കണ്ടിട്ട് അമ്മയാണെങ്കിലോ ഒരു അക്ഷമ-പുച്ഛ ഭാവത്തോടെ ഞങ്ങളെ നോക്കുന്നു..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp; അല്ലേലും പച്ചക്കറി ശീലക്കാരിയായ അമ്മയ്ക്ക് ഞങ്ങളുടെ ചിക്കന്‍ മോഹങ്ങളെ പറ്റി,അതിന്റെ രുചി ഭേദങ്ങളെ കുറിച്ചെന്തറിയാം? അതു കൊണ്ടല്ലേ യുഗാന്തരങ്ങള്‍ (വര്‍ഷത്തിലൊന്നോ രണ്ടോ എന്നും പറയാം) കൂടുമ്പോള്‍ പിതാശ്രീ ഞങ്ങളെയും കൊണ്ട്&amp;nbsp; ഈ മനോഹര ഹോട്ടലിലേക്ക് ചേക്കേറാന്‍ നിര്‍ബന്ധിതനാകുന്നത്..ഇപ്രാവശ്യത്തെ&amp;nbsp; ചേക്കേറല്‍ ഇത്രേം പെട്ടെന്നാവാന്‍ കാരണം കൂട്ടുകാരീടെ കൂടെ ചുറ്റി നടന്ന് ഏച്ചി ചിക്കന്‍ മോഹം ശമിപ്പിക്കുന്നുണ്ടെന്ന്, അനിയത്തി ചാരന്മാര്‍ വഴി മണത്തറിഞ്ഞ് പ്രതിഷേധം പ്രകടിപ്പിച്ചതാണു..അതോടെ അമ്മയെ സോപ്പിട്ട്,പതപ്പിച്ച് പതപ്പിച്ച്&amp;nbsp; അവളൊടുവില്‍ ആ ബില്‍ പാസ്സാക്കിയെടുത്തു..ഇനി തൊട്ടു മാസത്തിലൊരു ഞായറാഴ്ച&amp;nbsp; കുടുംബ സമേതം ചിക്കന്‍ കടിച്ചു പറിക്കാന്‍ പുത്രികള്‍ക്കു രണ്ടിനും സമ്പൂര്‍ണ്ണാധികാരം...!!&lt;br /&gt;ഹോ..!! ഈ ഇളയ കുഞ്ഞുങ്ങള്‍ക്കു മുന്നില്‍ അമ്മ ഹൃദയം എത്ര ലോലലോലമായാണോ അലിഞ്ഞില്ലാതാവുന്നതൊക്കെ അതിശയിച്ച് ഞാനും കൈയ്യടിച്ചു ബില്ല് സ്വാഗതം ചെയ്തു..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp; അങ്ങനെ കഷ്ടപ്പെട്ട് കിട്ടിയ അവസരം പാഴാക്കാമോ? ഏറ്റോം രുചിയുള്ളത് തന്നെ പോരട്ടെ എന്നാണു ഞങ്ങള്‍ക്ക്..അങ്ങനെ നോക്കി വരുമ്പോള്‍ മൂലക്കൊരിടത്ത് ഇരിക്കുന്നു ഹൈദ്രാബാദ് ബിരിയാണി..ഒരു പഴയ വഞ്ചനയുടെ ബാക്കി പത്രം.! ടിവിയില്‍ ലക്ഷ്മി നായര്‍ പാചകം ചെയ്തു കണ്ട,ലോകത്തിലെ സകലമാന സുഗന്ധ വ്യജ്ഞനങ്ങളുമിട്ട്,കുങ്കുമപ്പൂ വരെ ചേര്‍ത്ത് സുന്ദരീ മണിയാക്കിയ, ഞങ്ങള്‍ കൊതിച്ചു,കൊതിച്ചു കാത്തിരുന്ന കക്ഷി.എന്നിട്ടോഡര്‍ ചെയ്തപ്പോ അന്ന് തീന്മേശയിലേക്ക്&amp;nbsp;&amp;nbsp; വന്നതോ..സാധാരണ ബിരിയാണിയേക്കാള്‍ ശുഷ്കമായ ഒരു&amp;nbsp; നിര്‍ഗ്ഗുണ,നിര്‍വ്വികാര ബിരിയാണി..!&lt;br /&gt;&lt;br /&gt;‘ചിക്കന്‍ വിഭവങ്ങളിലെ ലേറ്റസ്റ്റ് ട്രെന്‍ഡ്സ് നമ്മക്കറിയില്ലല്ലോ..ഹൈദ്രാബാദ് ബിരിയാണിക്കും കാണില്ലേ ഇക്കണ്ട കാടും,പടലും,കുങ്കുമപ്പൂവും മാറ്റി സ്ലിം ബ്യൂട്ടിയാവാന്‍ മോഹം” എന്നൊക്കെ സ്വയം സമാധാനിച്ച് ദു:ഖിച്ച്,ദു:ഖിച്ചാണു അന്നത് കഴിച്ചത്..&lt;br /&gt;&lt;br /&gt;‘ആ&amp;nbsp; വെയ്റ്ററുടെ ദുഷ്ടച്ചിരി കണ്ടാ അറിയില്ലേ നമ്മളെ പറ്റിച്ചതാന്ന്..നമ്മള്‍ക്ക് ഹൈദ്രാബാദും,ഹരിദ്വാറും ഒക്കെ കണക്കാന്നു നമ്മടെ പൊട്ടന്‍ കളി കണ്ടപ്പോ തന്നെ അയാക്ക് മനസ്സിലായിക്കാണും..’ എന്ന് വാവ ഓര്‍ത്തോര്‍ത്ത് പിറുപിറുക്കാന്‍ തുടങ്ങിയത് ഇതിനു ശേഷമാണു..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp; ഹൈദ്രാബാദ് ഓര്‍മ്മകള്‍ തികട്ടി വന്നതോടെ ‘റിസ്കെടുക്കാന്‍ ഇനീം വയ്യെന്റെ അനിയത്തീ’ എന്ന മുഖ ഭാവത്തോടെ ഞാനൊടുവില്‍ സ്ഥിരം വിഭവങ്ങള്‍ തന്നെ മുറുക്കെ പിടിച്ചു..&lt;br /&gt;‘ഏച്ചിക്ക് എന്നും,കുന്നും ഈ ചില്ലി ചിക്കനും,ബിരിയാണീം തന്നേയുള്ളൂ..വേറൊന്നും പരീക്ഷിക്കേമില്ല’ എന്ന് വാവ വക മുഖം വീര്‍പ്പിക്കല്‍..&lt;br /&gt;&lt;br /&gt;‘ഇനീം കിടപ്പല്ലേ വാവേ മാസാമാസം സുവര്‍ണ്ണാവസരങ്ങള്‍ ..അടുത്ത മാസം മുതല്‍ തുടങ്ങുകയല്ലേ നമ്മടെ പരീക്ഷണ നിരീക്ഷണങ്ങള്‍..ഏത് ചിക്കന്‍ വിഭവമാണു രുചിപ്പെരുമാളെന്ന് ലോകത്തോട് നമ്മള്‍ ഉറക്കെയുറക്കെ പ്രഖ്യാപിക്കും ’ എന്ന് കേട്ടപ്പോള്‍ വാവ പരിപൂര്‍ണ്ണ ഹാപ്പി...&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp; ഒടുവില്‍ ,സംതൃപ്തമായ ഹൃദയത്തോടെ അവിടെ നിന്നിറങ്ങാന്‍ നേരം കൈയ്യിലോട്ട് നോക്കിയ ഞാനൊന്നു വെര്‍തെ ഞെട്ടി..ഇത്രേം തേച്ചുരച്ചു കഴുകീട്ടും കറികളിലെ ചുവപ്പ് രാശിക്ക് കൈയ്യീന്നു പോവാന്‍ വല്ലാത്ത മടി.. ഈ കശ്മലന്മാരു എന്തോരു മാരക കളറൊക്കെയാണോ ഇതിലൊക്കെ ചേര്‍ക്കുന്നേ എന്നോര്‍ത്തു ദു:ഖിച്ചെങ്കിലും, രുചി..രുചിക്കും മേലെ ഏതു ചിക്കനു പറ്റും പറക്കാന്‍..!! എന്നു മനസ്സു മന്ത്രിച്ചപ്പോ ഞാനടങ്ങി..പക്ഷേ ഇത് വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ ഒന്നാമത്തെ ലക്ഷണമാണെന്നു&amp;nbsp; ഞാനറിഞ്ഞേയില്ല.:(&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp; അതിനു ശേഷം പ്രത്യേകിച്ചൊന്നും സംഭവിക്കാതെ ദിവസം ഒന്ന് കൊഴിഞ്ഞു വീഴുന്നു..രണ്ടാം ദിവസം രാത്രി അടുക്കളയൊക്കെ അടക്കാന്‍ പോയ അമ്മ കാലിലെന്തോ തടഞ്ഞ് ഞെട്ടിയതറിഞ്ഞ് ഞങ്ങളൊക്കെ ഓടിച്ചെല്ലുന്നു..ഒരു പാവം കുക്കുടം!! ലൂസ് മോഷന്‍ കാരണം അവശയായി ഞങ്ങളുടെ അടുക്കളക്കു സമീപം തളര്‍ന്നു വീണു കിടക്കുന്നു..അതിനെ കാലില്‍ തട്ടി അമ്മ പേടിച്ചതാണു..അതിന്റെ തളര്‍ച്ചയും,രോഗാവസ്ഥയും കണ്ട്,&lt;br /&gt;&lt;br /&gt;‘ഇങ്ങനത്തെ ജീവിയെയൊക്കെയല്ലേ നീയൊക്കെ കറുമുറാ തിന്നുന്നേ...അതിന്റെ  കിടപ്പ് കണ്ടിട്ട് സഹിക്കണില്ല..’ എന്ന മട്ടില്‍ അമ്മ വക സങ്കടം പറച്ചിലും,കളിയാക്കലും,ആശ്ചര്യവും വേറെ..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp; ആ കുക്കുടശിരോമണിയുടെ കിടപ്പു കണ്ടാലും വല്ലാണ്ട് തോന്നേം ചെയ്യും..പോരെങ്കില്‍ എപ്പോഴെങ്കിലും കോഴികളെ വണ്ടീ കേറ്റി കശാപ്പ് ചെയ്യാന്‍ കൊണ്ടു പോവുന്നത് കണ്ടാല്‍ ഇത്തിരി നേരത്തേക്കെങ്കിലും മനസ്സില്‍ ഒരാന്തലും,കുറ്റബോധവുമാണു..ഇതെല്ലാം കൂടിയായാല്‍ ഒരു ചിക്കന്‍ വിരോധിയായി ഞാനെപ്പോ വേണമെങ്കിലും മാറാം.എന്നാല്‍ രുചി മുകുളങ്ങള്‍ എന്നെ പിറകോട്ട് വലിക്കുന്നു..ഇമ്മാതിരി സ്നേഹം,ആര്‍ദ്രത,കരുണ എന്നതിലൊന്നും അവര്‍ക്ക് താല്പര്യമില്ലത്രേ...ഈ അസ്തിത്വ&amp;nbsp; പ്രശ്നത്തിലകപ്പെട്ട എനിക്ക്&amp;nbsp; ഇങ്ങനെയൊരു കുക്കുട സന്ദര്‍ശനം കൊടുങ്കാറ്റിന്റെ രണ്ടാം ലക്ഷണമാണെന്നു എങ്ങനെ തിരിയാനാണ് ?&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp; പിറ്റേന്ന് തൊട്ടാണു കൊടുങ്കാറ്റടിക്കാന്‍ തുടങ്ങിയത്..അന്നു രാവിലെ തൊട്ട്‌ പനി,അമിതമായ ടോയ്ലറ്റ് സ്നേഹം ഇതൊക്കെ&amp;nbsp; കൊണ്ട് പിതാശ്രീ വലഞ്ഞു.ഡോക്ടറെ കണ്ട് മരുന്നും വാങ്ങി ഒരേ കിടത്തം..‘അച്ഛന്&amp;nbsp; മഴയൊന്നും കൊള്ളാതെ ശ്രദ്ധിച്ച് നടന്നൂടെ’ എന്നൊക്കെ അന്തസ്സായി കുറ്റം പറഞ്ഞു നടന്നയെനിക്ക് വൈകുന്നേരമായപ്പോ ഒരു മഞ്ഞു പെയ്യണു,മരം കുളിരണു ഫീല്‍...കുളിര്‍ന്നിട്ട് എത്ര പുതപ്പിട്ടു മൂടിയിട്ടും ശൈത്യത്തോട് ശൈത്യം..ഇത്ര കൊടിയ തണുപ്പത്ത്, ഇത്രേം നാള്‍ ഞാനെങ്ങനെ കൂളായി നടന്നെന്നോര്‍ത്ത് എനിക്കെന്നോട് തന്നെ അതിശയം..!! ഇതിന്റെ കൂടെ ടോയ്ലറ്റ് സ്നേഹം,ഛര്‍ദ്ദിയോട് ഛര്‍ദ്ദി എന്നീ അനുബന്ധ ലക്ഷണങ്ങളും കൂടി കിട്ടിയതോടെ കട്ടിലേ ആശ്രയം എന്ന നിലയില്‍ ഞാന്‍ കട പുഴകി വീണു..കട്ടിലിരുന്നു ബ്രേക്ക് കളിക്കണ പോലെ വിറക്കണ എന്നെ കണ്ട് ‘ഈ ഏച്ചി ചുമ്മ കൊഞ്ചിക്കളിക്കുവാ അമ്മേ’എന്നു പറഞ്ഞ് വല്യ ആളായ വാവ പിറ്റേന്നു രാവിലെയാകും മുന്നേ എന്റെ തൊട്ടിപ്പുറത്ത് എന്നേക്കാള്‍ കുളിര്‍ന്നു കിടപ്പായതോടെ മൂന്നു വന്മരങ്ങളുടെയും കട പുഴകല്‍ പൂര്‍ത്തിയായി.. &lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp; പിറ്റേന്ന് വൈറല്‍ ഫീവറെന്ന പുതിയ പട്ടവുമായി മൂന്നു പനിക്കോഴികളും ആശുപത്രിയില്‍ നിന്നിറങ്ങുന്നു.പക്ഷേ, മുഠാളന്‍ ഗുളികകള്‍ എത്ര വിഴുങ്ങിയാലും ഞാനും,വാവേം രാത്രിയാകുമ്പോ കൊടിയ ഉഷ്ണ ഉണ്ണികള്‍..മൊത്തത്തില്‍ വേദന,ക്ഷീണം,ഒന്നും കഴിക്കാന്‍ പറ്റായ്ക..ഇതെല്ലാം കൂടി ഒരുമിച്ചാക്രമിച്ചു വശം കെട്ടു,വിരക്ത ഭാവത്തില്‍,‘ജീവിതമൊരു പാരാവാരം’ മട്ടില്‍ മച്ചിലേക്ക് നോക്കിക്കിടക്കുന്ന ഞങ്ങള്‍..അമ്മയുടെ നെലോളി ബഹളം കണ്ട് ഞങ്ങള്‍ പിന്നേം മന്ദിപ്പ് ലുക്കില്‍, നിലാവത്തഴിച്ച് വിട്ട കോഴികളെ പോലെ കിടന്നു..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp; ഇത് പനിയോ?,ഭക്ഷ്യ വിഷ ബാധയോ? എന്നു ഞങ്ങള്‍ മാറി മാറി ചിന്തിച്ചോണ്ടിരുന്നു.ഡോക്ടറദ്ദേഹമാണെങ്കിലോ ഇത് പനിയാണ്..പനി മാത്രമാണ്..എന്നൊരേ കടും പിടിത്തം.അങ്ങനെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം,ഒരു മരത്തിന്റെ ചോട്ടിലും പോയിരിക്കാതെ തന്നെ, അച്ഛനന്നേരം ബോധോദയം ഉണ്ടായി..ഇത്രേം കാലത്തെ പനി ചരിത്രത്തില്‍ ഇങ്ങനെയൊരു ഗംഭീര പനി ബാധിച്ചാല്‍ ഐക്യത്തോടെ പനിച്ചു കിടക്കേണ്ടവര്‍ മൂന്നല്ല..നാലാണ്..നാലാം കക്ഷി മാതാശ്രീ കട്ടിലില്‍ നിന്നു കട്ടിലിലേക്ക് ശൂശ്രൂക്ഷയുമായി,ഒരു കൂസലുമില്ലാതെ&amp;nbsp; പാറിപ്പറക്കുന്നത് കാരണം..സംഭവം വൈറസുമല്ല..ബാക്റ്റീരിയയുമല്ല..ചിക്കന്‍..!! ചിക്കന്‍ മാത്രമാണ് പ്രതിയെന്നച്ഛന്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍&amp;nbsp; ഒരൊറ്റ പ്രഖ്യാപനം..അതോടെ ഇരുന്ന മുട്ടാളന്‍ ഗുളികാസിനെയെല്ലാമെടുത്ത് കാട്ടിക്കളഞ്ഞു, ഒരു കുപ്പി ദശമൂലാരിഷ്ടം&amp;nbsp; വാങ്ങി,നേരാനേരങ്ങളില്‍ വായിലോട്ട് കമഴ്ത്തി നോക്കെന്ന് അമ്മ വക നിര്‍ദ്ദേശം.&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp; അങ്ങനെ പയ്യെപ്പയ്യെ ആശ്വാസം ഓരോ ശ്വാസത്തിലും വന്നു തുടങ്ങിയപ്പോ കേള്‍ക്കാറായി പുതു പുത്തന്‍ വിധിയെഴുത്തുകള്‍..ഇനി ചിക്കനെന്നു പോയിട്ട് ചക്കാന്നു പോലും ഈ വീട്ടില്‍ മിണ്ടിപ്പോവരുതെന്നുള്ള മാതാശ്രീയുടെയും,പിതാശ്രീയുടെയും കല്ലേ പിളര്‍ക്കുന്ന ആജ്ഞകള്‍..കടന്നു പോയ കൊടിയ അനുഭവങ്ങളുടെ ചൂടില്‍ ഞങ്ങളും പ്രഖ്യാപിച്ചു..“ഹേയ്..ചിക്കനോ..നെവര്‍..ഇത്രേം വൃത്തി കെട്ടൊരു സാധനം ഈ ജന്മത്തിനി കൈയ്യോണ്ട് തൊടുക പോലുമില്ല...”&lt;br /&gt;&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp; പക്ഷേ..കാലം പോവും തോറും അനുഭവവും,ചൂടുമൊക്കെ മാഞ്ഞു പോവില്ലേ എന്നതൊരു ചോദ്യമാണ്...&amp;nbsp; “ദൈവമേ..ഇനിയൊരു പനിക്ക് കൂടി ബാല്യമുണ്ടാവുമോ?,പിതൃ-മാതൃ വദനങ്ങള്‍ കോപം കൊണ്ട്‌ ജ്വലിക്കുമോ?” എന്ന ടെന്‍ഷനില്‍,കഴിച്ചു പോയ ചിക്കന്‍ കഷ്ണങ്ങളെ കുറിച്ചോര്‍ത്ത് വേവലാതി പൂണ്ട് മിനിഞ്ഞാന്ന് ഞങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ രണ്ടാളും കാര്യമായൊന്നും പറഞ്ഞില്ല..അല്ലെങ്കിലും മനുഷ്യന്‍ എത്ര പാവമാണെന്ന്..ആത്യന്തികമായി അവന്റെ ഹൃദയം എത്രയോ ദുര്‍ബ്ബലമെന്ന്..എല്ലാര്‍ക്കുമെന്ന പോലെ അച്ഛനുമമ്മയ്ക്കും അറിയാതിരിക്കുമോ അല്ലേ... :)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4780967151820796688-7227553112219830011?l=rose-ayanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rose-ayanam.blogspot.com/feeds/7227553112219830011/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4780967151820796688&amp;postID=7227553112219830011' title='54 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/7227553112219830011'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/7227553112219830011'/><link rel='alternate' type='text/html' href='http://rose-ayanam.blogspot.com/2010/12/blog-post.html' title='ഒരു ചിക്കന്‍ ബിരിയാണിയുടെ ഓര്‍മ്മക്ക്...'/><author><name>Rare Rose</name><uri>http://www.blogger.com/profile/01464154795437810690</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_FlVEfPpHaBs/TH4vkU4xZpI/AAAAAAAAAyQ/IUQpXs92e9M/S220/418699406_48b3dfaaf4.jpg'/></author><thr:total>54</thr:total></entry><entry><id>tag:blogger.com,1999:blog-4780967151820796688.post-8540014779342053898</id><published>2010-11-06T17:04:00.001+05:30</published><updated>2010-11-08T17:36:51.357+05:30</updated><category scheme='http://www.blogger.com/atom/ns#' term='വീട്ടുവിശേഷം'/><title type='text'>കുഞ്ഞാപ്പു ചരിതം</title><content type='html'>&amp;nbsp; കഴിഞ്ഞ മാസം കുഞ്ഞാപ്പുവിന്റേം, കൂട്ടരുടേം ഒരു മിന്നല്‍ സന്ദര്‍ശനം&amp;nbsp; ഉണ്ടായിരുന്നു.ആകെ ഒരൊറ്റ ദിവസം എന്നും പറഞ്ഞ് ബലം പിടിച്ച് വന്ന കക്ഷികളാണു.വല്ല കാലത്തും മാത്രം പ്രത്യക്ഷരായി ദര്‍ശനം തരുന്നവരല്ലേ,മിനിമം ഒരു രണ്ടു ദിവസമെങ്കിലും നിന്നേ പറ്റൂ എന്നു ഞങ്ങള്‍ മുറവിളി കൂട്ടിയതു കൊണ്ടു മാത്രം ഒന്നെന്നത് രണ്ടായി നീട്ടിക്കിട്ടി..!!&lt;br /&gt;&lt;br /&gt;ഈ കുഞ്ഞാപ്പുവിന്റെ ഗൌരവം അലിയിച്ചെടുക്കാന്‍ തന്നെ വേണം ഒരു ദിവസം എന്നു ബലം പിടിച്ചു നില്‍ക്കുന്ന ബാക്കിയുള്ളോര്‍ക്കറിയുമോ.ഞങ്ങള്‍ക്കു ശേഷമുള്ള തലമുറയിലേക്ക് ശാന്ത ഗംഭീരനായി കടന്നു വന്ന ആദ്യത്തെ കക്ഷിയാണു അദ്ദേഹം.ചേച്ചിമാര്‍ എന്ന വെറും പദവിയുമായി നടന്ന ഞങ്ങള്‍ക്ക്&amp;nbsp; ചിറ്റമാര്‍ എന്ന പക്വത തുളുമ്പുന്ന പുത്തന്‍ പദവി തന്നനുഗ്രഹിച്ച മഹാന്‍..പക്ഷേ,എന്നെ വല്യ ചിറ്റ എന്നും,വാവയെ കുഞ്ഞിച്ചിറ്റ എന്നൊക്കെ&amp;nbsp; കുഞ്ഞാപ്പൂനെ കൊണ്ടു വിളിപ്പിച്ചു നോക്കാന്‍&amp;nbsp; കുഞ്ഞാപ്പൂന്റമ്മ,അതായത് ഞങ്ങളുടെ&amp;nbsp; വിദ്യേച്ചി, ഒരുപാട് കഷ്ടപ്പെട്ടത് മാത്രം മെച്ചം.അവന്റൊപ്പം കാര്‍ട്ടൂണും കണ്ടു വായും പൊളിച്ച് ചിരിക്കുന്ന ഈ രണ്ടെണ്ണങ്ങളും ചിറ്റ വിളിക്ക് ഇനിയും അര്‍ഹരായിട്ടില്ലെന്നു പുള്ളിക്കാരനു തോന്നിക്കാണണം..അതോണ്ടെന്താ ആദ്യത്തെ കുറച്ചു നാള്‍ ചിറ്റമാരായെങ്കിലും ഇപ്പോള്‍ ഞങ്ങള്‍ വീണ്ടും ചേച്ചിമാരായി..അല്ലാ അതിനിപ്പോ ആര്‍ക്കാ ചേതം.നമ്മളെ ഒരുപാട് വലിയ ആള്‍ക്കാരായെന്നൊക്കെ തോന്നിപ്പിക്കുന്ന ഇമ്മാതിരി പദവിയേക്കാളും ആ പാവം ചേച്ചി വിളിയാണേ ഞങ്ങള്‍ക്കിഷ്ടം.:)&lt;br /&gt;&lt;br /&gt;അപ്പോള്‍ പറഞ്ഞു വന്നത് ഇതൊന്നുമല്ല.കുഞ്ഞാപ്പൂന്റെ ശാന്ത ഗംഭീരന്‍ സ്വഭാവത്തെ കുറിച്ചാണു.വര്‍ത്തമാനം പറയാറായ കാലഘട്ടത്തില്‍ പുള്ളിക്കു ഭയങ്കര സ്ത്രീ വിരോധമായിരുന്നു.ആകെ പെണ്ണുങ്ങളില്‍ ഇഷ്ടം സ്വന്തം അമ്മയെയും,അമ്മൂമ്മമാരെയും മാത്രം.ബാക്കിയുള്ള പെണ്‍ വര്‍ഗ്ഗങ്ങളോടൊക്കെ അകാരണമായൊരു പുച്ഛരസം ആ കുഞ്ഞു മുഖത്ത് കളിയാടുമായിരുന്നു.എപ്പോഴും ആണ്‍പിള്ളേരുടെയടുത്ത് ചുറ്റിപ്പറ്റി നില്‍ക്കുക,അവരുടെ ക്രിക്കറ്റ് ബാറ്റൊക്കെ വീര ശൂര പരാക്രമിയായി എടുത്ത് പൊക്കാന്‍ ശ്രമിക്കുക, കാറോട്ടം,ബസ്സോട്ടം,ജേ.സി.ബി ഓട്ടം ഇമ്മാതിരി സാങ്കല്പിക വണ്ടിയോട്ടങ്ങളില്‍ വ്യാപൃതനായിരിക്കുക,തുടങ്ങിയ കലാപരിപാടികള്‍.&lt;br /&gt;&lt;br /&gt;ഞങ്ങളാണെങ്കിലോ ആ പല്ലില്ലാ മോഹന കുഞ്ഞു&amp;nbsp; മന്ദഹാസത്തില്‍&amp;nbsp; മതി മയങ്ങി ഗോപികമാരെപ്പോലെ അദ്ദേഹത്തിനു ചുറ്റും വലം വെയ്പ്പും.ആരു നോക്കാന്‍..!അദ്ദേഹം വീണ്ടും ഒരു 100 കിലോ വെയ്റ്റെടുത്തണിയും.ഞങ്ങളൊന്നെടുക്കാന്‍ ചെല്ലുമ്പോഴേക്കും നെലോളിച്ച് ഈരേഴു പതിനാലു ലോകവും വിറപ്പിക്കും.എന്നാല്‍ മിണ്ടാന്‍ ചെന്നാലോ വീണ്ടും പുച്ഛരസം.‘എന്റെ മൊഴിമുത്തുകള്‍ പെറുക്കിയെടുക്കാന്‍ നീയൊന്നും അര്‍ഹയേയല്ല’ എന്നൊരു ഭാവം.&lt;br /&gt;&lt;br /&gt;ഈ അസമത്വത്തില്‍ ദു:ഖിച്ച് ,പരാതിയും,പരിവട്ടവുമായി ഞങ്ങള്‍ ഗോപികമാര്‍&amp;nbsp; യശോദ മാതാവായരുളുന്ന വിദ്യേച്ചിയടുത്ത് ചെന്നാലോ, &lt;br /&gt;&lt;br /&gt;“ങ്ഹും..ഇവനിനി വളര്‍ന്നു വരുമ്പോള്‍ ഇതു മാറി&amp;nbsp; പെണ്ണുങ്ങളോടേ മിണ്ടൂ എന്ന സ്ഥിതിയാവാണ്ടിരുന്നാല്‍ മതിയായിരുന്നു” എന്നാണൊരു മൂളലോടെയുള്ള കമന്റ്.&lt;br /&gt;&lt;br /&gt;ആ കമന്റ് പില്‍ക്കാലത്ത് സത്യമായി ഭവിക്കുമോന്നറിയില്ലെങ്കിലും കുഞ്ഞാപ്പൂനു സ്വഭാവത്തില്‍ ഒരു സമത്വ ചിന്താഗതി വന്നു തുടങ്ങീന്നു ഇപ്രാവശ്യത്തെ വരവോടെ മനസ്സിലായി.കുറച്ചു നാളു മുന്നേ കുഞ്ഞാപ്പൂനെ കാണാന്‍ പോയപ്പോഴും പഴേ വിരോധമൊന്നും കാണിച്ചില്ല കക്ഷി.പോകാറായപ്പോഴേക്കും ‘ഒന്നു മിണ്ടിത്തുടങ്ങാം’ എന്ന നിലയിലേക്ക്&amp;nbsp; അയയുകയും ചെയ്തു.പക്ഷേ അടുത്ത കണ്ടുമുട്ടലിനിടയില്‍ ഒരു വലിയ ഇടവേള വന്നാല്‍ വീണ്ടുമദ്ദേഹം തെങ്ങുമ്മേല്‍ തന്നെയാവും എന്നതാണൊരു കുഴപ്പം.&lt;br /&gt;&lt;br /&gt;എന്തായാലും വന്നയുടനേ അദ്ദേഹത്തിന്റെ പിറകേ നടന്നു നടന്നു, തല കുലുക്കലും,തൂ മന്ദഹാസവും ചോദിച്ചു വാങ്ങി,വാങ്ങിയൊടുക്കം അദ്ദേഹത്തിന്റെ കൊച്ചു വായില്‍ നിന്നു നീനു ചേച്ചീ,വാവ ചേച്ചീയെന്നൊരു മധുര വിളി&amp;nbsp; കേട്ടപ്പോള്‍ ഞങ്ങള്‍ക്കുണ്ടായൊരു സംതൃപ്തി..!!ആ വിളിക്കു ശേഷം കുഞ്ഞാപ്പു എല്ലാ അസമത്വചിന്തകളെയും വലിച്ചു,പൊട്ടിച്ചെറിഞ്ഞു ഞങ്ങളുടെ കൂടെ ത്തന്നെയായിരുന്നു.കാണുന്നയെന്തിനെ കുറിച്ചും ഘോര ഘോര സംശയങ്ങളാണു കുഞ്ഞാപ്പൂനു.കൂട്ടായതോടെ വിദ്യേച്ചിയെ വിട്ടു ഇപ്പോള്‍ ഞങ്ങളായി കുഞ്ഞാപ്പൂന്റെ സംശയനിവാരിണികള്‍.ഈ സംശയങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ക്കും കുട്ടിമനസ്സാകുമെന്നു തോന്നുന്നു.എന്നാലേ പുതിയ കണ്ടുപിടുത്തങ്ങളുണ്ടാവാന്‍ ചാന്‍സുള്ളൂ.നമ്മളൊക്കെ മുന്നേ അളന്നു കൂട്ടി വെച്ചിട്ടുള്ളതില്‍ നിന്നും ഒരു പടി അപ്പുറത്തേക്കോ,ഇപ്പുറത്തേക്കോ മാറി ചിന്തിക്കാതെ ‘അതങ്ങനെയാ’ എന്നങ്ങു വിചാരിച്ചു നടക്കും..ഇടയ്ക്കെങ്കിലും കുട്ടികളെപ്പോലെയാവുന്നതും ഒരു കണക്കിനു നല്ലതാ അല്ലേ ‍..&lt;br /&gt;&lt;br /&gt;പിന്നെ ഒരു കുഞ്ഞു മിഠായിക്കഷ്ണം കൊടുത്താല്‍ പോലും അതിന്റെ പകുതി അമ്മേടടുത്ത് ഓടിച്ചെന്ന് അമ്മേടെ വായില്‍ വെച്ചു കൊടുത്തിട്ടേ നമ്മുടെ കുഞ്ഞാപ്പു കഴിക്കൂ.അതു പോലെ സങ്കടം വന്നാല്‍ ആളു കരയില്ല..കരഞ്ഞൊന്നും നേടാന്‍ നോക്കുന്ന പ്രശ്നവുമില്ല..പകരം സിനിമകളിലൊക്കെ കാണുന്ന സൂപ്പര്‍സ്റ്റാര്‍&amp;nbsp; ത്യാഗി നടന്മാരെപ്പോലെ എല്ലാം ഉള്ളിലൊതുക്കി വിതുമ്പാന്‍ പോണു,പോണില്ല എന്ന മട്ടില്‍ അങ്ങനെ നടക്കും..(ചിലപ്പോള്‍ ആണുങ്ങള്‍ കരയാനേ പാടില്ല എന്നു കുഞ്ഞാപ്പു ഇപ്പോഴേ പഠിച്ചു വേച്ചോ ആവോ) അങ്ങനെ എല്ലാം കൊണ്ടും ആളൊരു പാവം സ്നേഹക്കുഞ്ഞാപ്പുവാണു എന്നു ഞങ്ങള്‍ക്കു മനസ്സിലായത് ഇപ്രാവശ്യമാണു.&lt;br /&gt;&lt;br /&gt;ഇനി കുസൃതിച്ചോദ്യം വേളയില്‍ കുഞ്ഞാപ്പൂന്റെ വകയായുള്ളൊരു സംഭാവന .ഞങ്ങള്‍ തൊട്ടു മുന്‍പ് കുഞ്ഞാപ്പൂനോട് ചോദിക്കുന്ന ചോദ്യങ്ങളൊക്കെ അവന്‍ തിരിച്ചിങ്ങോട്ടും ചോദിക്കും.ഞങ്ങള്‍ ആദ്യമായി കേള്‍ക്കുന്ന പോലെ കുലങ്കുഷമായി തല ചൊറിഞ്ഞ്,ചിന്തിച്ച്&amp;nbsp; മറുപടി പറയുകയും ചെയ്യുന്നതാണു സന്ദര്‍ഭം.&lt;br /&gt;&lt;br /&gt;കുഞ്ഞാപ്പു:- ചേച്ചീ.. ഒരു മരത്തില്‍ അഞ്ച് കിളി..&lt;br /&gt;ഞങ്ങള്‍:- ആഹാ..എന്നിട്ട്..?&lt;br /&gt;കുഞ്ഞപ്പു:-&amp;nbsp; ഒരാളു വന്നു ഒരു കിളീനെ വെടി വെച്ചു..ബാക്കി എത്ര കിളീണ്ട്..?&lt;br /&gt;&lt;br /&gt;ഞങ്ങള്‍&lt;br /&gt;(ഭീകര ചിന്തകള്‍ക്കു ശേഷം ‘കിട്ടിപ്പോയേ’ എന്ന ഭാവത്തില്‍):-&amp;nbsp; ഒന്നൂല്ല കുഞ്ഞാപ്പൂ..ഒക്കെ പറന്നു പോയില്ലേ..&lt;br /&gt;&lt;br /&gt;കുഞ്ഞാപ്പു:- പറന്നാലെന്താ എണ്ണിക്കൂടേ..നാലു കിളീണ്ട് ബാക്കി...ഈ ചേച്ചിമാര്‍ക്ക് എണ്ണാനും അറിയില്ല..!&lt;br /&gt;&lt;br /&gt;പറന്നാലും കിളികളെ എണ്ണാന്‍ പറ്റുമെന്ന തത്വം മനസ്സിലാക്കി തന്ന കുഞ്ഞാപ്പു ആരായി..എണ്ണാന്‍ പോലുമറിയാത്ത ഞങ്ങള്‍ ആരായി..!&lt;br /&gt;&lt;br /&gt;ഇങ്ങനെ പോകുന്ന കുഞ്ഞാപ്പു ചരിതം നിര്‍ത്തണേനു മുന്നേ കുഞ്ഞാപ്പൂം,ഞങ്ങളും പോയി കണ്ട കാഴ്ച ബംഗ്ലാവിന്റെ ചിത്രങ്ങള്‍ കൂടി..ഞാനും കൂടി എടുത്ത ഫോട്ടോകള്‍ ഇതിലുള്‍പ്പെടും എന്നതു കൊണ്ട് ഗുണം,മണം,നിറം ഒന്നും പ്രതീക്ഷിക്കരുത്.. വെറും കുറേ ചിത്രങ്ങള്‍ എന്ന നിലയില്‍ മാത്രം കാണുക.:)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_FlVEfPpHaBs/TNUmMaExciI/AAAAAAAAA4U/tK8d_eurmsU/s1600/1.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://3.bp.blogspot.com/_FlVEfPpHaBs/TNUmMaExciI/AAAAAAAAA4U/tK8d_eurmsU/s320/1.JPG" width="308" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;ഈ ഫോട്ടോയിലെ കക്ഷിയെയാണു ആദ്യം കണ്ടത്..ഫോട്ടോയുടെ ഗുണം കൊണ്ട് ഇരുട്ടത്തിരിക്കുന്നയാളെ ഭൂതക്കണ്ണാടിയോ,മൈക്രോസ്കോപ്പോ വെച്ചു നോക്കേണ്ടി വരുമെന്നറിയാം..മനസ്സിലായില്ലെങ്കില്‍ വിഷമിക്കണ്ട നമ്മുടെ തത്തുമ്മ അഥവാ പഞ്ചവര്‍ണ്ണപ്പൈങ്കിളിപ്പെണ്ണ് തന്നെ.&lt;br /&gt;&lt;br /&gt;മൃഗശാലയിലെ മറ്റെല്ലാ ജീവികളെയെന്നതു പോലെ ഈ സുന്ദരിയും വിഷാദ മൂകയായിരുന്നു..വലിയ&amp;nbsp; ഉഷാറൊന്നുമില്ലാതെ..സ്വര്‍ണ്ണക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയെന്ന് ഓരോ കൂട്ടിനടുത്തു ചെല്ലുമ്പോഴും മനസ്സിലാവും..എല്ലാ മൃഗങ്ങളും ചത്തു ജീവിക്കുന്നതു പോലെ.:(&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_FlVEfPpHaBs/TNUmVAOWrvI/AAAAAAAAA4Y/eYl-9F0tb3I/s1600/2.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://3.bp.blogspot.com/_FlVEfPpHaBs/TNUmVAOWrvI/AAAAAAAAA4Y/eYl-9F0tb3I/s320/2.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;പിന്നെ കാണാന്‍ ചെന്ന കക്ഷി നിസ്സാരക്കാരനല്ല..പ്രകൃതീദേവിയുടെ സുന്ദരസൃഷ്ടികളിലൊന്നായ നമ്മുടെ മയില്‍...മയില്‍പ്പൂവനും,പിടയും അവിടൊക്കെ ചുറ്റിപ്പറ്റി നില്‍ക്കുന്നതല്ലാതെ മയൂര നടനം തുടങ്ങുന്ന ലക്ഷണമില്ല..ഒന്നു പീലി വിടര്‍ത്തൂന്നൊക്കെ അറിയാവുന്ന ഭാഷയിലൊക്കെ ഞങ്ങള്‍&amp;nbsp; കെഞ്ചി നോക്കി..ആംഗ്യം കാണിച്ചു നോക്കി..ഒടുവില്‍ ഞങ്ങളവരെ&amp;nbsp; ഉപേക്ഷിച്ച് ഞങ്ങടെ പാട്ടിനു പോയി..ദേശീയ പക്ഷിയാന്ന്വച്ചിട്ട് ഇത്രേം ഗമയോ..:(&lt;br /&gt;&lt;br /&gt;&amp;nbsp; &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_FlVEfPpHaBs/TNUmet0uvHI/AAAAAAAAA4c/0fWKkT7m0_s/s1600/3.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://2.bp.blogspot.com/_FlVEfPpHaBs/TNUmet0uvHI/AAAAAAAAA4c/0fWKkT7m0_s/s320/3.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_FlVEfPpHaBs/TNUmpmPAEBI/AAAAAAAAA4g/XywKJa0vL7A/s1600/4.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://1.bp.blogspot.com/_FlVEfPpHaBs/TNUmpmPAEBI/AAAAAAAAA4g/XywKJa0vL7A/s320/4.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_FlVEfPpHaBs/TNUm0pGiphI/AAAAAAAAA4k/8Nqygtl79Rk/s1600/5.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://1.bp.blogspot.com/_FlVEfPpHaBs/TNUm0pGiphI/AAAAAAAAA4k/8Nqygtl79Rk/s320/5.JPG" width="240" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&amp;nbsp;ഇദ്ദേഹത്തിന്റെ പേരു സന്യാസിക്കൊക്ക് ആണെന്നു തോന്നുന്നു..പുള്ളിക്കാരന്‍ അതേ നില്‍പ്പിലായിരുന്നു ഞങ്ങള്‍ വരുമ്പോഴും,പോകുമ്പോഴും ഒക്കെ...എന്തോ ഒരു ക്ഷീണ ഭാവം പോലെയായിരുന്നു നില്‍പ്പ്..പേരു പോലെ ഒരു വിരക്തി ഭാവം..പാവം തോന്നി..&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_FlVEfPpHaBs/TNUm9iRhXBI/AAAAAAAAA4o/ueHKVDGTkIE/s1600/6.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://2.bp.blogspot.com/_FlVEfPpHaBs/TNUm9iRhXBI/AAAAAAAAA4o/ueHKVDGTkIE/s320/6.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&amp;nbsp;ഇതു കഥകളിലെ കൌശലക്കാരന്മാരായ കുറുക്കന്മാര്‍‍..വെരുകിനെ പിടിച്ച് കൂട്ടിലിട്ടത് പോലെ എന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ.ഈ കൂട്ടിനകത്തെ ആറേഴ് കുറുക്കന്മാരു മുഴുവന്‍ പിരുപിരാന്നു നില്‍ക്കക്കള്ളിയില്ലാതെ റോന്തു ചുറ്റുന്നുണ്ടായിരുന്നു..&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_FlVEfPpHaBs/TNUnLY78ABI/AAAAAAAAA40/qwU_KyLAOLQ/s1600/7.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://2.bp.blogspot.com/_FlVEfPpHaBs/TNUnLY78ABI/AAAAAAAAA40/qwU_KyLAOLQ/s320/7.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&amp;nbsp;ഇതു വംശനാശ ഭീഷണിയിയിലെന്നു പറയപ്പെടുന്ന സിംഹവാലന്‍ കുരങ്ങ്..പഞ്ചവര്‍ണ്ണക്കിളിയുടെ അതേ ഭാവം തന്നെ ഇവിടെയും..&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_FlVEfPpHaBs/TNUnSkHmdMI/AAAAAAAAA44/VJI8zrn850s/s1600/8.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://3.bp.blogspot.com/_FlVEfPpHaBs/TNUnSkHmdMI/AAAAAAAAA44/VJI8zrn850s/s320/8.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&amp;nbsp;ഇതു നമ്മുടെ മൂങ്ങ...യക്ഷി സിനിമകളിലെ നിറ സാന്നിദ്ധ്യം..അതേ ഛായയിലുള്ള കൂമനെയും അവിടെ കണ്ടു.അങ്ങേരെ പടമാക്കാന്‍ പറ്റിയില്ല.ഇനിയിപ്പോള്‍ ഇത് കൂമന്‍ ആണോ അതോ മൂങ്ങയാണോ എന്നാ എന്റെ സംശയം..:)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_FlVEfPpHaBs/TNUnbzHzrbI/AAAAAAAAA48/uHL_ExSO8C0/s1600/9.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://3.bp.blogspot.com/_FlVEfPpHaBs/TNUnbzHzrbI/AAAAAAAAA48/uHL_ExSO8C0/s320/9.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&amp;nbsp;ഇവരാകുന്നു മ്ലാവ്..ഇവര്‍ പിന്നെ കൂട്ടത്തില്‍ ഒരുപാ‍ടുണ്ട്..മാനിന്റെ ഒരു വകഭേദം പോലെ തോന്നി.. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_FlVEfPpHaBs/TNUnndZNtrI/AAAAAAAAA5A/l5jhNPNKpfs/s1600/10.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://4.bp.blogspot.com/_FlVEfPpHaBs/TNUnndZNtrI/AAAAAAAAA5A/l5jhNPNKpfs/s320/10.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&amp;nbsp;ഇവരാകുന്നു ഹിപ്പൊപ്പൊട്ടാമസ് അഥവാ നീര്‍ക്കുതിര..ഞങ്ങള്‍ ചെന്ന സമയം ഭക്ഷണ സമയാരുന്നു ഇവര്‍ടെ രണ്ടു പേരുടെം.ഒളിച്ചിരുന്നു ഭക്ഷണം അകത്താക്കിയ ശേഷം ഖുശിയായി വെള്ളത്തില്‍ ചാടാനുള്ള വരവാണു രണ്ടു പേരുടേം..കുഞ്ഞാപ്പുവിനേറ്റവും ഇഷ്ടപ്പെട്ട കക്ഷികള്‍.:)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_FlVEfPpHaBs/TNUnxA-CdPI/AAAAAAAAA5E/KVKQOwLu-C0/s1600/11.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://3.bp.blogspot.com/_FlVEfPpHaBs/TNUnxA-CdPI/AAAAAAAAA5E/KVKQOwLu-C0/s320/11.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;വെള്ളത്തില്‍ തുടിച്ചു കളിച്ച്...&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_FlVEfPpHaBs/TNUn80EqaMI/AAAAAAAAA5I/whT6-2Yu5is/s1600/12.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://1.bp.blogspot.com/_FlVEfPpHaBs/TNUn80EqaMI/AAAAAAAAA5I/whT6-2Yu5is/s320/12.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;&amp;nbsp;അയ്യോ..!!..വീണ്ടും വിശപ്പ്...അന്ന വിചാരം മുന്ന വിചാരം&amp;nbsp; സിന്ദാബാദ്..&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_FlVEfPpHaBs/TNUoFtJ_iII/AAAAAAAAA5M/SKEy0gbUB6o/s1600/13.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://4.bp.blogspot.com/_FlVEfPpHaBs/TNUoFtJ_iII/AAAAAAAAA5M/SKEy0gbUB6o/s320/13.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&amp;nbsp;ഇത് പെലിക്കന്‍..ഒരുപാട് കൊക്കൊക്കെയുള്ള ആ കക്ഷി തന്നെ. പുള്ളി ഒരേയിരുപ്പ് തന്നെ..കുറേപേരൊക്കെ കൂട്ടിനടുത്ത് ചെന്ന് തൂവലൊക്കെ തൊട്ടു നോക്കുന്നുണ്ടായിരുന്നു..എന്തു വേണേ ആയ്ക്കോളൂ എന്ന മട്ടില്‍ ഒന്നിനും ഒരു പ്രതികരണവുമില്ല..&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_FlVEfPpHaBs/TNUoQWQXazI/AAAAAAAAA5Q/hVd7-75chcg/s1600/14.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://1.bp.blogspot.com/_FlVEfPpHaBs/TNUoQWQXazI/AAAAAAAAA5Q/hVd7-75chcg/s320/14.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;ഇതു സാധു മൃഗങ്ങളായ പഞ്ചപ്പാവം മാനുകള്‍.ചിലര്‍ക്കൊക്കെ കാലിനൊക്കെ ഒടിവ്.ശരീരത്തില്‍ മുറിവ്..വയലറ്റ് നിറത്തില്‍ മുറിവ് പറ്റിയയിടത്ത് എന്തോ കോരിയൊഴിച്ചേക്കുന്നു..അയഡില്‍ ആവാം..ഇവിടെയും കാഴ്ചകള്‍ സുഖമില്ലാത്തത്..&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_FlVEfPpHaBs/TNUoZaxmWzI/AAAAAAAAA5U/PQupk7fXl_s/s1600/15.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://3.bp.blogspot.com/_FlVEfPpHaBs/TNUoZaxmWzI/AAAAAAAAA5U/PQupk7fXl_s/s320/15.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_FlVEfPpHaBs/TNUoi6g1hpI/AAAAAAAAA5Y/vMHl9JOZKgw/s1600/16.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://3.bp.blogspot.com/_FlVEfPpHaBs/TNUoi6g1hpI/AAAAAAAAA5Y/vMHl9JOZKgw/s320/16.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;ഇവര്‍ ആരോഗ്യമുള്ള മാന്‍ കൂട്ടങ്ങള്‍.. ഇവരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണെന്നു തോന്നുന്നു..ഉത്സാഹത്തോടെ അവര്‍ പച്ചിലകള്‍ കഴിക്കുന്നതാണു രംഗം..&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_FlVEfPpHaBs/TNUos58GtjI/AAAAAAAAA5c/il_fA81V9ys/s1600/17.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://2.bp.blogspot.com/_FlVEfPpHaBs/TNUos58GtjI/AAAAAAAAA5c/il_fA81V9ys/s320/17.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_FlVEfPpHaBs/TNUo3LJCA7I/AAAAAAAAA5g/Una3ADhHbNA/s1600/18.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://3.bp.blogspot.com/_FlVEfPpHaBs/TNUo3LJCA7I/AAAAAAAAA5g/Una3ADhHbNA/s320/18.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&amp;nbsp;ഇതു നമ്മുടെ കടുവ..കൂട്ടിനകത്തായിട്ടും ആ ശൌര്യമടങ്ങിയിട്ടില്ല..ഓരോ മുരള്‍ച്ചയിലും ‘ ഈ കൂടൊന്നു തുറന്നു കാണിക്കിനെടാ ധൈര്യമുണ്ടെങ്കില്‍’ എന്ന അമര്‍ഷം തന്നെയാവും..&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_FlVEfPpHaBs/TNUpAEeGdcI/AAAAAAAAA5k/edIW48ZZpug/s1600/19.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://4.bp.blogspot.com/_FlVEfPpHaBs/TNUpAEeGdcI/AAAAAAAAA5k/edIW48ZZpug/s320/19.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&amp;nbsp;അലസരായി ചെറു മയക്കത്തില്‍ കിടക്കുന്നത്&amp;nbsp; മുതലകള്‍..ഇവരെയൊക്കെ കാണുമ്പോള്‍&amp;nbsp; ഡൂഡൂ,ചമതകന്‍,കലൂലൂ തുടങ്ങി കുറേ പേരുകാരെ ഓര്‍മ്മ വരുന്നില്ലേ..:)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_FlVEfPpHaBs/TNUpLxVA91I/AAAAAAAAA5o/oMjNnGFDtCk/s1600/20.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://3.bp.blogspot.com/_FlVEfPpHaBs/TNUpLxVA91I/AAAAAAAAA5o/oMjNnGFDtCk/s320/20.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;&amp;nbsp;പോകാന്‍ നേരം ചുറ്റിക്കറങ്ങി വന്നപ്പോള്‍ ഞങ്ങള്‍ കണ്ട കാഴ്ച...പീലിയേഴും വീശി വന്ന മനോഹര സ്വപ്നം പോലെയതാ ഒരു സുന്ദര സുമുഖ മയില്‍..!&lt;br /&gt;എത്ര വേണമെങ്കിലും&amp;nbsp; ഫോട്ടൊയെടുത്തോളൂ..കണ്‍ നിറയെ കണ്ടോളൂ എന്നും പറഞ്ഞ്...!!&amp;nbsp; &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_FlVEfPpHaBs/TNUpVCsr_WI/AAAAAAAAA5s/KU3BWFHaMSM/s1600/21.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://2.bp.blogspot.com/_FlVEfPpHaBs/TNUpVCsr_WI/AAAAAAAAA5s/KU3BWFHaMSM/s320/21.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;ഏതു പോസ് വേണം..ഏതു ഭാവം വേണം..&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_FlVEfPpHaBs/TNUpetZsN4I/AAAAAAAAA5w/T2x7x_yu5xM/s1600/22.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="240" src="http://4.bp.blogspot.com/_FlVEfPpHaBs/TNUpetZsN4I/AAAAAAAAA5w/T2x7x_yu5xM/s320/22.JPG" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;ഇതെങ്ങനെ..ഇഷ്ടായോ..?&lt;br /&gt;&lt;br /&gt;&amp;nbsp;അങ്ങനെ ഓര്‍ത്തു വെക്കാനൊരു നല്ല സന്തോഷക്കാഴ്ചയില്ലാതെ പോരേണ്ടി വരുമോ എന്ന ഞങ്ങളുടെ വിഷമം ആ മയൂര നടനം തീര്‍ത്തു തന്നു...&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_FlVEfPpHaBs/TNUpplWbj_I/AAAAAAAAA50/2BPIqS7YIU8/s1600/23.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://4.bp.blogspot.com/_FlVEfPpHaBs/TNUpplWbj_I/AAAAAAAAA50/2BPIqS7YIU8/s320/23.JPG" width="240" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;ഇനി അവസാനമായി പോസ്റ്റിലെ കഥാ നായകന്‍ കുഞ്ഞാപ്പു..&lt;br /&gt;കുളിക്കു ശേഷം എന്നുമുള്ള ഫാന്‍സി ഡ്രസ്സില്‍ പൂമ്പാറ്റക്കുഞ്ഞാപ്പുവായത്..:)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4780967151820796688-8540014779342053898?l=rose-ayanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rose-ayanam.blogspot.com/feeds/8540014779342053898/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4780967151820796688&amp;postID=8540014779342053898' title='44 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/8540014779342053898'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/8540014779342053898'/><link rel='alternate' type='text/html' href='http://rose-ayanam.blogspot.com/2010/11/blog-post.html' title='കുഞ്ഞാപ്പു ചരിതം'/><author><name>Rare Rose</name><uri>http://www.blogger.com/profile/01464154795437810690</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_FlVEfPpHaBs/TH4vkU4xZpI/AAAAAAAAAyQ/IUQpXs92e9M/S220/418699406_48b3dfaaf4.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_FlVEfPpHaBs/TNUmMaExciI/AAAAAAAAA4U/tK8d_eurmsU/s72-c/1.JPG' height='72' width='72'/><thr:total>44</thr:total></entry><entry><id>tag:blogger.com,1999:blog-4780967151820796688.post-7890473287646740782</id><published>2010-09-13T10:27:00.003+05:30</published><updated>2010-11-08T17:37:17.519+05:30</updated><category scheme='http://www.blogger.com/atom/ns#' term='വീട്ടുവിശേഷം'/><title type='text'>സഫലമീ യാത്ര...</title><content type='html'>&amp;nbsp;&amp;nbsp;&amp;nbsp; ഈയടുത്തൊരു കുഞ്ഞു യാത്ര പോയി..സത്യത്തില്‍ യാത്രയല്ല..തൊട്ടടുത്തു കിടക്കുന്നൊരിടത്തേക്ക് ഒരെത്തിനോട്ടം.അത്രേയുള്ളൂ.അടുത്തൊരു മലയോ,കുന്നോ,ഏതാണ്ടൊക്കെയുണ്ടെന്ന് പോയവര്‍ പറഞ്ഞ് കേട്ടിറങ്ങിയതാണു.മുറ്റത്തെ മുല്ലയ്ക്ക് മണമില്ലാതെ പോകരുതല്ലോ.പോരെങ്കില്‍ സമയവും,സന്ദര്‍ഭവും ഒത്തു വന്ന്&amp;nbsp; അടുത്ത കാലത്തൊന്നുമൊരു വിനോദയാത്രയ്ക്ക് ബാല്യമില്ലെന്നു കണ്ട് മലയെങ്കില്‍ മല..കുന്നെങ്കില്‍ കുന്ന്.. ഒന്നു രണ്ടു മണിക്കൂര്‍ കൊണ്ട് അതെങ്കിലും കണ്ടു വരാമല്ലോ എന്നായി ഞാനും,വാവയും..ബന്ദ് ദിനമായത് കൊണ്ട് പോകുന്ന വഴി വാവയ്ക്കിത്തിരി നാല്‍ച്ചക്ര ഡ്രൈവിങ്ങ് പാഠങ്ങള്‍ ധൈര്യമായി പകരുകയും ചെയ്യാമല്ലോ എന്ന കാര്യത്തില്‍ അച്ഛനും ഹാപ്പി...&lt;br /&gt;&lt;br /&gt;അല്ലറചില്ലറ വണ്ടികളൊഴികെ നമ്മളെ ശല്യപ്പെടുത്താനാരുമില്ലാത്ത സമയം.ഞാന്‍ സുഖസുന്ദരമായി ചാരിക്കിടന്നു കാഴ്ചകള്‍ നോക്കിയിരുന്നു.തുടങ്ങിയേറെക്കഴിഞ്ഞ് ആദ്യം കുറേയേറെ വയലേലകള്‍,പിന്നെ ഏറിയും,കുറഞ്ഞും വീടുകള്‍ അങ്ങനെ പോയിപ്പോയി വീടുകള്‍ ചുരുങ്ങിക്കൊണ്ടിരുന്നു..പിന്നെ നല്ലയിരുണ്ടഗാധമായ പച്ചപ്പുകള്‍,നിശ്ശബ്ദമായ പറമ്പുകള്‍,അവിടവിടെ വളഞ്ഞു പുളഞ്ഞു പോകുന്ന ചെറു വഴികള്‍..ബാക്കിയുള്ളവരിലാരിലും ഇത്തരം കാഴ്ചകള്‍ വലിയ ചലനമൊന്നും സൃഷ്ടിച്ചില്ലെങ്കിലും, ഈ ജാതി പ്രകൃതിയോടെനിക്ക് എന്താന്നറിയില്ല ഭയങ്കര കമ്പമാണു.പിന്നെ പോകുന്ന വഴിക്ക് ഒരല്പം ഉയര്‍ന്നു തട്ടു,തട്ടായി ഏതോ ഒരമ്പലത്തിലേക്കൊരു വഴി..ഇതും കൂടി കണ്ടപ്പോള്‍ ഞാന്‍ സംതൃപ്തയായി..എന്നെ പോലൊരു ജീവിക്ക് മനസ്സു നിറയാന്‍ ഇത്തരം ഏകാന്ത സുന്ദരമാം സ്ഥലങ്ങളല്ലാതെ ഇനിയെന്തു വേണം..ഒന്നും കൂടെ മനസ്സിനെ നിറഞ്ഞു,തുളുമ്പിക്കാന്‍ പാട്ടും കൂടി വെയ്ക്കാന്‍ പറഞ്ഞാലോ എന്നു ആലോചന വന്നെങ്കിലും അടക്കി വെച്ചു.മുന്‍ സീറ്റില്‍ അനിയത്തീ വധം ആട്ടക്കഥ അച്ഛന്‍ വക നടന്നു കൊണ്ടിരിക്കുകയാണു.അല്ലെങ്കിലും ഡ്രൈവിങ്ങിന്റെ കാര്യം വരുമ്പോള്‍ മാത്രം ഏതു ക്ഷമാശീലനും എന്തു കൊണ്ടാണാവോ ഇങ്ങനെ അങ്കക്കലി പൂണ്ടു നിന്നു പോകുന്നത്..&lt;br /&gt;&lt;br /&gt;‘ഏതു ഗിയറാണച്ഛാ ഞാന്‍ നേരത്തേ ഇട്ടേ..’&lt;br /&gt;&lt;br /&gt;‘അല്ലെങ്കിലും ഈ സെക്കന്റ് ഗിയറു മാത്രം&amp;nbsp; എനിക്ക് ശരിയാവൂല്ലെന്നേ..’&lt;br /&gt;&lt;br /&gt;അനിയത്തിയുടെ ഇത്തരം ഗീര്‍വാണങ്ങള്‍ക്ക്&amp;nbsp; ലൈസന്‍സ് കിട്ടി പാസ്സായിട്ടും ബോധം വെച്ചില്ലേയെന്നു പിതാശ്രീ കണ്ണുരുട്ടുന്നു..&lt;br /&gt;&lt;br /&gt;പാവം കുട്ടി..ഇവളെന്തു കൊണ്ടു എന്നെ പോലെ മഹത്തായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നില്ല..അവനവനു പറ്റുന്ന പണി മാത്രം ചെയ്യുക..വെറുതേ നാട്ടുകാര്‍ക്ക് പണി കൊടുക്കാതിരിക്കുക..ഇതാണെന്റെ ബുദ്ധിപരമാ‍യ ഇപ്പോഴത്തെ തീരുമാനം.ഇരുചക്രത്തിനോട് തന്നെയൊന്നു കൂട്ടു കൂടാന്‍ ഞാന്‍ പെട്ട പാട് എനിക്കല്ലേയറിയൂ..വണ്ടിയും,ഞാനും തമ്മിലുള്ള ഇരിപ്പു വശം ശരിയല്ലാത്തത് കൊണ്ട് കാഴ്ചക്കാരിയായി ഒരു മൂലക്ക് ചുരുണ്ടു കൂടാനാണു എന്റെയിനിയത്തെ പ്ലാന്‍..&lt;br /&gt;&lt;br /&gt;എന്തായാലും ഉള്ളിലെ പ്രക്ഷുബ്ധാന്തരീക്ഷം തണുപ്പിക്കാന്‍ പാട്ടൊരെണ്ണം ഇട്ടു കിട്ടി.അല്ലെങ്കിലും ഏതു ഇത്തിരിക്കുഞ്ഞന്‍ യാത്രയായാലും,ദീര്‍ഘയാത്രയായാലും കേള്‍ക്കാനൊരു പാട്ട്, ജനലിനടുത്തൊരു ഇരിപ്പിടം.ഇത്രേം മാത്രം മതി ‘സഫലമീ യാത്ര’യെന്ന് എനിക്ക് ലോകത്തോട് വിളിച്ചു പറയാന്‍.. അത്ര അരോചകമല്ലാത്ത,എന്നാല്‍ ഇഷ്ടമില്ലാതെ മാറ്റി വെച്ച പാട്ടു പോലും അമൃത് പോലെ ആ സമയം ചിലപ്പോള്‍ ഞാന്‍ നുണഞ്ഞെന്നിരിക്കും.. അപ്പോള്‍ പിന്നെ ഇഷ്ടമുള്ള പാട്ടാണെങ്കില്‍ പറയണോ..അതിന്മേല്‍ പിടിച്ചു കയറി,അതിലെയോരോ ഞൊറിവും,തൊങ്ങലും തൊട്ടു നോക്കി, വരിയുടെ ഓരോ വളവിലും,തിരിവിലും ചെന്നു നിന്നു, പാട്ടിങ്ങനെ കേള്‍ക്കാന്‍ എന്താണോ ഒരു രസം..നമ്മുടെ കൈയ്യിലുള്ള ഈ ലൊട്ടുലൊടുക്കു സങ്കടങ്ങളെയൊക്കെ അന്നേരം ഒറ്റയടിക്ക് തള്ളിപ്പറയാന്‍ തോന്നും..ഈ ലോകത്തിനു&amp;nbsp; തന്നെ എന്തൊരു ഭംഗിയാണപ്പോന്നു വരെ&amp;nbsp; തോന്നിപ്പോവും..എന്നാല്‍ പാട്ടും,യാത്രയും നിന്നാലോ..ദേ വീണ്ടും പ്രപഞ്ചമതാ യാഥാര്‍ത്ഥ്യത്തിലേക്ക് കണ്ണു തുറക്കുന്നു..അതും നോക്കി ഞാനന്തം വിട്ടതാ ‘ഹോ..എന്റെ സങ്കല്പ ലോകമേ’ എന്നും പറഞ്ഞു വിലപിക്കേണ്ടിയും വരുന്നു..&lt;br /&gt;&lt;br /&gt;പിന്നെ ഈ പാട്ട് കേള്‍ക്കല്‍ നാലാള്‍ക്കും നാല്‍പ്പത് തരത്തിലായത് കൊണ്ട്&amp;nbsp; ‘ഹോ..എവിടന്നു വലിച്ചു കൊണ്ടു വരണോ ഇങ്ങനത്തെ ചത്ത പാട്ടുകള്‍’ എന്നോ അല്ലെങ്കില്‍ ‘മനുഷ്യനു ചെവി തല കേള്‍ക്കാന്‍ കൂടി പറ്റുന്നില്ല..ഒന്നു നിര്‍ത്താമോ ഈ ശബ്ദ കോലാഹലം ’എന്നോ ഒക്കെയുള്ളയാരോപണങ്ങളും ഇത്തരം പാട്ടുകേള്‍ക്കല്‍-യാത്രായജ്ഞത്തില്‍ സാധാരണമാണു.&lt;br /&gt;&lt;br /&gt;‘എല്ലാ പാട്ടുകളുമെങ്ങനെ അച്ഛനിഷ്ടമായ ജാനേമന്‍ പോലെയാവും?’..എന്നു ഞാനുമമ്മയും,&amp;nbsp; ‘എല്ലാ പാട്ടുകളും അമ്മയ്ക്കും,ഏച്ചിക്കും ഇഷ്ടമുള്ള‘ചന്ദന മണി വാതിലോ’, ‘ഏതോ നിദ്ര തന്‍ പൊന്മയില്‍പ്പീലിയോ’ പോലെ&amp;nbsp; മൃദു വീചികള്‍ മാത്രമായാല്‍ ശരിയാകുമോ..ഒരോളം വേണ്ടേ? എന്നൊക്കെ വാവയും,അച്ഛനും ബലം പിടിക്കും.ഇതില്‍ത്തന്നെ അച്ഛന്റെ&lt;b&gt; &lt;a href="http://www.youtube.com/watch?v=ats8Y1yzgPI"&gt;‘ജാനേമന്‍ ജാനേമന്‍ ’&lt;/a&gt;&lt;/b&gt; ഇഷ്ടത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.പണ്ട് അച്ഛനെന്നും കേട്ടാനന്ദിക്കാന്‍ വേണ്ടി ഒരുപാടിഷ്ടപ്പെട്ട്,വാങ്ങിക്കൊണ്ടു വന്ന അതിന്റെ കാസറ്റ് അമ്മയുടെ കൈയ്യില്‍ നിന്നും കാണാതെ പോയത്രേ.അന്നിതു പോലെ ഏതു പാട്ടും നെറ്റില്‍ നിന്നും ചൂണ്ടിയെടുക്കാനുള്ള പരിപാടിയൊന്നുമില്ലാത്തത് കൊണ്ട് വ്യഥിതമാനസനായി എത്ര നാളാണെന്നോ അച്ഛന്‍ നടന്നിരുന്നത്..അതിലെ മനശ്ശാസ്ത്രജ്ഞന്റെ അടുത്തു പോയി ഉപദേശം തേടുന്ന നായകന്റെ കഥയും,യേശുദാസ് പാടിയ ആ പാട്ടിന്റെ ഗാംഭീര്യത്തെ കുറിച്ചും എത്ര വട്ടമാണോ ഞങ്ങളെ ബോധവല്‍കരിച്ചിട്ടുള്ളത്..ഇതൊക്കെ കേട്ടിട്ട് അന്തക്കാലത്ത് യുവ ഹൃദയങ്ങളെ ഹരം പിടിപ്പിച്ച ഒരു പാട്ടാവും അതെന്നാണെന്റെയൊരു നിഗമനം..ആ പാട്ടിനോട് മൃദുല ഗാന സ്നേഹിയായ അമ്മയ്ക്ക് വലിയ പ്രതിപത്തിയില്ലെങ്കിലും ,കമ്പി കെട്ടി വലിച്ചാല്‍ പോലും ഡാന്‍സ്&amp;nbsp; വഴങ്ങാത്ത ഞാന്‍ വരെ കുഞ്ഞു നാളില്‍ അതു കേട്ടു തുള്ളിച്ചാടി ചുവട് വെച്ചെന്നൊക്കെ പറഞ്ഞ് അച്ഛനതിന്റെ ജനസമ്മതി വര്‍ദ്ധിപ്പിക്കാറുണ്ട്..&lt;br /&gt;&lt;br /&gt;ഏതായാലും ‘മൃദു വീചികളോ,ദ്രുത താളമോ ബെസ്റ്റ് ’ എന്ന വിഷയത്തില്‍ തല്ലു പിടിക്കാന്‍ മാത്രം അന്തരീക്ഷം തണുത്തു തുടങ്ങിയിട്ടില്ലെന്നു മുന്‍സീറ്റിലെ പിതാവിന്റെയും,പുത്രിയുടെയും കൈക്രിയകള്‍ കാണിച്ചു തന്നു കൊണ്ടേയിരിക്കുന്നു..ഒരു ചിന്ന കവലയിലെ ആള്‍ക്കൂട്ടത്തിനടുത്തെത്തിയപ്പോള്‍ സായിപ്പിനെ കണ്ട് കുട്ടി കവാത്ത് മറന്നു..പോരെങ്കില്‍ വളവിനടുതെത്തിയപ്പോള്‍ സ്റ്റീയറിങ്ങ് മുഴുവനായും തിരിക്കാനും മറന്നു..പിന്നെ അതിസാഹസികമാം കരുനീക്കങ്ങളിലൂടെ പിതാശ്രീ പുത്രിയെ മാറ്റി വണ്ടിയുടെ നിയന്ത്രണം ഏറ്റെടുത്ത് ജൈത്രയാത്ര തുടരേണ്ടി വന്നു..ആ പോക്കിലാണു അങ്ങിങ്ങായി ഒരു ചിന്ന മല തലയുയര്‍ത്തി നില്‍ക്കുന്നത് കണ്ടത്..വഴിയരുകില്‍ കണ്ട ചില കൊച്ച് വീടുകളാണെങ്കിലോ പാറ തുരന്നെടുത്ത പോലെയോ ഒക്കെയാണുണ്ടാക്കിയിരിക്കുന്നത്..അവരുടെ പാത്രങ്ങളൊക്കെ പുറത്ത് പാറയുടെ അടുക്കിലൊക്കെ വെച്ചത് കാണാം..പിന്നെ ഏറെ ദൂരം കടന്നു പോയപ്പോള്‍ ഈ മൈക് സിറ്റി,ബാലന്‍ പിള്ള സിറ്റി എന്നൊക്കെ പറയും പോലെ ഒരു ഇത്തിരിക്കടയ്ക്കു ചുറ്റിലും നേര്‍ത്ത ആള്‍ക്കൂട്ടങ്ങള്‍..മനുഷ്യ വാസം പ്രതിനിധീകരിച്ച്..അത് പോലും ആ സമയം തീരെ വേണ്ടെന്നു തോന്നി..അങ്ങനെയായാല്‍ മാനും,മരഞ്ചാടിയുമില്ലാതെ തുടര്‍ച്ചയായി പച്ചപ്പു മാത്രം കാണുന്ന ഒരു കൊച്ചു കാട്ടിലൂടെ പോകുകയാണെന്നു വെറുതെ വിശ്വസിക്കാമല്ലോ..പിന്നെയൊരുപാട് ഹൈറേഞ്ച് പോലുള്ള കാഴ്ചകള്‍,റബര്‍ മഴക്കാടുകള്‍ എന്നൊക്കെ പേരിട്ടു വിളിക്കാവുന്നയിടങ്ങള്‍..അതും കഴിഞ്ഞു ഹെയര്‍പിന്‍ വളവുകളുടെ സ്വഭാവം കട്ടെടുത്ത ചുറ്റിപ്പോവും വഴികള്‍..അപ്പോഴൊക്കെ അകലെയകലെ നിന്നു നീലയോ,പച്ചയോ ഒക്കെ പുതച്ചൊരു മല ഞങ്ങളെ കൊതിപ്പിച്ചു കൊണ്ടിരുന്നു..‘‘ഈ മലയെന്താ മരീചിക മലയോ...ഇതിന്റടുത്തൊന്നും എത്തുന്ന ലക്ഷണമില്ലല്ലോ’ എന്നു പിറുപിറുക്കാന്‍ തുടങ്ങിയപ്പോഴേക്കും ‘ഇക്കേറിപ്പോവുന്നതാണോ പിള്ളേരേ ഇനി മല..ലോകാവസാനമായിട്ടും വഴിയൊന്നും തീരുന്നില്ലല്ലോ..’ എന്നമ്മ..&lt;br /&gt;&lt;br /&gt;മഴ ചാറിത്തുടങ്ങിയതോടെ ഇക്കണ്ട ദൂരം മുഴുവന്‍ ഇതേയേകാന്ത വീഥികളിലൂടെ തിരിച്ചു പോവാനുള്ളത് കൊണ്ട് ലക്ഷ്യം ഉടനേ ഉറപ്പിച്ചു മടങ്ങാനാണു മാതാശ്രീയുടെ നിര്‍ദ്ദേശം..‘അയ്യോ..ദേ..അപ്പുറത്തെ സൈഡിലല്ലേ നമ്മുടെ ഗ്രേറ്റ് മല..ഇത്രേം വരെയെത്തിയ സ്ഥിതിക്ക് ഒന്നു കണ്‍ നിറയെ കണ്ടിട്ടു പോവാമെന്നൊക്കെയുള്ള ചിണുങ്ങലൊക്കെ ആരു കേള്‍ക്കാന്‍..&lt;br /&gt;&lt;br /&gt;ഒടുക്കം&amp;nbsp; ഇപ്പോള്‍ കാണുന്ന വഴിയുടെയവസാനം യാത്ര നിര്‍ത്തി,തിരിച്ച് പോവാമെന്നു വെച്ച് എല്ലാരും പുറത്തിറങ്ങി പ്രകൃതി ഭംഗിയാവാഹനം നടത്താനുള്ള തീരുമാനമായി..അപ്പോഴല്ലേ രസം..ഒരു ചിന്ന കള കളാരവം..ഒരു കൊച്ചരുവി...അതങ്ങ് പതുങ്ങിപ്പതുങ്ങി വഴിക്കരുകിലൂടെ താഴെയുള്ള കല്ലില്‍ തട്ടിച്ചിതറി അങ്ങനെ വളഞ്ഞു പോവുന്നു..ജനിച്ചിട്ടിന്നേ വരെ വെള്ളം കാണാത്തത് പോലെയോ..അരുവി കാണാത്തത് പോലെയോ ഒക്കെ കുറേ സന്തോഷ പ്രകടനങ്ങള്‍ ഞങ്ങളെല്ലാരും കൂടി അന്നേരം കാട്ടിക്കൂട്ടി..ചാഞ്ഞും,ചരിഞ്ഞും നിന്നു കുറച്ച് ചിത്രങ്ങളും,ആ കളകളാരവവും,പൊക്കക്കാരന്‍ മലയുടെ വിദൂര ദൃശ്യങ്ങളുമൊക്കെ ചുമ്മായെടുത്തു വെച്ചു..എന്തിനാണെന്നു ചോദിച്ചാല്‍ ആവോ..ഒരിത്തിരി മണിക്കൂര്‍ വൈകുന്നേര യാത്ര..യാതൊരു ലക്ഷ്യവുമില്ലാതെ..വലിയ നാട്ടു പരിചയമില്ലാതെ..മലയുണ്ടെന്നു മാത്രം കേട്ടിറങ്ങിയിട്ട്..ഏതൊക്കെയോ വഴികളിലൂടെ കയറിയിറങ്ങി ചെന്ന്,ഒളിച്ചു നില്‍ക്കുന്ന മലയെ തൊട്ടില്ലെങ്കിലും, ഞങ്ങളിതാ ഒട്ടും പ്രതീക്ഷിക്കാതെ ഒരു കൊച്ചരുവി കണ്ടെത്തിയിരിക്കുന്നു..ഞങ്ങളത്ര മോശക്കാരൊന്നുമല്ലാട്ടാ..എന്ന ഒരു തോന്നലാവാം..‘ദേ..നോക്ക്യേ..വെള്ളം കാണാതെ,ഏതോ നൂറ്റാണ്ടില്‍ നിന്നിറങ്ങി വന്ന ഒരു കൂട്ടം അത്ഭുത ജീവികള്‍ എന്നൊക്കെ മൂക്കത്ത് വിരല്‍ വെച്ച് കഷ്ടം വെയ്ക്കാന്‍ അവിടെയൊന്നുയാരുമില്ലാതിരുന്നത് ഞങ്ങളുടെ ഭാഗ്യം..&lt;br /&gt;&lt;br /&gt;എന്തായാലും അന്നത്തെ ആ ചിന്ന യാത്രയ്ക്ക് ശേഷം എന്നേം,വാവേനേം അവിടുത്തെ മലയും,അരുവിയും വീണ്ടും മാടി വിളിച്ചു കൊണ്ടിരിക്കുകയാണു..‘സുവര്‍ണ്ണ സന്ധ്യകളേ,ഒഴിവു ദിനങ്ങളേ...വീണ്ടുമോടി വരൂ...കൊണ്ടു പോകൂ ഞങ്ങളെയാ താഴ്വരയില്‍..’ എന്ന പാട്ടും പാടി ഞങ്ങളും കാത്തിരിപ്പാണു...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4780967151820796688-7890473287646740782?l=rose-ayanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rose-ayanam.blogspot.com/feeds/7890473287646740782/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4780967151820796688&amp;postID=7890473287646740782' title='59 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/7890473287646740782'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/7890473287646740782'/><link rel='alternate' type='text/html' href='http://rose-ayanam.blogspot.com/2010/09/blog-post.html' title='സഫലമീ യാത്ര...'/><author><name>Rare Rose</name><uri>http://www.blogger.com/profile/01464154795437810690</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_FlVEfPpHaBs/TH4vkU4xZpI/AAAAAAAAAyQ/IUQpXs92e9M/S220/418699406_48b3dfaaf4.jpg'/></author><thr:total>59</thr:total></entry><entry><id>tag:blogger.com,1999:blog-4780967151820796688.post-5435401879871611763</id><published>2010-07-12T18:35:00.002+05:30</published><updated>2010-07-14T10:42:20.544+05:30</updated><title type='text'>രാശിക്കുട്ടിയും,കൊച്ചു കൊച്ചു സന്തോഷങ്ങളും‍..</title><content type='html'>&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &amp;nbsp; എന്താന്നറിയില്ല..ഈയിടെയായിട്ട് നിരാശയുടെ പടുകുഴിയില്‍ നിന്നെഴുന്നേല്‍ക്കാന്‍ നേരമേയില്ല എന്ന മട്ടാ‍ണു.ഒരബദ്ധത്തില്‍ ചാടി വീണു ‘ആ പോട്ട്..സാരമില്ല..ഒരബദ്ധമൊക്കെ ഏതു പോലീസുകാരനും..’എന്നും പറഞ്ഞെണീറ്റ്,അലഞ്ഞു തിരിയുന്ന ആത്മവിശ്വാസത്തിനെയെടുത്തൊക്കത്ത് വെച്ച് നടക്കുമ്പോഴേക്കും, ദേ കിടക്കണു ഞാന്‍ അടുത്ത മുട്ടന്‍ കുഴിയില്‍.ഇതിങ്ങനെ തുടര്‍ക്കഥയായപ്പോഴാണു ഞാനെന്നെയൊരു രാശിക്കുട്ടിയായി സ്വയം കേറിയങ്ങു പ്രഖ്യാപിച്ചത്..!&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp; ഇതിനെല്ലാം വഴി തെളിച്ച&amp;nbsp; പ്രധാന സംഭവം പ്രോജക്റ്റ് മഹാമഹം എന്നയേര്‍പ്പാടാണു.ക്ലാസ്സ്മുറികളിലെ വിജ്ഞാനകൈമാറ്റം കൊണ്ട് തൃപ്തിയടഞ്ഞ്&amp;nbsp; എല്ലാരും സന്തോഷിച്ചിരിക്കുമ്പോഴാണു&amp;nbsp; ‘എത്രയും വേഗം&amp;nbsp; പ്രോജക്റ്റ് മാമാങ്കം അങ്ങ് തുടങ്ങട്ടെ’ എന്നൊരാജ്ഞ പൊട്ടിപ്പുറപ്പെട്ടത്..‘ഓ..അതിനാണോ പാട്..വല്ല ബുദ്ധിമാന്മാരായ സായിപ്പന്മാരൊക്കെ തല പുകച്ച് എഴുതിയുണ്ടാക്കിയ പേപ്പറില്‍ നമ്മുടേതായ നവ നവങ്ങളായ&amp;nbsp; ഐഡിയാസ് കുത്തിക്കേറ്റി അതിന്റെ സകല ഭംഗിയും കളഞ്ഞ് ഉണ്ടാക്കിയവര്‍ക്കു വരെ കെട്ടിത്തൂങ്ങിച്ചാവാന്‍ തോന്നും വിധത്തില്‍&amp;nbsp; ഒരു ഭീകര റിസള്‍ട്ട് ഉണ്ടാക്കുക..എല്ലാരേം ഞെട്ടിക്കുക..എന്തെളുപ്പം’ എന്നൊക്കെയായിരുന്നു എന്റെ മിഥ്യാധാരണ..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അങ്ങനെ ആദ്യ പടിയായ വിഷയം തപ്പലിനായി ഗൂഗിള്‍ മഹാസമുദ്രത്തിന്റെ അനന്ത വിശാലതയിലേക്ക് കണ്ണും നട്ട് ഞാനും തുടങ്ങി കുത്തിയിരുപ്പ് സത്യാഗ്രഹം. പോരെങ്കില്‍, 916 BIS വിശ്വാസ്യ മുദ്രയുള്ള, പുതുപുത്തന്‍ വിഷയങ്ങള്‍ വാരി വിതറിയിട്ട&amp;nbsp; ഞങ്ങളുടെ അംഗീകൃത വെബ്സൈറ്റില്‍ രാവിലെ തൊട്ട് ചൂണ്ടയെറിഞ്ഞ്, ‘ഇപ്പോള്‍ കൊത്തും പിടയ്ക്കുന്നൊരെണ്ണം’ എന്നും പറഞ്ഞുള്ള കാത്തിരിപ്പ്&amp;nbsp; വേറെ. ഒടുക്കം കിട്ടിയതെല്ലാമെടുത്ത് ചുരുട്ടിക്കൂട്ടി ഗൈഡിന്റെ സമക്ഷം ചെന്നു..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;‘എന്ത്..!..പിടപിടയ്ക്കണ ഫ്രെഷ് ടോപ്പിക് കൊണ്ടു വരാന്‍ പറഞ്ഞിട്ട് യുഗാന്തരങ്ങള്‍ക്കപ്പുറത്ത് ചത്തു ചീഞ്ഞു കിടക്കുന്നതെടുത്താണോ കൊണ്ടു വന്നത് ’&lt;/div&gt;&amp;nbsp;എന്നൊരു ചോദ്യചിഹ്നമാണു ആദ്യമുയര്‍ന്നത്..&lt;br /&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; എന്നാല്‍ പിന്നെ പുതുമയ്ക്കായി അടുത്തത് കാണിച്ചാല്‍ അതിനു പുതുമയുണ്ട് പക്ഷേ ഗുണമില്ല,നിറമില്ല പോരെങ്കില്‍ തല ഭാഗം ചെറുത്,നടുക്കഷ്ണം നീണ്ടത്,വാലോ ഒട്ടും പോരാ എന്നാവും..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഇങ്ങനെ ഇപ്പറഞ്ഞ എല്ലാ കണക്കുകളുമൊത്തു വന്നാലേ,വെന്തു പാകമായി വരുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ഔട്ട്പുട്ടുകളെല്ലാം എല്ലാവര്‍ക്കും കണ്ണിനു വിരുന്നായി തിളതിളങ്ങി നില്‍ക്കൂവെന്ന അദ്ദേഹത്തിന്റെ ഉപദേശം സത്യം തന്നെയെന്ന ബോധ്യപ്പെട്ടപ്പോള്‍ പിന്നെ കാത്തുനിന്നില്ല..വീണ്ടും ഞാന്‍ ചൂണ്ടയും,വലയുമായി കാറ്റു കൊള്ളാനിറങ്ങി...കൊണ്ട കാറ്റിനും,മഴയ്ക്കും കണക്കായി നിരസിക്കപ്പെട്ട് ചവറ്റു കൊട്ടയിലായ വിഷയങ്ങളെടുത്ത് എവറസ്റ്റ് കെട്ടിയാലോന്നു വരെയായി ആലോചന..&lt;/div&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഒടുക്കം ഇവളുടെ വലയില്‍ കുടുങ്ങി തിമിംഗലങ്ങളെയും,സ്രാവുകളെയുമൊക്കെ കുറേ കിട്ടിയത് തന്നെ എന്ന പരമാര്‍ത്ഥം മനസ്സിലാക്കി തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലയ്ക്കൊരെണ്ണം തുടങ്ങി വെയ്ക്കാന്‍&amp;nbsp; ഗൈഡ് വക അനുമതിപത്രം ലഭിച്ചു..കൂടെ അതിന്റെ ഹാര്‍ഡ് വെയര്‍ കൂടിയങ്ങു ചെയ്താല്‍ മതിയെന്നും.. &lt;br /&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp; ഓരോ തവണ വായിക്കുമ്പോഴും കൂടുതല്‍ അവ്യക്തമാവുന്ന ആശയങ്ങള്‍ നോക്കി ‘ദൈവമേ..ഇതെല്ലാം ചെയ്യേണ്ടത് ഈ ഞാന്‍ തന്നെയോ.ഈ കൈകള്‍ തന്നെയോ..’ എന്നു തുടരെത്തുടരെ ഞെട്ടിക്കൊണ്ടിരിക്കുമ്പോഴാണു ഒന്നൂടെ ഞെട്ടാന്‍ മറ്റൊരു വാര്‍ത്ത..ഇതേ വിഷയം&amp;nbsp; മുന്‍പെടുത്ത പലരും ഹതഭാഗ്യരായി&amp;nbsp; ഔട്ട്പുട്ട് ഇല്ലാതെ തെണ്ടി നടക്കേണ്ടി വന്നവരായിരുന്നുവത്രേ.ഔട്ട്പുട്ട് ഇല്ലാതെ അനാഥപ്രേതമായി ഇവിടുത്തെ ഇടനാഴികളിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന എന്നെ കുറിച്ചോര്‍ത്തപ്പോള്‍ ഞാന്‍ രാശിക്കുട്ടിയായിത്തുടങ്ങി എന്നെനിക്ക് മനസ്സിലായി...അല്ലെങ്കില്‍ ഇത്രേം തപ്പിത്തപ്പി എനിക്കു തന്നെ ഈ വിഷയം വീണു കിട്ടില്ലല്ലോ..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp; ആ സമയത്തപ്പോള്‍ വീണ്ടും ഭാഗ്യക്കേട് എന്നെ നോക്കി ചിരിച്ചു കാണിച്ചിട്ടു പറഞ്ഞു ‘നമ്മള്‍ക്കെന്നാല്‍ പേരും,പെരുമയുള്ള സ്ഥാപനങ്ങളില്‍&amp;nbsp; ചെന്ന് പ്രോജക്റ്റ് എക്സ്റ്റേണലായി&amp;nbsp; ചെയ്താലോന്നു.അവരുടെ വ്യാവസായികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റും വിധം പുതിയ ഐഡിയാസ് ഒക്കെ കൂട്ടിച്ചേര്‍ത്ത ഒരു കിടിലന്‍ പ്രോജക്റ്റ് അവിടെ ചെന്നു ചെയ്യാന്‍ പറ്റില്ലെന്നാരു കണ്ടു...’&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അങ്ങനെ ദിനങ്ങള്‍ക്ക് ശേഷം കലാലയത്തില്‍ നിന്നും സമ്മതിപത്രമൊക്കെ വാങ്ങി പേരും,പെരുമയും ആവോളമുള്ള എനിക്കായി വിധിക്കപ്പെട്ട ആ പ്രമുഖ സ്ഥാപനത്തിനു മുന്നിലെത്തി.അവിടത്തെ സെറ്റപ്പൊക്കെ കണ്ട് സന്തോഷിച്ച്,ഇവിടത്തെ ഘന ഗംഭീരന്‍ പ്രോജക്റ്റ് ചെയ്തു കഴിയുമ്പോള്‍, എനിക്ക് വരാനിരിക്കുന്ന തലക്കനം&amp;nbsp; തലയുടെ ഏതു ഭാഗത്തായി വകയിരുത്തണം എന്നൊക്കെ ആലോചിച്ച് ഗൈഡിനു മുന്നിലേക്ക് ഞാന്‍ കടന്നു ചെന്നു..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &amp;nbsp;&amp;nbsp; മന്ദസ്മിതം തൂകിയിരിക്കുന്ന അദ്ദേഹം കാര്യമായി തന്നെ ‘എന്തൊക്കെ,എങ്ങനെയൊക്കെ ചെയ്യാനാണു താത്പര്യമെന്ന്’’എന്നോടാരാഞ്ഞു..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ‘അങ്ങനെയുള്ള&amp;nbsp; താത്പര്യത്തിലൊന്നും ഞാന്‍ വിശ്വസിക്കുന്നേയില്ല..എന്തും,എങ്ങനെ ചെയ്താലും എനിക്ക് യാതൊരു വിരോധവുമില്ലെന്നൊക്കെ’ മണ്ടത്തരം മനസ്സില്‍&amp;nbsp; പൊന്തി വന്നെങ്കിലും&amp;nbsp;&amp;nbsp;&amp;nbsp; ‘ഇവിടെ പറ്റുന്നതെന്തായാലും മതി’യെന്നു അത്യന്തം വിനയത്തോടെ ഞാന്‍ പറഞ്ഞു..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ആ ഒരിടവേളയിലാണു&amp;nbsp; അദ്ദേഹം എന്റെ പേരും,നാളും,കലാലയവും വിശദമായി ചോദിച്ചു കുശലാന്വേഷണം തുടങ്ങിയത്..എന്തു പറയാന്‍..ആ നശിച്ച നിമിഷത്തില്‍ ഞാന്‍ വീണ്ടും രാശിക്കുട്ടിയായി..:(&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; കലാലയ വിശേഷം കേട്ടതും പ്രത്യേകിച്ച്&amp;nbsp; യാതൊരു പ്രകോപനവുമില്ലാതെ അദ്ദേഹത്തിന്റെ തൂമന്ദഹാസം മാഞ്ഞു.ഒരു പറ്റം കാര്‍മേഘങ്ങള്‍ ആ മുഖത്തേക്കിരച്ചു കയറി.പിന്നെയൊരു ഇടിവെട്ടു പെയ്ത്തായിരുന്നില്ലേ അവിടെ.രോഷാഗ്നി പൂണ്ട് ദുര്‍വ്വാസാവായി നില്‍ക്കുന്ന അദ്ദേഹത്തിനു മുന്നില്‍ വായും പൊളിച്ചിരിക്കുന്ന എനിക്ക് കാര്യങ്ങള്‍ വെളിപ്പെട്ടു വരാന്‍ കുറച്ചു നേരമെടുത്തു..&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഈ മുന്‍ ഗാമികള്‍ ചെയ്തു വെക്കുന്ന പ്രവൃത്തികള്‍ക്കൊക്കെ പിറകേ വരുന്ന നമ്മള്‍ക്കിരട്ടിയായി കിട്ടും എന്നൊക്കെയുള്ള ആത്മീയ തത്വമൊക്കെ എത്ര സത്യമെന്നു എനിക്കപ്പോള്‍ ശരിക്കും മനസ്സിലായി!!&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; കാര്യമെന്തെന്നു വെച്ചാല്‍...കാലങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ക്കു മുന്‍പേ ഗമിച്ച ബാച്ചിലൊന്നിലെ കക്ഷി അവിടെ ഇതു പോലെ ചെന്നിരുന്നു.കല്യാണത്തിരക്കൊക്കെ പ്രമാണിച്ച് പാതി വഴിക്കു വെച്ച് ഈ കക്ഷി പ്രോജക്റ്റൊക്കെ അവരുടെ തലയിലാക്കി സ്ഥലം വിട്ടു..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പ്രോജക്റ്റ് മാത്രമാണെന്റെ&amp;nbsp; ജീവിതാഭിലാഷമെന്നും,ഇടയ്ക്കു വെച്ച് മുങ്ങില്ലെന്ന് എവിടെ വേണമെങ്കിലും ഒപ്പിട്ടു തരാന്‍ വരെ ഞാനിതാ തയ്യാറെന്നുമൊക്കെ പറഞ്ഞിട്ടും അന്നത്തെ കയ്പു നീരിന്റെ ഓര്‍മ്മകളുമായി നില്‍ക്കുന്ന കക്ഷി കനിഞ്ഞില്ല..ആരാണോ പറഞ്ഞത്&amp;nbsp; ക്ഷിപ്രകോപികള്‍ ക്ഷിപ്രസാദികളുമാവുമെന്ന്..&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പിന്നെന്തു ചെയ്യാന്‍..മുന്‍പു ചെയ്തവര്‍ ചെയ്ത തെറ്റ് തിരുത്താനുള്ള അവസരമെങ്കിലും അദ്ദേഹം തന്നില്ലല്ലോ&amp;nbsp; എന്നുള്ള എടുത്താല്‍ പൊങ്ങാത്ത സങ്കടമൊക്കെ കഷ്ടപ്പെട്ട് മനസ്സിന്റെ ഒരു മൂലയ്ക്ക് കുഴിച്ചു മൂടി..പുറത്തു പോയി കലക്കുമെന്നും പറഞ്ഞു പോയവരുടെ കൂട്ടത്തില്‍ നിന്നൊരുത്തി മാത്രം&amp;nbsp; പോയതിനേക്കാള്‍&amp;nbsp; സ്പീഡില്‍&amp;nbsp; തിരിച്ചു വന്നതോര്‍ത്ത് എല്ലാവര്‍ക്കും ചിരി...&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പോയതൊക്കെ പോട്ടെ..തല്‍ക്കാലം ഒരു മുട്ടന്‍ മഞ്ഞു മല പോലെ കൂളാവാം..പാലം കുലുങ്ങിയാലും കുലുങ്ങാത്ത കേളനാവാം...കിട്ടിയ വിഷയത്തെ താലോലിച്ച് അവിടെയും,ഇവിടെയും ഓരോന്നൊക്കെ ചെയ്ത് എന്തെങ്കിലും വാലും,തലയും ഉണ്ടാക്കി ഒന്നാം ഘട്ട അവതരണം നടത്താം എന്നൊക്കെ വെച്ചപ്പോള്‍ പിന്നേം രാശിക്കുട്ടി തന്നെ...കൃത്യം അവതരണത്തലേന്ന് ഒരു ഗംഭീര പനി വന്ന് എന്നെയൊറ്റ വിഴുങ്ങല്‍...ഇതും കൂടിയായപ്പോള്‍ തത്കാലത്തേക്കുള്ള നിരാശാപര്‍വ്വം പൂര്‍ത്തിയായി...ഒടുവില്‍ ഫോണ്‍ വിളിച്ച് കൂടെ പറന്നു നടക്കാറുള്ള ഒരേ തൂവല്‍ പക്ഷി കൂട്ടുകാരി നിരാശയൊക്കെ ഊതിപ്പറപ്പിച്ച് മനസ്സില്‍ കുറെയേറെ സമാധാനം വിതറിത്തന്നപ്പോള്‍&amp;nbsp; ഒരാശ്വാസം...അപ്പോള്‍ കരുതി ഈ ചരിതം തന്നെ അങ്ങ് പോസ്റ്റി എന്റെയും,ബ്ലോഗിന്റെയും മഴക്കാല മാന്ദ്യവും അങ്ങു തീര്‍ത്താലോന്നു...&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp; ഇനി രാശിക്കുട്ടിയുടെ ഒരു കൊച്ചു സന്തോഷം &lt;b style="color: red;"&gt;&lt;a href="http://keralakaumudi.com/weekly/index.php/_July-10-2010/July_10_19.jpg?action=big&amp;amp;size=resize&amp;amp;fromthumbnail=true"&gt;ഇവിടെ&lt;/a&gt;&lt;/b&gt;.കൌമുദിയിലെ ബ്ലോഗെഴുത്തുകാരികളെ പരിചയപ്പെടുത്തുന്ന ബ്ലോഗുലകം പംക്തിയില്‍ ഇപ്രാവശ്യം &lt;b&gt;&lt;a href="http://www.blogger.com/profile/16008364580547032696"&gt;ഇന്ദുലേഖ&lt;/a&gt;&lt;/b&gt;യുടെ രസമുള്ള നേരും,നുണയ്ക്കുമൊപ്പം&amp;nbsp; &lt;b&gt;&lt;a href="http://blogulakam-maithreyi.blogspot.com/2010/07/blog-post_11.html"&gt;മൈത്രേയി ചേച്ചി&lt;/a&gt; &lt;/b&gt;എനിക്കുമൊരിടം തന്നിരിക്കുന്നു.&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; “എന്റെ ബ്ലോഗേ..അങ്ങനെ നിന്നെയുമൊരിടത്ത് അടയാളപ്പെടുത്തിയെന്നോ..!” എന്നുള്ള അത്ഭുതവും,സന്തോഷവും എല്ലാരോടും പങ്കു വെയ്ക്കുന്നു..ഒപ്പം&amp;nbsp; മൈത്രേയി ചേച്ചിയോടും,വായിച്ച് പ്രോത്സാഹിപ്പിക്കുന്ന എല്ലാ കൂട്ടുകാരോടും പറഞ്ഞു തീരാത്ത നന്ദിയും,സ്നേഹവും...&lt;/div&gt;&lt;br /&gt;&lt;div style="text-align: center;"&gt;****&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;b&gt;വാല്‍ക്കഷ്ണം :-&lt;/b&gt;&lt;br /&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp; രാശിക്കുട്ടി എന്തു തരം കുട്ടിയെന്നു കണ്ണു മിഴിക്കുന്നവര്‍ക്ക്..‘പാപി ചെന്നിടം പാതാളം’,‘ഇടി വെട്ടേറ്റവനെ പാമ്പു കടിക്കുക ’ തുടങ്ങിയ പഴ മൊഴികളിലെ പോലെ നിര്‍ഭാഗ്യം മൊത്തമായും,ചില്ലറയായും വാരിക്കൂട്ടുന്നവര്‍ക്ക് വാവയിട്ട ഓമനപ്പേരാകുന്നു രാശിക്കുട്ടന്‍/രാശിക്കുട്ടി.:)&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4780967151820796688-5435401879871611763?l=rose-ayanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rose-ayanam.blogspot.com/feeds/5435401879871611763/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4780967151820796688&amp;postID=5435401879871611763' title='65 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/5435401879871611763'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/5435401879871611763'/><link rel='alternate' type='text/html' href='http://rose-ayanam.blogspot.com/2010/07/blog-post.html' title='രാശിക്കുട്ടിയും,കൊച്ചു കൊച്ചു സന്തോഷങ്ങളും‍..'/><author><name>Rare Rose</name><uri>http://www.blogger.com/profile/01464154795437810690</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_FlVEfPpHaBs/TH4vkU4xZpI/AAAAAAAAAyQ/IUQpXs92e9M/S220/418699406_48b3dfaaf4.jpg'/></author><thr:total>65</thr:total></entry><entry><id>tag:blogger.com,1999:blog-4780967151820796688.post-3364629166084126870</id><published>2010-05-21T16:44:00.005+05:30</published><updated>2010-05-23T12:14:37.648+05:30</updated><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മകള്‍'/><category scheme='http://www.blogger.com/atom/ns#' term='വീട്ടുവിശേഷം'/><title type='text'>ഒരു  ചെറു പുഞ്ചിരി...</title><content type='html'>&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp; &amp;nbsp;&amp;nbsp; ഒരു ഞായറാഴ്ചപ്പകലിന്റെ സകലമാന കുഴിമടിയും പേറി വിഡ്ഡിപ്പെട്ടിക്ക് മുന്നില്‍ ചടഞ്ഞിരിക്കുന്ന ഞങ്ങള്‍ മൂവര്‍ സംഘം.ഉച്ചക്കൊടും വെയിലിന്റെ അത്യുഷ്ണം ശമിപ്പിക്കാന്‍ ടി.വിയിലൂടെ പരക്കം പായുന്ന മധുര,മനോജ്ഞ ഗാനങ്ങളുടെ കുളിര്‍മ്മയ്ക്കാവുമോ എന്നുള്ള പരീക്ഷണം എങ്ങുമെത്തുന്നില്ലെന്നു,മാതാശ്രീയുടെ ഓരോ മിനിറ്റ് ഇടവേള കഴിയുമ്പോഴുള്ള ‘എന്താല്ലേ ഒരു ചൂട്‘ ഡയലോഗ് തെളിയിച്ചു കൊണ്ടേയിരിക്കുന്നു.എനിക്കും,വാവയ്ക്കുമാണെങ്കില്‍ നമ്മുടെ പ്രിയ നായകന്മാരും,നായികമാരും അതിലൂടെയൊന്നു മിന്നിമാഞ്ഞാല്‍ മതി ഏതു വെയിലത്തും വാടാത്ത, തീയില്‍ കുരുത്ത വിത്തുകളായി പൊട്ടി മുളച്ചു പന്തലിക്കാന്‍.ഇങ്ങനെയുള്ള ചാനല്‍ മാറ്റത്തിനോടും,വാടി മുളക്കലിനോടും അമ്മയ്ക്കു രണ്ടു തരം പ്രതികരണങ്ങളാണുള്ളത്..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp; അതിലൊന്നാമത്തേതില്‍ അമ്മ ഞങ്ങളുടെ കൂടെ സഖ്യകക്ഷിയായി ഇരുന്നു ഞങ്ങളുടെ ഇഷ്ടത്തിനു ജയ് വിളിക്കും,കൈയ്യടിക്കും,പ്രോത്സാഹിപ്പിക്കും.ഇതൊക്കെ കണ്ട് ഞങ്ങളിരുന്നു ചുമ്മാ നിര്‍വൃതിയടയും..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;‘വെറുതേയാണോ ഈ ചെറുപ്പക്കാരൊക്കെ തമിഴും,ഹിന്ദിയും കാണാന്‍ പോവുന്നത്.എന്താ അവരുടെ ഒരു പാട്ട്!എന്താ ഒരു പൊലിമ!!മറ്റേ ആ കുട്ടീടെ പേരെന്താ?നല്ല ഭംഗിയുള്ള കുട്ടി.എന്തു നന്നായിട്ടാ അഭിനയിക്കുന്നത്..ഇവിടെയീ മലയാളത്തിലെന്താ ഉള്ളത്.ഒരൊറ്റ സിനിമയുണ്ടോ..കഥയുണ്ടോ നല്ലത്?’&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അങ്ങനെ ഓരോ പാട്ടിന്റെ കൂടെ&amp;nbsp; ഇങ്ങനെയോരോ ഡയലോഗും ഫിറ്റു ചെയ്തു അവരെയെല്ലാം അമ്മ തഴുകിത്തലോടി വിടും..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp; പക്ഷെ ഇതിങ്ങനെ കുറെ കഴിഞ്ഞിട്ടും അമ്മയുടെ സുബൈദയുടെ ഒപ്പമുള്ള ചുറ്റി നടത്തത്തിനോ,കലേഷിന്റെ ഒപ്പം പോയി കേരളത്തിന്റെ രുചിഭേദങ്ങളറിയാനോ ഒന്നും ഞങ്ങള്‍ കൂടുന്നില്ലെങ്കില്‍ വീണ്ടും അമ്മ രണ്ടാം പ്രതികരണം എടുത്ത് വീശുകയായ്.അമ്മ ഒന്നുമറിയാത്ത അത്യന്തം നിഷ്കളങ്കയാവുന്നു എന്നതാണിതിലെ പ്രത്യേകത..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;‘ഏതു മഴയത്തും ഈ ആണുങ്ങള്‍ കോട്ടും,സൂട്ടുമിട്ടേ തുള്ളൂ..എന്നാലോ ഒരൊറ്റ പെണ്‍കൊച്ച് മര്യാദക്ക് തുണിയുടുക്കേമില്ല.ആ കുട്ടിക്കു മഴ എന്താന്നു പോലും അറിയേമില്ല..അതെന്താണെന്നാ എനിക്കു മനസ്സിലാവാത്തേ..’&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പാവം അമ്മ..നിഷ്കളങ്ക ചോദ്യങ്ങള്‍ അന്തരീക്ഷത്തിലേക്ക് തൊടുത്തു വിട്ട് നമ്മളെ അപമാനിതരാക്കുകയാണു ലക്ഷ്യം.നമ്മുടെ ലക്ഷ്യം അപ്പം തിന്നല്‍ മാത്രമാണു,കുഴിയെണ്ണല്‍ അല്ലെന്നും പറഞ്ഞു&amp;nbsp; അടുത്ത പാട്ടിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ‘ആ രണ്‍ബീറിന്റെ മുഖത്തെ ചിരി എന്തു ക്യൂട്ടാല്ലേ’ എന്നു പറയുമ്പോള്‍ ദാ വരുന്നു അടുത്ത ആക്രമണം.. &lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;‘എന്താണാവോ ഈ രണ്‍ബീറിനിത്ര ഭംഗി..എനിക്കാ ചിരി കാണുമ്പോള്‍ ഒരു മണ്ടനെ പോലെയാ എപ്പഴും തോന്നാറ്..’&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഇതോടെ കുറച്ചു മുന്നേ കണ്ട സുന്ദര,സുമുഖ രണ്‍ബീര്‍ ചിരി ഒരു തിരുമണ്ടന്‍ ചിരിയായി ഏതു പെരുമഴയിലാണോ ഒലിച്ചു പോയതെന്നറിയാതെ ഞങ്ങളന്തം വിടുമ്പോള്‍ അമ്മ അടുത്ത നിഷ്കളങ്കന്‍ ചോദ്യങ്ങള്‍ രാകിമിനുക്കാന്‍ തുടങ്ങും..&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അമ്മ ഇന്നത്തെ നിഷ്കളങ്കതയിലേക്ക് കാലെടുത്ത് കുത്താന്‍ തുടങ്ങിയതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതോടെ,ചാനല്‍ കൈമാറ്റം അമ്മയെ ഏല്‍പ്പിച്ച് നിക്കണോ,പോണോന്നു കരുതുമ്പോള്‍ ദൂരദര്‍ശനിലൊരു അമ്മൂമ്മയും,അപ്പൂപ്പനും നിന്നു തല്ലു കൂടുന്നു.!!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_FlVEfPpHaBs/S_aJpVNmYWI/AAAAAAAAApg/MFWyw2FQ-z0/s1600/oru+cheru+punchiri.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://4.bp.blogspot.com/_FlVEfPpHaBs/S_aJpVNmYWI/AAAAAAAAApg/MFWyw2FQ-z0/s320/oru+cheru+punchiri.jpg" /&gt;&lt;/a&gt;&lt;/div&gt;&amp;nbsp; &lt;/div&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അപ്പൂപ്പന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ആണെന്നു മനസ്സിലായി.അമ്മൂമ്മ ആയ കക്ഷിയെ പിടി കിട്ടിയില്ല.എങ്കിലും തല്ലുകൂടല്‍ കണ്ട് ആളൊരു കുറുമ്പത്തി അമ്മൂമ്മയാണെന്നു മനസ്സിലായി.എണീക്കാനും മറന്നു, ചൂടും മറന്നു പിന്നെ ഞങ്ങളെല്ലാരും അവരുടെ കൂടെ ഒരേയിരിപ്പായിരുന്നു.തല്ലു കൂട്ടം,ഇണക്കം,പിണക്കം,കുഞ്ഞു കുഞ്ഞു ശാഠ്യങ്ങള്‍,പഴയ കാല സുന്ദര ഓര്‍മ്മകള്‍ അയവിറക്കല്‍ ഈ വയസ്സാം കാലം എന്തു രസാ‍ണെന്നു വരെ തോന്നിപ്പോയി.ഇതേ ഛായയിലുള്ള മുഖങ്ങള്‍ പരിചയമുള്ളത് കൊണ്ടാവും,ഏതു സിനിമയാണെന്ന് ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലെങ്കിലുമൊരുപാടിഷ്ടായി.ജീവിതമായാലും,സിനിമയായാലും ഒരുപാട് സന്തോഷങ്ങളി&lt;/div&gt;&lt;div style="text-align: justify;"&gt;ലൂടെ തട്ടും,തടവുമില്ലാതെ ഒഴുകിയാല്‍ പിന്നെയൊരു സങ്കടക്കടല്‍ അവസാനം ഉറപ്പാണല്ലോ..ഇവിടെയും എന്താണാവോ..ഒരാള്‍ ഒരാളെ തനിച്ചാക്കി പോവേണ്ടി വരുമോ എന്നു ടെന്‍ഷനടിച്ചിരിക്കുമ്പോഴേക്കും കറന്റ് പോയി.ഞങ്ങളുടേതായ ശുഭാന്ത്യമൊക്കെയുണ്ടാക്കി കാത്തിരുന്നെങ്കിലും&amp;nbsp; അവസാനം കാണാന്‍ പറ്റിയില്ല.ഒടുവില്‍ ഒരുപാട് കാലം അവര്‍ അതു പോലെ സുഖമായി ജീവിക്കുന്നു എന്നങ്ങ്&amp;nbsp; സ്വയം ഞാനാ സിനിമ പൂരിപ്പിച്ചു സമാധാനിച്ചു..&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp; അങ്ങനെ നാളുകള്‍ക്ക് ശേഷം&amp;nbsp; പതിവു പോലെ ആ സിനിമയും മനസ്സിലൊരു മൂലയിലിരുന്നു പൊടി പിടിക്കുന്ന സമയം.അപ്പോഴാണു ഇന്നലത്തെ കോഴ്സ് കഴിഞ്ഞ് അമ്മ വന്നപ്പോള്‍ &lt;a href="http://itschool.gov.in/pdf/std_IX/Kerala_Reader_Malayalam_AT/02.pdf"&gt;&lt;b&gt;പുതിയ പാഠപുസ്തകത്തില്‍&lt;/b&gt;&lt;/a&gt;&amp;nbsp; ഈ സിനിമയെ പറ്റിയുണ്ടെന്നറിഞ്ഞത്.&lt;b&gt;&lt;a href="http://www.youtube.com/watch?v=yvk7MWYcPvg&amp;amp;feature=PlayList&amp;amp;p=54375310B553F9C0&amp;amp;playnext_from=PL&amp;amp;index=27"&gt;‘ഒരു ചെറു പുഞ്ചിരി’&lt;/a&gt;&lt;/b&gt; എന്ന എം.ടിയുടെ സിനിമയാണത്രേ അത്.എന്തായാലും പുതിയ പുസ്തകം ഡൌണ്‍ലോഡി അവസാനം വായിച്ചിട്ടേ പിന്നെ സമാധാനമുണ്ടായുള്ളൂ. പ്രതീക്ഷിച്ചതു പോലെയൊരു സങ്കടക്കടല്‍ തന്നെ..അമ്മൂമ്മ ഒറ്റയ്ക്കാവുന്നു..പക്ഷേ ആ കടലിലും ഒറ്റയ്ക്കു തുഴഞ്ഞു നില്‍ക്കാനുള്ള ഓര്‍മ്മകളുടെ ധൈര്യത്തില്‍ അമ്മൂമ്മ നില്‍ക്കുന്നിടത്ത് സിനിമയവസാനിക്കുന്നു..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അവസാനം ആ അമ്മൂമ്മ പറയുന്നുണ്ടു താനാദ്യം പോയിരുന്നെങ്കില്‍ തന്നെപ്പോലെ പിടിച്ചു നില്‍ക്കാന്‍ അപ്പൂപ്പനു കഴിയില്ലെന്നു.എല്ലാവരുടെയും കാര്യത്തില്‍ ശരിയാകുമോ എന്നറിയില്ലെങ്കിലും&amp;nbsp;എന്റെ അപ്പൂപ്പന്റെ കാര്യത്തിലെത്രയോ സത്യമാണെന്നു തോന്നിപ്പോയി.ഇതു പോലെ തന്നെ ഒരപ്പൂപ്പനും,അമ്മൂമ്മയും..ആരെയും സ്ഥാനപ്പേരു വിളിക്കാതെ തോന്നിയ പേരിടുന്ന തല്ലുകൊള്ളി ശീലം എനിക്കു കുഞ്ഞുനാളില്‍ ഉണ്ടായതു കൊണ്ട് എനിക്കവര്‍ കുട്ടാച്ഛനും,ആയമ്മയും ആണു.കുഞ്ഞുനാളില്‍ മൊട്ടത്തലയന്‍ കുട്ടിയായി നടന്നവളെ&amp;nbsp; അപ്പൂപ്പന്‍ ‘കുട്ടപ്പാ’ എന്നു വിളിച്ചതു കൊണ്ട് അവള്‍ക്കപ്പൂപ്പന്‍ യാതൊരു യുക്തിയുമില്ലാതെ കുട്ടപ്പന്റെ അച്ഛന്‍ എന്നായി.പിന്നീടെപ്പോഴോ അത് ലോപിച്ച്,ലോപിച്ച് കുട്ടാച്ഛന്‍ ആയി..രാധമ്മ എന്നു വിളിക്കപ്പെടുന്ന സ്നേഹത്തിന്റെ കടലൊളിപ്പിച്ച അമ്മൂമ്മ ആയമ്മ ആയി.വാലായി ഒരുപാട് നാള്‍ അവര്‍ക്കൊപ്പം ചുറ്റി നടന്നത് കൊണ്ട് സിനിമയിലെ അത്രേം പ്രകടമല്ലെങ്കിലും&amp;nbsp; അവരുടേതായ ആ ലോകവും,അവിടുത്തെ രസങ്ങളും എനിക്കറിയാമായിരുന്നു.പക്ഷേ അതിന്റെയാഴം തിരിച്ചറിഞ്ഞത് വേദനയുടെ തീക്കനലുകളിലൂടെ ആയമ്മയെ ദൈവം നടത്തിയപ്പോഴാണു.ഒരുപാട് മുടിയിഷ്ടമുള്ള,എപ്പോഴും മുണ്ടും,നേരിയതും ഉടുക്കാനിഷ്ടമുള്ള ഒരു പാവം അമ്മൂമ്മയെ കീമോയുടെ ക്ഷീണത്തില്‍ മൊട്ടയടിച്ചു,മാക്സിയില്‍ തളര്‍ന്നു കിടക്കുന്ന രൂപത്തിലേക്ക് ഈശ്വരന്‍ മാറ്റി.ഒരുപാട് വേദന കടിച്ചമര്‍ത്തി ശീലമുള്ളൊരാള്‍ ‘അകത്തും,പുറത്തുമൊക്കെ അമ്മയ്ക്ക് വേദനിക്കണു..സഹിക്കാന്‍ പറ്റണില്ല&amp;nbsp; മോനേ’ എന്നു പറഞ്ഞു കരഞ്ഞ&amp;nbsp; നിമിഷങ്ങള്‍ ഓര്‍ക്കാന്‍ പോലും വയ്യ.. ആ ഓര്‍മ്മകളിപ്പോഴും മനസ്സിലുള്ളത്&amp;nbsp; കൊണ്ടാവണം ഇപ്പോള്‍ കടന്നു വരുന്ന സ്വപ്നങ്ങളില്‍ പോലും ആയമ്മ അത്രയും ദുര്‍ബ്ബലയാണു..കാറ്റടിച്ചാല്‍ പറന്നു പോകുന്ന ഇലയുടെയത്രയും&amp;nbsp; ഭാരമില്ലാത്ത, ക്ഷീണിതയായ രൂപത്തില്‍ കേള്‍ക്കാന്‍ പോലും വയ്യാത്ത മൃദുല സ്വരത്തിലെന്തൊക്കെയോ പറഞ്ഞിട്ടു പോകും.അന്ന് എപ്പോഴും ഈശ്വര ചിന്തയുമായി നടക്കുന്ന,എല്ലാവരെയും സ്നേഹിക്കാന്‍ മാത്രമറിയുന്ന ഒരു പാവം&amp;nbsp; ആയമ്മയെ ഇങ്ങനെ സങ്കടപ്പെടുത്തുന്ന ദൈവത്തിന്റെ കണക്കുപുസ്തകം മൊത്തം തെറ്റാണെന്നു അരിശപ്പെട്ടിട്ടുണ്ട്..വേദനയുടെ ആ നാലഞ്ചു വര്‍ഷങ്ങള്‍ മുഴുവന്‍ ലോകത്തൊരു ഭര്‍ത്താവും കാണിക്കാത്ത ക്ഷമയില്‍ കുട്ടാച്ഛന്‍ ഒരൊറ്റ നിമിഷം പോലും മാറാതെ കൂടെ നിന്നു.വേദന അമര്‍ത്തിയമര്‍ത്തി ദേഷ്യമായി ആയമ്മ പൊട്ടിത്തെറിച്ച് പോവുമ്പോഴും മറുത്തൊന്നും പറഞ്ഞിട്ടില്ല..എപ്പോഴും കൂടെയുണ്ട് എന്നത് രണ്ടുപേര്‍ക്കും ഒരാശ്വാസമായിരിക്കണം..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp; ഇപ്പോഴും ഞാന്‍ ചെല്ലുമ്പോള്‍ കുട്ടാച്ഛന്‍ പഴേ പോലെ എനിക്കു കഥ പറഞ്ഞു തരും.കുട്ടാച്ഛന്റെ മുന്നില്‍ പഴേ കൊച്ചു കുട്ടിയില്‍ നിന്നും എനിക്കു വളരാനിഷ്ടമില്ല.ഒറ്റയ്ക്കായ സമയങ്ങളില്‍ എഴുതി വെച്ച കഥകളെല്ലാമെടുത്ത് കാണിക്കും.ആര്‍ക്കും കഥകള്‍ പറഞ്ഞു കൊടുക്കാനില്ലാത്തത് കൊണ്ട് താളുകളോട് മിണ്ടീം,പറഞ്ഞുമെഴുതിയ&amp;nbsp; കഥകള്‍.&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp; “നിങ്ങള്‍ക്കു ഒന്നു മിണ്ടാതിരുന്നൂടെ.ഇത്രേം വല്യ കുട്ടിക്കാണോ നിങ്ങള്‍ടെ ഓരോ പൊട്ടന്‍ കഥകള്‍ പറഞ്ഞു കൊടുക്കണേ”എന്നുള്ള ആയമ്മയുടെ കളിയാക്കല്‍ ഇപ്പോള്‍ ഞങ്ങള്‍ക്കു രണ്ടാള്‍ക്കും കേള്‍ക്കേണ്ടി വരാറില്ല.എങ്കിലും ആത്മീയത നിറച്ച ,നന്മയുള്ളവര്‍ മാത്രം കടന്നു വരുന്ന കുട്ടാച്ഛന്റെ പുതിയ കഥകളോട് എന്റെ ഉള്ളിന്റെയുള്ളിലെ കുട്ടി മുഖം തിരിക്കുന്നു എന്നാണിപ്പോള്‍ സങ്കടം.ഈ ലോകത്തെവിടെയാണു ഇങ്ങനെ നന്മ മനുഷ്യര്‍ എന്നവള്‍ക്കും മനസ്സിലായി തുടങ്ങിക്കാണണം.അല്ലെങ്കില്‍ കുട്ടിത്തം വിട്ടു അവളുമൊരു ദുഷ്ടയായിപ്പോയിക്കാണണം..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp; ‘നന്മക്കഥകള്‍ക്കു പകരം പഴേ തമാശക്കഥ മതി കുട്ടാച്ഛാ’ എന്നുള്ളതിനു എത്രയോര്‍ത്തിട്ടും കിട്ടാതെപോയ തമാശക്കഥയുടെ നുള്ളുനുറുങ്ങുകള്‍ പരതി വിഷമിക്കുന്ന നരച്ച മുഖമാണോര്‍മ്മയില്‍.ഒടുവില്‍ നന്മക്കഥയ്ക്കൊപ്പം തന്നെ ഒരുപാട് ദൂരം കൈപിടിച്ചു നടന്നപ്പോള്‍&amp;nbsp; പഴയ പൊട്ടിച്ചിരികളിലേക്കുള്ള അകലം പെട്ടെന്ന് കുറഞ്ഞ പോലൊരു തോന്നല്‍..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp; കഴിഞ്ഞ ദിവസം ഫോണ്‍ വിളിച്ചപ്പോള്‍ വൈകുന്നേര നടത്തത്തില്‍ വീണു കിട്ടിയ ഒരു അപ്പൂപ്പന്‍ സൌഹൃദത്തെ പറ്റി കുട്ടാച്ഛന്‍ പറഞ്ഞിരുന്നു.പഴേ കാലത്തിന്റെ വെടി വട്ടങ്ങള്‍ പറഞ്ഞിരിക്കുന്നതിനിടയില്‍ കൂട്ടുകാരനപ്പൂപ്പന്റെ പേരക്കുട്ടി കുട്ടാച്ഛന്റെ കഥകള്‍ക്കായി കാതോര്‍ത്തിരുന്നുവത്രേ.കേട്ടപ്പോള്‍ അറിയാതെ ആശിച്ചു പോയി..ഒരുപാട് കഥകള്‍ കഥപ്പെട്ടിയിലടച്ചു വെച്ച് കാത്തിരിക്കുന്ന കുട്ടാച്ഛനു മുന്നില്‍ എത്ര കേട്ടിട്ടും മതി വരാത്ത കൌതുകവുമായി അവളിരിക്കട്ടെയെന്ന്..അവളുടെയുള്ളിന്റെയുള്ളിലെ കുട്ടി എളുപ്പമൊന്നും വലുതാവാതിരിക്കട്ടെയെന്ന്..&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4780967151820796688-3364629166084126870?l=rose-ayanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rose-ayanam.blogspot.com/feeds/3364629166084126870/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4780967151820796688&amp;postID=3364629166084126870' title='66 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/3364629166084126870'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/3364629166084126870'/><link rel='alternate' type='text/html' href='http://rose-ayanam.blogspot.com/2010/05/blog-post.html' title='ഒരു  ചെറു പുഞ്ചിരി...'/><author><name>Rare Rose</name><uri>http://www.blogger.com/profile/01464154795437810690</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_FlVEfPpHaBs/TH4vkU4xZpI/AAAAAAAAAyQ/IUQpXs92e9M/S220/418699406_48b3dfaaf4.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_FlVEfPpHaBs/S_aJpVNmYWI/AAAAAAAAApg/MFWyw2FQ-z0/s72-c/oru+cheru+punchiri.jpg' height='72' width='72'/><thr:total>66</thr:total></entry><entry><id>tag:blogger.com,1999:blog-4780967151820796688.post-4914204533342917416</id><published>2010-04-23T15:22:00.012+05:30</published><updated>2010-11-06T17:01:16.196+05:30</updated><category scheme='http://www.blogger.com/atom/ns#' term='പെയിന്റ് സാഹസം'/><category scheme='http://www.blogger.com/atom/ns#' term='വീട്ടുവിശേഷം'/><category scheme='http://www.blogger.com/atom/ns#' term='പിറന്നാള്‍'/><title type='text'>‘വര’ മോഹങ്ങള്‍..</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_FlVEfPpHaBs/S9GSHm5HBNI/AAAAAAAAApY/rVse_4JfTnM/s1600/vara.bmp" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="308" src="http://1.bp.blogspot.com/_FlVEfPpHaBs/S9GSHm5HBNI/AAAAAAAAApY/rVse_4JfTnM/s320/vara.bmp" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&amp;nbsp; &lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp; കുഞ്ഞാപ്പു ഈയിടെയായി സകലനേരവും വരയോട് വരയാണു.കൈയ്യിലൊരു കൊച്ചു കഷ്ണം ക്രയോണോ,പെന്‍സിലോ കാണും.അതും വെച്ചു കൈയ്യില്‍ കിട്ടുന്നതിലെന്തും ഈ ലോകത്തെ സകലതിനേം പടമാക്കി വെക്കാന്‍ പോന്ന വ്യഗ്രതയോടെ തലങ്ങും വിലങ്ങും വരയുടെ ഒരു പെരുക്കം തന്നെയാണു.അവധിക്കാല ചിത്രകലാപഠനത്തിനു ഒരഞ്ചു വയസ്സുകാരന്റെ ജീവിതത്തെയിങ്ങനെ&amp;nbsp; സ്വാധീനിക്കാന്‍ കഴിയുമോ എന്നു കുറേ നേരം ഇതൊക്കെ കണ്ടു വായും പൊളിച്ചിരിക്കുന്ന സമയം.കക്ഷി പുതുതായി വരച്ച ചിത്രത്തിലെ വളഞ്ഞു പുളഞ്ഞു പോകുന്ന വരകള്‍ ഭാവനയുടെ ഏതൊക്കെ തുഞ്ചത്തേക്കാണു കയറിപ്പോവുന്നതെന്നു കൌതുകത്തോടെ നോക്കിയിരുന്നു.പണ്ടൊരിക്കല്‍ കടലു കാണാന്‍ കൊണ്ടു പോയപ്പോള്‍ ‘കടലെന്തിനാ കരേണേ’ എന്നു സങ്കടത്തോടെ ചോദിച്ച കുഞ്ഞിത്തലയല്ലേ..ഭാവനയുടെ പൊട്ടും,പൊടിയുമൊക്കെ പെറുക്കി കൂട്ടി വരക്കാതിരിക്കുമോ..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp; പൊതുവേ അസ്സലായി പടം വരയ്ക്കുന്ന ലോകത്തെ സകല മാനപേരോടും&amp;nbsp; എനിക്കു പറഞ്ഞറിയിക്കാനാവാത്ത ഗംഭീര ബഹുമാനം,ഇഷ്ടം,ഒരിത്തിരി അസൂയ&amp;nbsp; ഇതൊക്കെ കൂടിക്കലര്‍ന്ന സമ്മിശ്ര വികാരമാണുള്ളത്.അലക്ഷ്യമായി ചിതറിയിട്ട വരകളില്‍ നിന്നും പൊടുന്നനെയല്ലേ അവര്‍ പലതും തെളിയിച്ചെടുക്കുന്നത്. അതു പോലെ വരയ്ക്കാന്‍ പറ്റണേയെന്നുള്ള അതിഭീകര കൊതി എനിക്ക് കുഞ്ഞുനാളിലേ ഉണ്ടായിരുന്നു.എന്തു ചെയ്യാം കൊതിയല്ലല്ലോ കഴിവാണല്ലോ വരയ്ക്കാന്‍ വേണ്ടത്.അതു കൊണ്ടെന്റെ വരയും,കുറിയുമെല്ലാം നോട്ട് ബുക്കിന്റെ അറ്റത്തും,അവസാന പേജിലും,&amp;nbsp; വരച്ചു കൂട്ടുന്ന പല ജാതി മുഖങ്ങളിലും,മണ്ടന്‍ വരകളിലും&amp;nbsp; അപകര്‍ഷതാ ബോധത്തോടെ തലയും കുമ്പിട്ടൊളിച്ചു കിടന്നു.അന്നൊക്കെ വാവയുമായി തല്ലു കൂടുമ്പോള്‍ എന്നെ പ്രതിക്കൂട്ടിലാക്കി നിര്‍ത്താന്‍ മാത്രം വേണ്ടി സൃഷ്ടിക്കപ്പെട്ട എന്റെ മുരിങ്ങാക്കോല്‍ വിരലുകളെ ഞാന്‍ കഠിനമായി വെറുത്തു.ദൈവത്തിന്റെ കൈയ്യൊപ്പു കിട്ടിയ കലാകാരന്മാരുടെ വിരലുകള്‍ നീണ്ടു&amp;nbsp; നിവര്‍ന്നതായിരിക്കുമെന്നു&amp;nbsp; എവിടെയോ വായിച്ചതോര്‍ത്ത്&amp;nbsp;&amp;nbsp; ഞാന്‍ ആ പെരും നുണയെഴുതി വെച്ചയാളെ കുറിച്ചോര്‍ത്ത് അമര്‍ഷമടക്കാന്‍ പാടു പെട്ടു.ഒപ്പു പോയിട്ടു ആ ഒപ്പിടാനുള്ള ഒരു കുഞ്ഞു മഷിത്തുള്ളിയെങ്കിലും ദൈവത്തിനെന്റെ വിരലുകളിലേക്ക് കുടഞ്ഞു കൂടായിരുന്നോ എന്നോര്‍ത്ത് സങ്കടപ്പെട്ടു.ഈ ദൈവമെന്നു പറയുന്ന കക്ഷി അങ്ങനെ ഓരോരുത്തരു പറയുന്നിടത്തെല്ലാം ഒപ്പു പതിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തയാളല്ലെന്നു മനസ്സിലായപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല.എല്ലാ ആഗ്രഹങ്ങളും പൊതിഞ്ഞു കെട്ടി ഒറ്റയേറ് വെച്ചു കൊടുത്തു.പക്ഷേ ആരറിഞ്ഞു കുഞ്ഞാപ്പുവിനെ പോലെ കുഞ്ഞിലേ ഒരവധിക്കാല ചിത്രകലാപഠനം നടത്തിയിരുന്നെങ്കില്‍ ഭാവനയുടെ നീലാകാശത്ത് ഞാനും ഒരു ചരടില്ലാത്ത പട്ടം പോലെ സുന്ദരമായി പാറി നടന്നേനെയെന്ന് ..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp; ഈ ചരടില്ലാപട്ടമായി പാറുന്ന കാര്യം പിതാശ്രീ സമക്ഷം പറഞ്ഞു വെറുതേ ഗമയിട്ടപ്പോള്‍ ‘അതിനെന്താ ഇനിയും വൈകിയിട്ടില്ലല്ലോ’ എന്നാണു കമന്റ്.&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp; എന്ത് വൈകിയിട്ടില്ലാത്രേ..!ഇതില്‍ കൂടുതലിനിയെന്തു വൈകാന്‍..ക്രയോണും പിടിച്ചു പടം വര അഭ്യസിക്കാന്‍ പറ്റിയ പ്രായം തന്നെ..ഈ കലകളൊക്കെ അതിരില്ലാത്ത പാരാവാരമാണെന്നു ഈ അച്ഛനെന്നാണൊന്നറിയുക.അതു കുടിച്ചു വറ്റിക്കണമെങ്കില്‍ എപ്പോള്‍ തുടങ്ങിയാല്‍ മതിയാവും..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp; ‘വേണമെങ്കില്‍ നീ കുഞ്ഞാപ്പൂന്റെ കൂടെ രണ്ടു ദിവസം പോയ്ക്കോന്നേ.വരയ്ക്കാനുള്ള വല്ല സൂത്ര പ്പണിയും ആ മാഷോട് ചോദിച്ചു നോക്ക്.’&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp; പാവം പിതാശ്രീ..അല്ലെങ്കിലും പുത്രിയുടെ വരയ്ക്കാനുള്ള ആര്‍ത്തി  അദ്ദേഹത്തിനേയറിയൂ...മാതാശ്രീയും,വാവയും തലതിരിഞ്ഞ  പുത്രിയുടെയും,പിതാവിന്റെയും സംഭാക്ഷണം കേട്ട് മൂക്കത്ത് വിരലും വെച്ച്  ‘ഹാ..കഷ്ടം’ എന്ന ഭാവേനെ നില്‍ക്കുന്നു.അച്ഛന്‍ സൂത്രപ്പണിയെന്നുദ്ദേശിക്കുന്നത് പണ്ടു കുഞ്ഞു ക്ലാസ്സില്‍ പഠിച്ച പോലെ ‘ക’ എന്ന അക്ഷരത്തില്‍ നിന്നെങ്ങനെ പൂച്ചക്കുട്ടിയെ വരയ്ക്കാം എന്ന പോലുള്ള പൊടിക്കൈയ്യാവും..‘അല്ല..ഇനിയും&amp;nbsp; അതു പോലുള്ള പുത്തന്‍ സൂത്രങ്ങള്‍ വല്ലതുമുണ്ടോന്നു തിരക്കുന്നതും നല്ലതല്ലേ..അല്ലേ’ എന്നു മനസ്സും എന്നോട് ആവര്‍ത്തിച്ച് ചോദിക്കുന്നു.&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp; എന്തൊക്കെ പറഞ്ഞാലും പിറ്റേന്ന് പിതാശ്രീക്കും,കുഞ്ഞാപ്പുവിനുമൊപ്പം ഗുരുവിന്റെ മുന്‍പില്‍ ഞാനും ഹാജര്‍.അച്ഛന്റെ ഒരു പഴയ പരിചയക്കാരനാണു ഗുരു.നാട്ടിലെ ഉത്സവാഘോഷം കഴിഞ്ഞു ഞങ്ങള്‍ സ്വഗൃഹത്തിലേക്ക് പോകുന്നത് വരെയുള്ള രണ്ടു മൂന്നു ദിവസത്തെ കൊച്ചു ഇടവേളയില്‍ എന്റെ ചിത്രകലാമോഹങ്ങളെ സംതൃപ്തമാക്കാനുള്ള വഴികളെ പറ്റി അച്ഛന്‍ ആരാഞ്ഞ വഴി അദ്ദേഹത്തിനു നൂറു വട്ടം സമ്മതം.&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp; ഭാഗ്യത്തിനു എനിക്കൊപ്പം വരയ്ക്കാന്‍ ഒന്നു രണ്ടു കുഞ്ഞന്മാരെ ഉണ്ടായിരുന്നുള്ളൂ. അവരൊക്കെ ആണെങ്കിലോ ഒന്നു തലയുയര്‍ത്തി ‘ഇതേതാണീ&amp;nbsp; ഇത്രേം വലിയ പുതിയ അവതാരം’ എന്ന മട്ടില്‍ നോക്കിയ ശേഷം വീണ്ടും വരയോട് വര.ഏകാഗ്രതയെന്നത് മൊത്തമായും,ചില്ലറയായും ഏറ്റെടുത്ത ആ കുഞ്ഞു ഭാവി വാഗ്ദാനങ്ങളെ ഞാനതിശയിച്ചു കണ്ണൂ മിഴിച്ചു നോക്കി.എങ്ങനെ ഹരിശ്രീ കുറിക്കേണ്ടൂ എന്നുഴറി നിന്ന എന്നോട് പരമകാരുണികനായ ഗുരു &amp;nbsp; ഇഷ്ടമുള്ളതെന്തും വരയ്ക്കാം എന്നരുളി ചെയ്തു.&lt;/div&gt;&lt;br /&gt;&amp;nbsp; &lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp; ഇതു കേട്ട വഴി പ്രപഞ്ചത്തിലെ സകലമാന വസ്തുക്കളുടെയും ഒരു ഘോഷയാത്രയായിരുന്നു മനസ്സില്‍.ഏതു വരച്ചാല്‍ അദ്ദേഹം സംതൃപ്തനാവും.ഇനി വല്ല ആധുനിക ചിത്രകലാരീതി ആയാലോ.അതാവുമ്പോള്‍ വല്ല കൈയ്യോ..കാലോ..മുഖമോ..അതിനു ചുറ്റും കുറേ ബന്ധമില്ലാത്ത സംഭവങ്ങളുമൊക്കെ തൊങ്ങലായി വെച്ചു പിടിപ്പിച്ച് ഒരു ഗംഭീരന്‍ ശീര്‍ഷകമിട്ടാല്‍ അദ്ദേഹം എന്നെ വാരിക്കോരി അഭിനന്ദിക്കാനും മതി.അവസാനം ആധുനികവും,ഉത്തരാധുനികവുമൊക്കെ വിട്ടു എന്റെ സ്വന്തം ബാലിശ വര തന്നെയെടുത്ത് സത്യസന്ധയായി..ഒരു കട്ടിലിലിരുന്നു പകല്‍ക്കിനാവ് കാണുന്നവള്‍..അതായിരുന്നു എന്റെ ഗുരുവിനുള്ള ആദ്യ വര..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഈ വരയൊക്കെ കണ്ടു അദ്ദേഹം നിര്‍ന്നിമേഷനായി നിന്നു.പിന്നീട് ആ കൈകള്‍ അവിടവിടെ ഓടി നടക്കുന്നു.അത്ഭുതം കട്ടിലിന്റെ ഏങ്കോണിപ്പ് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു.!..അത്യത്ഭുതം ആ പെണ്‍കിടാവിന്റെ ഇരിപ്പിലെ അവശനിലയിലെന്ന പോലെയുള്ള ഭാവം മാറിയിരിക്കുന്നു..!!ഏറ്റവും വലിയ അത്ഭുതം..ഫെയര്‍ ആന്റ് ലവ്ലി പരസ്യത്തിലെ&amp;nbsp; ക്രീം തേച്ചതിനു ശേഷമുള്ള&amp;nbsp; അവസ്ഥ പോലെ അവളിപ്പോള്‍ ആളൊരു സുന്ദരീമണിയായിരിക്കുന്നു..!!!&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp; &amp;nbsp; പിന്നീടദ്ദേഹം വെളിച്ചം ഏതു ദിശയില്‍ നിന്നു വരുന്നോ അപ്പോള്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ചു പറഞ്ഞു..വീണ്ടുമടുത്ത പടം വരച്ചോളൂ എന്നും പറഞ്ഞ് അദ്ദേഹം തന്റെ ചുവര്‍ചിത്ര വരയിലേക്കു തിരിഞ്ഞു..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp; കടല്‍ കടന്നു പോകേണ്ട ഗംഭീര ചുവര്‍ചിത്രമാണു സംഭവം..അനന്തശയനം..ഗുരുവിന്റെ മിടുക്കു കണ്ടറിഞ്ഞു വിദേശത്തുള്ളവര്‍ ആരോ പറഞ്ഞു ചെയ്യിക്കുന്നതാണു..ഗുരുവും,പിതാശ്രീയും തമ്മിലുള്ള സംഭാഷണാമധ്യേ വീണു കിട്ടിയതാണു ഈ വിവരങ്ങളെല്ലാം.. &lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp; എന്റെ ഗുരു ആളൊരു അസാമാന്യന്‍ തന്നെയെന്നു ആ ചിത്രം കണ്ടപ്പോഴാണു ശരിക്കും ബോധ്യമായത്..ആ അനന്തശയനത്തിനൊരു അപൂര്‍വ്വ ഭംഗി തന്നെയാണു..അടുത്ത പടമെന്നത് മറന്നു ഞാന്‍ വിഷ്ണുവിന്റെയും,സഹദേവന്മാരുടെയും മുഖങ്ങളിലദ്ദേഹം നടത്തുന്ന മിനുക്കുപണികള്‍ നോക്കി നിന്നു..എത്രയോ കൊച്ചു കുരുന്നുകളിലെ ഒത്തിരി വരക്കാരെ കണ്ടയാള്‍.ഇത്രയും ഭാവനയുള്ള വരകളിലൂടെ കടന്നു പോവുന്ന അദ്ദേഹത്തിന്റെ മുന്നിലിരിക്കാന്‍ അപ്പോഴാണൊരു ചമ്മല്‍ പെട്ടെന്ന് തോന്നിയത്..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp; അടുത്തയൊരു പടമെന്ന കടമ്പ ഉപേക്ഷിച്ചു നിരാശ ബാധിച്ചിരിക്കുന്ന ശിഷ്യയെ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടയദ്ദേഹം &amp;nbsp; ഉടനെ ഒരു പുസ്തകം നീട്ടി..മറിച്ചു നോക്കിയപ്പോള്‍ അനാട്ടമി ബുക്ക് പോലെയാണാദ്യം തോന്നിയത്.മനുഷ്യന്റെ ഇരിക്കുമ്പോഴും,കിടക്കുമ്പോഴും തുടങ്ങി ഓരോ ചലനത്തിലും&amp;nbsp; ഓരോ ഭാഗവും എങ്ങനെയെന്നു വിശദമായുള്ള ചിത്രങ്ങള്‍..ഓരോ ഘട്ടത്തിലുമുള്ള അസ്ഥികളുടെ ഘടന..ക്ലേ മോഡലിങ്ങ് നടത്തുന്നവര്‍ക്കാണെന്നു തോന്നുന്നു അസ്ഥികളുടെ ഘടനയെ കുറിച്ചുള്ള രൂപം വേണ്ടത്.ഇതൊക്കെ രണ്ടു മൂന്നു ദിവസം കൊണ്ട് പഠിക്കാന്‍ പറ്റുമായിരുന്നുവെങ്കില്‍ ഞാനാരായിപ്പോയേനെ ഗുരുദേവാ എന്നുള്ളയെന്റെ വിഴുങ്ങസ്യാ ഭാവം കണ്ടദ്ദേഹം പുഞ്ചിരിച്ചു..മൂന്നോ-നാലോ കൊല്ലത്തെ ഡിപ്ലോമാപഠനത്തിന്റെ പുസ്തകമാണത്രേ അത്..കൂടുതലും മുഖങ്ങളും,മനുഷ്യരെയും വരയ്ക്കാനിഷ്ടമുള്ളയാളെന്നു തിരിച്ചറിഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു അദ്ദേഹം ആ പുസ്തകം കാണിച്ചതും,തിരിച്ചറിവിന്റെ നിലാവെളിച്ചം കിട്ടണമെങ്കില്‍ കിട്ടിക്കോട്ടെ എന്നു കരുതിയതും..തുടര്‍ന്നദ്ദേഹം വരയെ പറ്റിയല്പം വിജ്ഞാനം എനിക്കു പകര്‍ന്നു തന്നു..കരിയും,കരവും വരയ്ക്കാന്‍ പറ്റിയാല്‍ വരക്കാരനായി എന്നുള്ള ചൊല്ലും ഞാനാദ്യമായി കേട്ടതപ്പോഴാണു.. (ആനയും,കൈയ്യും വെടിപ്പായി വരക്കാനറിയുന്നവന്‍ ചിത്രകലയില്‍ പയറ്റി തെളിഞ്ഞെന്നു പറയാമത്രേ..ഈ രണ്ടാമതു പറഞ്ഞത് കൈയ്യാണോയെന്നെനിക്കോര്‍മ്മയില്ല.)&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;ഗുരുമുഖത്തു നിന്നുള്ള&amp;nbsp;&amp;nbsp; ആ കൊച്ചു പ്രഭാഷണം ആറ്റിക്കുറുക്കിയെടുത്താല്‍ ഇങ്ങനെ പറയാം..&lt;br /&gt;&lt;br /&gt;&lt;div style="text-align: justify;"&gt;* ഒരു കലയും പഠിക്കാന്‍ ഷോര്‍ട്ട് കട്ടില്ല..ചിത്രകലയാണെങ്കില്‍ വരച്ചു തന്നെ പഠിക്കണം..അതു കൊണ്ടു മൂന്നു ദിവസം ഈരണ്ടു മണിക്കൂര്‍ നേരമുള്ള&amp;nbsp; വര പഠനമെന്നുള്ള പ്രഹസനം അവസാനിപ്പിച്ചു വേറെ വല്ല പണിയും നോക്കുന്നതാവും എനിക്കു നല്ലത്...&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;* ആത്മസമര്‍പ്പണം കൂടിയേ തീരൂ..അതായത് വരയ്ക്കാന്‍ നേരം വായി നോക്കി ഇരിക്കരുതെന്ന്.കുഞ്ഞന്മാരുടെ ഏകാഗ്രത കണ്ടു തന്നെ പഠിക്കണം..അവരുടെ ചിന്ന തലകളില്‍ ഭാവിയിലൊരുപാട് പൊന്‍ തൂവലുകളിരുന്നു ശോഭിച്ചു കൂടായ്കയില്ല.. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; എന്തായാലും ആ നിമിഷത്തില്‍ ചിത്രകല രണ്ടോ-മൂന്നോ ദിവസത്തെ ചെപ്പടി വിദ്യ കൊണ്ടു കരസ്ഥമാക്കാം എന്നുള്ളയെന്റെ&amp;nbsp; മോഹങ്ങളൊക്കെ മനസ്സിന്റെയേതോ കോണിലെ അത്യഗാധമായ കൊക്കയിലേക്ക് ചാടി ആത്മാഹുതി ചെയ്തു..തിരിച്ചു വീട്ടിലേക്ക് നടക്കുന്ന വഴിയില്‍ ഞാന്‍ തേങ്ങലൊതുക്കാന്‍ പാടു പെടുന്ന എന്റെ ബാലിശ വരയെ സമാധാനിപ്പിച്ചു..ഈ പരസ്യത്തിലൊക്കെ കാണിക്കുന്ന പോലെ ഈ ജീവിത സായാഹ്നം എന്നൊക്കെ പറയുന്ന ഘട്ടത്തില്‍ പെന്‍ഷനൊക്കെ ആയി ചുമ്മാ ഇരിക്കുമ്പോള്‍ ആ ഗംഭീര ബുക്കും,അതിലും ഗംഭീരന്‍&amp;nbsp; ഗുരു ദേവനെയും വെച്ചു ഞാന്‍ ഘോര ഘോരം ചിത്രം വരയ്ക്കാന്‍ പഠിക്കും എന്നൊരു പ്രതിജ്ഞ ചുമ്മായങ്ങെടുത്തു..(അന്ന് കണ്ണും,കടമ്പയും ഉണ്ടെങ്കില്‍).&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഒരു കൊല്ലം മുന്നേ സംഭവിച്ച ഈ തിരിച്ചറിവിനു ശേഷമാണത്രേ, വിടരും മുന്‍പേ കൊഴിഞ്ഞു വീണ വര മോഹങ്ങളുടെ ഓര്‍മ്മയ്ക്കായി&amp;nbsp; ഇടയ്ക്കൊക്കെ പെയിന്റ് സാഹസമെന്നുള്ള പരിപാടി വായിക്കുന്നവരുടെ ക്ഷമയെ പരീക്ഷിച്ചും കഥാകാരി&amp;nbsp; ഈ ബ്ലോഗില്‍ തുടങ്ങി വെച്ചതെന്നുള്ള പ്രഖ്യാപനത്തോട് കൂടി ഈ വര പുരാണത്തിനു തിരശ്ശീല വീഴുന്നു..&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;b&gt;ഒരു ചിന്ന വിശേഷം കൂടി..&amp;nbsp; &lt;/b&gt;&lt;br /&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp; അടുത്ത മാസം &lt;a href="http://rose-ayanam.blogspot.com/"&gt;&lt;b&gt;അയന&lt;/b&gt;&lt;/a&gt;ത്തിനു രണ്ടു വയസ്സു തികയുന്നു.കഴിഞ്ഞ കൊല്ലം ഒരു വയസ്സു തികഞ്ഞപ്പോള്‍ ഓര്‍ത്തില്ല,മിണ്ടീല്ലാ,പറഞ്ഞില്ലാന്നു പറഞ്ഞു പാവം ബ്ലോഗ് പരിഭവം പറഞ്ഞിരുന്നു.അതു കൊണ്ടു ഇക്കൊല്ലം നേരത്തേ പറഞ്ഞു ബ്ലോഗിനെ സന്തോഷിപ്പിക്കാമെന്നു കരുതി..ഈ രണ്ടു വര്‍ഷം എഴുതിക്കൂട്ടിയതു മുഴുവനും കാര്യമായ കാമ്പും,കഴമ്പുമില്ലാത്ത കുത്തിക്കുറിപ്പുകളും,ചിന്തകളും,ഒരല്പം വീട്ടുവിശേഷങ്ങളുമൊക്കെയായിരുന്നു.മറ്റു സുന്ദരന്‍ ബ്ലോഗുകള്‍ പോലെ പൊട്ടിച്ചിരികളോ,നിറകണ്‍ ചിരിയോ ഒന്നും ബാക്കി വെയ്ക്കാത്ത നിര്‍വ്വികാര പരബ്രഹ്മപോസ്റ്റുകളാവുന്നല്ലോ ഇതു നിറയെ എന്നു പലപ്പോഴും തോന്നിയിട്ടുണ്ടു.എങ്കിലും എന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ ക്ഷമയോടെ വന്നു പോസ്റ്റുകള്‍ വായിച്ചു പ്രോത്സാഹിപ്പിക്കുകയും,തെറ്റുകുറ്റങ്ങള്‍ പറഞ്ഞു തരുകയും ചെയ്തിരുന്നു എന്നോര്‍ക്കുമ്പോള്‍ മനസ്സു നിറയെ സന്തോഷം..എല്ലാവരോടും ഹൃദയം തൊട്ട നന്ദി..,ഇത്രേം നാള്‍ ഈ&amp;nbsp; യാത്രയിലൊപ്പമുണ്ടായിരുന്നതിനു.. കൈ പിടിച്ചു വീഴാതെ നടത്തിയതിനു.. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4780967151820796688-4914204533342917416?l=rose-ayanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rose-ayanam.blogspot.com/feeds/4914204533342917416/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4780967151820796688&amp;postID=4914204533342917416' title='47 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/4914204533342917416'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/4914204533342917416'/><link rel='alternate' type='text/html' href='http://rose-ayanam.blogspot.com/2010/04/blog-post_23.html' title='‘വര’ മോഹങ്ങള്‍..'/><author><name>Rare Rose</name><uri>http://www.blogger.com/profile/01464154795437810690</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_FlVEfPpHaBs/TH4vkU4xZpI/AAAAAAAAAyQ/IUQpXs92e9M/S220/418699406_48b3dfaaf4.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_FlVEfPpHaBs/S9GSHm5HBNI/AAAAAAAAApY/rVse_4JfTnM/s72-c/vara.bmp' height='72' width='72'/><thr:total>47</thr:total></entry><entry><id>tag:blogger.com,1999:blog-4780967151820796688.post-8907887643627024721</id><published>2010-04-08T20:40:00.003+05:30</published><updated>2010-05-11T12:48:38.831+05:30</updated><category scheme='http://www.blogger.com/atom/ns#' term='വീട്ടുവിശേഷം'/><title type='text'>മാലാഖയും,ചെകുത്താനും,പിന്നെ വേനല്‍ക്കാല പരീക്ഷണവും...</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_FlVEfPpHaBs/S7yJRHqX7qI/AAAAAAAAAnQ/moJAThpunrI/s1600/325825314_0ae426b734.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://2.bp.blogspot.com/_FlVEfPpHaBs/S7yJRHqX7qI/AAAAAAAAAnQ/moJAThpunrI/s320/325825314_0ae426b734.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp; &amp;nbsp; ചില സമയം തോന്നും നമ്മുടെയൊക്കെ മനസ്സെടുത്ത് രണ്ടു കക്ഷികള്‍ക്കായി വീതം വെച്ചു കൊടുത്തേക്കുകയാണോ എന്ന്..മറ്റാര്‍ക്കുമല്ല..നമ്മുടെ ചെകുത്താനും,മാലാഖയ്ക്കും.!കണ്ണുടിച്ചു പോവുന്ന ചുവപ്പ് വേഷഭൂഷാദികളൊക്കെയായി,കൈയ്യിലൊരു കുന്തമൊക്കെ പിടിച്ച്,കോമ്പല്ലും,കൊമ്പുമായി ബുഹഹാ സ്റ്റൈലില്‍ ഒരു ക്രൂര-ഭീകര ചെകുത്താനും,തലയ്ക്കു മുകളിലൊരു വിശുദ്ധ വളയവുമായി,തൂവല്‍ ചിറകൊക്കെ വീശി തൂവെള്ള കുപ്പായമിട്ട്,അതിലും വെണ്മയേറിയ പാലൊളിപ്പുഞ്ചിരിയുമായൊരു സുന്ദരി മാലാഖയും.പണ്ട് സ്ഥിരം കണ്ടിരുന്ന വൈകുന്നേര കാര്‍ട്ടൂണുകളിലൂടെയാണു&amp;nbsp; ഓരോരോ പാവം മനസ്സുകളെ ഇട്ടു വെള്ളം കുടിപ്പിക്കുന്ന ഈ രണ്ട് ചങ്ങാതിമാരെ ആദ്യമായി പരിചയപ്പെട്ടത്.ഇപ്പോഴീ ചങ്ങാതിമാരു രണ്ടും കൂടി എന്നെയാണു വെള്ളം കുടിപ്പിക്കുന്നതെന്നു മാത്രം.അലസമായ മനസ്സ് ചെകുത്താന്റെ പണിപ്പുരയാണെന്നു ഏതോ മഹാന്‍ പറഞ്ഞത്&amp;nbsp; കൊണ്ടോ, രക്തഗ്രൂപ്പില്‍ തന്നെ ഒരു ചിന്ന നെഗറ്റീവ് ഒളിഞ്ഞിരിക്കുന്നത് കൊണ്ടാണോയെന്തോ ഞാനും ചെകുത്താനും തമ്മിലിപ്പോള്‍ നല്ല യോജിപ്പിലാണു.പാവം മാലാഖയെ കണ്ണീര്‍ സീരിയലിലെ ത്യാഗിനി ദു:ഖപുത്രി റോളിലേക്ക് ഞങ്ങളിരുവരും ചേര്‍ന്നങ്ങു നിഷ്കരുണം ചവിട്ടിത്താഴ്ത്തി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp; അതു കൊണ്ടെന്താ..എല്ലാ പ്രഭാതങ്ങളിലും ‘ഉണരൂ വേഗം നീ’ പാടിയെണീപ്പിക്കാന്‍ വരുന്ന മാലാഖയ്ക്ക് പകരം ചെകുത്താന്‍ ചേട്ടന്‍ ‘നിനക്കിത്ര രാവിലെ എണീറ്റ് മറിക്കാന്‍ മാത്രം മലകളെവിടെ കിടക്കുന്നു?’ എന്നും  പറഞ്ഞു&amp;nbsp; വന്നെന്നെ സ്വപ്നങ്ങളിലേക്ക് തന്നെ കുന്തമെടുത്തു കുത്തി വീണ്ടുമാട്ടിപ്പായിക്കും.ഒടുക്കം സ്വപ്നങ്ങളെടുത്ത് മറിച്ചും,തിരിച്ചും,റീവൈന്റും-ഫോര്‍വേര്‍ഡടിച്ചും&amp;nbsp; മടുത്ത് കഴിയുമ്പോള്‍ എന്റെ ഒരു ദിവസം തുടങ്ങുകയായി..&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp; അങ്ങനെയുള്ള സാധാരണയില്‍ സാധാരണമായൊരു ദിവസം.പേപ്പറിലാണെങ്കില്‍ സാനിയ വിവാദം,അമ്മ-തിലകന്‍ പ്രശ്നം അങ്ങനെ തന്നേം പിന്നേം എന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ മാത്രം‍.പുതുമ തേടി മെട്രോയെടുത്ത്&amp;nbsp; നോക്കുമ്പോള്‍ ദേ കിടക്കണു ഒരു താരത്തിന്റെ ഡയറ്റിങ്ങ് വിശേഷംസ്.അല്ലേലും ആര്‍ക്കു കേള്‍ക്കണം ഇമ്മാതിരി അനാവശ്യ മണ്ടന്‍ വിശേഷങ്ങള്‍ എന്നു പുച്ഛത്തോടെ പേപ്പറെടുത്ത് മറിക്കുമ്പോള്‍ നമ്മുടെ ചെകുത്താന്‍ ചേട്ടന്‍ വീണ്ടും അരങ്ങിലെത്തുന്നു.എന്റെ പുതിയ കോലം കണ്ടു പഴയ കൂട്ടുകാര്‍ പറഞ്ഞ ‘എന്ത്..നീ പിന്നേം വണ്ണം വെച്ചോ’ എന്നുള്ള ഡയലോഗ്&amp;nbsp; അത്ഭുതം,അതിശയം,സംഭ്രമം എന്നീ വികാരങ്ങളെല്ലാം ഓരോ നുള്ളു വീതം ചേര്‍ത്തിളക്കി, ഒന്നാന്തരം ശബ്ദരേഖയാക്കി വീണ്ടുമെന്റെ ചെവിയിലൊരു കാര്യവുമില്ലാതെ മുഴക്കിക്കൊണ്ടിരിക്കുന്നു.‘ഹൃദയ വിശാലതയുടെ അളവുകോലാണു വണ്ണമെന്നു മനസ്സിലാക്കൂ മണ്ടന്‍ ചെകുത്താനേ’ എന്നുപദേശിക്കാന്‍ നോക്കുമ്പോഴേക്കും അദ്ദേഹം കൈയ്യിലെ പന്തെടുത്ത് നിലത്തുരുട്ടുന്നു.‘പരിണാമസിദ്ധാന്തം നോക്കെടീ മോളേ’ എന്നു പറഞ്ഞൊരു ബുഹഹാ ചിരിയ്ക്കൊടുവില്‍ പന്ത് ഞാനാവുന്ന അതി മനോഹര രംഗം..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp; ഇതെന്താ ‘അഹം ബ്രഹ്മാസ്മി’,‘തത്ത്വമസി’&amp;nbsp; എന്നൊക്കെ പറയുമ്പോലെ ‘ആ പന്തു ഞാനാകുന്നു’..അതോ ‘ഞാന്‍ പന്തു തന്നെയാകുന്നു’..എന്നൊക്കെ കാണിച്ചു പ്രപഞ്ച സത്യങ്ങളുടെ പൊരുള്‍ എനിക്കു മുന്നില്‍ രാവിലെ തന്നെ വെളിപ്പെടുത്തുകയാണോ ഇദ്ദേഹത്തിന്റെ ഉദ്ദേശ്യം. അങ്ങനെ ചെകുത്താന്മാര്‍ വരെ നന്നാവാന്‍ തുടങ്ങി..എന്നിട്ടെന്താണാവോ ഞാന്‍ മാത്രം..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp; പക്ഷേ എന്നെപ്പോലെയാണോ മാലാഖ.അല്ലെങ്കിലും ചെകുത്താന്റെ ഭാഷ വിരുദ്ധ ചേരിയിലുള്ള മാലാഖയ്ക്കല്ലേ ആദ്യം കത്തൂ..ഇക്കണക്കിനു പോയാല്‍ സമീപഭാവിയില്‍ പന്തിനേക്കാള്‍ കേമമായി ഉരുണ്ടുരുണ്ടു പോയേക്കാവുന്ന എന്നെ നോക്കി മുഖം പൊത്തുന്നു വിശുദ്ധ മാലാഖ..!&lt;/div&gt;&lt;div style="text-align: justify;"&gt;‘അല്ലേലും..ഞാന്‍ പറയുന്നതിനൊന്നും ഒരു വിലയുമില്ലല്ലോ.ഇങ്ങനെ പോയാല്‍ എല്ലാ രീതിയിലും അങ്ങേര്‍ക്കിനി നിന്നെ പന്തു തട്ടണ പോലെ തട്ടിക്കളിക്കാം‍.’ കൈലേസെടുത്ത് കണ്ണീരൊപ്പുന്നതിനിടയില്‍ പാവം മാലാഖയുടെ മൊഴിമുത്തുകള്‍ ..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp; മാലാഖയുടെ ഏങ്ങലടികള്‍ ഹൃദയത്തിന്റെ കൂറ്റന്‍ വന്മതിലും ഭേദിച്ചലയടിക്കുന്ന കലുഷിതമായ അന്തരീക്ഷത്തില്‍ ഒരു പോംവഴിയുണ്ടാക്കിയല്ലേ പറ്റൂ.വെറുമൊരു പന്തിനോടെന്നെ ഉപമിച്ച ചെകുത്താനെ എങ്ങനെയൊരു പാഠം പഠിപ്പിക്കും?ചിന്തകള്‍ പല വഴിക്ക് അലയാന്‍ തുടങ്ങി.. ഉപവാസം,ജിം തുടങ്ങിയേതു വഴിയില്‍ ബാലപാഠങ്ങള്‍ പഠിപ്പിച്ചു തുടങ്ങണം?&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&amp;nbsp; ജിമ്മില്‍ പോയി സുന്ദരീമണി-കൃശഗാ‍ത്രിമാരായ ബന്ധുജനങ്ങളിലെ ചേച്ചിമാരുടെ രൂപം മനോമുകുരത്തില്‍ തെളിഞ്ഞങ്ങനെ വന്നെങ്കിലും,പിതാശ്രീയിപ്പോഴും ഒരു ജിം വിരോധിയായതു കൊണ്ടെല്ലാത്തിനേം തൂത്തു മായ്ച്ചു കളഞ്ഞു.ജിമ്മൊക്കെ ആണുങ്ങള്‍ക്കു പറഞ്ഞിട്ടുള്ളതാണു എന്നാണച്ഛന്റെ ഭാഷ്യം.വേണ്ട പതിനെട്ടടവും ഫലിച്ചില്ലെങ്കില്‍ നോക്കിയാല്‍ പോരേ പത്തൊമ്പതാമനായ ജിമ്മിനെ.അതു വരെ ജിമ്മദ്ദേഹം പടിക്കു പുറത്ത് നില്‍ക്കട്ടെ.പിന്നെയുള്ളത് ഉപവാസം അതായത് ഫാസ്റ്റിങ്ങ് എന്നു പറയുന്ന പട്ടിണി സമരം.പിന്നേ പട്ടിണി കിടന്നുള്ള ഒരങ്കത്തിനും ഞാനില്ല.അവനവനെ കൊണ്ടാവുന്ന പണിക്കു പോയില്ലെങ്കില്‍ വെറുതേ നാണം കെടുമെന്നുമെന്നത് കഴിഞ്ഞ &lt;a href="http://rose-ayanam.blogspot.com/2009/05/blog-post.html"&gt;വേനല്‍ക്കാല പരീക്ഷണം&lt;/a&gt; ശക്തിയുക്തം തെളിയിച്ചു തന്നതാണു.ഇനിയുള്ള സൌമ്യനായ കക്ഷിയാണു ഡയറ്റിങ്ങ്.പട്ടിണി സമരമില്ലാതെ ശരീരത്തിനാവശ്യമായതു മാത്രം കഴിക്കുന്നയേര്‍പ്പാട് .പണ്ടു പേപ്പറില്‍ കണ്ടെടുത്ത് സൂക്ഷിച്ച് വെച്ച&amp;nbsp; ഒരാഴ്ചയ്ക്കുള്ളില്‍ കൃശഗാത്രിയാക്കുന്ന മാന്ത്രിക ഡയറ്റിങ്ങ് കുറിപ്പെടുത്ത് തിരിച്ചും മറിച്ചും നോക്കി.ആഹാ..പച്ചക്കറിയും,പഴ വര്‍ഗ്ഗവും അടങ്ങിയ ഒരൊറ്റ നേരം പോലും വിശന്നിരിക്കേണ്ടാത്ത പോഷക സമൃദ്ധ സൌമ്യ സുന്ദര ഡയറ്റിങ്ങ് തന്നെ.ഈ ഒരാഴ്ച ഡയറ്റിങ്ങും,പിന്നീടു നല്ല കുട്ടിയായി ഞാന്‍ ചെയ്യാന്‍ പോകുന്ന വ്യായാമമുറകളും,അതിനു ശേഷം എന്നെ കാത്തു നില്‍ക്കുന്ന സുദീര്‍ഘമായ ഹോസ്റ്റല്‍ വാസവും (ലോകത്തിലൊരു ഹോസ്റ്റലും അവിടുത്തെ അന്തേവാസികളെ രുചികരമായ ഭക്ഷണം വെച്ചു വിളമ്പി പരിപോഷിപ്പിക്കില്ല എന്നൊരു വിശ്വാസത്തിന്റെ പുറത്ത്)ആയാല്‍ ഞാന്‍ ആരായി...പ്രിയങ്ക ചോപ്രയോ..അസിനോ..ഒന്നുമില്ലെങ്കില്‍ ഒരു റീമ കല്ലിങ്കല്‍ തന്നെ ആയിക്കൂടെ..പൂവണിയാന്‍ പോവുന്ന എന്റെ കൃശഗാത്രി സ്വപ്നങ്ങളേ..നിങ്ങളെ സാദരം ഞാനിതാ&amp;nbsp; സ്വാഗതം ചെയ്യുന്നു..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp; ഇങ്ങനെ ഇടയ്ക്കിടയ്ക്ക് പല വിധ സ്വപ്നങ്ങളെ സ്വാഗതം ചെയ്യലും, അതേ സ്പീഡില്‍ പടിക്കു പുറത്താക്കലും എന്റെ സ്ഥിരം പരിപാടിയായതു കൊണ്ടു വീട്ടുകാര്‍ക്കെല്ലാം എന്റെ ഡയറ്റിങ്ങ് മഹാമഹ പ്രഖ്യാപനം കേട്ട് യാതൊരു ഞെട്ടലോ,കുലുക്കമോ ഇല്ല.നീയായി..നിന്റെ സ്വപ്നമായി.. നിന്റെ പാടായി എന്നൊരു നിര്‍വ്വികാര ഭാവം മാത്രം..&lt;/div&gt;&lt;br /&gt;&amp;nbsp;എന്നു വെച്ച് ഞാനടങ്ങുമോ..എല്ലാ നിസ്സംഗ ഭാവങ്ങളെയും തൃണവല്‍ഗണിച്ച് ഞാനെന്റെ ഒന്നാം ദിവസത്തിനു തറക്കല്ലിട്ടു..&lt;br /&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;br /&gt;&lt;b&gt;ഒന്നാം ദിനം അഥവാ പഴങ്ങളുടെ ദിവസം :-&lt;/b&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp; എപ്പോള്‍ വിശന്നാലും പഴങ്ങള്‍ മാത്രം ചുമ്മായിരുന്നു ഇഷ്ടം പോലെ കഴിക്കുക.അത്രേയുള്ളൂ.പ്രത്യേകിച്ചു യാതൊരു കുഴപ്പവുമില്ലാത്ത പ്രശാന്ത സുന്ദരമായ പാവം ദിവസം.കുറിപ്പില്‍ പറഞ്ഞ മിക്ക പഴങ്ങളും എന്റെ സ്നേഹിതര്‍ ആയതു കൊണ്ടു&amp;nbsp; എനിക്ക് സന്തോഷം..സമാധാനം...&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഫലമൂലാദികള്‍ ഭുജിച്ചു,ഭുജിച്ചു വൈകുന്നേരമായപ്പോള്‍ അമ്മയ്ക്കു വാത്സല്യം കൂടി എനിക്കിനി വല്ല ബോധക്ഷയം വരുമോന്നു പേടിച്ചു ഇടയ്ക്കിടയ്ക്ക് ‘വിശക്കുന്നുണ്ടോ മോളേ’ എന്ന പല്ലവി തുടങ്ങി.എനിക്കാണെങ്കില്‍ എന്താണാവോ വെറുതേ ഒരു സങ്കടം.ഒരു ശൂന്യതാ ബോധം..വിശപ്പുണ്ടോന്നു ചോദിച്ചാല്‍ ഇല്ല..എന്നാലൊന്നു കൂടി ഉറപ്പിച്ചു ചോദിച്ചാല്‍ ഒഴിഞ്ഞു കിടക്കുന്ന വയറു വഴി വിശപ്പിനു സമാനമായ എന്തോ ഉണ്ടെന്നുള്ള അസ്തിത്വവ്യഥ പോലെ ഒരു തോന്നല്‍.എന്നാല്‍ തളര്‍ച്ച,ക്ഷീണം ഇത്യാദി വഹകളൊന്നുമില്ല താനും...&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; വാവയാണെങ്കില്‍ “ഏച്ചീടെ ഡയറ്റിങ്ങ് തുടങ്ങിയേ പിന്നെ എന്തു രസമാണീ ഊണു‍..എന്തു രസമാണീ കറികള്‍...”എന്നും പാടി തൊട്ടേനും പിടിച്ചതിനും അതിഭീകര രുചിയെന്ന കള്ള പ്രസ്താവനയിറക്കി, മറ്റൊരു കുഞ്ഞു ചെകുത്താനെ പോലെ എനിക്കു മുന്നില്‍ പ്രലോഭനങ്ങളുടെ കൊടുങ്കാറ്റ് അഴിച്ചു വിടുന്നു.ഇതു കേട്ട വഴി മനസ്സിന്റെ മൂലയില്‍ ചൊറിയും കുത്തിയിരിക്കുന്ന&amp;nbsp; ചെകുത്താനടങ്ങുമോ...പ്രലോഭനങ്ങളുടെ പേമാരി തന്നെയവിടെ നിന്നും ഘോരഘോരം വര്‍ഷിക്കാന്‍ തുടങ്ങി..ഇനിയിതില്‍ പെട്ടു കടപുഴകണോന്നുള്ള&amp;nbsp; സംശയമേയുള്ളൂ..പക്ഷേ ഈ കാറ്റത്തും,മഴയത്തും സുന്ദരി മാലാഖയുടെ നിഷ്കളങ്ക മിഴികള്‍ എന്റെ ദൃഡനിശ്ചയം അളന്നു തൂക്കിക്കൊണ്ടേയിരിക്കുന്നത് കണ്ടപ്പോള്‍ ചെറുത്തു നില്‍ക്കാതിരിക്കുന്നതെങ്ങനെ..&lt;/div&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അങ്ങനെ ചെകുത്താനും,മാലാഖയ്ക്കും,വീട്ടുകാര്‍ക്കും മുന്നില്‍ ഒന്നാം ദിവസം ‘ഒരു ദിവസത്തിനു ഇത്രേം നീളവും,വീതിയും എന്നു തൊട്ടാണു ദൈവമേ നീ കൂട്ടിക്കൊടുത്തത്’ എന്നതിശയിച്ചു ഞാന്‍ തള്ളി നീക്കി..&lt;br /&gt;&lt;br /&gt;&lt;b&gt;രണ്ടാം ദിനം അഥവാ പച്ചക്കറി ദിവസം :-&lt;/b&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഒന്നാം ദിനം തന്ന ആത്മവിശ്വാസത്തില്‍ പിടിച്ചു തൂങ്ങി പുതിയ ദിവസത്തിലേക്ക് കാലെടുത്തു വെച്ച എന്നെ കാത്തിരുന്നത് കഷ്ണം കഷ്ണമായി നുറുക്കപ്പെട്ടിട്ടും,അഹങ്കാരത്തിനു തെല്ലും കുറവില്ലാതെ എന്നെ നോക്കിയിളിക്കുന്ന പച്ചക്കറികളെ.!അതില്‍ മിക്കവരും എന്റെ ആജന്മ ശത്രുക്കള്‍ തന്നെ.എനിക്കിഷ്ടമുള്ളവരൊക്കെയാണെങ്കിലോ തടി കൂട്ടുമെന്നു തെളിയിക്കപ്പെട്ടിട്ടുള്ള ആള്‍ക്കാരാണു.പിന്നെ&amp;nbsp; എന്താണെന്നറിയില്ല മറ്റു നോര്‍മ്മല്‍ മനുഷ്യര്‍ക്കിഷ്ടമുള്ള പല പച്ചക്കറികളും എനിക്കിഷ്ടമല്ല.ഈയൊരൊറ്റ പ്രശ്നത്താല്‍ ഊണ്മേശയില്‍ വെച്ച് മിക്ക കറിക്കഷ്ണങ്ങളും എന്നാല്‍ പരിത്യജിക്കപ്പെട്ട്&amp;nbsp; വാവയുടെ പ്ലേറ്റിലേക്കു പറക്കുമായിരുന്നു.പച്ചക്കറിയുടെ തീ വിലയെ പറ്റിയും,ഗുണ ഗണങ്ങളെ പറ്റിയും സാമദാനഭേദദണ്ഠമുറകള്‍ക്കൊപ്പം കാലാകാലങ്ങളായി അമ്മയെന്നെ ബോധവത്കരിക്കുമെങ്കിലും ഞാനതൊക്കെ തല കുലുക്കി കേട്ടു ദൈവത്തിനു ഫോര്‍വേഡ് ചെയ്തു കൊടുക്കാറാണു പതിവു.എനിക്കിഷ്ടമല്ലയെന്നു പറയുന്ന പച്ചക്കറിയുടെ മണങ്ങളാണു എനിക്കു തീരെ പറ്റാത്തത്.പാവം നിരുപദ്രവി മണമാണെങ്കിലും എനിക്കെന്തോ അതു പിടിക്കില്ല.ഞാനെന്തു ചെയ്യാന്‍ എന്റെ രുചി മുകുളങ്ങളെയും,മൂക്കിനെയും അതു മാതിരി സൃഷ്ടിച്ച ദൈവത്തിന്റെ ഭാഗത്തല്ലേ തെറ്റ്..?&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp; ചില കുട്ടികള്‍ നോണ്‍-വെജ് ആരാധകരായി പച്ചക്കറിയോടുള്ള കൂട്ട് വെട്ടുന്നത് കണ്ടിട്ടുണ്ടു.എന്നാല്‍&amp;nbsp; ഇറച്ചി-മീന്‍ വിഭവങ്ങള്‍ പടി കയറാത്ത ഒരു പച്ചക്കറി വീട്ടിലെ പെണ്‍കൊടി ഇങ്ങനെ വിരോധം സൂക്ഷിച്ചാല്‍ എങ്ങനെ അവശ്യ&amp;nbsp; വിറ്റാമിനുകളും,പ്രോട്ടീനുമൊക്കെ കിട്ടുമെന്നോര്‍ത്ത് മാതൃഹൃദയമിങ്ങനെ വൃഥാ തപിച്ചു കൊണ്ടിരുന്നത് മാത്രം മിച്ചം.ഇങ്ങനെ രുചിയും,മണവും നോക്കി മാത്രം ഭക്ഷിക്കുന്ന പുത്രിക്ക് വല്ല ടീ-ടേസ്റ്റര്‍ പോലുള്ള മണം പിടിത്ത പരിപാടിയാണു നല്ലതെന്നാണു മാതാശ്രീയുടെ പക്ഷം..&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അങ്ങനെയുള്ള ഞാനാണു കുമ്പളങ്ങ,വെള്ളരി,തക്കാളി തുടങ്ങിയെണ്ണമില്ലാത്ത പച്ചക്കറികളോട് സഖ്യമുണ്ടാക്കിയെടുക്കേണ്ടത്.മുഖം ചുളിച്ചും,മൂക്കിനോട് തല്‍ക്കാലം&amp;nbsp; നിസ്സംഗ ഭാവം കൈക്കൊള്ളാന്‍ പറഞ്ഞ് വേണ്ടാതെ&amp;nbsp; ഞാനോരോ പച്ചക്കറി കഷ്ണവും കഷ്ടപ്പെട്ട്,കഷ്ടപ്പെട്ടു ഒടുവില്‍&amp;nbsp; എങ്ങനെയൊക്കെയോ കഴിച്ചെന്നു വരുത്തി..അതിനുള്ള ഊര്‍ജ്ജം മൊത്തം തന്നത് മാലാഖ ചെവിട്ടില്‍ വന്നു മന്ത്രിച്ച പ്രിയങ്കാ ചോപ്രാ മന്ത്രണങ്ങള്‍ മാത്രമായിരുന്നു..പിന്നീട് രാത്രിയിലുള്ള കഷായക്കഞ്ഞി പോലുള്ള വിഭവം കൂടിയായപ്പോള്‍ വയറും,മനസ്സും,കണ്ണും വല്ലാതെ നിറഞ്ഞു കഷ്ടപ്പെട്ടെന്നു പറഞ്ഞാല്‍ മതിയല്ലോ..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഇങ്ങനെയുള്ള പഴം-പച്ചക്കറി സഖ്യങ്ങള്‍ ഏറിയും കുറഞ്ഞുമുള്ള ഒരഞ്ച് ദിവസങ്ങള്‍ കൂടി കടന്നു പോയി. ഇനി പോഷകസമ്പുഷ്ടമായ ഡയറ്റിങ്ങ് മഹാമഹം സമാപിക്കാനായിനി രണ്ടേ രണ്ടു നാള്‍ മാത്രം..ദൈവം സഹായിച്ചു യാതൊരു മാറ്റവും എനിക്കു തോന്നുന്നില്ലെങ്കിലും, മുഖകമലം ചെറുതായി തുടങ്ങി പുത്രീയെന്നൊക്കെ പറഞ്ഞു വീട്ടുകാരെന്നെ ആവോളം സന്തോഷിപ്പിക്കുന്നുണ്ടു..അക്കമിട്ടെഴുതിയാല്‍ ഡയറ്റിങ്ങ് തുടങ്ങിയതില്‍ പിന്നെ ശരിക്കും വന്നു&amp;nbsp; ഭവിച്ച&amp;nbsp; മാറ്റങ്ങള്‍ ഇതൊക്കെയാണു..&lt;/div&gt;&lt;ul style="text-align: justify;"&gt;&lt;li&gt;ആദ്യമായി എന്റെ ദൃഡനിശ്ചയത്തെ കുറിച്ചൊരു മതിപ്പു എനിക്കും,വീട്ടുകാര്‍ക്കും വന്നു.കഴിഞ്ഞ വേനല്‍ക്കാല പരീക്ഷണത്തില്‍ കണ്ട ഒരു നേരം പോലും പിടിച്ചു നില്‍ക്കാന്‍ പറ്റാഞ്ഞ&amp;nbsp; വെറും ചഞ്ചല ചിത്തയായ ഞാനെവിടെ.അഞ്ച് ഘടാഘടിയന്‍ ദിവസങ്ങളോട് സധൈര്യം പൊരുതിയ ഇന്നത്തെ ഞാനെവിടെ നില്‍ക്കുന്നു..&lt;/li&gt;&lt;/ul&gt;&lt;ul&gt;&lt;li style="text-align: justify;"&gt;ചെകുത്താനെ തള്ളി താഴെയിട്ടു മാലാഖ വീണ്ടും സിംഹാസനത്തിലേറി.സകല ഭാഷകളിലെയും താരസുന്ദരിമാരുടെ ചിത്രങ്ങളുടെ സ്ലൈഡ് ഷോക്കൊപ്പം,ഓര്‍ക്കാപ്പുറത്ത് &amp;nbsp; മെലിഞ്ഞാള്‍ക്കാരെ ഞെട്ടിച്ച&amp;nbsp; അഡ്നാന്‍ സാമിയെയും,നൂലുണ്ടയെയും വരെ ഉള്‍പ്പെടുത്തി പാവം മാലാഖ എന്റെ ആത്മവിശ്വാസം അണഞ്ഞു പോകാതെ സൂക്ഷിക്കുന്നുണ്ടു.ചെകുത്താന്റെ ജല്പനങ്ങളെ ഗൌനിക്കാതെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലേറി ഞാനും,മാലാഖയും ഇപ്പോള്‍ സസുഖം വാഴുന്നു.. &lt;/li&gt;&lt;/ul&gt;&lt;ul style="text-align: justify;"&gt;&lt;li&gt;പച്ചക്കറികള്‍,പഴങ്ങള്‍ എന്നിവരെ പുച്ഛിച്ചു തള്ളാതെ&amp;nbsp; പ്രതിപക്ഷ ബഹുമാനം കാണിക്കാന്‍ പഠിച്ചു,വണ്ണമിനി കുറഞ്ഞാലുമില്ലെങ്കിലും വീട്ടുകാരെ മൊത്തതില്‍ സന്തോഷിപ്പിച്ച ഒരേയൊരു കാര്യം.ഇനിയുള്ള നാളുകളില്‍ പച്ചക്കറികളെയെടുത്ത് അമ്മാനമാടി&amp;nbsp; വാവയ്ക്കു സമര്‍പ്പണം നടത്തില്ലെന്നാണു എന്റെയൊരു വിചാരം..എന്റെ വിശ്വാസം എന്നെ തന്നെ രക്ഷിക്കുമായിരിക്കും.&lt;/li&gt;&lt;/ul&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ‘ഒക്കെ ശരിയാക്കി തരാട്ടാ.ഇത്രേം ദിവസം കൊണ്ട് കെട്ടിപ്പൊക്കിയ ദൃഡനിശ്ചയത്തെ,രണ്ടു ദിവസം കഴിഞ്ഞാല്‍ സകലതിനോടും ആക്രാന്തം കൂട്ടി അപ്പൂപ്പന്‍ താടി പോലെ പറപ്പിച്ചു കാണിച്ചു തരാം മോളെ..കട്ടായം.’എന്നൊരു പറച്ചിലോടെയുള്ള ബുഹഹാ ചെകുത്താന്‍ ചിരി പശ്ചാത്തലത്തില്‍ മുഴങ്ങുന്നുണ്ടെങ്കിലും മാലാഖയ്ക്കൊപ്പം&amp;nbsp; ഞാനും&amp;nbsp; മെഗാവാട്ട് പുഞ്ചിരി തൂകി നില്‍ക്കുന്നു..പരസ്യത്തില്‍ പറഞ്ഞ പോലെ വിശ്വാസം അതല്ലേ എല്ലാം..:)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4780967151820796688-8907887643627024721?l=rose-ayanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rose-ayanam.blogspot.com/feeds/8907887643627024721/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4780967151820796688&amp;postID=8907887643627024721' title='34 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/8907887643627024721'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/8907887643627024721'/><link rel='alternate' type='text/html' href='http://rose-ayanam.blogspot.com/2010/04/blog-post.html' title='മാലാഖയും,ചെകുത്താനും,പിന്നെ വേനല്‍ക്കാല പരീക്ഷണവും...'/><author><name>Rare Rose</name><uri>http://www.blogger.com/profile/01464154795437810690</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_FlVEfPpHaBs/TH4vkU4xZpI/AAAAAAAAAyQ/IUQpXs92e9M/S220/418699406_48b3dfaaf4.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_FlVEfPpHaBs/S7yJRHqX7qI/AAAAAAAAAnQ/moJAThpunrI/s72-c/325825314_0ae426b734.jpg' height='72' width='72'/><thr:total>34</thr:total></entry><entry><id>tag:blogger.com,1999:blog-4780967151820796688.post-5153016589955840693</id><published>2010-03-22T23:47:00.008+05:30</published><updated>2010-05-11T12:48:28.972+05:30</updated><category scheme='http://www.blogger.com/atom/ns#' term='ചിന്തകള്‍'/><category scheme='http://www.blogger.com/atom/ns#' term='അവധിക്കാലം'/><category scheme='http://www.blogger.com/atom/ns#' term='വായനാനുഭവം'/><title type='text'>ഒഴിവു കാലവും,ചിന്തകളും..</title><content type='html'>&lt;div style="text-align: justify;"&gt;&lt;br /&gt;&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഇപ്പോള്‍ ഒരു ഒഴിവു കാലം മട്ടായതു കൊണ്ടു എന്തിലൂടെയൊക്കെയോ ഇങ്ങനെ തെന്നിത്തെന്നി നടക്കുകയാണു ഞാന്‍.ഇതിനു തൊട്ടു മുന്‍പു വരെ കുറെയേറെ മുഴുവന്‍ ദിവസങ്ങളെ കയ്യിലൊന്നു കിട്ടിക്കോട്ടെ ഒരു മല തന്നെ മറിച്ചിട്ടേക്കാം എന്നായിരുന്നു ചിന്ത.ഇതാണു പണ്ടുള്ളവര്‍ പറയുന്നത് എന്തും കൈയ്യില്‍ കിട്ടുന്നത് വരെയുള്ളൂ എന്നു..അടുപ്പിച്ചു കുറച്ചു ദിവസങ്ങളിങ്ങനെ നിരന്നു കിട്ടിയപ്പോള്‍ എല്ലാ രസവും ഏതു വഴിക്കു കടന്നു കളഞ്ഞെന്നറിയില്ല.അങ്ങനെ ഇനിയെന്തു ചെയ്യേണ്ടൂ എന്നു കരുതിയിരിക്കുമ്പോള്‍ തോന്നി താരാശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യനികേതനത്തിലെ ജീവന്‍ മശായ് എന്ന കഥാപാത്രത്തെ പറ്റി രണ്ടു വാക്കൊന്നു കുത്തിക്കുറിച്ചാലോ എന്നു.എല്ലാവരും വായിച്ചിട്ടുള്ള പ്രശസ്തമായ പുസ്തകമായത് കൊണ്ടു എന്റെ വക തൊങ്ങലൊന്നും പുതുതായി ഇനി വെച്ചു പിടിപ്പിക്കേണ്ട ആവശ്യമില്ലെന്നറിയാം.എങ്കിലും സമയവും,എന്തും വിളമ്പാന്‍ ഒരു പാവം ബ്ലോഗും കൈയ്യിലുള്ളപ്പോള്‍ പിന്നെ മടിച്ചു നില്‍ക്കാന്‍ തോന്നിയില്ല.മുന്‍പു വായിച്ചിട്ടുള്ള ആരോഗ്യനികേതനത്തോട് പെട്ടെന്നൊരിഷ്ടം തോന്നി മറന്നു പോയതൊക്കെ പൊടി തട്ടിയെടുക്കാന്‍ കാരണമായത് &lt;b&gt;&lt;a href="http://tharakanms.blogspot.com/2010/01/blog-post.html"&gt;ഇവിടെ&lt;/a&gt;&lt;/b&gt; വായിച്ച കഥയാണു.പോരെങ്കില്‍ അതില്‍ പറഞ്ഞ പോലെ ചില സങ്കല്പങ്ങളും,കാര്യങ്ങളുമുള്ള കഥകള്‍ പണ്ടേ എനിക്കിഷ്ടമാണു.&lt;/span&gt;&lt;/div&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_FlVEfPpHaBs/S6swzkHh7SI/AAAAAAAAAnE/6L_J8OG4p7k/s1600/475.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="320" src="http://1.bp.blogspot.com/_FlVEfPpHaBs/S6swzkHh7SI/AAAAAAAAAnE/6L_J8OG4p7k/s320/475.jpg" width="211" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; മൃത്യുവിന്റെ കാല്‍പ്പാടുകളെ പിന്തുടര്‍ന്നു സധൈര്യം നടന്നു നീങ്ങുന്ന പ്രൌഡ ഗംഭീരനായ ഒരു വൈദ്യ ശ്രേഷ്ഠന്റെ&amp;nbsp; രൂപമാണു ആ കഥാപാത്രത്തിനു എന്നും എന്റെ മനസ്സില്‍.യാതൊരു ലാഭേച്ഛയുമില്ലാതെ ഒരു ഗ്രാമത്തിനു മുഴുവന്‍ ആരോഗ്യം പകര്‍ന്നു നല്‍കി ‘എല്ലാ ലാഭങ്ങളിലും ഏറ്റവും മികച്ചത് ആരോഗ്യ ലാഭമാണെന്നു’ തെളിയിച്ച ആരോഗ്യ നികേതനം എന്ന ആശുപത്രിയും,അവിടുത്തെ മഹാശയ വംശത്തിലെ അവസാന കണ്ണിയായ ജഗദ് ബന്ധു ജീവന്‍ മശായ് എന്ന നാഡീശാസ്ത്രത്തില്‍ നിപുണനായ വൈദ്യനും,പുതിയതും,പഴയതുമായ വൈദ്യശാസ്ത്ര സങ്കേതങ്ങള്‍ തമ്മിലുള്ള&amp;nbsp; അസ്വാരസ്യങ്ങളും,യോജിപ്പുകളുമൊക്കെ ചേര്‍ന്നൊരു നോവല്‍.&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp; രോഗം ചികിത്സിച്ചു ഭേദമാക്കുന്ന വൈദ്യനെന്നതിലുപരി രോഗിയുടെ നാഡി മിടിപ്പുകള്‍ സശ്രദ്ധം ശ്രവിച്ചു ധ്യാന നിരതനായി നിന്നു,രോഗിക്കു സമീപം&amp;nbsp; അന്ധയും,ബധിരയുമായ മൃത്യു കന്യക നില്‍പ്പുണ്ടോയെന്നും,അല്ലെങ്കില്‍ എത്രയകലെയാണു അവളുടെ കാലടിയൊച്ചകള്‍ എന്നു വരെ&amp;nbsp; പ്രവചിക്കാന്‍ കഴിയുന്നയാളാണു ജീവന്‍ മശായ്..മൃത്യുവിന്റെ പദനിസ്വനം ഒരുപാടു വട്ടം കേട്ടിട്ടുണ്ടെങ്കിലും അവളുടെ രൂപഭാവാദികള്‍ അദ്ദേഹത്തിനന്യമാണു.അവളുടെ ഗന്ധമെങ്ങനെയാവും,സ്പര്‍ശമെങ്ങനെയാവും അവളാരെ പോലെയാവും,എപ്പോഴും കോപിഷ്ഠയായി കാണപ്പെടുന്ന തന്റെ ഭാര്യ അത്തര്‍ ബൌവിനെ പോലെയാകുമോ അതോ&amp;nbsp; പണ്ടു ഹൃദയത്തെ ആകെ പിടിച്ചുലക്കിയ പ്രണയിനി മഞ്ജരിയെ പോലെയാകുമോ അവള്‍ എന്നദ്ദേഹം ഇടയ്ക്കിടെ ആലോചനാനിമഗ്നാകുന്നുണ്ടു.പഴയതെല്ലാം വിഡ്ഡിത്തങ്ങള്‍ എന്നു കളിയാക്കുന്ന&amp;nbsp; പുതു തലമുറയിലെ ഡോക്ടര്‍മാരെ പഴയതിനുമുണ്ടു അതിന്റേതായ കണിശതയും, നന്മയുമെന്നു വെളിപ്പെടുത്തിക്കൊടുത്തതിനു ശേഷം&amp;nbsp; സ്വന്തം മരണം പ്രവചിച്ചു പ്രസന്ന മുഖത്തോടെ, സംതൃപ്തിയോടെ, മരണത്തിലേക്ക് ചേരുകയാണദ്ദേഹം.അതു കൊണ്ടാവണം വായനയ്ക്കൊടുവില്‍&amp;nbsp; ഭയപ്പെടുത്തുന്നതിനു പകരം വശ്യ മനോഹരിയായ  ഒരുവളെ പോലെയാണു മൃത്യു ദേവതയെ നമ്മള്‍ക്കു അറിയാനാവുന്നത്.. &lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp; നോവലിലാകെ നിറഞ്ഞു നില്‍ക്കുന്ന മൃത്യു സങ്കല്പമാണെനിക്കേറെയിഷ്ടമായത്. പുനര്‍ജന്മങ്ങളെയും,കര്‍മ്മഫലത്തെയും അടിസ്ഥാനമാക്കിയുള്ളൊരു സങ്കല്പം.സൃഷ്ടി കര്‍മ്മത്തില്‍ മുഴുകിയിരുന്ന ബ്രഹ്മാവ് അനിയന്ത്രിതമായ സൃഷ്ടിയാല്‍ നിറഞ്ഞു കവിഞ്ഞ ഭൂമിയുടെ വിലാപം കേട്ടാണു മൃത്യു കന്യയെ സൃഷ്ടിക്കുന്നത്.സംഹാരമാണു തന്റെ ലക്ഷ്യമെന്നറിഞ്ഞ ദേവത ബന്ധുജനങ്ങളുടെ ഹൃദയമലിയിക്കുന്ന കരച്ചിലില്‍ നിന്നും,കാഴ്ചകളില്‍ നിന്നും തനിക്കൊരു ജീവനെയും എടുക്കാന്‍ സാദ്ധ്യമല്ലെന്നു പറഞ്ഞു വിലപിച്ചതിന്റെ ഫലമായി&amp;nbsp; അദ്ദേഹം അവളെ അന്ധയും,ബധിരയുമാക്കുന്നു.യഥാസമയം എത്തിച്ചേരേണ്ട സ്ഥലങ്ങളിലേക്ക് കൈ പിടിച്ചു കൊണ്ടു പോവാന്‍ മക്കളായി രോഗങ്ങളെയും അദ്ദേഹം സൃഷ്ടിച്ചു നല്‍കി.അതിനാല്‍ പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമായ മനുഷ്യ ശരീരത്തിലേക്ക്&amp;nbsp; മൃത്യുവിനു കടക്കാനായി&amp;nbsp; എപ്പോഴും ഒരു വാതില്‍ തുറന്നിട്ടിട്ടുണ്ടാവും.അതു അറിഞ്ഞോ അറിയാതെയുള്ള അശ്രദ്ധ,മദ്യപാനം,കാമം,മാത്സര്യം തുടങ്ങി കര്‍മ്മഫലങ്ങള്‍ എന്തുമാവാം.അതിലൂടെ രോഗങ്ങളാല്‍ നയിക്കപ്പെട്ടു പിംഗള കേശിനിയായി മന്ദം മന്ദം അവള്‍ വന്നെത്തും.അതു കൊണ്ടു തന്നെ മൃത്യുവിന്റെ കാലടിപ്പാടുകളുമായാണു ഒരു രോഗം വന്നെത്തിയിരിക്കുന്നതെങ്കില്‍ ആ രോഗമൊരിക്കലും സുഖിച്ചു ഭേദപ്പെടുത്താനാവില്ല.എന്നാല്‍ ആയുസ്സ് ബാക്കിയുള്ളപ്പോള്‍ മരണത്തെ പ്രാപിക്കുക സാദ്ധ്യമല്ല.അങ്ങനെ കാലം രോഗത്തിനു സഹായകരമല്ലാത്തിടത്ത് രോഗത്തെ തടയാനുള്ളതാണു ചികിത്സാശാസ്ത്രത്തിന്റെ ശക്തി.രോഗികള്‍ക്ക് ചികിത്സയുണ്ടു എന്നാല്‍ കാലത്തിന്റെ ആജ്ഞാനുവര്‍ത്തിയായി വരുന്ന രോഗത്തിനു മരുന്നില്ല.നോവലിലുടനീളം ഈയൊരു&amp;nbsp; സങ്കല്പമാണു മശായി ഉറച്ചു വിശ്വസിക്കുന്നതും,അനുവര്‍ത്തിച്ചു പോരുന്നതും.അതു കൊണ്ടാണു മൃത്യു കാരണമായ രോഗങ്ങളാല്‍ വലയുന്ന രോഗികളോട് അദ്ദേഹം ഒന്നും മറച്ചു വെക്കാതെ ഈ ജീര്‍ണ്ണ ശരീരത്തിലുള്ള ആശയവസാനിപ്പിച്ച് ഗംഗയിലേക്ക് യാത്രയാകാന്‍ പറയുന്നതു.അതു പോലെ ഈ ജന്മത്തിലെ കര്‍മ്മങ്ങളാല്‍ യാതൊരു കളങ്കവുമില്ലാത്ത ഒരു ബാലിക അകാല മൃത്യുവിനിരയാവുന്നതിനു കാരണം അദ്ദേഹം മുജ്ജന്മ കര്‍മ്മ ഫലങ്ങളാണെന്നു വിശ്വസിക്കുന്നു.അലോപ്പതി പഠനം പാതി വഴി ഉപേക്ഷിക്കേണ്ടി വന്ന മശായ്ക്കു പാരമ്പര്യമായി പകര്‍ന്നു കിട്ടിയ അറിവുകളായിരുന്നു ഏറ്റവും വലിയ കൈ മുതല്‍.എങ്കിലും അലോപ്പതിയിലെ നൂതന&amp;nbsp; വിദ്യകളില്‍ അഗാധ ജ്ഞാനം ഉണ്ടായിരുന്നെവെങ്കില്‍ മുന്‍പു അടിയറവു പറഞ്ഞ പല വിധ രോഗങ്ങളോടും പട വെട്ടി ജയിക്കാമായിരുന്നുവെന്നു അദ്ദേഹം ചിന്തിക്കുന്നുണ്ടു. എന്നാല്‍ എത്രയൊക്കെ പുരോഗമിച്ചാലും&amp;nbsp; അവളുടെ ദൃഷ്ടി പതിഞ്ഞാല്‍ ചികിത്സകന്റെ കൈയ്യിലെ പിഴവ് പറ്റിയെങ്കിലും&amp;nbsp; മൃത്യുവിനു കാരണമാവുമെന്നു അദേഹം ഉറച്ചു വിശ്വസിക്കുന്നു.ചില രോഗികള്‍ അത്ഭുതകരമാം വിധം ജീവിതത്തെ നോക്കി പുഞ്ചിരിച്ചു തിരിച്ചു കയറി വന്നിട്ടുള്ളതും,ഒട്ടും പ്രതീക്ഷിക്കാതെ നിസാര രോഗങ്ങളില്‍ ചിലര്‍ കൊഴിഞ്ഞു വീഴുന്നതും നമ്മള്‍ കാണുമ്പോള്‍ ഈ വിശ്വാസങ്ങളുടെയൊക്കെ വക ഭേദമായി തന്നെയാണല്ലോ നമ്മള്‍ ആയുസ്സിന്റെ ബലം&amp;nbsp; അല്ലെങ്കില്‍ ആയുസ്സെത്തിക്കാണും എന്നൊക്കെ പറയുന്നത്..&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; കള്ള പ്രവചനം നടത്തി പേടിപ്പിച്ചു ആളെക്കൊല്ലിയാവുന്ന മുറി വൈദ്യന്‍ എന്ന പേരു പുതു തലമുറ അദ്ദേഹത്തിനു പതിച്ചു നല്‍കുമ്പോള്‍ വേദനയോടെ എല്ലാ വിശ്വാസപ്രമാണങ്ങളെയും ഉപേക്ഷിച്ച് ചികിത്സ തന്നെ മതിയാക്കാന്‍ പലവട്ടമൊരുമ്പെടുന്നുണ്ടു&amp;nbsp; ജീവന്‍ മശായ്.എന്നാല്‍ അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ തന്നെയാണു ഓരോ രോഗികളിലും ആത്യന്തികമായി ജയിച്ചു നില്‍ക്കുന്നതെന്നു കാണുമ്പോള്‍ നമ്മളും സന്തോഷിച്ചു പോവുകയാണു.ഒടുവില്‍ തള്ളിപ്പറഞ്ഞ യുവ ഡോക്ടര്‍ തന്നെ തന്റെ ഭാര്യയുടെ പനി മശായുടെ ഇടപെടല്‍ മൂലം ഭേദപ്പെടുമ്പോള്‍&amp;nbsp; നാഡീശാസ്ത്രം പഠിപ്പിച്ചു തരണമെന്നു&amp;nbsp; അപേക്ഷിക്കുന്നുണ്ടു..എങ്കിലും മരണപ്രവചനങ്ങള്‍ക്ക് വിരാമമിട്ടു മറ്റാരിലേക്കും തന്റെ വിശ്വാസങ്ങളുടെ തെളിച്ചം പകരാനാവാതെ അദ്ദേഹവും അവളുടെ കൈ പിടിച്ച് യാത്രയാവുന്നു..&amp;nbsp; ഇതിനു പുറമേ അസംതൃപ്തമായ കുടുംബ ജീവിതത്തിന്റെ അടിയൊഴുക്കുകളും,സ്വന്തം പുത്രന്റെ മരണം പ്രവചിക്കേണ്ടി വന്നതിന്റെ വേദനയും,കുറ്റബോധവുമൊക്കെ&amp;nbsp; നോവലില്‍ പലയിടത്തായി കാണാം..അങ്ങനെ ഒരല്പം തത്വ ചിന്തകളുമായി കൂട്ടു കൂടാന്‍&amp;nbsp; ഒഴിവു കാല വായനയ്ക്കിടയില്‍ വീണു കിട്ടിയ ഈ സങ്കല്പങ്ങള്‍ സഹായമായെന്നു പറയാം.. &lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഇതൊക്കെ വായിച്ചു മരണ ദേവത..എത്ര മനോഹര കാല്പനിക സങ്കല്പം&amp;nbsp; എന്നൊക്കെ പുഞ്ചിരിച്ചു തള്ളാമെങ്കിലും നിഷ്പഷയായ മരണത്തെ ഇങ്ങനെ കാണുന്നതും ഒരു രസമല്ലേ.ദേഹം,ദേഹി,ആത്മാവു എന്നുള്ളതും ഇതു പോലെ മരണമായി ബന്ധപ്പെട്ടുള്ള വിശ്വാസങ്ങളാണല്ലോ.എന്നാല്‍ ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന ‘കെട്ടു പിണഞ്ഞു കിടക്കുന്ന ദശ ലക്ഷക്കണക്കിനു ന്യൂറോണുകളുടെയും,മസ്തിഷ്കത്തിന്റെയും&amp;nbsp; ഇടയിലുള്ള വെറുമൊരു സിഗ്നല്‍ കൈമാറ്റം മാത്രമാണു ഓരോ മനുഷ്യന്റെയും ഞാനെന്ന സങ്കല്പവും,വിചാര വികാരങ്ങളും ,സന്തോഷങ്ങളും,ദു:ഖങ്ങളും,സര്‍ഗ്ഗ ചേതനകളുമൊക്കെയെന്നത്’ എത്ര യാന്ത്രികമായ ഒന്നാണു.അതിലുമപ്പുറമായ എന്തോ ഒന്നല്ലേ ഓരോ മനുഷ്യനെയും വ്യത്യസ്തനാക്കി ‘ഞാന്‍’ എന്ന ബോധം നിലനിര്‍ത്തുന്നത്.അതെന്താണെന്നു കൃത്യമായി നിര്‍വചിക്കപ്പെടാത്തിടത്തോളം കാലം, ദേഹത്തിന്റെ ബന്ധനങ്ങളില്‍ കുടുക്കിയിടാത്തൊരു ‘ഞാന്‍’ അവനവനിലുണ്ടെന്നും,ഒന്നിനും കീഴ്പ്പെടുത്താനാവാത്ത വിധം അതിങ്ങനെ നശിക്കാത്തയൊന്നായി നില കൊള്ളുന്നുവെന്നും&amp;nbsp; എന്ന് വിചാരിക്കുന്നയൊന്നിന്നോടൊപ്പം നില്‍ക്കാനാണു എനിക്ക് പലപ്പോഴും തോന്നാറുള്ളത്..&amp;nbsp; &lt;/div&gt;&lt;br /&gt;&lt;span style="font-size: 130%;"&gt;&lt;/span&gt;&lt;span style="font-size: 130%;"&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4780967151820796688-5153016589955840693?l=rose-ayanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rose-ayanam.blogspot.com/feeds/5153016589955840693/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4780967151820796688&amp;postID=5153016589955840693' title='39 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/5153016589955840693'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/5153016589955840693'/><link rel='alternate' type='text/html' href='http://rose-ayanam.blogspot.com/2010/03/blog-post_22.html' title='ഒഴിവു കാലവും,ചിന്തകളും..'/><author><name>Rare Rose</name><uri>http://www.blogger.com/profile/01464154795437810690</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_FlVEfPpHaBs/TH4vkU4xZpI/AAAAAAAAAyQ/IUQpXs92e9M/S220/418699406_48b3dfaaf4.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_FlVEfPpHaBs/S6swzkHh7SI/AAAAAAAAAnE/6L_J8OG4p7k/s72-c/475.jpg' height='72' width='72'/><thr:total>39</thr:total></entry><entry><id>tag:blogger.com,1999:blog-4780967151820796688.post-1732371574620295763</id><published>2010-03-09T19:43:00.002+05:30</published><updated>2010-05-11T12:46:20.693+05:30</updated><category scheme='http://www.blogger.com/atom/ns#' term='കുത്തിക്കുറിപ്പ്'/><title type='text'>ജീവിതം..കയ്പ്പും,മധുരവും...</title><content type='html'>&lt;div style="text-align: left;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പതിവു കലപിലകളില്‍ നിന്നൊഴിഞ്ഞു മാറി മുഖം തരാതെ നില്‍ക്കുകയാണു മാളു.തകര്‍ന്ന ചില്ലിനുള്ളിലെ പൂന്തോട്ട വീട്ടിലേക്കാണു പാളി വീഴുന്ന നോട്ടം മുഴുവന്‍.ഒടുവില്‍ മുടി ചീകി കൊടുക്കുന്നതിനിടയില്‍ ഉണ്ടക്കണ്ണിലെ തുളുമ്പി നില്‍ക്കുന്ന സങ്കടം പയ്യെ തുടച്ച് കൊടുത്ത് ചോദിച്ചു.&lt;/div&gt;&lt;br /&gt;&lt;div style="text-align: justify;"&gt;“എന്തിനാ മാളൂ വെറുതെ അച്ഛന്റേം,അമ്മേടേം വഴക്കിന്റെയിടയിലേക്ക് വന്നത്...”&lt;/div&gt;&lt;br /&gt;&lt;div style="text-align: left;"&gt;&amp;nbsp;എന്തിലോ പിടിച്ചു രാവിലെ തുടങ്ങിയതാണു.പടര്‍ന്നു കേറി രണ്ടു പേരെയും വേദനിപ്പിച്ചു വാക്കുകള്‍ ചിന്നിച്ചിതറിയത് മാത്രമോര്‍മ്മയുണ്ടു.ഒടുക്കം വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി,സങ്കടം കനച്ചു, വേദനിച്ചു നില്‍ക്കുമ്പോഴാണു&amp;nbsp; ‘മതിയമ്മേനെ വഴക്കു പറഞ്ഞതെന്നും’ പറഞ്ഞു മാളു&amp;nbsp; നടുക്കു കേറിയതു.ദേഷ്യമോ,സങ്കടമോ വരുമ്പോള്‍ പ്രായത്തിനു ചേരാത്ത ഗൌരവം&amp;nbsp; ഈ കൊച്ചു മുഖത്തെങ്ങനെ വരുന്നു എന്നോര്‍ത്തു ഒരിക്കല്‍ കൂടി അമ്പരന്നു.ചോദിക്കാനും,പറയാനും മാത്രം ഈ കൊച്ചു കാന്താരി വളര്‍ന്നോയെന്നു,ഉള്ളില്‍ മറച്ചു വെച്ച കൊച്ചു സന്തോഷത്തോടെ ചിന്തിക്കുമ്പോഴേക്കും കണ്ടു ഫ്ലവര്‍വേസ്&amp;nbsp; പാഞ്ഞു പോകുന്നതു.മേശപ്പുറത്ത് ചുവരില്‍ തൂക്കാന്‍ വെച്ച ഫ്രെയിം ചെയ്ത, മാളു വരച്ച പൂന്തോട്ട ചിത്രം ചില്ലു പൊട്ടി താഴേക്ക്..അമ്മയും,മോളും കൂടി തോല്‍പ്പിക്കാനൊരുങ്ങിയതിന്റെ ദേഷ്യവുമായി ഒന്നും പറയാതെ കാറ്റു പോലൊരു പോക്കു.&lt;/div&gt;&lt;br /&gt;&lt;div style="text-align: left;"&gt;&amp;nbsp; പുതിയ ശീലങ്ങള്‍.നീണ്ടു പോകുന്ന വഴക്കുകള്‍.എറിഞ്ഞു പൊട്ടിക്കലുകളിലേക്കു എത്തിപ്പെടാന്‍ മാത്രം ഒരു വഴക്കും വഴി തെറ്റിപ്പോയിട്ടില്ല ഇതു വരെ.എനിക്കറിയാവുന്ന ആളില്‍ നിന്നും നീ എങ്ങോട്ടേക്കാണു എന്നെ കൂട്ടാതെ പോകുന്നതു..പിടിച്ചു നിര്‍ത്തി ഒറ്റ ശ്വാസത്തില്‍ ചോദിക്കണമെന്നുണ്ടായിരുന്നു.&lt;/div&gt;&lt;br /&gt;&lt;div style="text-align: left;"&gt;&amp;nbsp; ഇപ്പോഴത്തെയോരോ വഴക്കും ചെന്നെത്തിക്കുന്നതു അമ്മ ആദ്യമായി തന്നോട് പിണങ്ങിയ ദിവസത്തിലേക്കാണു.അവനെന്നെയും,എനിക്കവനെയും അത്രയ്ക്കറിയാം അമ്മേയെന്നു പറഞ്ഞപ്പോള്‍, പരീക്ഷാപേപ്പര്‍ നോക്കുന്നതിനിടയില്‍ മുഖമുയര്‍ത്തി,കര്‍ക്കശഭാവം മായ്ച്ചു കളഞ്ഞു&amp;nbsp; അമ്മയ്ക്കുമാത്രം അര്‍ത്ഥമറിയാവുന്ന മന്ദഹാസത്തോടെ ‘അമ്മേടത്രേം അറിയോ അവനു നിന്നെ..’&lt;/div&gt;&lt;div style="text-align: left;"&gt;അതോ അതിലുമേറെയോ എന്നൊരു നോട്ടത്തോടെ എന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതു..&lt;/div&gt;&lt;div style="text-align: left;"&gt;എന്നിട്ടും എന്തിനാണു തോറ്റു തന്നതു.ഒറ്റയ്ക്കായി പോയിട്ടും,ജീവിതം പിന്നീടാര്‍ക്കും പകുത്തു പോലും കൊടുക്കാതെ,&amp;nbsp; ഇത്രേം നന്നായി നോക്കിയ ഒറ്റയാള്‍ പോരാളിയായ അമ്മയോടുള്ള ബഹുമാനം വെച്ചു ഞാന്‍ തന്നെയന്ന് തോറ്റു കൊടുത്തേനെ.മാളൂട്ടിയുടെ കൊച്ചു ഗൌരവം കാണുമ്പോള്‍ ഭയമാണു..ഇതു പോലെ മോള്‍ക്കു മുന്നില്‍ തോറ്റു കൊടുക്കുന്നൊരമ്മയാവാന്‍ എനിക്കു പറ്റുമോ എന്നോര്‍ത്തു..&lt;/div&gt;&lt;br /&gt;&lt;br /&gt;&amp;nbsp;“ഇനിയെന്തു വഴക്കായാലും മാളൂട്ടി ആ ഭാഗത്തോട്ട് നോക്കാനേ പോവണ്ടാ.അച്ഛനുമമ്മയും&amp;nbsp; വഴക്കു കൂടി ക്ഷീണിക്കുമ്പോള്‍ തനിയേ നിര്‍ത്തിക്കോട്ടെ എന്നു വിചാരിച്ചാ മതി.അല്ലേല്‍ മാളൂട്ടി എന്റെ ഭാഗം പിടിച്ചില്ലല്ലോ എന്നോര്‍ത്തു ആരെങ്കിലും ഒരാളു പിണങ്ങില്ലേ.”&lt;br /&gt;&lt;br /&gt;&amp;nbsp; ഒരുമ്മയില്‍ പിണക്കം അലിഞ്ഞില്ലാതാവുന്ന രസത്തിലും കൊച്ചു കാന്താരിയ്ക്കു ഗൌരവം ഇപ്പോഴുമെവിടെയോ ബാക്കി നില്‍ക്കുന്ന പോലെ.കുട്ടിത്തം മായാതിരിക്കാന്‍ ഐബ്രോ പെന്‍സില്‍ കൊണ്ടു ചന്തമുള്ളൊരു കുഞ്ഞു കുത്തു കൊടുത്തു കവിളത്തു.&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp; “ ഇത്ര കുഞ്ഞിലേ മാളൂട്ടി ഇത്രേം സീരിയസാവണത് അമ്മയ്ക്കിഷ്ടല്ല.അമ്മേടെ മാളു ഇപ്പോഴും കുഞ്ഞു വാവാച്ചിയാണെന്നു എല്ലാരും അറിയാനും,കണ്ണു വെയ്ക്കാതിരിക്കാനും ഒരു ബ്യൂട്ടി സ്പോട്ട്”&lt;br /&gt;&lt;br /&gt;&amp;nbsp; വലിയ ആളു കളിക്കുന്ന എല്‍.കെ.ജിക്കാരിയുടെ ചിരിക്കു ഒരുമ്മ കൂടി സമ്മാനിച്ചപ്പോളോര്‍ത്തു കുട്ടികളുടെ പിണക്കം മിഠായി മധുരം പോലെ എത്ര വേഗമാണു അലിഞ്ഞില്ലാതാവുന്നതു.&lt;br /&gt;&lt;br /&gt;&lt;div style="text-align: center;"&gt;******&lt;/div&gt;&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; രാവിലത്തെ ബഹളത്തിനിടയില്‍ തല തോര്‍ത്തിയെന്നു വരുത്തി ഒറ്റയോട്ടമോടിയത് കൊണ്ടു മൂക്കടപ്പും,തല വേദനയും പയ്യെ എത്തി നോക്കുന്നു.സൂക്ഷിച്ചില്ലെങ്കില്‍ കടുത്ത കഫക്കെട്ടും,പനിയും ആയി ഭവിക്കാന്‍ അധികം താമസം വേണ്ട.ഇനിയീ ഓഫീസ് ജോലി വൈകുന്നേരം വരെ തീര്‍ത്തു വീട്ടിലെത്തുമ്പോഴേക്കും എന്താകുമോ ആവോ.ആകെ മടുപ്പു.വെറുതെ&amp;nbsp; ജോലിയൊന്നും ചെയ്യാതെ&amp;nbsp; മടി പിടിച്ചിരിക്കാനാണു തോന്നുന്നതു.‘മടിയന്‍ ജീവിതമേ..നിന്നെപ്പോലെ ഞാനും.’എന്നെഴുതിയിവിടെ വെച്ചിട്ടു പോയാലോ.രാവിലെ വന്നു കേറിയപ്പോള്‍ തൊട്ടു ‘എന്തേ മുഖം വല്ലാതെ’ എന്നെത്ര പേരായി ചോദിക്കുന്നു..&lt;br /&gt;&lt;br /&gt;&amp;nbsp; വെറുതെ മൊബൈലില്‍ കുത്തിക്കളിച്ചപ്പോള്‍ അമ്മയെ വിളിക്കാന്‍ തോന്നി.വേണ്ട..ഓരോ വാക്കും ചുഴിഞ്ഞെടുത്തു പറയാതെയൊളിപ്പിച്ചതും കേട്ടു കളയും സൂത്രക്കാരി.അവിടെയിരുന്നു ചോദിക്കും ‘ഇന്നെന്തേ നല്ലോണം തോര്‍ത്തിയില്ലേ മോളെന്നു’..ശ്രദ്ധക്കുറവിനെ പഴി പറഞ്ഞൊടുവില്‍ ഇന്നത്തെ കൊച്ചു ഭൂകമ്പം വരെ അവിടെയിരുന്നു പിടിച്ചെടുത്താലോ..&lt;br /&gt;&lt;br /&gt;&lt;br /&gt;&amp;nbsp;പിന്നെ വിളിക്കാനുള്ള കക്ഷി&amp;nbsp; ലീനയാണു..&lt;br /&gt;‘എടീ..ഒന്നുപദേശിക്കൂ..ജീവിതം ഒരു കാര്യവുമില്ലാതെ ഞാന്‍ വെറുക്കുന്നു..എനിക്കു ബോറടിക്കുന്നു..എന്തോ അറിയാത്തയൊന്നു ഞാന്‍ മിസ്സ് ചെയ്യുന്നൂ.’എന്നൊക്കെ പറഞ്ഞവളെ വട്ടു പിടിപ്പിച്ചാലോ..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; സൈക്കോളജി പഠിച്ച അഹങ്കാരത്തിലും,പ്രണയ വിവാഹിതരുടെ പ്രശ്നനങ്ങള്‍ക്കു സ്ഥിരം ഒറ്റമൂലിയെന്ന നിലയിലും അവള്‍ക്കെന്നും പറയാനുള്ളത് മിഥുനം സിനിമാ ആയിരം വട്ടം കാണാനാവും..&lt;br /&gt;&lt;br /&gt;&amp;nbsp; ഞാനിന്നലെകളുടെ പ്രണയാവശിഷ്ടങ്ങളില്‍ കുരുങ്ങി കിടക്കുന്നില്ലെടീ കഴുതേ എന്നെത്ര പറഞ്ഞാലുമവള്‍ക്കു മനസിലാവില്ല.സത്യത്തില്‍ ഞാന്‍ പഴയ കോഫിഷോപ്പിലെ കണ്ണും,കണ്ണും നോക്കിയിരിക്കലിന്റെ ഊഷ്മളഭാവങ്ങളെവിടെ എന്നോര്‍ത്തു വിലപിക്കാറേയില്ല..പണ്ടത്തെ പോലെ ‘ഹോ..പെണ്‍കുട്ടികളെ പോലെ ഇത്രേം നല്ല ഭംഗിയുള്ള കണ്ണുകള്‍ ആണായ നിനക്കെങ്ങനെ കിട്ടി.കണ്ണാടക്കുള്ളിലെ നിന്റെ നീളന്‍ ശാലീന നയനങ്ങള്‍ കണ്ടു എനിക്കു വാലിട്ടെഴുതി തരാന്‍ തോന്നുന്നെടാ’എന്നുമവനോടിപ്പോള്‍ പറയാന്‍ തോന്നുന്നില്ല..മാളുവിന്റെ കണ്ണെഴുത്തിനു തന്നെ ഇവിടെ സമയമില്ലല്ലോ..&lt;br /&gt;&lt;br /&gt;&amp;nbsp; കഴിഞ്ഞ ദിവസമൊരു മാഗസിനില്‍ കണ്ട പോലെ എന്നും ആവര്‍ത്തനങ്ങളാവുന്നതാവും കാര്യം.ഒരു ഘട്ടം കഴിഞ്ഞാല്‍ എല്ലാരുടെയും ജീവിതം ഇങ്ങനെ തിരക്കുകളിലും,ദേഷ്യത്തിലുമൊക്കെയുരഞ്ഞു&amp;nbsp; വെറുതെയിരുന്നു നരയ്ക്കുമായിരിക്കും.അതിനു മാഗസിനില്‍ കണ്ട പ്രതിവിധികളാണു രസം.ഒരു ദിവസം അപ്രതീക്ഷിതമായി കണ്ണില്‍ നോക്കി പറയണമത്രേ ഞാന്‍ നിന്നെയെത്ര മേല്‍ സ്നേഹിക്കുന്നുവെന്നു അല്ലെങ്കില്‍ പഴയ ഓര്‍മ്മകള്‍ പങ്കു വെച്ചിടങ്ങളിലേക്ക്&amp;nbsp; ഒരു യാത്ര..&lt;br /&gt;&lt;br /&gt;&amp;nbsp;അതിപ്പോള്‍ തന്നെ പ്രായോഗികമാക്കിയാല്‍ എന്താവും രസം..കോണ്‍ഫറന്‍സിലിരിക്കുന്ന ദീപുവിനെ വിളിച്ചു, &lt;br /&gt;“പ്രിയനേ..ഇന്നത്തെ വഴക്കിനു ശേഷമാണെനിക്കു തോന്നുന്നത് ഞാന്‍ നിന്നെയെത്ര മേല്‍ സ്നേഹിക്കുന്നുവെന്നു..നിനക്കോര്‍മ്മയുണ്ടോ നമ്മുടെ പഴയ കോഫിഷോപ്പ് സായാഹ്നങ്ങള്‍..അവിടെ വെച്ചു നമ്മള്‍ ആക്രാന്തത്തോടെ തിന്നു തീര്‍ത്ത ചൂടന്‍ ബര്‍ഗറുകള്‍.നമ്മുടെ പ്രണയത്തിനു രക്തസാക്ഷികളായ പാവങ്ങള്‍‍‍..ഓര്‍മ്മകളിനിയും നുണഞ്ഞിറക്കാന്‍ ഈ തിരക്കെല്ലാം വിട്ടു നമ്മള്‍ക്കങ്ങോട്ടൊരു യാത്രയായാലോ..”&lt;br /&gt;&amp;nbsp; ഒരു ടെലിബ്രാന്റ് ഷോ അവതാരകയുടെ കൃത്രിമ ഭാഷയോടെ ഇതവതരിപ്പിച്ചാല്‍ എന്താവും ദീപുവിനുണ്ടാവുന്ന ഞെട്ടലിന്റെ ഒരാഴം എന്നോര്‍ത്തു എനിക്കു തന്നെ ചിരിയടക്കാനാവുന്നില്ല..ഒറ്റയടിക്കു&amp;nbsp; ഊളാമ്പാറയിലോ,കുതിരവട്ടത്തോ ഒരു റൂം ബുക്ക് ചെയ്തു കളഞ്ഞേക്കും.. &lt;br /&gt;&lt;br /&gt;&amp;nbsp; അല്ലെങ്കില്‍ അല്പം ഗൌരവത്തോടെ&lt;br /&gt;“ദേ..നോക്ക്..എനിക്കിവിടെ തലവേദനയെടുത്ത് തല വെട്ടിപ്പൊളിയുന്നു..പനിച്ചിട്ടാണെങ്കില്‍ അതങ്ങനെ..വൈകുന്നേരം ക്ലിനിക്ക് വഴി&amp;nbsp; പോയാല്‍ പോരേ..പനിച്ചൂടില്‍ പഴയ കാല മധുരതരമാം ഓര്‍മ്മകളൊക്കെ ചുമ്മായിരുന്നു അയവിറക്കി കുറച്ചു നേരം നമ്മള്‍ക്കിരുന്നാലോ....”&lt;br /&gt;എത്ര മനോഹരമായ പ്രതികരണങ്ങളാവും അങ്ങേതലയ്ക്കല്‍ നിന്നും കിട്ടുക.ഇതൊന്നുമല്ലാതെ നേരെ ചൊവ്വേ പറഞ്ഞാലോ..ശ്രദ്ധക്കുറവിനു തുടങ്ങി ഒരു പാരസെറ്റമോള്‍ വിഴുങ്ങി പനിയെ പേടിപ്പിച്ചു വിടാന്‍ ഇനിയും അറിയില്ലേ എന്ന കുറ്റപ്പെടുത്തലിന്റെ വാല്‍ക്കഷ്ണം വരെ കാണും..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp; പുല്ലു തിന്നാത്ത ഏട്ടിലെ പശുക്കളെ വെറുതേവിട്ടു ജോലിയോട് മല്ലിട്ടു&amp;nbsp; വൈകുന്നേരമാക്കുമ്പോഴേക്കും ശരീരത്തില്‍ നിന്നും തീ പ്രവഹിക്കുന്ന പോലെ..തല മാറ്റി വെച്ചാലോ എന്നു തോന്നുന്നു..മെഡിക്കല്‍ ഷോപ്പില്‍ നിന്നു മരുന്നും വാങ്ങി വീട്ടിലെത്തിയതും,മാളുവിനു ടിവി വെച്ചു കൊടുത്തു കിടന്നതും മാത്രമാണു ഓര്‍മ്മ. &lt;br /&gt;&lt;br /&gt;&amp;nbsp; കട്ടിലുള്‍പ്പെടെ ചുറ്റുമുള്ളതൊക്കെ എനിക്കു ചുറ്റും കറങ്ങുന്നതു പോലെ.ഏതൊക്കെയോ ഓര്‍മ്മകളിലേക്ക് കയറിയിറങ്ങി പോകുന്നത് മാത്രമറിയാം.അതില്‍ നിന്നെന്നെ തന്നെ ഞാന്‍ വലിച്ചു താഴോട്ടിട്ടു സമയം പോകുന്നതും,മാളുവിനു വിശക്കുന്നതും ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടു..ഒടുക്കം ഒരോര്‍മ്മയുമില്ലാതെ ഞാനുറങ്ങിത്തുടങ്ങുമ്പോഴാണു തണുത്തയൊരു സ്പര്‍ശം നെറ്റിയില്‍.തൊട്ടപ്പോഴെ മനസിലായി.അമ്മയാണു.ദീപുവിന്റെ ദേഷ്യം ഇടയ്ക്കിടെ ഉയര്‍ന്നും,താണും കേള്‍ക്കാം.പനി കാരണം അവന്‍ ഇത്ര വേഗം വിളിച്ചു വരുത്തിയോ അമ്മയെ..പാവം അമ്മ.ഇതൊക്കെ കേട്ടു സങ്കടപ്പെടുന്നുണ്ടാകുമോ.അമ്മയുടെയടുത്തേക്ക് നീങ്ങിക്കിടക്കണമെന്നുണ്ടു..&lt;br /&gt;എന്റെ മുടിയിപ്പോള്‍ തോര്‍ത്തുന്നതെന്തിനാണു..രാവിലെ കുളിച്ചതാണമ്മേ..ഒന്നും മിണ്ടാനാവാതെ,കാണാനാവാതെ എന്നെ ഒറ്റപ്പെടുത്താന്‍ ഏതോ അദൃശ്യമായ സ്വപ്നം പോലൊരു പാളി എനിക്കുമമ്മയ്ക്കും ഇടയില്‍ നില്‍ക്കുന്നുണ്ടു..ഒരുപാട് കാര്യങ്ങള്‍ എനിക്കമ്മയോട് പറയാനുണ്ടു.അതിനിടയിലും തണുത്ത വിരലുകള്‍ നെറ്റിത്തടത്തിലൂടെ തടവുന്നതറിയാം..&lt;br /&gt;&lt;br /&gt;&amp;nbsp; കണ്ണു തുറന്നപ്പോള്‍ ഞാന്‍ ഇറയത്താണു..നടക്കല്ലില്‍ തട്ടിപ്പെയ്യുന്ന മഴ കൊണ്ടു എനിക്കു വല്ലാതെ തണുക്കുന്നു.അമ്മയോട് ചേര്‍ന്നിരിക്കുമ്പോഴും, അമ്മ പതുക്കെ എന്റെ തലമുടി ചീകിയൊതുക്കുന്ന തിരക്കിലാണു.ആരുടെയൊക്കെയോ,ഏതൊക്കെയോ വിശേഷങ്ങള്‍ അമ്മ പറയുന്നു.പക്ഷേ ആരെയും ഞാനോര്‍ക്കുന്നില്ലല്ലോ എന്നാണെനിക്കു അത്ഭുതം.എല്ലാ മഴയും എന്റെ നേര്‍ക്കു പെയ്യുന്ന പോലുള്ള തണുപ്പില്‍ ഞാന്‍ കൂനിക്കൂടി ഇരിക്കാന്‍ തുടങ്ങി.അമ്മയപ്പോഴും പറഞ്ഞു തീരാത്ത വിശേഷങ്ങളിലാണു.സ്കൂള്‍ കുട്ടികള്‍ ഞങ്ങളുടെ മുറ്റം കഴിഞ്ഞുള്ള ഇടവഴിയിലൂടെ&amp;nbsp; ബാഗും തൂക്കി വീട്ടിലേക്ക് പോകുന്ന തിരക്കിലാണു..അതിലൊരു പച്ചയൂണിഫോംകാരിയുടെ കൈയ്യില്‍ കിടന്നു കറങ്ങുന്നു എന്റെ പഴയ പച്ചയും,മഞ്ഞയും വാട്ടര്‍ ബോട്ടില്‍.എന്തിനു ആ പുള്ളിക്കുട എന്റെ കൊച്ചു ക്ലാസ്സിലെ..ആ ബാഗു പോലും..!!&lt;br /&gt;&amp;nbsp;&amp;nbsp; എന്റെ പഴയ സാധനങ്ങളുടെ സൂക്ഷിപ്പു ശേഖരത്തില്‍ നിന്നും അമ്മയെല്ലാം ഇവര്‍ക്കെടുത്തു കൊടുത്തു അല്ലേ..കേള്‍ക്കുന്നുണ്ടോ അമ്മേ..എല്ലാരും എന്റെ പ്രിയപ്പെട്ട ഓര്‍മ്മകളെ തള്ളിക്കളയുകയാണല്ലേ..പിണക്കമാണോ അമ്മയ്ക്കെന്നോട്..പഴയ കൊച്ചു പാവാടക്കാരിയുടെ വിതുമ്പലില്‍,കണ്ണു നിറഞ്ഞെത്തുന്ന കരച്ചിലടക്കി അമ്മയോട് ചോദിച്ചു കൊണ്ടേയിരുന്നു.എന്റെ പഴയ പുള്ളിക്കുട ആരോട് ചോദിച്ചു അമ്മ കൊടുത്തു..?&lt;br /&gt;&amp;nbsp;വടക്കേ മുറിയിലതൊക്കെ ഇപ്പോഴുമുണ്ടെന്നു അമ്മ പറയുന്നത് സ്വപ്നത്തിലെന്ന പോലെ കേള്‍ക്കാം.പക്ഷേ എനിക്കറിയാം..പറ്റിച്ചതാണെന്നെ..തിരിച്ചു വാങ്ങിയാലോ അവരുടെയടുക്കല്‍ നിന്നുമെന്റെ പഴയ കുട.എണീക്കാന്‍ പറ്റാത്ത സങ്കടത്തിലും,ചിതറിപ്പെയ്യുന്ന മഴത്തുള്ളികള്‍ കണ്ണിലേക്ക് തെറിച്ചൊടുവില്‍ കണ്ണിലേക്ക് തന്നെ പെയ്യാന്‍ തുടങ്ങി..എങ്ങോട്ട് നീങ്ങിയിട്ടും മഴയെന്റെ കണ്ണിലേക്ക്.വെള്ളം നിറഞ്ഞു കാഴ്ച മങ്ങിയപ്പോള്‍ കണ്ണു താനേയടഞ്ഞു പോയി..&lt;br /&gt;&lt;br /&gt;&amp;nbsp;വീണ്ടും കോരിച്ചൊരിയുന്ന മഴയിലേക്കാവുമോ എന്നു പേടിച്ചാണു കണ്ണു തുറന്നതു.പക്ഷേ കണ്ടതു ഇളം വെയിലു പോലെ ചിരിച്ചടുത്തിരിക്കുന്ന മാളുവിനെ.&lt;br /&gt;&lt;br /&gt;‘ദേ..അമ്മ കണ്ണു തുറന്നേ അച്ഛാ’എന്നുള്ള സന്തോഷപ്രകടനം കണ്ടൊന്നും മനസിലായില്ല.എവിടെ അമ്മ എന്നു പതുക്കെ തല തിരിച്ചു ചുറ്റും നോക്കുമ്പോള്‍ കയ്യിലൊരു ഗ്ലാസ്സുമായി ദീപു.&lt;br /&gt;&lt;br /&gt;“ആഹാ..അവസാനം പെര്‍ഫോമന്‍സ് റൌണ്ടൊക്കെ കഴിഞ്ഞെണീറ്റോ.ഇന്നലെ എന്തായിരുന്നു..ഞങ്ങള്‍ ശരിക്കും പേടിച്ചു പോയെടോ..”&lt;br /&gt;&lt;br /&gt;“ഈ അമ്മ എന്തൊക്കെയാ ഇന്നലെ പറഞ്ഞോണ്ടിരുന്നേ..അച്ഛനെ അമ്മ എപ്പോഴും അമ്മേ അമ്മേ എന്നു വിളിയായിരുന്നു..പാവം അച്ഛന്‍ ഉറങ്ങാതെ പേടിച്ചു അമ്മേടെ കൂടെ തന്നെയായിരുന്നു..”&lt;br /&gt;&lt;br /&gt;“അതു പിന്നേ..അച്ഛനു പെണ്മക്കള്‍ രണ്ടല്ലേ..അല്ലേ മാളൂസേ..അപ്പോള്‍ ഇടയ്ക്കു അമ്മേ എന്നും വിളിക്കാം” നെറ്റിയില്‍ കൈ വെച്ചു ചൂടു നോക്കി മാളുവിനെ ചേര്‍ത്തു പിടിച്ചാണു പ്രഖ്യാപനം. &lt;br /&gt;&lt;br /&gt;&amp;nbsp; ഒന്നും മിണ്ടാതെ മഴയും,അമ്മയും മാറി മാറി വന്ന നിമിഷങ്ങളെ ഇപ്പോഴത്തേതില്‍ നിന്നുമടര്‍ത്തിയെടുക്കാന്‍&amp;nbsp; ശ്രമിച്ചു..ഒരു രാത്രി മുഴുവന്‍ അമ്മയായി&amp;nbsp; അടുത്തിരുന്നവനെ പാളി നോക്കി.ആ കണ്ണുകളിലെ&amp;nbsp; കരുതലും,സ്നേഹവും നോക്കി,കൈയ്യില്‍ വെച്ചു തന്ന ചുക്കു കാപ്പി ഊതിയൂതി കുടിക്കുമ്പോള്‍ ജീവിതത്തിനു കയ്പ്പിനും മേലെ എന്തു വിരസതയുമലിയിച്ചു കളയുന്നൊരു മധുരം സ്വന്തമായുണ്ടെന്നു മനസിലായി തുടങ്ങിയിരുന്നു..&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4780967151820796688-1732371574620295763?l=rose-ayanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rose-ayanam.blogspot.com/feeds/1732371574620295763/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4780967151820796688&amp;postID=1732371574620295763' title='36 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/1732371574620295763'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/1732371574620295763'/><link rel='alternate' type='text/html' href='http://rose-ayanam.blogspot.com/2010/03/blog-post.html' title='ജീവിതം..കയ്പ്പും,മധുരവും...'/><author><name>Rare Rose</name><uri>http://www.blogger.com/profile/01464154795437810690</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_FlVEfPpHaBs/TH4vkU4xZpI/AAAAAAAAAyQ/IUQpXs92e9M/S220/418699406_48b3dfaaf4.jpg'/></author><thr:total>36</thr:total></entry><entry><id>tag:blogger.com,1999:blog-4780967151820796688.post-5428481871381526210</id><published>2010-02-07T17:29:00.007+05:30</published><updated>2010-05-11T12:57:18.463+05:30</updated><category scheme='http://www.blogger.com/atom/ns#' term='ചിന്തകള്‍'/><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മകള്‍'/><title type='text'>ഒരു ദേശത്തിന്റെ കഥ,ഒരു ഭാഷയുടെയും...</title><content type='html'>&lt;div style="text-align: left;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; കണ്ണുരുട്ടി പേടിപ്പിക്കാനെത്തിയ പരീക്ഷകളെയൊക്കെ ഓടിച്ച് വിട്ടതിന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ വൈകുന്നേരമൊരു പ്രകൃതി ഭംഗി ആസ്വാദന നടത്തം.അത്രേ ഞാനും വാവയും വിചാരിച്ചുള്ളൂ.എന്നും വീടിനു ചുറ്റുമുള്ള ഇട്ടാവട്ട പ്രകൃതി കാണുന്നതിനു പകരം ഒന്നു നീട്ടിപ്പിടിച്ചു നടന്ന്,വായനശാലയ്ക്കമപ്പുറത്തും ഭൂമി വട്ടത്തിലോ നീണ്ടിട്ടോ എന്നു തീര്‍ച്ചപ്പെടുത്താന്‍ വേണ്ടി ‘ദിപ്പ&amp;nbsp; വരാം’ എന്നു പറഞ്ഞൊരു കൊച്ചു നടത്തം.ശ്യാമസുന്ദരകേര കേദാര ഭൂമിയെന്നൊക്കെ പാടിയങ്ങനെ&amp;nbsp; നടക്കുമ്പോള്‍ തൊട്ടു മുന്നിലൊരു പച്ച വിരിച്ച വഴി&amp;nbsp; “ഓര്‍മ്മയുണ്ടോ” എന്നും ചോദിച്ചങ്ങനെ ഒരറ്റത്ത് ഇലപടര്‍പ്പുകളാട്ടി നില്‍ക്കുന്നു..ഒരേ പോലുള്ള മുഖങ്ങള്‍ ഈ ലോകത്ത് ഏഴെണ്ണമെങ്കില്‍ ഒരേ ഛായയില്‍ ‘ഇതെങ്ങനെ ഇവിടെ’ എന്നാശയക്കുഴപ്പമുണ്ടാക്കി എന്നെ പറ്റിക്കാന്‍ വേണ്ടി നിരന്നു നില്‍ക്കുന്ന&amp;nbsp; സ്ഥലങ്ങളും ഈ ലോകത്തൊരുപാടുണ്ടു.വീട്ടുകാരുടെ ട്രാന്‍സ്ഫര്‍ മാഹാത്മ്യം കാരണം കേരളത്തിലങ്ങോട്ടുമിങ്ങോട്ടും തൊട്ടും തൊടാതെയും ഓടി നടന്നത് കൊണ്ടാണെന്നു തോന്നുന്നു പലയിടങ്ങളും കാണുമ്പോള്‍ ഏതിന്റെയൊക്കെയോ പിന്തുടര്‍ച്ചയാണല്ലോയെന്നൊരു&amp;nbsp; തോന്നല്‍.അങ്ങനെ നോക്കിയാല്‍ ഈ വഴിക്ക് എന്റെ&amp;nbsp; വടക്കന്‍&amp;nbsp; ഓര്‍മ്മകളിലെ ജയില്‍പ്പറമ്പിന്റെ ഛായയാണു.&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ടാറിട്ട റോഡിലൂടെ നടന്നു കേറാവുന്ന, ഒരു കൊച്ചു ഗേറ്റ് വഴി കാട്ടിയായുള്ള ഒരു വഴി.അത് തുറന്നു കേറിയാല്‍ ‘സാമ്യമകന്നോരുദ്യാനമേ’ പാടി നടക്കാവുന്ന ജയിലിനോടനുബന്ധിച്ചുള്ള ഒരു വിശാലമായ പറമ്പ്.അതായിരുന്നു സംഭവം.തടവു പുള്ളികളുടെ അധ്വാന ഫലമായി തണല്‍ വിരിച്ചു നില്‍ക്കുന്ന കശുമാവിന്‍ ചില്ലകളും,പേരറിയാത്ത ഒരുപാട് മരങ്ങളും,ചെടികളും പൂത്തും പുഷ്പിച്ചും നില്‍ക്കുന്നൊരിടം.സ്കൂളിലേക്ക് പോകാനുള്ള കുറുക്കു വഴിയെന്ന നിലയില്‍ ഞങ്ങളുടെ സ്ഥിരം അഭയകേന്ദ്രം.‘ഒറ്റയ്ക്കെങ്ങാനും വിജനമായ ആ വഴി വന്നാല്‍ മുട്ടുകാലു തല്ലിയൊടിക്കുമെന്നൊക്കെ’ വീട്ടുകാരുടെ ആജ്ഞ നിലവിലുണ്ടെങ്കിലും,സ്പെഷല്‍ ക്ലാസ്സുകള്‍ക്കു ശേഷം ധീര യോദ്ധാവിനെ പോലെ ഒറ്റയാള്‍ പട്ടാളമായ് അതിലൂടെ പോവാന്‍ എനിക്ക് ഭയങ്കര താല്പര്യമാണു.എന്തോ സാഹസിക കൃത്യം ചെയ്യുന്ന പോലെ,മാനം മുട്ടുന്ന ജയില്‍ മതിലുകള്‍ക്കരികിലൂടെ,‘ശാന്തഗംഭീരമായ ഈ മതിലുകള്‍ക്കെല്ലാമപ്പുറത്ത് അടിച്ചമര്‍ത്തലുകളുടെയും,സഹനത്തിന്റെയുമൊക്കെ&amp;nbsp; എന്തൊരു ലോകമാവും ദൈവമേ’ എന്നു പതുക്കെ ആലോചിച്ചു തുടങ്ങി,ഗതി കിട്ടാത്ത പ്രതികാര ദാഹികളായ നിഷ്ഠൂര ഹൃദയരായ കൊലപാതകി ആത്മാക്കളും,നിരപരാധികളായിട്ടും&amp;nbsp; തൂക്കിക്കൊല്ലപ്പെട്ട പാവം ആത്മാക്കളും ജയില്‍ കടന്നു ഈ നട്ടുച്ചക്കും എന്നെ വക വരുത്തിയേക്കുമോ എന്നു ചിന്തിക്കുമ്പോഴേക്കും നടത്തം ഓട്ടമായി കഴിഞ്ഞിരിക്കും.ഈ കലാപരിപാടിക്കിടയില്‍&amp;nbsp; ഇടയ്ക്കു വെച്ചു ഒന്നു സഡന്‍ ബ്രേക്കിട്ട് മരച്ചില്ലകള്‍ക്കിടയിലൂടെ താഴെ ടാറിട്ട റോഡിന്റെ അനന്തതയിലേക്കൊരു നോട്ടം വഴിപാട് പോലെ എറിഞ്ഞു കൊടുത്തിട്ടു വീണ്ടും തത്വചിന്താപരമായി പലതും ചിന്തിച്ചു കൂട്ടിയവസാനം, എപ്പോഴും&amp;nbsp; പശുവിനെ മേച്ച് നടക്കുന്ന പല്ലില്ലാച്ചിരിയുടെ കൂട്ടുകാരിയായ ഒരമ്മൂമ്മയുടെ വീടിനു പിറകിലെത്തുന്നതോടെ സാഹസിക യാത്രയവസാനിച്ചിരിക്കും.&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഇങ്ങനെ പരിചിത ഭാവമുള്ള സ്ഥലങ്ങള്‍ കാട്ടി പറ്റിക്കാന്‍ മാത്രമല്ല ഒരു നാട്ടുഭാഷയുടെയും കൂട്ടില്ലാതെ ഇടയ്ക്കൊക്കെ എന്നെയൊറ്റയ്ക്കാക്കാനും ഈ അങ്ങോളമിങ്ങോളമുള്ള ട്രാന്‍സ്ഫര്‍ പാരകള്‍ക്ക് കഴിഞ്ഞിരുന്നു.അപ്പൂപ്പനമ്മൂമ്മമാരുടെ കൂടെ&amp;nbsp; നാലഞ്ചു വയസ്സ് വരെ കൂടിയതു കൊണ്ടു അടിസ്ഥാനപരമായി ഒരു ചെറിയ മധ്യ കേരള ശൈലിയുടെ കൂട്ടുണ്ടെങ്കിലും എവിടെ ചെന്നാലും എന്റെ വര്‍ത്തമാനം കേട്ട്&amp;nbsp; ‘ഏതു നാട്ടുകാരിയാ’ എന്നു പ്രവചിക്കാന്‍ ആര്‍ക്കും പറ്റാറില്ലായിരുന്നു.ഇവിടത്തെ ‘എന്തൂട്ടണു‘ തുടങ്ങി വടക്കുള്ള ‘ഓള്‍ടെ പൊരേല്‍ക്ക്&amp;nbsp; പോയിനില്ലേനൂ’ വരെയുള്ള തനി നാട്ടുഭാഷാ സംസാരം വിളയാടി നില്‍ക്കുന്ന സദസ്സുകള്‍ അതു കൊണ്ടു തന്നെ കൊതിയോടെ കേട്ടു നില്‍ക്കും.എന്തായാലും&amp;nbsp; ഈ ഭാഷാമാറ്റത്തിനിടയില്‍ കുടുങ്ങി രക്തസാക്ഷിയാവാറുള്ളത് വാവയാണു.‘ഓനും,ഓളും,’‘അത് ചാടെറാ’ തുടങ്ങിയ സംഭവങ്ങള്‍ മാറിമറിയുന്ന അവളുടെ വടക്കന്‍ സംസാരം കേട്ട് ഇത്തിരിയൊന്നുമല്ല ഇവിടെയുള്ള വീരപരാക്രമികള്‍ ചിരിച്ചു മറിഞ്ഞത്.വാവേടെ അല്പരസ സ്വഭാവം പോലെ തന്നെ ഭാഷയും എന്നതു കൊണ്ടാണോ ഇപ്പോള്‍ ഓളും,ഓനും,നിങ്ങളുമൊന്നുമില്ലാതെ പുതിയ വാക്കുകളെടുത്ത് അമ്മാനമാടിയാണു നടപ്പ്.ഇപ്പോള്‍ എന്തിന്റെ കൂടെയും ജാതി വെച്ച് പറയുകയാണു ലേറ്റസ്റ്റ് സ്റ്റൈല്‍. “അമ്മ ജാതി പണിയാ..ഏച്ചി ജാതി ബ്ലോഗലാ..അച്ഛന്‍ ജാതി ഫോണ്‍ വിളിയാ ..”എന്നിങ്ങനെ പോകുന്നു വാക് ചാതുരി..&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഇത്രേം നാളവിടെ കഴിഞ്ഞിരുന്നതിന്റെ ഓര്‍മ്മപ്പെടുത്തലെന്ന വണ്ണം ഒരൊറ്റ വാക്കു മാത്രം&amp;nbsp; എന്റെ നാക്കില്‍ നിന്നുമൂരി പോവാതെ ബാക്കി നില്പുണ്ടു.ഒന്നാം ക്ലാസ്സിലോ,രണ്ടിലോ പഠിക്കുമ്പോള്‍ കൂട്ടുകാര്‍ പരസ്പരം വിളിക്കുന്ന ‘എണേ’ എന്നൊരു വാക്കു.ആ ക്ലാസ്സുകള്‍ക്കു ശേഷം പിന്നെയങ്ങനെ വിളിച്ചിട്ടില്ലയെന്നാണോരോര്‍മ്മ..പിന്നെ ഇത്തിരി നാള്‍ കഴിഞ്ഞ് ആണും പെണ്ണും എല്ലാം ‘എടാ’ ആയി.അവിടെ വെച്ചും,പിന്നീട്&amp;nbsp; ഇവിടെ വെച്ചും,കൂട്ടുകാരെയാരെ വിളിക്കുമ്പോഴും എനിക്കീ വാക്കു നാവില്‍ വരില്ലെങ്കിലും വാവയെ വിളിക്കുമ്പോള്‍ മാത്രം എവിടെ നിന്നാണെന്നറിയില്ല ഓടിപ്പാഞ്ഞ് ഈ വാക്കു വരും.അതും സാധാരണ ‘വാവേ’ എന്നോ ദേഷ്യം വരുമ്പോള്‍ ‘എടീ വാവേ’ എന്നൊക്കെ കാറിക്കൂവി വിളിച്ചാലും വരാത്ത ഈ സംഭവം സ്നേഹം മൂക്കുമ്പോള്‍ “എണേ വാവേ ”എന്നും പറഞ്ഞോടിയൊറ്റ വരവാണു.മറ്റുള്ളവര്‍ കേട്ടാല്‍ ചിരിച്ചാലോ എന്നു കരുതി പിടിച്ചു കെട്ടി വെയ്ക്കാന്‍ നോക്കിയെങ്കിലും&amp;nbsp; സംഭവം തഥൈവ.ഒടുവില്‍ ഒരു നാടിന്റെ സ്നേഹത്തിന്റെയോര്‍മ്മ പോലെ ആ വാക്കു എന്നും കൂടെയിരുന്നോട്ടെയെന്നു കരുതി.അതല്ലേ ബ്ലോഗിലൊക്കെ ഒപ്പരമെന്നും ,ടി.വിയില്‍ സയനോരയും,കാവ്യയുമൊക്കെ നിര്‍ത്താതെ കലപില സംസാരിക്കുമ്പോള്‍ സ്നേഹമുള്ളയൊരുപാട് സംസാരങ്ങളും,മുഖങ്ങളും ഓര്‍മ്മയില്‍ തെളിയുന്നത്.&amp;nbsp; &lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&amp;nbsp;&amp;nbsp; ശരിക്കും&amp;nbsp; ഓര്‍മ്മകളെപ്പോഴും ഒരക്കരപ്പച്ച സ്റ്റൈലില്‍ ഓരോയിടത്തു നിന്നും പോരുമ്പോള്‍ അതിനോടൊക്കെയുള്ള സ്നേഹം കാട്ടിത്തരുന്ന പോലെയാണു.ഇപ്പോഴാണെങ്കിലിങ്ങനെ.അന്നത്തെ കണ്ണൂരെ സ്കൂള്‍ ദിനങ്ങളില്‍ സ്കൂളിനു പിന്നാമ്പുറത്തുള്ള നിഴല്‍ വീണ ഓടിട്ട വീടു കണ്ടാല്‍&amp;nbsp; എന്റെ നാടിന്റെ ഓര്‍മ്മകളോടി വരും.അങ്ങോട്ടൊറ്റയോട്ടത്തിനു പറന്നു ചെല്ലാന്‍ കഴിഞ്ഞെങ്കിലെന്നു തോന്നും..&lt;br /&gt;ശരിക്കും പറഞ്ഞാല്‍ ഒരു&amp;nbsp; പ്രവാസി നാടിനെ കുറിച്ചുള്ള ഓര്‍മ്മകളുടെ കനലു പേറി നടക്കുന്ന പോലെയായിരുന്നു എന്റെ കുഞ്ഞിത്തലയും.ഒരുപാടൊരുപാട് ദൂരം ട്രെയിന്‍ യാത്ര ചെയ്തെത്തിപ്പെടേണ്ട ഭൂമിയുടെയൊരറ്റത്തെ&amp;nbsp; സ്ഥലമെന്ന പോലെ എന്റെ പ്രിയ നാടിനെ കുറിച്ചോര്‍ത്ത് ഞാനിങ്ങനെ വ്യഥിതമാനസയായി കഴിയും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_FlVEfPpHaBs/S4T5gBGfGUI/AAAAAAAAAmo/JHw3pUHXJ6Y/s1600-h/nostalgia.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://2.bp.blogspot.com/_FlVEfPpHaBs/S4T5gBGfGUI/AAAAAAAAAmo/JHw3pUHXJ6Y/s320/nostalgia.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&amp;nbsp; ഓരോ വട്ടവും നാട്ടില്‍ നിന്നുള്ള വരവു കഴിയുമ്പോഴും എത്ര സങ്കടമഴയാണു മനസ്സില്‍ പെയ്യാതെ കെട്ടി നിന്നിരുന്നത്.അച്ഛനുമമ്മയും തിരക്കിലലിഞ്ഞു ചേര്‍ന്നു വിശേഷങ്ങളുടെ കെട്ടഴിക്കുമ്പോള്‍ ഇവര്‍ക്കൊക്കെ സങ്കടമില്ലാത്തതെന്താ എന്നോര്‍ത്തുള്ള അരിശം.ഒന്നുമറിയാതെ യാത്രയുടെ കൌതുകം നുണഞ്ഞിരിക്കുന്ന വാവയുടെയടുത്ത് പോയി ഇവള്‍ക്കെങ്കിലും ഒന്നു കരഞ്ഞാലെന്താ എന്നുള്ള ദേഷ്യം.പിന്നെ ഒന്നോ രണ്ടോ ആഴ്ചത്തേക്ക് എനിക്കു മൂന്നാം പക്കം തുടങ്ങിയ സിനിമകളിലെ അപ്പൂപ്പന്‍-അമ്മൂമ്മ-കുട്ടി യാത്ര പറച്ചില്‍ ഗാനങ്ങളൊന്നും കണ്ടു കൂടാ.അതിലെ കുട്ടിക്കെന്റെ ഛായയും ,അപ്പൂപ്പനു തിലകന്റെ ഛായയും&amp;nbsp; കല്പിച്ചു കൂട്ടി ഞാന്‍ മുഖം വീര്‍പ്പിച്ചിരിക്കും.&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&amp;nbsp;&amp;nbsp; ഇപ്പോഴും ഇതില്‍ നിന്നൊക്കെ മാറിയോ എന്നു ചോദ്യത്തിനുള്ള മറുപടിയില്‍ ഇല്ലയെന്നുള്ളയുത്തരം തന്നെയാണു മറഞ്ഞു കിടക്കുന്നത്.വടക്കോ തെക്കോ അങ്ങനെയേതൊക്കെ&amp;nbsp; സ്ഥലങ്ങളില്‍ ജീവിച്ചാലും&amp;nbsp; എനിക്കെന്റെ സ്വന്തമാണെന്നു തോന്നുന്നയിടം എന്റെ കുട്ടിക്കാലം ചെലവഴിച്ച അപ്പൂപ്പനുമമ്മൂമ്മയുമുള്ളയിടമാണു.ജീവിതത്തില്‍ തുടര്‍ച്ചയായി നാലഞ്ചു കൊല്ലവും പിന്നീടൊരുപിടി അവധിക്കാലങ്ങളും മാത്രമേ .ഞാനെന്റെ ഓര്‍മ്മയിലെ നാടിനൊപ്പമുണ്ടായിരുന്നിട്ടുള്ളൂ.പക്ഷേ വലിയ ആള്‍ക്കാരുടെയൊക്കെ ഭാഷയില്‍ പറഞ്ഞാല്‍ എനിക്കെന്തോ എന്റെ വേരുകളോ, അസ്തിത്വ സംഭവങ്ങളോ ഒക്കെ അവിടെയാണെന്നാണൊരു തോന്നല്‍.അവിടത്തെയോരോ വഴിയും,കല്ലും,മുള്ളും എനിക്കത്രയുമോര്‍മ്മയാണു..ഇഷ്ടമാണു..ഇപ്പോഴും എന്തു സങ്കടം വന്നാലും എന്നെയടിമയായിയിരുത്തിയ അവിടത്തെയമ്പലത്തിലെ തേവരെയാണു ഞാനാദ്യം വിളിക്കുന്നത്.തറവാട്ടിനു ചുറ്റുള്ള&amp;nbsp; നാലയല്‍പ്പക്കമല്ലാതെ അവിടെയുള്ളവരെയൊന്നും എനിക്കറിയില്ല..അവര്‍ക്കെന്നെയും..അവിടത്തെ പാറക്കെട്ടിനു മുകളിലെ അമ്പലത്തില്‍ വിരലിലെണ്ണാവുന്ന വട്ടമേ ഞാന്‍ പോയിട്ടുള്ളൂ..എങ്കിലും എനിക്കെത്രയോ പ്രിയപ്പെട്ടയൊരിടമാണത്..അവിടത്തെ വൈകുന്നേരങ്ങള്‍..ആ ആലിലക്കാറ്റിന്റെ സുഖം എങ്ങനെ മറക്കാനാണു.എന്നിട്ടുമെന്തേ&amp;nbsp; ജീവിതത്തിലൊരുപാട് വര്‍ഷങ്ങള്‍ ആ നാട്ടില്‍ ജനിച്ചു വളര്‍ന്ന&amp;nbsp; അച്ഛനുമമ്മയ്ക്കിങ്ങനെയൊരു തോന്നലില്ലാത്തതെന്നു&amp;nbsp;&amp;nbsp; ഞാന്‍ തനിയെയിരുന്നു അതിശയിക്കാറുണ്ടു.ഒരു പക്ഷേ കാലം കഴിയുന്തോറും ജീവിതമെപ്പോഴും വികാരപരമായിട്ടല്ല വിവേകത്തോടെ നോക്കിക്കാണാനുള്ളതാണെന്ന സത്യം തിരിച്ചറിയുന്നത് കൊണ്ടാവാം.എന്നാലും&amp;nbsp; എത്ര വട്ടം ഞാനിനി മുതല്‍ ഇവിടുത്തെയാണു എന്നൂന്നി പറഞ്ഞാലും കൈയെത്തും ദൂരത്തെയെന്റെ പ്രിയപ്പെട്ടയിടത്തിന്റെ ഓര്‍മ്മകള്‍ എന്റെ മനസ്സിലിരുന്നു കളിയാക്കി ചിരിക്കുകയേയുള്ളൂ എന്നെനിക്ക് നന്നായിട്ടറിയാം..&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4780967151820796688-5428481871381526210?l=rose-ayanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rose-ayanam.blogspot.com/feeds/5428481871381526210/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4780967151820796688&amp;postID=5428481871381526210' title='46 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/5428481871381526210'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/5428481871381526210'/><link rel='alternate' type='text/html' href='http://rose-ayanam.blogspot.com/2010/02/blog-post.html' title='ഒരു ദേശത്തിന്റെ കഥ,ഒരു ഭാഷയുടെയും...'/><author><name>Rare Rose</name><uri>http://www.blogger.com/profile/01464154795437810690</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_FlVEfPpHaBs/TH4vkU4xZpI/AAAAAAAAAyQ/IUQpXs92e9M/S220/418699406_48b3dfaaf4.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_FlVEfPpHaBs/S4T5gBGfGUI/AAAAAAAAAmo/JHw3pUHXJ6Y/s72-c/nostalgia.jpg' height='72' width='72'/><thr:total>46</thr:total></entry><entry><id>tag:blogger.com,1999:blog-4780967151820796688.post-4005794230599055838</id><published>2010-01-02T22:02:00.003+05:30</published><updated>2010-05-11T12:41:52.019+05:30</updated><category scheme='http://www.blogger.com/atom/ns#' term='വീട്ടുവിശേഷം'/><title type='text'>മംഗല്യം തന്തുനാനേന...</title><content type='html'>&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; 2012ല്‍ ലോകം അവസാനിക്കുമെന്നു പേടിച്ച് കടമകളൊക്കെ വേഗം നിര്‍വ്വഹിച്ചു സ്വസ്ഥരാവാന്‍&amp;nbsp; വേണ്ടിയാണോയെന്നറിയില്ല മിക്ക ബന്ധു ജനങ്ങളുടെയും വീട്ടിലിപ്പോള്‍ കല്യാണത്തിരക്കാണു.ഓരോ ആഴ്ചയിലും ഒരു കല്യാണം വെച്ചെങ്കിലും കാണുമെന്നതാണു അവസ്ഥ.പിന്നെ അതിനു ശേഷമുള്ള വിരുന്നും ബഹളവും വേറെ.ക്രിസ്തുമസ് ഒഴിവൊക്കെ പ്രമാണിച്ച് ഞാനും വാവയും സുഖസുന്ദരമായി ജീവിതത്തെ നോക്കി ചുമ്മാ പുഞ്ചിരിച്ച് നടക്കുന്ന സമയമായതിനാല്‍ ഈ കല്യാണമേളങ്ങള്‍ക്കൊക്കെ&amp;nbsp; പോകുമ്പോള്‍ അകമ്പടിയായി അച്ഛനുമമ്മയും ഞങ്ങളെയും കൂടെ&amp;nbsp; കൂട്ടും.അങ്ങനെയുള്ളൊരു കല്യാണ വേദിയാണു രംഗം.&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; വേദിയില്‍ നമ്മുടെ വധൂവരന്മാര്‍ പാല്‍നിലാപ്പുഞ്ചിരിയോടെ വീഡിയോക്കു മുന്നില്‍ തിളങ്ങി വിളങ്ങി നില്‍ക്കുന്നു.ഞങ്ങള്‍ കുറേയെണ്ണങ്ങള്‍&amp;nbsp; മുന്‍ നിരകളില്‍ തന്നെ സ്ഥാനം പിടിച്ച്, മംഗള മുഹൂര്‍ത്തത്തിനൊപ്പം തകൃതിയായി&amp;nbsp; വായിച്ചു കേട്ട നാദസ്വരം,തകിലു തുടങ്ങിയ സംഭവവികാസങ്ങള്‍ തല കുലുക്കി ആസ്വദിച്ച് “ഇതു കോലക്കുഴല്‍ വിളി കേട്ടോ” എന്ന പാട്ടല്ലേ..അപ്പോള്‍ അതിനു മുന്നേ കേട്ട ട്യൂണോ..? എന്ന് കണ്‍ഫ്യൂഷനടിച്ചിരിക്കുന്നു.പെണ്‍കിടാവിനെയും കൊണ്ടു വലത്തോട്ട് കറങ്ങണോ,ഇടത്തോട്ട് കറങ്ങണോ എന്ന മട്ടില്‍ വേദിയില്‍ ഞങ്ങളേക്കാളും കണ്‍ഫ്യൂസി നില്‍ക്കുന്ന ചെറുക്കനോട്&amp;nbsp; തല മുതിര്‍ന്നവര്‍ ഗംഭീര&amp;nbsp; നിര്‍ദ്ദേശങ്ങള്‍ ഇഷ്ടം പോലെ കൊടുത്ത് തകര്‍ക്കുന്നുമുണ്ട്..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പണ്ടിതു പോലെ കൂടിയ ഒരു കല്യാണത്തില്‍ താലികെട്ടിന്റെ ബഹളത്തിനിടയില്‍ പാവം പെണ്‍കുട്ടിയാണു ചെറുക്കനെയും നയിച്ചു കൊണ്ടോടി&amp;nbsp; വേദിക്കു ചുറ്റും വലം വെച്ചത്.അന്നെല്ലാവരും അതു കണ്ടു ചിരിച്ചു ‘ഇനിയപ്പോള്‍ മണവാട്ടിയായി കുടുബ നാഥന്‍’&amp;nbsp; എന്നു പറഞ്ഞു കളിയാക്കിച്ചിരിച്ചെങ്കിലും പെണ്‍കൊടിമാര്‍ നയിച്ചാല്‍ എന്തായിത്ര കുഴപ്പമെന്നൊക്കെ ഉള്ളിലൊരു കുഞ്ഞു ഫെമിനിസ്റ്റ് ചോദ്യം പൊന്തി വന്നതാണു.പിന്നെ കുട്ടികള്‍ വല്യ വായില്‍ വര്‍ത്തമാനം പറഞ്ഞു വടി കൊടുത്തെന്തിനു അടി വാങ്ങുന്നു എന്നു കരുതിയാ ചോദ്യം കുഴിച്ചു മൂടിയെങ്കിലും വലം വെയ്ക്കുന്നത് കാണുമ്പോള്‍ അറിയാതെ ചുമ്മായൊന്നു ആകാംക്ഷഭരിതയാവും.എന്തായാലും അനേകമായിരം കണ്ണുകളെ സാക്ഷി നിര്‍ത്തി പെണ്‍കൊടിയെ നയിച്ചു വിജയശ്രീലാളിതനായി ചെറുക്കന്‍ തന്നെ&amp;nbsp; മൂന്നു വട്ടം വലം വെച്ചു.ആകാംക്ഷ തീര്‍ന്ന സ്ഥിതിക്കു ഇനിയിപ്പോള്‍ ‘അവരായി അവരുടെ ഫാമിലിയായി’ എന്ന മട്ടില്‍ പരിസരനിരീക്ഷണം തന്നെ ശരണം.&lt;br /&gt;&lt;br /&gt;&lt;br /&gt;കൂട്ടത്തില്‍.&lt;br /&gt;“ഇത്ര വേഗം നിന്റെ മുല്ലപ്പൂ വാടിക്കരിഞ്ഞു കരിക്കട്ടയായല്ലോ.ഇങ്ങനെ കരിയണമെങ്കില്‍ ഭാവിയില്‍ നിനക്കു കിട്ടാന്‍ പോകുന്ന അമ്മായിയമ്മ..ഹോ..എന്തു ഭീകരമായ അവസ്ഥ..”എന്നൊക്കെ പറഞ്ഞു വെറുതേയിരിക്കുന്ന അനിയത്തിയുടെ മനസ്സിലേക്ക് ഒരിത്തിരി തീ കോരിയിടുക,പെണ്ണിനെയും,ചെറുക്കനെയും കുറിച്ച്&amp;nbsp; താരതമ്യപഠനം നടത്തുക,ചെറുക്കന്റെ അനിയന്‍ കൊള്ളാമല്ലോ എന്നു പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തുക,മണവാട്ടിയുടെയോ ചെറുക്കന്റെയോ പെങ്ങളായി വേദിയിലോടി നടക്കുന്ന പെണ്‍കൊടിയുടെ വേഷവിധാനങ്ങള്‍ വിശകലനം ചെയ്യുക തുടങ്ങിയ കലാപരിപാടികള്‍ക്കാണോ ഞങ്ങള്‍ പെണ്‍പടക്കു പഞ്ഞം.ഇതിനിടയില്‍ ഏതെങ്കിലും ബന്ധു ജനങ്ങള്‍ ഞങ്ങളെ കണ്ടു വാത്സല്യത്തോടെയോടിയെത്തുമ്പോള്‍&amp;nbsp; മാത്രമാണു പരിപാടികള്‍ ഇടയ്ക്കു വെച്ചു മുറിയുന്നത്.എനിക്കാണെങ്കില്‍&amp;nbsp; നേരെയുള്ള ബന്ധുത്വത്തെ കുറിച്ചു മാത്രമേ പിടിയുള്ളൂ.കുടുംബ&amp;nbsp; വൃക്ഷത്തിലെ വളഞ്ഞു ചുറ്റി പോകുന്ന ഏതെങ്കിലും ശാഖയിലെ ബന്ധു ജനങ്ങളാണു വന്നതെങ്കില്‍ ഞാന്‍ വെള്ളം കുടിക്കും.ആരാണെന്ന് മനസിലായില്ലെന്നറിയുമ്പോള്‍ അതവര്‍ക്കൊരു അഭിമാനക്ഷതം.പിന്നെ കോന്‍ ബനേഗ ക്രോര്‍പതി ശൈലിയില്‍ ചോദ്യോത്തരവും,ക്ലൂ തരലുമൊക്കെയായി കുറെയേറെ നിമിഷങ്ങള്‍.ഓര്‍മ്മയിലെവിടെയെങ്കിലും അങ്ങനെയൊരു മുഖം പൊടി പിടിച്ചു കിടപ്പുണ്ടെങ്കില്‍ എന്നെക്കൊണ്ടു അതപ്പിടി തൂത്തു മിനുക്കിയെടുപ്പിച്ച ശേഷമേ ഇതിനൊരവസാനമുണ്ടാവാറുള്ളൂ.അതു ചിലപ്പോള്‍ കുഞ്ഞുനാളില്‍ അവരുടെ വീട്ടു വളപ്പില്‍ കൂടി പോയപ്പോള്‍&amp;nbsp; കൈ വീശി കാണിച്ചത് വരെയാകാം.എന്തായാലും ഉത്തരത്തിനടുത്തെത്തിച്ചു കഴിയുമ്പോള്‍ അവര്‍ക്കുമൊരാശ്വാസം.“അല്ലെങ്കിലും വല്ല കാലത്തും നാട്ടില്‍ വന്നു തല കാണിച്ചു പോരുന്ന&amp;nbsp; ഈ കുട്ടികളെ പറഞ്ഞിട്ടെന്തു കാര്യം ”എന്നും പറഞ്ഞു ഒടുവിലവര്‍ ദീര്‍ഘ നിശ്വാസത്തോടെ യാത്രയാവുമ്പോള്‍ ഞങ്ങള്‍ക്കും സമാധാനം.&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അങ്ങനെ പെണ്ണിനേം ചെറുക്കനേം കഴിഞ്ഞാല്‍ അവിടവിടെ മിന്നിക്കൊണ്ടിരിക്കുന്ന ക്യാമറാഫ്ലാഷ് ഒപ്പിയെടുക്കുന്നത് ഞങ്ങളെ തന്നെയാണു,ഞങ്ങളെ മാത്രമാണു എന്ന മിഥ്യാധാരണയില്‍ &amp;nbsp; ഓരോ നിമിഷവും ഷാളൊക്കെ ശരിയാക്കി ഇടയ്ക്കൊന്നു മുടി മാടിയൊതുക്കി കൃതാര്‍ത്ഥയോടെ സമയം തള്ളി നീക്കിയിരിക്കുമ്പോഴാണു ഒരു കാര്യം ശ്രദ്ധിച്ചത്..ഇത്രേം നേരം അവിടെയുണ്ടായിരുന്ന പല മുഖങ്ങളും&amp;nbsp; ഞൊടിയിടയില്‍ അപ്രത്യക്ഷരായിരിക്കുന്നു.ഇതെന്താപ്പോ പെട്ടെന്നിങ്ങനെയൊരു ശൂന്യതയെന്നോര്‍ത്ത് അന്തം വിട്ടൊന്നു നോക്കിയതേയുള്ളൂ..കാര്യം പിടി കിട്ടി..ആദ്യ പന്തിയ്ക്ക് നിര നിരയായി ഇട്ട ‘വെക്കം വരട്ടെ ഊണെന്ന’ മട്ടിലിരിക്കുന്ന ശാന്തഗംഭീരരായ കുറെയേറെ കസേരകള്‍..എന്തു ചെയ്യാം..ഞങ്ങള്‍ കുറേ നേരമിരുന്നു രംഗബോധമില്ലാത്ത വെറും കോമാളിയായ&amp;nbsp; വിശപ്പിനു മുന്നില്‍ മുട്ടു കുത്തി ആദ്യ പന്തിയിലിരുന്നുണ്ണവരെ&amp;nbsp; കുറിച്ചോര്‍ത്ത് പരിതപിച്ചു..അടുത്ത പന്തിയില്‍ സ്ഥാനം നേടാന്‍ നില്‍ക്കുന്നവരെ കുറിച്ചോര്‍ത്ത് ദു:ഖിച്ചു.&lt;br /&gt;&lt;br /&gt;ഒടുവില്‍ ഈ ദു:ഖവും,പരിതാപവുമൊന്നും വിശന്നാല്‍ കഴിക്കാന്‍ കഴിയില്ലെന്ന മഹാസത്യം സമയം മനസ്സിലാക്കി തന്നപ്പോള്‍ എന്താണെന്നറിയില്ല എങ്ങനെയാണെന്നറിയില്ല എതോ ഒരു മഹാശക്തി&lt;br /&gt;നയിച്ച പോലെ ഞങ്ങളെല്ലാവരും ഓരോ കസേരയിലിരിപ്പുണ്ടു.‘ഞങ്ങള്‍ പെണ്‍പട ഒരുമിച്ചേ ഇരിക്കൂ’ എന്ന സിദ്ധാ‍ന്തം മുറുക്കെ പിടിച്ചതിനാല്‍ ഒടുക്കം ഓരോരുത്തരും ഓരോയിടത്തായി ചിന്നിച്ചിതറിയാണിരിപ്പ്..രണ്ടു നിരകള്‍ക്കപ്പുറത്ത് ധ്യാനനിമഗ്നനായ മഹാമുനിയുടെ വിരക്തി ഭാവം കൈക്കൊണ്ടു വിളമ്പിയ സദ്യക്കു മുന്നില്‍ അനിയത്തി വിമൂകയായി,വിഷണ്ണയായി ഇരിക്കുന്നു.കൂട്ടം തെറ്റിപ്പോയിട്ടില്ലെന്ന സിഗ്നല്‍ കയ്യും കലാശവും കാട്ടി കൊടുത്തിട്ടേ കുട്ടിയൊടുവില്‍ സദ്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുള്ളൂ.&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഊണിനു ശേഷമുള്ള&amp;nbsp; പാലടയ്ക്കോ,പരിപ്പു പായസത്തിനോ സ്വാദു എന്ന തര്‍ക്കം ഒടുക്കം മാതാശ്രീയുടെ സവിധത്തിലെത്തിയപ്പോഴാണു തീര്‍ന്നത്.അവിടെ ബാല്യകാലസഖികളുമായി വിശേഷങ്ങള്‍ പങ്കു വെയ്ക്കലിലാണു അമ്മ.കൂട്ടത്തില്‍ മക്കള്‍സിങ്ങനെ പന്തലിച്ചിട്ടും അമ്മയെ വിടാതെ കൂടിയ സന്തൂര്‍ പ്രഭാവത്തെ കുറിച്ചും ചര്‍ച്ച..അതോടെ എന്റെ തലയില്‍ ഈയിടെ പ്രത്യക്ഷപ്പെട്ട രണ്ടു മൂന്നു വെള്ളിക്കമ്പികളെ വെറുതെ ഞാനോര്‍ത്തു പോയി. അല്ലെങ്കിലും ജീനുകള്‍ക്ക് എന്തുമാവാല്ലോ.അച്ഛന്‍ പാരമ്പര്യത്തിലാണെങ്കില്‍ ഇപ്പോഴും ഉഷാറോടെ നില്‍ക്കുന്ന നല്ല കറുകറുപ്പന്‍ മുടിയിഴകളുടെ സഖിയായ അച്ചാമ്മയുടെ മുഖമാണാദ്യം ഓര്‍മ്മ വരിക.അമ്മയുടെ പാരമ്പര്യം വഴിയാണെങ്കില്‍ അവിടെയും പാതി തലമുറ ഇതു പോലെ നരയേശാത്ത മുടിയിഴകളുടെ കാവല്‍ക്കാരാണു.എങ്കിലും ഒരു തലമുറയിലും പെട്ടയാരും ഇത്ര നേരത്തേ വെള്ളിക്കമ്പികള്‍ കണ്ടിട്ടില്ല.ഈ കശ്മല ജീനുകള്‍ എന്തിനാണാവോ എന്നെത്തന്നെ തേടി വരുന്നതു.. &lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp; ഞാന്‍ കാണുന്നതിനു മുന്‍പു ഇതു ദൃഷ്ടിയില്‍ പെട്ടതു ക്ലാസ്സിലെ സൂക്ഷ്മനിരീക്ഷകര്‍ക്കാണു.‘ഓ അതു ബാല നരയാണെന്നും,ബുദ്ധിയുടെ&amp;nbsp; അനര്‍ഗ്ഗള പ്രവാഹം അടക്കി വെയ്ക്കാനാവാതതിനാല്‍ നിറഞ്ഞു കവിഞ്ഞു നരയാവുന്നതാണെന്നൊക്കെ’ പറഞ്ഞു രക്ഷപ്പെടുമ്പോഴാണു&lt;br /&gt;“അയ്യോ..ദേ ..നോക്ക്യേ..ഇവളുടെ തലയിലൊരു നരച്ച മുടി..!!എടീ നിനക്ക് വയസ്സായി ” എന്നു ആശ്ചര്യമടക്കാനാവാതെ വിഷ്ണ അറിയാത്തവരെയും കൂടി കാറിക്കൂവി കാണിച്ചു കൊടുത്തത്.വീട്ടിലാണെങ്കിലോ ഈ മുടിപ്രശ്ണം ധാത്രിയിലോ&amp;nbsp; സുമംഗളയിലോ തീര്‍ക്കാവുന്ന ഒരു ചിന്ന പ്രശ്നമായി തരം താഴ്ത്തപ്പെട്ടിരിക്കുന്നു.&lt;br /&gt;.&lt;br /&gt;“ആന്റീ..ഇവള്‍ടെ മുടി ഗമ്പ്ലീറ്റ് നരച്ചെന്നു വാവ പറഞ്ഞു...എത്രയും വേഗം ആരെയെങ്കിലും കണ്ടു പിടിച്ചോട്ടാ..അല്ലെങ്കില്‍ ആ സമയമാവുമ്പോഴേക്കും ഇവള്‍ടെ പല്ലു പോലും കൊഴിയില്ലെന്നാരു കണ്ടു..”&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; മുടിപ്രശ്നത്തെ പറ്റിയൊന്നാലോചിച്ചതേയുള്ളൂ.നാട്ടിലെല്ലാം പാട്ടാക്കുന്ന വാവയോടൊപ്പം ചിരിച്ചെന്നെ ഭൂമിയിലേക്ക് ചവിട്ടി താഴ്ത്താന്‍ കണ്ണന്‍..!!&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; വീണ്ടും നരയും ബുദ്ധിയും തമ്മിലെങ്ങനെയൊക്കെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനു കുറിച്ചു ഘോരം ഘോരം ഞാന്‍..അതിനെയൊക്കെ തകര്‍ത്തൊടിച്ച് പെട്ടിയിലാക്കി ആണിയടിച്ച് കണ്ണനും.ഒടുവില്‍ നോണ്‍-സ്റ്റോപ്പ് തമാശ ട്രെയിനുകളോടിക്കുന്നവര്‍ക്കു സമാധാനത്തിന്റെ പാതയെങ്ങനെയറിയും എന്നോര്‍ത്ത് മാത്രം ഞാന്‍ കീഴടങ്ങി..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; “തമാശയില്‍ നിന്നുദിക്കുന്നൂ..തമാശയാല്‍ വൃദ്ധി നേടുന്നൂ ലോകം..” എന്ന പോളിസിയാണു കണ്ണനു.എന്തു സീരിയസ് സംഭവവുമായി ഞങ്ങള്‍ ചെന്നാലും അതിനെയൊക്കെ തമാശ തേച്ചു പിടിപ്പിച്ച്&amp;nbsp; ഊതിപ്പറപ്പിക്കും.വട്ടു പിടിച്ച തലയുമായി ഞങ്ങള്‍ നിരാശ ബാധിച്ചു തിരിഞ്ഞോടും. ഇതാണെന്നും നടക്കാറ്..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; കല്യാണത്തിനിടയില്‍ കണ്ടതും,തന്റെ വീരകൃത്യങ്ങളുമൊക്കെ വിവരിച്ചു കണ്ണന്‍ കത്തിക്കയറുകയാണു.എങ്കിലെപ്പോഴും തമാശ തന്നെ പറഞ്ഞാല്‍ ചിലതെങ്കിലും പാളം തെറ്റില്ലേ. അങ്ങനെ പാളം തെറ്റി വീണ തമാശവിശേഷങ്ങള്‍ക്കിടയിലൂടെ&amp;nbsp; ഞങ്ങളുടെ ശ്രദ്ധ പതുക്കെ വലിയവരുടെ കൂട്ടത്തിലേക്ക് ചേക്കേറി..&lt;br /&gt;&lt;br /&gt;“സ്വര്‍ണ്ണത്തിന്റെ വില&amp;nbsp; കത്തിക്കയറുവല്ലേ..എന്നിട്ടും ആള്‍ക്കാരെങ്ങനെ പൊന്നില്‍ കുളിപ്പിച്ചയക്കണു മക്കളെ..ഇന്നത്തെ കല്യാണത്തിനു തന്നെ കണ്ടില്ലേ....”&lt;br /&gt;&lt;br /&gt;“വെറുതേയല്ലെന്നേ വില കൂടണേ..സ്വര്‍ണ്ണം കുഴിച്ചെടുക്കല്‍ നിര്‍ത്തിയത്രേ..ഇനി റോക്കറ്റ് പോണ പോലെയാവും പൊന്നിന്റെ വില.”&lt;br /&gt;&lt;br /&gt;ദൈവമേ..അതെപ്പോള്‍..!!.കഴിഞ്ഞ ദിവസം കൂടി 2 ജ്വല്ലറികളുടെ ഉദ്ഘാടനം പത്രത്തില്‍ കണ്ടതേയുള്ളൂ..അവരൊക്കെ എവിടന്നെടുത്താണാവോ കുഴിക്കുന്നത്.ഈ പാവം മാതൃഹൃദയങ്ങളെ പേടിപ്പിക്കാന്‍ എന്തിനിങ്ങനെ&amp;nbsp; ഇല്ലാക്കഥകള്‍ പറയുന്നു മാളോരേ എന്നു തോന്നിപ്പോയി അവിടെയുണ്ടായിരുന്ന &amp;nbsp; പെണ്‍കൊടിമാരുടെ അമ്മമാരുടെ മുഖങ്ങള്‍ കണ്ടപ്പോള്‍..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp; പൊന്നിന്റെ കഥപറച്ചിലിനിടയിലേക്ക് പൊന്നില്‍ കുളിച്ച ചന്ദ്രികാവസന്തം പോലെ നമ്മുടെ പെണ്‍കൊടിയും ചെറുക്കനും തൂമന്ദഹാസവുമായി കടന്നു വന്നത് പെട്ടെന്നാണു..പെണ്‍കുട്ടി ചെറുക്കനൊപ്പം യാത്രയാവുകയാണു..ഞങ്ങളോടും ഞങ്ങള്‍ക്കൊപ്പമിരിക്കുന്ന മുത്തശ്ശിയോടും യാത്ര പറയാനെത്തിയതാണു..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പെണ്‍കൊടി അമ്മൂമ്മയ്ക്കു കാല്‍ക്കലൊക്കെ വീണു അനുഗ്രഹമൊക്കെ വാങ്ങി ഒരു മണവാട്ടിക്കു മാത്രമണിയാനറിയാവുന്ന വശ്യമായ ചിരിയോടെ&amp;nbsp; ഞങ്ങളോട് യാത്ര ചോദിച്ചു..ഞങ്ങളതിലുമേറെ സന്തോഷത്തോടെ പോയ്‌ വരൂ എന്ന ഭാവേനെ നില്‍ക്കുന്നതിനിടയിലാണു കണ്ണന്റെ വക കമന്റ്.&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp; “എന്തായിത് വീണേ..ഇനിയെന്നു വന്നിട്ടാ ഇങ്ങോട്ടൊക്കെ..ഒരുമ്മ കൂടി പാവം അമ്മൂമ്മയ്ക്കു കൊടുക്കെന്നേ..ഇനിയങ്ങോട്ട് പോയാല്‍ ഈ വഴിയൊക്കെ മറക്കില്ലേ..അമ്മൂമ്മേടെ സ്വന്തം ആളായിട്ടാണോ ഓടിയൊറ്റപ്പോക്കു പോവുന്നത് ”&lt;br /&gt;&lt;br /&gt;&amp;nbsp; ഇതു കേട്ട വഴി പെണ്‍കുട്ടിയാകെ വല്ലാതായി.അമ്മൂമ്മയ്ക്കൊരുമ്മ കൂടി സമ്മാനിച്ചു ‘പോട്ടെ’ എന്നൊരു ചോദ്യത്തോടെ തിരിയുമ്പോഴേക്കും കണ്ണു നിറഞ്ഞു.പിറകില്‍ നില്‍ക്കുന്ന സ്വന്തം അച്ഛനെ കണ്ട വഴി കണ്ണുകള്‍ക്ക് പിന്നെ പിടിച്ചു വെയ്ക്കാന്‍ പറ്റാതായി.&lt;br /&gt;&lt;br /&gt;“നീ പോയിട്ടു വാ മോളെ..നീ വെറുതെ കരഞ്ഞ് അച്ഛനെ കൂടി കരയിക്കാന്‍ നോക്കണ്ട..ഞാന്‍ കരയില്ല ’മകളുടെ കരച്ചില്‍ കാണാനാവാതെ ആള്‍ക്കൂട്ടത്തില്‍ നിന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ഒഴിഞ്ഞു മാറി..&lt;br /&gt;&lt;br /&gt;“ഇങ്ങനെ കൊച്ചു പിള്ളേരെ പോലെ ചിണുങ്ങാതെ പോയി വണ്ടിയില്‍ കേറെന്റെ മോളേ.‍.നേരം വൈകാന്‍ പാടില്ലെന്നറിയില്ലേ.”ബാഗും പിടിച്ചു അമ്മ മോള്‍ക്കൊപ്പം വേഗം നടക്കുകയാണു..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അസുഖകരമായ ഈ അവസ്ഥ ഉണ്ടാക്കി വെച്ചിട്ടു ഇവനെവിടെ മുങ്ങിയോ എന്നു നോക്കണമെന്നുണ്ടായിരുന്നു.പക്ഷെ വീണയുടെ തളര്‍ന്ന കരച്ചില്‍ കണ്ടു വല്ലാത്തൊരു സങ്കടം തോന്നിയൊന്നിനുമാവാതെ നിന്നു.ഒരൊറ്റക്കുട്ടിയുടെ സന്തോഷത്തില്‍ അച്ഛന്റെ പൊന്നുമോളായി വളര്‍ന്നവള്‍.ഒരിക്കല്‍ പോലും ഹോസ്റ്റലിലോ&amp;nbsp; മറ്റിടങ്ങളിലോ മാറി നിന്നു ശീലമില്ലാത്ത ആളാണു അങ്ങു കൊല്‍ക്കട്ടയിലേക്ക് ഒരാഴ്ചയ്ക്കു ശേഷം പറിച്ചു നടപ്പെടാന്‍ പോകുന്നതു. ഇപ്പോഴിങ്ങനെയുള്ള കരച്ചിലുകള്‍ അപൂര്‍വ്വമായതു കൊണ്ടു ഒരു വിഷമം.ഒരിത്തിരി നേരത്തേക്ക് ഒരച്ഛന്റെയും അമ്മയുടെയും ഹൃദയം ഞാന്‍ കടം വാങ്ങിയ പോലെ..&lt;br /&gt;&lt;br /&gt;&amp;nbsp; കാറിനടുത്ത് വെച്ച് അമ്മയും മോളും എന്തൊക്കെയോ പറഞ്ഞു കരച്ചിലിലും സംസാരത്തിനിടയിലുമുള്ളൊരു അവസ്ഥയില്‍ നില്‍ക്കുകയാണു..അതിനിടയില്‍ പെണ്‍കൊടിയുടെ കൈയ്യില്‍ പിടിച്ചലിവോടെ ഇനി ഞാനില്ലേ കൂടെയെന്ന പോലെ ചെറുക്കന്‍.. &lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; സുരക്ഷിതമായ കരങ്ങളില്‍ തന്നെയാണു നീയെന്റെ പുത്രീയെന്നാ നിമിഷത്തില്‍ കടം കിട്ടിയ മാതൃഹൃദയം എന്നിലിരുന്നു സന്തോഷിച്ചു..മറ്റൊരു കണ്ണനായിരുന്നു ആ ചെറുക്കനെങ്കില്‍ ഈ കരച്ചിലിലും തമാശയുണ്ടാക്കി വീണ്ടുമൊന്നു കൂടി കരയിച്ചേനെ..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; മറ്റാര്‍ക്കും കിട്ടിയില്ലേ എന്നെപ്പോലെ ഒരമ്മ ഹൃദയം..ഞാനെന്റെ സങ്കടമൊന്നു പങ്കു വെച്ച് തീര്‍ക്കട്ടെയെന്നു പറഞ്ഞു നിന്നിട്ട് ഒരു രക്ഷയുമില്ല..ഈ പുകിലൊന്നുമറിയാതെ അമ്മു ആരെയോ വിളിച്ചു കത്തി വെയ്ക്കുകയാണു..പിന്നെയുള്ള പടകളൊക്കെ എങ്ങോട്ട് പോയോ എന്തോ എന്നന്വേഷിക്കുമ്പോഴാണു ഒരു മൂലയ്ക്കു വാവ നില്‍ക്കുന്നത്..സാധാരണ ഇത്തരം&amp;nbsp; കൊച്ചു കൊച്ചു നൈമിഷിക സങ്കടങ്ങളൊക്കെ അവള്‍ക്കേശാറേയില്ല.ഒരു നിര്‍വ്വികാര ഭാവേനെ നിന്നാലായി.പക്ഷേ അവളുടെ വീര്‍ത്ത മുഖം കണ്ടപ്പോള്‍ ഞാന്‍ സന്തുഷ്ടയായി.കടം വാങ്ങിയ മറ്റൊരു ഹൃദയം അവിടെയുമിരുന്നു തുടിക്കുന്നുണ്ടു..&lt;br /&gt;&lt;br /&gt;“ഈ പെണ്‍കുട്ടികള്‍ക്കാണല്ലേ ഏച്ചീ എപ്പോഴുമിങ്ങനെ..ആണുങ്ങള്‍ക്കൊന്നുമറിയണ്ട..അറിയാത്തയിടത്ത് പോയി അഡ്ജസ്റ്റ് ചേയ്യേണ്ട അല്ലേ.”എന്നതില്‍ അവള്‍ പ്രതിഷേധം മുഴുവന്‍ വലിച്ചു പുറത്തിട്ടു..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; വീട്ടിലേക്കുള്ള യാത്രയില്‍ അവിടെ നിന്നവര്‍ക്കെല്ലാം വിഷമമായി എന്നച്ഛന്റെയും അമ്മയുടെയും വാക്കുകള്‍ കേട്ടപ്പോള്‍ ആശ്വാ‍സമായി..പ്രായം കൂടും തോറും സെന്റി പെട്ടെന്നാവുന്നുണ്ടോന്നൊരു സംശയത്തില്‍ ആടി നില്‍ക്കുന്ന മനസ്സിനും സമാധാനം..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഇങ്ങനെയെത്ര കൊച്ചു കൊച്ചു സങ്കടങ്ങളിലൂടെയും,സന്തോഷങ്ങളിലൂടെയും ജീവിതത്തിനു പോകേണ്ടതു..ഇതു വളരെ കുഞ്ഞു സങ്കടമല്ലേ മക്കള്‍സേ..വീണയിപ്പോള്‍ സന്തോഷമായി വീട്ടിലെത്തി അവരിലൊരാളായി മാറിക്കാണും..ഈ കുഞ്ഞു സങ്കടത്തിലും ആ അച്ഛനുമമ്മയുമൊടുവില്‍ ചിരിച്ചത് ആ സന്തോഷമോര്‍ത്തല്ലേ ..&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp; അമ്മയുടെ വാക്കുകള്‍ കേട്ട് ‘ഇത്രേം നേരം കനം വെച്ചു നിന്നൊരു കൊച്ചു സങ്കടം എത്ര വേഗം പാറിപ്പറന്നു പോയി അല്ലേ ഏച്ചീ’ എന്ന ഭാവേനെ വാവയെന്നെ നോക്കി ചിരിക്കുന്നു...പുറത്തേക്ക് നോക്കി ഏതു വഴിയിലൂടെ പോയിക്കാണുമെന്ന മട്ടില്‍ ഞാനും...&lt;br /&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: center;"&gt;**************&lt;/div&gt;&lt;div style="text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&amp;nbsp; ഇത്രേം കല്യാണ വിശേഷം എഴുതിയ സ്ഥിതിക്ക്&amp;nbsp; എനിക്ക് വല്ലാതെയിഷ്ടപ്പെട്ടയൊരു വിവാഹസങ്കല്പത്തെ കുറിച്ചു കൂടി രണ്ടു വാക്ക് പറഞ്ഞിട്ടു പോയേക്കാം.ഇക്കഴിഞ്ഞ ദിവസമെപ്പോഴോ ആണത് കേട്ടത്. ചാനലുകള്‍ മാറ്റി മാറ്റി കളിക്കുന്നതിനിടയില്‍ ‘നേരെ ചൊവ്വേ’ എന്ന പരിപാടിയില്‍ നവ്യ നായരുടെ മുഖം.താരങ്ങളെന്തു പറഞ്ഞാലും കേള്‍ക്കാന്‍ കൌതുകമെപ്പോഴുമുള്ളതു കൊണ്ടു പിന്നെ നവ്യയുടെ വിശേഷങ്ങള്‍ തന്നെ കേട്ടു കൊണ്ടിരുന്നു..ഓരോ മറുപടിയും കേട്ടപ്പോള്‍ അങ്ങനെ ചുമ്മായുള്ള മറുപടിയല്ലല്ലോ എന്നു തോന്നി..അവസാനം വിവാഹസങ്കല്പത്തെ കുറിച്ചായി ചോദ്യം.ഉത്തരമായി കെയറിങ്ങ്,സത്സ്വഭാവി&amp;nbsp; എന്നിങ്ങനെയുള്ള എന്നും കേള്‍ക്കാറുള്ള ഉത്തരമാണു പ്രതീക്ഷിച്ചത്.പക്ഷേ പറഞ്ഞ മറുപടി നന്നേ ഇഷ്ടായി..&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&amp;nbsp; ‘പണ്ടു കുട്ടിക്കാലത്ത് സ്കൂള്‍ വിട്ടു വന്നു കഴിഞ്ഞാല്‍ വീട്ടിലോടിയെത്തി ചോറുണ്ണും. പിന്നെ കുളിയൊക്കെ കഴിഞ്ഞ് പ്രാര്‍ത്ഥിച്ച് പഠിക്കാനിരിക്കും..ആ സമയത്താണു പൊറോട്ടയും ചിക്കന്‍ കറിയുമൊക്കെയായി അച്ഛന്‍ ജോലിയൊക്കെ കഴിഞ്ഞു വരിക.അതൊക്കെ കഴിച്ചിരിക്കുന്ന നേരം കറന്റ് പോവും.അപ്പോള്‍ അച്ഛനും മക്കളുമൊക്കെയായി അന്താക്ഷരി പാടി കളിക്കും..ഒരുപാട് പഴയ മലയാള ഗാനങ്ങള്‍ അച്ഛന്‍ പാടും..അന്നു കിട്ടിയ ആയൊരു സന്തോഷം...ആയൊരു സ്നേഹം..അത്ര മാത്രം..’&amp;nbsp; ഏകദേശം ഈയൊരര്‍ത്ഥം വരുന്നൊരു മറുപടിയായിരുന്നു അതു..ചോദ്യകര്‍ത്താവിനു ഇതിലെന്താണിത്ര സങ്കല്പമെന്നും,എന്താണിത്ര ശ്രേഷ്ഠതയെന്നും മനസ്സിലാവാഞ്ഞിട്ടോ എന്തോ&amp;nbsp; മറ്റു ഉദാത്തമായ സങ്കല്പങ്ങളൊന്നും തന്നെയില്ലേ എന്നു വീണ്ടുമൊരു&amp;nbsp; സംശയമുന്നയിച്ചു..&lt;/div&gt;&lt;div style="text-align: left;"&gt;സത്യത്തിലിതില്‍ തന്നെയില്ലേ എല്ലാ ഉദാത്തമായ സങ്കല്പങ്ങളും‍..സുരക്ഷിതത്വം,കരുതല്‍,സ്നേഹം&amp;nbsp; ഒക്കെയുള്ളൊരു കുടുംബത്തെ കുറിച്ചിതിലും നന്നായിയെങ്ങനെ പറയും..അതും നമ്മള്‍ വളര്‍ന്നു വന്നയൊരന്തരീക്ഷം പോലെ നമ്മളെ ചേര്‍ത്തു പിടിക്കുന്ന ഒരു ജീവിതത്തെ പറ്റി...&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4780967151820796688-4005794230599055838?l=rose-ayanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rose-ayanam.blogspot.com/feeds/4005794230599055838/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4780967151820796688&amp;postID=4005794230599055838' title='43 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/4005794230599055838'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/4005794230599055838'/><link rel='alternate' type='text/html' href='http://rose-ayanam.blogspot.com/2010/01/blog-post.html' title='മംഗല്യം തന്തുനാനേന...'/><author><name>Rare Rose</name><uri>http://www.blogger.com/profile/01464154795437810690</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_FlVEfPpHaBs/TH4vkU4xZpI/AAAAAAAAAyQ/IUQpXs92e9M/S220/418699406_48b3dfaaf4.jpg'/></author><thr:total>43</thr:total></entry><entry><id>tag:blogger.com,1999:blog-4780967151820796688.post-8065585942948362610</id><published>2009-11-18T18:13:00.007+05:30</published><updated>2010-05-11T12:42:50.680+05:30</updated><category scheme='http://www.blogger.com/atom/ns#' term='വീട്ടുവിശേഷം'/><title type='text'>പള്ളിക്കൂടം കഥകള്‍..</title><content type='html'>മിക്കവാറും വൈകുന്നേരങ്ങളില്‍ ഞങ്ങളുടെ ചായകുടി ചര്‍ച്ച&amp;nbsp; ഉഷാറാക്കാന്‍ അമ്മയുടെ വക സ്കൂള്‍ വിശേഷങ്ങള്‍ എന്തെങ്കിലുമുണ്ടാവാറുണ്ടു..ഒരിത്തിരി നേരമിരുന്നു ചിരിക്കാനും,അന്തം വിടാനും മാത്രമുള്ള ചിന്ന ചിന്ന നിര്‍ദോഷ ഭൂകമ്പങ്ങള്‍ ഇടയ്ക്കിടെ അവിടെ പൊട്ടിപ്പുറപ്പെടുന്നത് സാധാരണമാണു..സ്നേഹിച്ചാല്‍ നക്കിക്കൊല്ലും അല്ലെങ്കില്‍ ഞെക്കിക്കൊല്ലും എന്ന ഒരു രീതിയാണു അമ്മയുടെ ശിഷ്യഗണങ്ങള്‍ക്കുള്ളത്..ആ ലിസ്റ്റില്‍ പെട്ട കണ്ണന്‍,കൃഷ്ണവേണി.,വിനയന്‍,സുജിത്‍,ആയിഷ എന്നിങ്ങനെ കുറെയേറെ പേരുകാരെ എനിക്കും വാവയ്ക്കും കാണാതെ തന്നെ നല്ല കേട്ടു പരിചയമാണു.&lt;br /&gt;&lt;br /&gt;സ്കൂള്‍ വിശേഷങ്ങള്‍ എപ്പിസോഡില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ച ക്ലാസ്സാണു അവിടത്തെ 10ആം ക്ലാസ്..ആകപ്പാടെ മൂന്നേ മൂന്നു പെണ്‍കൊടിമാരും,ബാക്കി 17 ആണ്‍കുട്ടികളും ചേര്‍ന്ന ഇരുപതംഗ സേന..സാധാരണ ഞാനൊക്കെ കണ്ടിട്ടുള്ളത് ക്ലാസ്സിലെ പെണ്‍കിടാങ്ങളുടെ എണ്ണം കുറയുന്നതിനനുസരിച്ച് എല്ലാവരുമായുള്ള ചങ്ങാത്തം നേരനുപാതതില്‍ കൂടിക്കൊണ്ടിരിക്കുമെന്നാണു..ഞങ്ങളുടെ കോളേജില്‍ ആണ്‍ഭൂരിപക്ഷ ബ്രാഞ്ചുകളില്‍ ന്യൂനപക്ഷം പെണ്‍കൊടികള്‍ സുഖായി വാഴുന്നത് കണ്ട മുന്‍ കാല പരിചയമാണേ..ഇവിടെ പക്ഷേ നേരെ വിപരീതമെന്നു പറഞ്ഞാല്‍ പോര..രണ്ടു കൂട്ടരും കൊടിയ ശത്രുക്കള്‍.‍.മുഖത്തോടു മുഖം നോക്കിയാല്‍ രണ്ടു കൂട്ടര്‍ക്കും ഹാലിളകും..ഈ മൂന്നേ മൂന്നു പെണ്‍കൊടികളിലെ ഉണ്ണിയാര്‍ച്ചയായ കൃഷ്ണവേണിയാണിവിടത്തെ താരം..പാട്ടു പാടണോ.,ഡാന്‍സ് കളിക്കണോ.,പഠിക്കണോ,കളിക്കണോ,എന്തിനു ഒറ്റയടിക്ക് നാടകം വരെ കളിക്കാന്‍ കൃഷ്ണവേണി തയ്യാര്‍..ഇതിനൊക്കെ മടിയുള്ള മഹാഭൂരിപക്ഷത്തിനിടയിലാണു ഇങ്ങനെയൊരു പെണ്‍കൊടിയെന്നതാണു അതിന്റെയൊരു തിളക്കം കൂട്ടുന്നത്.അങ്ങനെ ഭൂരിപക്ഷം ആണ്‍കുട്ടികളെ നോക്കി എണ്ണത്തിലല്ല ഗുണത്തിലാണു മക്കളെ കാര്യമെന്നു വെല്ലുവിളിച്ച പാരമ്പര്യമുള്ളവളാണു നായിക..അങ്ങനെ വെല്ലുവിളിക്കാന്‍ മാത്രം പ്രകോപനം എന്താണെന്നുള്ള ചരിത്ര സത്യം തേടി അധ്യാപര്‍ കുറെയേറെ ചിക്കിച്ചികഞ്ഞു നോക്കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല..&lt;br /&gt;&lt;br /&gt;‘ഒന്നാം ക്ലാസ്സു തൊട്ടേ ഞങ്ങളുടെയിടയില്‍ നിലനിന്നു പോന്നിരുന്നതാണു ഈ വര്‍ഗ്ഗസമരം..അതിനിയും അങ്ങനെ തന്നെ തുടരുകയും ചെയ്യുമെന്നുള്ള’നിലപാട് മാത്രം രണ്ടു കൂട്ടരും അധ്യാപക വൃന്ദങ്ങളെ അറിയിച്ചു..&lt;br /&gt;&lt;br /&gt;സകല മേഖലകളിലും പ്രാവീണ്യം തെളിയിച്ച നായികയെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ മാത്രം ചങ്കുറപ്പുള്ള ആണൊരുത്തന്‍ കൂട്ടത്തിലില്ലാത്തതിന്റെ കലിപ്പാണോ,അസൂയയാണോ&amp;nbsp; അതോ വെറും നിസാരന്മാരായ ഇവരോട് കൂട്ടു കൂടി എന്റെ പത്തരമാറ്റ് തിളക്കം കുറയ്ക്കേണ്ട എന്നു കൃഷ്ണവേണി കരുതിയതാണോ ഈ വഴക്കിനു പുറകില്‍ എന്നു ഞാനൊരുപാട് ആലോചിച്ച് തല പുകച്ച് നോക്കിയിട്ടുള്ളതാണു..എന്തായാലും തന്റെയത്ര മികച്ചു നില്‍ക്കാത്തവരോട്&amp;nbsp; ഒരധികാര ഭാവവും, നിസാരതാമനോഭാവവും കാണിക്കുകയെന്നത് &amp;nbsp; കൃഷ്ണവേണിക്കും,അധികാരം സ്ഥാപിച്ചു കിട്ടാനുള്ള മോഹം,അനുസരണാശീലം അവര്‍ക്കു തോന്നുമ്പോള്‍ മാത്രം ശീലിക്കാനുള്ളയൊന്നാണെന്ന തോന്നല്‍,അവള്‍ മികച്ചു നില്‍ക്കുന്നല്ലോ എന്നുള്ളയൊരു&amp;nbsp; അപകര്‍ഷതാ ബോധം എന്നിങ്ങനെയുള്ള വികാരവിചാരങ്ങള്‍ ബാക്കി ആണ്‍ രക്തങ്ങള്‍ക്കും ഉണ്ടെന്നറിഞ്ഞതോടെ ഇവരുടെ വഴക്ക് ഒരു പരസ്പരപൂരക സംഭവമാണെന്നു മനസ്സിലായി..&lt;br /&gt;&lt;br /&gt;എന്തായാലും ഈയവസ്ഥയിലും ഒഴിവുസമയങ്ങളില്‍&amp;nbsp; താല്‍ക്കാലികാശ്വാസത്തിനായി&amp;nbsp; സ്ത്രീ-പുരുക്ഷ സമത്വ സുന്ദര കേരളം കളിയാടുന്ന&amp;nbsp; ബാക്കി ക്ലാസ്സുകളില്‍ 17 പേരും&amp;nbsp; ചെന്നു&amp;nbsp; കാറ്റു കൊണ്ടു പോന്നിരുന്നു..അവിടെ നിന്നുള്ള എടാ-പോടാ വിളികളില്‍ മനം കുളിര്‍പ്പിച്ചും ,അവിടവിടെ പ്രണയം തളിര്‍ക്കുന്നത് കണ്ട വെള്ളമൊഴിച്ചു പ്രോത്സാഹിപ്പിച്ചും ,‘നിങ്ങളുടെ കണ്ണേറുകള്‍ ഞങ്ങള്‍ക്കു നേരെയുമാവാം..ഞങ്ങളിവിടെ സ്വതന്ത്രരാണു പെണ്‍കൊടിമാരേ’ എന്നുറക്കെ പ്രസ്താവിച്ചും , ‘നമ്മുടെ ക്ലാസ്സിലുമുണ്ടല്ലോ മൂന്നെണ്ണം’ എന്നു&amp;nbsp; ശപിച്ചും&amp;nbsp; അവര്‍ കാലം കഴിച്ചു കൂട്ടി..(എത്ര കാറ്റു കൊണ്ടിട്ടും സ്വന്തം ക്ലാസ്സില്‍ നിന്നു നിഷ്കാസിതരായവരോട് ബാക്കി ക്ലാസ്സിലെ പെണ്‍കൊടിമാര്‍ക്കു സഹതാപം മാത്രേ ഉണ്ടായിരുന്നുവെന്നുള്ളതൊരു ദു:ഖസത്യമായി ഇന്നുമവശേഷിച്ചു പോരുന്നു..)&lt;br /&gt;&lt;br /&gt;നേരായ വഴിയിലൂടെ പഠിച്ചും ,പരീക്ഷയെഴുതിയും നായികയെ തോല്‍പ്പിക്കാന്‍ അക്കൂട്ടത്തില്‍ ആര്‍ക്കും താത്പര്യമില്ലാത്തത് കൊണ്ടു വളഞ്ഞ വഴിയിലൂടെ ഒളിയമ്പുകളെയ്താണു പുരുഷകേസരികള്‍ ഇടയ്ക്കൊക്കെ സമാധാനം കൈക്കൊള്ളാറുള്ളത്..ക്ലാസ്സ് ലീഡര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്&amp;nbsp; വന്നപ്പോഴാണു ആദ്യത്തെ ഒളിപ്പോരാട്ടം..&lt;br /&gt;ഒന്നു പതുക്കെ മയപ്പെട്ട് നായിക അലിയാന്‍ തുടങ്ങി,വോട്ടൊക്കെ ചോദിച്ചെങ്കിലും ,ക്ലാസ്സിലെ ഉറക്കം തൂങ്ങി നിര്‍വ്വികാര പരബ്രഹ്മമായ സുകിലിനെ എതിര്‍സ്ഥാനാര്‍ത്ഥിയായി പുരുഷകേസരികള്‍ അവരോധിച്ചു..വോട്ടെണ്ണിയപ്പോള്‍ 4 വോട്ടു മാത്രം നായിക നേടിയപ്പോള്‍ ബാക്കി 16 വോട്ടോടെ സുകില്‍ ഗംഭീര വിജയമാണു കൊയ്തു തകര്‍ത്തതു..‘ഇപ്പോഴെങ്ങനെ, എണ്ണത്തിലും ഇല്ലേ മക്കളെ കാര്യമെന്നും,ഞങ്ങളിലെ ഏറ്റവും നിസാരന്റെ അടുത്തു പോലും അമ്പേ&amp;nbsp; തോറ്റോടിയില്ലേ ’എന്നൊക്കെ പെണ്‍പക്ഷത്തേക്ക് ആദ്യമായി സധൈര്യം ചോദ്യമുയര്‍ത്തി 17 പേരും നെഞ്ചു വിരിച്ച് നിവര്‍ന്നു നിന്നു.ഭൂരിപക്ഷ വിജയം നേടിയിട്ടും 17 വോട്ടില്‍ നിന്നടര്‍ന്നു മാറി നായികയുടെയടുത്തേക്ക് ചാഞ്ഞ ആയൊരു കരിങ്കാലി വോട്ട് ഏതാണെന്നുള്ള സംശയദൃഷ്ടിയോടു കൂടിയ&amp;nbsp; കുലങ്കഷ ചര്‍ച്ചകള്‍ ഇപ്പോഴും ബാക്കിനില്‍ക്കുന്നുവെന്നറിയുമ്പോള്‍ ഊഹിക്കാമല്ലോ പോരാട്ടത്തിന്റെ ചൂട്...ഏതായാലും അതിനു ശേഷം നായികയ്ക്ക് ദേഷ്യവും സങ്കടവുമിരട്ടിച്ചു ‘ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ ’എന്ന നിലയിലായി കാര്യങ്ങള്‍..അതിനു ശേഷം ഇരട്ടി വാശിയോടെ പഠിച്ചും,സ്കൂള്‍-സബ് ജില്ലാമത്സരങ്ങളില്‍ പങ്കെടുത്ത്&amp;nbsp; വെട്ടിത്തിളങ്ങിവിളങ്ങി നിന്നും നായിക പൊരുതാന്‍ നോക്കിയെങ്കിലും ‘ഇതൊക്കെ ആര്‍ക്കു കാണണം ’എന്നൊരു നിസാരതാ മനോഭാവം പുരുഷപ്രജകള്‍ മുഖത്ത് ഫിറ്റു ചെയ്തു പോന്നു.. &lt;br /&gt;&lt;br /&gt;ഏതായാലും വര്‍ഗ്ഗസമരം ഒരു കരക്കടുപ്പിക്കാന്‍ വേണ്ടിയെന്ന വണ്ണം ഒരു സംഭവം കൂടി ഈയടുത്തു നടന്നു..കമ്പ്യൂട്ടര്‍ ലാബിനു പുറത്തഴിച്ചിട്ട നായികയുടെ ചെരിപ്പ് പ്രതികാരദാഹികളായ പുരുഷ പ്രജകള്‍&amp;nbsp; കീറിക്കീറി നാശമാക്കി ദേഷ്യം തീരുന്ന വരെ എടുത്ത് അമ്മാനമാടി ഒന്നുമറിയാത്ത പോലെ പഴയ സ്ഥലത്ത് കൊണ്ടു വെച്ചു..ചത്തത് കീചകനെങ്കില്‍ കൊന്നതാരാ എന്നു നമ്മുടെ പെണ്‍കുട്ടിയോട് ആരെങ്കിലും പറഞ്ഞു കൊടുക്കണോ..കണ്ണീരും കൈയ്യുമായി അധ്യാപകരുടെ മുന്നില്‍ അച്ഛനെയും കൂട്ടി വന്നു നിന്നു നായിക സംഭവം വിവരിച്ചു..എന്തു വഴക്കായാലും അധ്യാപകര്‍ക്കും ഈ സംഭവം അങ്ങോട്ട് ദഹിച്ചില്ല..മാത്രമല്ല ഇതിങ്ങനെ പോയാല്‍ ഇതു വല്ല കത്തിക്കുത്തിലേ അവസാനിക്കൂ എന്നൊരു ബോധോദയം എല്ലാര്‍ക്കുമുണ്ടായി..&lt;br /&gt;&lt;br /&gt;സാമധാനഭേദദണ്ഠ മുറകള്‍ മാറി പ്രയോഗിച്ചിട്ടും ‘ഞങ്ങളാരും അങ്ങനൊരു ചെരിപ്പ് കണ്ടിട്ടേയില്ല..തൊട്ടിട്ടേയില്ല..തൊടാന്‍ തന്നെ അറയ്ക്കുമല്ലോ ഞങ്ങള്‍ക്ക് അവള്‍ടെ ചെരിപ്പ് ..’ എന്നൊക്കെയാണുണു പുരുഷപ്രജകളുടെ ഒന്നടങ്കമുള്ള പ്രസ്താവന.ഒടുക്കം ‘ആരാ ഇതു ചെയ്തതെന്നറിഞ്ഞിട്ടേ ഇനി ക്ലാസ്സെടുക്കൂ’ എന്നൊരു വിജ്ഞാപനം ക്ലാസ്സില്‍ നിന്നിറങ്ങിപ്പോന്നു&amp;nbsp;&amp;nbsp; ടീച്ചര്‍ പുറപ്പെടുവിച്ചതോടെ 17 പേരും “ഒരാളല്ല..ഞങ്ങള്‍ 17 പേരുമൊരുമിച്ചാണു ചെരിപ്പ് കീറിയത്...ഒരുമിച്ചു ശിക്ഷിക്കൂ ഞങ്ങളെ..” എന്നയൈകമത്യം മഹാബലം എന്ന പോളിസിയുമായി സ്റ്റാഫ് റൂമിലെത്തി എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു..&lt;br /&gt;&lt;br /&gt;ഇതൊക്കെയറിഞ്ഞ പെണ്‍കൊടിയുടെ അച്ഛന്‍ അധ്യാപകരുടെ മുന്നിലെത്തി അവളുടെ ഭാഗത്തും തെറ്റുണ്ടെന്നാദ്യം സമ്മതിച്ചു..പൂരം പിറന്ന മങ്കയായ നമ്മുടെ പെണ്‍കൊടി വീട്ടിലുമിതു പോലെ എല്ലാവരിലും ഇത്തിരി ഭരണം കാട്ടാന്‍ ഇഷ്ടപ്പെടുന്നവളാണെന്നും,അവളെ ആവും വിധം തിരുത്താന്‍ ശ്രമിക്കാമെന്നും,ആണ്‍പ്രജകളെ പറഞ്ഞു ശരിയാക്കി രണ്ടു കൂട്ടരെയും ശാന്തിമാര്‍ഗ്ഗം കാണിച്ചു കൊടുക്കണമെന്നും അധ്യാപകരെ പറഞ്ഞേല്‍പ്പിച്ചു...&lt;br /&gt;&lt;br /&gt;എന്തൊക്കെയായാലും അതിനു ശേഷം ഇപ്പോള്‍ ദേ കുറച്ചു ദിവസങ്ങളായി 10ആം ക്ലാസ്സ് മഞ്ഞുരുകലിലിന്റെ പാതയിലാണെന്നു തോന്നുന്നു...വൈകുന്നേര വിശേഷങ്ങളുടെ ഗ്രാഫ് വരച്ചിട്ട് അങ്ങനെയൊരു സൂചനയാണു എനിക്കു കിട്ടുന്നത്..&lt;br /&gt;&lt;br /&gt;അമ്മയുടെ&amp;nbsp; ക്ലാസ്സ് സംഭാക്ഷണം ആവാഹിച്ചെടുത്ത് നോക്കിയിട്ട് എനിക്കങ്ങനെ തോന്നുന്നു..ഈ ക്ലാസ്സ്&amp;nbsp; സംഭാക്ഷണം അതല്ലേ സൂചിപ്പിക്കുന്നത്...&lt;br /&gt;&lt;br /&gt;&amp;nbsp;ടീച്ചര്‍:-&amp;nbsp; “ടാ..വിനയാ..നീയെന്താടാ കൃഷ്ണയോട് മിണ്ടാത്തേ..അവള്‍ പറഞ്ഞല്ലോ അവള്‍ മിണ്ടാന്‍ നോക്കിയിട്ടും നീ മുഖം തിരിച്ചെന്നു..”&lt;br /&gt;&lt;br /&gt;“പിന്നേ..അവളോട് മിണ്ടാനാ..ഞാനാ..അവളോട് ഞാനീ ജന്മത്തിനി മിണ്ടാനേ പോണില്ല..”അത്യന്തം വെറുപ്പും ഭിന്ന വികാരങ്ങളും കലര്‍ത്തി വിനയന്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;“പിന്നേ..അവന്‍ മിണ്ടിയില്ലെങ്കിലെനിക്കിപ്പോള്‍ വല്യ കാര്യായിപ്പോയി..ടീച്ചറൊരാളു&amp;nbsp; പറഞ്ഞിട്ടാ ഞാന്‍ മിണ്ടാന്‍ നോക്കിയത്..അല്ലെങ്കിലെന്റെ ചെരിപ്പ് നശിപ്പിച്ചയൊരൊറ്റ കാര്യം മതിയല്ലോ...”.-വേറാരു.. അമര്‍ഷം മറച്ചു വെയ്ക്കാതെ നമ്മുടെ പെണ്‍കൊടി &lt;br /&gt;&lt;br /&gt;ഇതിനു ശേഷം ടീച്ചറുടെ ഭാഷയില്‍&amp;nbsp; 10ആം ക്ലാസ്സു കഴിഞ്ഞു പോകാന്‍ ബാക്കി നില്‍ക്കുന്ന മൂന്നാലു മാസകണക്കുകള്‍..&lt;br /&gt;പിന്നീടൊരുപാട് നാളു കഴിഞ്ഞാല്‍ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഈ സ്കൂള്‍ കാലഘട്ടമൊക്കെയേ കാണൂ..നിങ്ങളിങ്ങനെ പോരുകോഴികളെ പോലെയായാല്‍ ഒരുപാടെത്തികഴിഞ്ഞു ഓര്‍ക്കാന്‍ എന്തു കാണും..നല്ലതായിട്ടു ഓര്‍ക്കാനും എന്തെങ്കിലും കൊച്ചു രസങ്ങള്‍ വേണ്ടേ എന്നൊക്കെയുള്ള ഇത്തിരി കാര്യങ്ങളൊക്കെയുള്ള ഒരു സംഭാക്ഷണം സങ്കല്പിക്കുക...വീണ്ടുമുള്ള സംഭാക്ഷണമിങ്ങനെ....&lt;br /&gt;&lt;br /&gt;‘അപ്പോള്‍ സുകിലേ.,വിനയാ..സുജിതേ..എല്ലാരും ഇന്നു തൊട്ടു മിണ്ടിത്തുടങ്ങുവല്ലേ...”&lt;br /&gt;&lt;br /&gt;മറുപടി മനസ്സില്ലാമനസോടെയുള്ള തലകുലുക്കലുകള്‍..&lt;br /&gt;&lt;br /&gt;&lt;br /&gt;“ഇവിടെ കൃഷ്ണയും കൂട്ടുകാരികളുമോ..”&lt;br /&gt;&lt;br /&gt;അവിടെയും മറുപടി നേര്‍ത്ത മൂളല്‍...&lt;br /&gt;&lt;br /&gt;ബധിര കര്‍ണ്ണങ്ങളിലേക്കാണല്ലോ ഇതൊക്കെ കോരിച്ചൊഴിയുന്നതു എന്നും പറഞ്ഞു അമ്മ പോന്നെങ്കിലും ആ വഴി പോകുന്ന എല്ലാ ടീച്ചേര്‍സും പാഠമെടുപ്പിന്റെ കൂടെയായി ഇങ്ങനെ ബോധവല്‍ക്കരണം തുടങ്ങിയിട്ടാണോ എന്നറിയില്ല&amp;nbsp; അതോ അവരു തനിയെ നന്നാകണം എന്നു തീരുമാനിച്ചതു കൊണ്ടോയെന്തോ പഴയ ശത്രുത കുറഞ്ഞെന്നാണു പുതിയ നിരീക്ഷണങ്ങള്‍..&lt;br /&gt;&lt;br /&gt;എന്തായാലും ഇതൊക്കെ കണ്ടിട്ടു&amp;nbsp; എനിക്കു തോന്നുന്നു പോകാറാവുമ്പോഴേക്കും അവരു നല്ല ചങ്ങാതിമാരായേക്കുമെന്നു...ഇത്രയും നാളും അടി കൂടിക്കളഞ്ഞ നിമിഷങ്ങളോര്‍ത്ത് കരഞ്ഞും ഒരുപാട് ചിരിച്ചും ,രസിച്ചുമാവട്ടെ അവരുടെ യാത്രയയപ്പ്..അവരുടെ ഓട്ടോഗ്രാഫില്‍ നിന്നു ഈ പ്രത്യേകതയുള്ള 10ആം ക്ലാസ്സ് വിശേഷങ്ങള്‍ ഒരിക്കലും മങ്ങിപ്പോകാതിരിക്കട്ടെ...... &lt;br /&gt;&lt;br /&gt;പറഞ്ഞു വന്നപ്പോള്‍ 10ആം ക്ലാസ്സ് വിശേഷങ്ങളില്‍ എനിക്കിഷ്ടമുള്ള&amp;nbsp; ഒരാളു കൂടെയുണ്ടു...കലാസ്നേഹിയായ സുജിത്..എപ്പോഴും കഥയും,കവിതയുമെഴുതി ‘ഇതൊന്നു നോക്കൂ ടീച്ചറേ‘ എന്നു പറഞ്ഞമ്മയുടെ പിറകേ നടക്കുന്ന കക്ഷി...&lt;br /&gt;&lt;br /&gt;‘അവന്റെ കഥകള്‍ നീ വിചാരിക്കുന്ന പോലെയൊന്നുമല്ല..അതൊരു മാതിരി പഴയ കാല സിനിമാക്കഥകളുടെ ഫോര്‍മുലയാണതിനു...ഒരു പ്രേമം,ഒരു കൊലപാതകം...അങ്ങനെ അതിങ്ങനെ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും...’&lt;br /&gt;&lt;br /&gt;എന്നൊക്കെ അമ്മ പറഞ്ഞാലും ഞാനാക്കുട്ടിയുടെ ഭാഗം പിടിക്കും..ഒന്നാമത്തെ കാരണം എന്റെയീ സ്ഥിരമായുള്ള വീട്ടുവിശേഷ മണ്ടന്‍ കുത്തിക്കുറിപ്പുകള്‍ നിങ്ങളൊക്കെ ക്ഷമയോടെ വായിക്കുന്നില്ലേ...&lt;br /&gt;അപ്പോള്‍ പിന്നെ ഒരു 10ആം ക്ലാസ്സ് കാരന്‍ കുട്ടിയുടെ കൃതികള്‍ അവന്റെ ടീച്ചറെങ്കിലും വായിക്കേണ്ടതല്ലേ..പ്രോത്സാഹിപ്പിക്കേണ്ടതല്ലേ..&lt;br /&gt;&lt;br /&gt;പിന്നെ കാരണം mentally challenged എന്ന വിഭാഗത്തില്‍ തളയ്ക്കപ്പെട്ടയൊരു കുട്ടി.ഹോസ്റ്റലില്‍ നിര്‍ത്തിയ അവനെ ഒന്നു വീട്ടിലേക്ക് കൊണ്ടു പോവാന്‍ പോലും വരാത്ത വീട്ടുകാര്‍&amp;nbsp; അവനു കിട്ടുന്ന ആനുകൂല്യം മാത്രം കിട്ടാന്‍ പറഞ്ഞ സമയത്തോടി വരും..അവന്റെ ആശയങ്ങളെങ്കിലും പ്രോത്സാഹിക്കപ്പെടേണ്ടതല്ലേ..&lt;br /&gt;&lt;br /&gt;ക്ലാസ്സില്‍ പാഠമെടുക്കുന്നതിനിടയില്‍ ഒരു ബന്ധവുമില്ലാതെ ‘ടീച്ചറേ..ഞാനൊരുപാട് പൈസയുണ്ടാക്കിയാല്‍ സുന്ദരിയെ കെട്ടാന്‍ പറ്റുമോന്നു ചോദിക്കുന്ന,അവളെ കൊണ്ടു ഒരു പണിയും ഞാന്‍ ചെയ്യിപ്പിക്കുകയേയില്ലെന്നു പറയുന്ന സുജിതിനെ പറ്റി കേട്ടപ്പോള്‍ ആദ്യം കൌതുകമായിരുന്നു..&lt;br /&gt;&lt;br /&gt;പക്ഷേ ഇക്കഴിഞ്ഞ ഓണത്തിനു വീട്ടിലേക്കു കൊണ്ടു പോവാന്‍ ആരും വരാഞ്ഞപ്പോള്‍ ‘വിഷമിക്കണ്ടാട്ടോ..സുജിത്ത്&amp;nbsp; ഞങ്ങളുടെ കൂടെ പോന്നോളൂ ..അവിടെ&amp;nbsp; മഠത്തില്‍ ഓണം അടിച്ചു പൊളിക്കാലോ നമക്ക് ‘ എന്നു പറഞ്ഞ് ക്ഷണിച്ച&amp;nbsp; സ്കൂളിലെ സിസ്റ്ററോട് &lt;br /&gt;&lt;br /&gt;“മഠത്തിലോ കൊട്ടാരത്തിലോ ഒക്കെ എങ്ങനെ ഓണം അടിച്ചു പൊളിച്ചാലും എനിക്കെന്റെ വീട്ടില്‍ വെറും കഞ്ഞി മാത്രം കുടിച്ചു ഓണം കൂടുന്ന സന്തോഷമെങ്കിലും കിട്ട്വോ സിസ്റ്ററേ..”എന്നു സങ്കടപ്പെട്ട് പറഞ്ഞ&amp;nbsp; സുജിതിന്റെ വാക്കുകള്‍ അമ്മ പറഞ്ഞു കേട്ടപ്പോള്‍ എനിക്കത്ഭുതവും സങ്കടവുമാണു തോന്നിയതു..&lt;br /&gt;ഇത്രയും ഉള്‍ക്കാഴ്ചയുള്ള&amp;nbsp; ആ കുട്ടിയെ എന്തു പേരിലായാലും മണ്ടനെന്നു പറഞ്ഞു എങ്ങനെ തള്ളിക്കളയാന്‍ തോന്നി ആ വീട്ടുകാര്‍ക്കു...വൈകല്യമുള്ളവര്‍ കഴിവുകളില്ലാത്തവരല്ല പകരം വ്യത്യസ്തമായിട്ടു കഴിവുകളുള്ള എന്നു പുനര്‍നിര്‍വ്വചിക്കപ്പെടുമ്പോള്‍ ദൈവം വരച്ചു വെച്ച അപൂര്‍ണ്ണമായൊരു ചിത്രം പോലെ ഇത്തരം കുട്ടികള്‍..എവിടെയോ കുറവുകളുണ്ടെന്നും പറഞ്ഞു അവരിലെ ആര്‍ക്കും മായ്ക്കാനാവാത്ത ദൈവത്തിന്റെ കൈയൊപ്പ് കണ്ടില്ലെന്നു നടിക്കുകയാണെല്ലാവരും...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4780967151820796688-8065585942948362610?l=rose-ayanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rose-ayanam.blogspot.com/feeds/8065585942948362610/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4780967151820796688&amp;postID=8065585942948362610' title='50 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/8065585942948362610'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/8065585942948362610'/><link rel='alternate' type='text/html' href='http://rose-ayanam.blogspot.com/2009/11/blog-post.html' title='പള്ളിക്കൂടം കഥകള്‍..'/><author><name>Rare Rose</name><uri>http://www.blogger.com/profile/01464154795437810690</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_FlVEfPpHaBs/TH4vkU4xZpI/AAAAAAAAAyQ/IUQpXs92e9M/S220/418699406_48b3dfaaf4.jpg'/></author><thr:total>50</thr:total></entry><entry><id>tag:blogger.com,1999:blog-4780967151820796688.post-1797754498309430443</id><published>2009-10-12T20:16:00.004+05:30</published><updated>2010-05-26T17:37:28.984+05:30</updated><category scheme='http://www.blogger.com/atom/ns#' term='പെയിന്റ് സാഹസം'/><category scheme='http://www.blogger.com/atom/ns#' term='വീട്ടുവിശേഷം'/><title type='text'>പരീക്ഷകള്‍ പരീക്ഷണങ്ങള്‍..!!</title><content type='html'>&amp;nbsp; അങ്ങനെയൊരു പരീക്ഷാപ്പോരാട്ടം കൂടിക്കഴിഞ്ഞു..!!തൊടുത്തു വിട്ടയമ്പുകളിലെത്രയെണ്ണം ലക്ഷ്യം കണ്ടെന്ന് കണക്കുകൂട്ടി നെടുവീര്‍പ്പിടുമ്പോഴാണു “ചത്ത കുഞ്ഞിന്റെ ജാതകം ഉറ്റുനോക്കിയിരുന്നിട്ട് ഇനിയെന്തു കാര്യം പുത്രീ” എന്നു അമ്മ വഴിയൊരശരീരി അടുക്കളപ്പുറത്തൂന്നു എന്നെ തൊട്ടുരുമ്മിക്കടന്നു പോയത്..&lt;br /&gt;&lt;br /&gt;&amp;nbsp;‘പോയതോ പോയി..പാ‍രാവാരം പോലെ ഇനിയും കിടക്കുകയല്ലേ പരീക്ഷകള്‍.ഇനിയത്തേതില്‍ നമ്മള്‍ക്ക് വെന്നിക്കൊടി പാറിക്കാം മനസ്സേ..അമ്മ പറഞ്ഞത് നീയും കേട്ടതല്ലേ..’എന്നൊക്കെ പറഞ്ഞു ഗംഭീരന്‍ കൂട്ടിക്കിഴിക്കലില്‍ വ്യാപൃതയായി തലയും ചൊറിഞ്ഞിരിക്കുന്ന മനസ്സിനെ ചീത്ത പറഞ്ഞോടിച്ച് ,ഞാന്‍&amp;nbsp; എന്റെ പഴയ ബ്ലാക്ക് ആന്റ് വൈറ്റ് പരീക്ഷാ ഓര്‍മ്മകളെ പൊടി തട്ടിയെടുത്ത് ഒരു തണുപ്പന്‍ മട്ടിലേക്ക് ചേക്കേറി നോക്കി.&lt;br /&gt;&lt;br /&gt;&lt;br /&gt;&amp;nbsp; എന്നു തൊട്ടു തുടങ്ങിയതാ‍ണു ഈ പരീക്ഷകള്‍ അഥവാ പരീക്ഷണങ്ങള്‍..ഒന്നാം ക്ലാസ്സിലെ തറ പറ തൊട്ടു കൂടെക്കൂടിയ ചങ്ങാതിയാണു ഈ അവസാനമില്ലാത്ത പോരാട്ടങ്ങള്‍..ഇനി പഠിത്തമൊക്കെ&amp;nbsp; തീര്‍ത്തു  ‘ഇനിയെന്നു കാണും നമ്മള്‍’ എന്ന പാട്ടും പാടി പരീക്ഷയോട് യാത്ര പറഞ്ഞു പോയാലും തീര്‍ന്നെന്നാണോ വിചാരം.അങ്ങനെയാണെങ്കില്‍, പരീക്ഷാഹാളില്‍ ഉത്തരമറിയാത്ത ചോദ്യക്കുരുക്കില്‍ പെട്ടു,സമയം തികയാതെ,പേനയുടെ മഷി തീര്‍ന്ന്,എഴുതിയിട്ടും എഴുതിയിട്ടും തീരാത്ത ഉത്തരങ്ങളുമായി&amp;nbsp; എന്റെ പാവം അമ്മയ്ക്കിപ്പോഴും സ്വപ്നങ്ങളില്‍ പരീക്ഷയെഴുതി തകര്‍ക്കേണ്ടി വരുമായിരുന്നോ..?&lt;br /&gt;&lt;br /&gt;&amp;nbsp; ഇതൊക്കെ കണ്ടിട്ടാണെന്നു തോന്നുന്നു നമ്മുടെ സ്റ്റേറ്റും, C.B.S.E യുമൊക്കെ ഇടയ്ക്കെങ്കിലും&amp;nbsp; പരീക്ഷയെ ചെവിക്കു പിടിച്ച് പുറത്താക്കാന്‍ ഈയിടെ ധാരണയായത്.എന്നാലും പരീക്ഷയില്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട എത്രയെത്ര കുഞ്ഞോര്‍മ്മകളും രസങ്ങളുമാവുമല്ലേ നമ്മള്‍ക്ക് നഷ്ടപ്പെടുക.&lt;br /&gt;&lt;br /&gt;&lt;br /&gt;&amp;nbsp; എന്റെ ആദ്യ പരീക്ഷായോര്‍മ്മ എന്റെ ക്വാര്‍ട്ടേഴ്സ് വീടിനു തൊട്ടടുത്തുള്ള,വീട്ടില്‍ നിന്നു നോക്കിയാല്‍ കാണാവുന്നത്രയും തൊട്ടടുത്തുള്ള സ്കൂളിനെ ചുറ്റിപ്പറ്റിയാണു..എല്ലാ പരീക്ഷകളും കഴിഞ്ഞു പിറ്റേന്നു രാവിലെയെണീറ്റ് കണി കാണുന്ന പോലെ ഞാന്‍&amp;nbsp; വെയിലും പുതച്ചു അലസമായി നില്‍ക്കുന്ന എന്റെ സ്കൂളിനെ സാകൂതം നോക്കിനില്‍ക്കും..ഒരു പ്രത്യേക സംതൃപ്തിയോടെ സ്കൂളിനെ ചാഞ്ഞും ചെരിഞ്ഞും വീക്ഷിച്ചു,ഇനി 10 ദിവസമെങ്കില്‍ അത്രയും ദിവസം ഞാന്‍ സ്വതന്ത്രയാണേ എന്നൊരു വിജയസ്മിതവുമായിയൊരൊറ്റ നില്‍പ്പാണു.ഇന്നാലോചിക്കുമ്പോള്‍ അത്രയ്ക്കും രസമോ ഒഴിവുകാലത്തിനു എന്നാണത്ഭുതം..&lt;br /&gt;&lt;br /&gt;&amp;nbsp; പിന്നെയാ സ്കൂള്‍ തന്ന മറ്റൊരോര്‍മ്മയാണു എന്റെ മഞ്ഞ ഭാഗ്യക്കുപ്പായം..അന്നു ബുധനാഴ്ചകളില്‍ മാത്രം ഞങ്ങള്‍ യൂണിഫോമില്‍ നിന്നും സ്വതന്ത്രരാണു.അങ്ങനെയൊരു ബുധനാഴ്ച പരീക്ഷയ്ക്കു ഒരു പച്ചപ്പുല്‍ച്ചാടി പോലെ ആ മഞ്ഞക്കുപ്പായം എനിക്കു എളുപ്പം ചോദ്യങ്ങള്‍ മാത്രം തെരഞ്ഞെടുത്തു കൊണ്ടു തന്നു..അങ്ങനെ ഒരൊറ്റ തെറ്റില്ലാതെ മുഴുവന്‍ മാര്‍ക്കും ആദ്യമായി ഒരു വിഷയത്തിനു കിട്ടി. കാര്യം പഠിച്ചില്ലെങ്കില്‍ ഒരു കുപ്പായവും രക്ഷിക്കില്ലെന്ന് അന്നേ അറിയാമെങ്കിലും, അതില്‍ പിന്നെ ബുധനാഴ്ച പരീക്ഷയുണ്ടെങ്കില്‍, പറ്റിയാല്‍ ആ മഞ്ഞ മിഡിയും ടോപ്പുമിട്ടേ ഞാന്‍ പരീക്ഷ എഴുതുമായിരുന്നുള്ളൂ.ഒരു പൊടിക്ക് ആത്മവിശ്വാസം കൂട്ടിത്തരാന്‍ കെല്പുള്ള ആ ചങ്ങാതിയെ ബുധനാഴ്ച പരീക്ഷകളില്‍ ഇപ്പോഴും ഞാന്‍ ഒരു മധുരമുള്ള രസമായിയോര്‍ത്തു പോവാറുണ്ടു..&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_FlVEfPpHaBs/Stspq9HwI1I/AAAAAAAAAkQ/CaIAt6_tULo/s1600-h/exams.bmp" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://1.bp.blogspot.com/_FlVEfPpHaBs/Stspq9HwI1I/AAAAAAAAAkQ/CaIAt6_tULo/s400/exams.bmp" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&amp;nbsp; പിന്നെയെനിക്കു പ്രിയപ്പെട്ട മറ്റൊരു പരീക്ഷായോര്‍മ്മ കൂടി..സാദാ സ്കൂള്‍ പരീക്ഷകള്‍ മാത്രമെഴുതി വളരുന്ന പുത്രിയെ മത്സരപരീകള്‍ക്കു കൂടി പ്രാപ്തയാക്കാന്‍ വേണ്ടി അക്കൊല്ലത്തെയൊരു സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ എന്നെ പങ്കെടുപ്പിക്കാന്‍ അമ്മ തീരുമാനിച്ചു.സാമാന്യം വലിയ ഒരു തടിമാടന്‍ പുസ്തകം അതിനായി എന്റെ മേശപ്പുറത്തേക്ക് സംഭാവനയും ചെയ്യപ്പെട്ടു,അതൊന്നു മറിച്ചു നോക്കി അതേ സ്പീഡില്‍ തിരിച്ചു വെച്ച ഞാന്‍,എനിക്കേറ്റവും പ്രധാനം എന്റെ പാവം സ്കൂള്‍ കൊല്ലപ്പരീക്ഷ തന്നെയെന്ന തിരിച്ചറിവില്‍,ആ പുസ്തകത്തിനെ അവിടെ തന്നെയിരുന്നു ആവോളം കാറ്റും വെളിച്ചവും കൊണ്ടു വളരാനനുവദിച്ചു. ഞങ്ങളുടെ വാര്‍ഷികപരീക്ഷ കഴിഞ്ഞതിനു ശേഷം,. വേറൊരു സ്കൂളില്‍ വല്യ ചേട്ടന്മാരുടെയും,ചേച്ചിമാരുടെയും കൂടെ അവരുടെ പരീക്ഷയോടൊപ്പം&amp;nbsp; നടത്തപ്പെടുന്ന&amp;nbsp; ഒരു ഭീകരന്‍ പൊതു പരീക്ഷയാണു ഈ സംഭവം എന്നു അന്നു പരീക്ഷാദിവസം ഞങ്ങളെ പ്രസ്തുത സ്കൂളിലേക്ക് ജാഥ പോലെ നടത്തിക്കൊണ്ടു പോയപ്പോഴാണറിഞ്ഞതു..&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&amp;nbsp; ആദ്യമായി സ്കോളര്‍ഷിപ്പ് പരീക്ഷ എഴുതുന്ന ഗമയില്‍, മണ്ടശിരോമണികളാണെങ്കിലും&amp;nbsp; ഞങ്ങള്‍ കുറെപ്പേര്‍ അതിന്റെ യാതൊരു അഹങ്കാരവുമില്ലാതെ പോകുന്ന വഴിയില്‍ നാട്ടുകാരെയൊക്കെ നോക്കി പുഞ്ചിരിച്ചു ,നെഞ്ചു വിരിച്ചു ഒടുവില്‍ സ്കൂളിലെത്തി..അവിടെ ചെന്നു നോക്കിയപ്പോള്‍ വലിയ ക്ലാസ്സിലെ രണ്ടു ചേട്ടന്മാര്‍ക്കിടയിലായാണു എന്റെ ഇരിപ്പിടം.ബോക്സും മറ്റു സാധന സാമഗ്രികളുമൊക്കെ അതീവ ഭവ്യതയോടെ ഒതുക്കി വെച്ചു&amp;nbsp; അവരോടുള്ള ബഹുമാനം രേഖപ്പെടുത്തി, ബെല്ലടിച്ച വഴി ഞാന്‍ ചോദ്യപേപ്പര്‍ വായനയിലേക്ക് കടന്നു.കടുകട്ടി ചോദ്യങ്ങളൊക്കെ ഓടിച്ചാടിക്കടന്നു ഒടുവില്‍ ചിരപുരാതന ചോദ്യമായ ചേരും പടി ചേര്‍ക്കുക എന്ന സംഭവത്തിലെത്തി..അവിടെ ദേ കിടക്കുന്നു എന്റെ ഡാന്റെ..!!തടിയന്‍ പുസ്തകം നോക്കി പഠിച്ച വിരലിലെണ്ണാവുന്ന ചോദ്യങ്ങളില്‍ ഒരാളാണു ചേരും പടി ചേരാന്‍ കാത്തു കിടക്കുന്നതു...“ഡാന്റെ ഡിവൈന്‍ കോമഡി” എന്നു കണ്ടു പേരിലെ രസമോര്‍ത്തു അഞ്ചാറു വട്ടം ഉരുവിട്ടു വന്നതിനു ഫലമുണ്ടായല്ലോ എന്നാശ്വസിച്ചു ചുറ്റും നോക്കിയപ്പോഴാണു,അടുത്തിരിക്കുന്ന ചേട്ടന്മാരുടെ&amp;nbsp; ഓരോ ചെയ്തികള്‍ കണ്ണില്‍പ്പെട്ടതു.പരസ്പരമുള്ള അലസമായ കണ്ണേറുകള്‍,ആംഗ്യവിക്ഷേപങ്ങള്‍ എന്നിങ്ങനെ പോകുന്നു കലാപരിപാടികള്‍.തൊട്ടു മുന്നിലെ ചുവരിലെന്തോ സിനിമ കളിക്കുന്നതു പോലെ അതിലൊരാള്‍ ഭൂരിഭാഗം സമയവും അതീവ താല്പര്യത്തോടെ ചുവരിലോട്ടു നോക്കിയിരിക്കുന്നു..ഇടയ്ക്കു സിനിമയില്‍ ബ്രേക്ക് വന്നാലെന്ന പോലെ ഒരു മുഷിച്ചിലോടെ രണ്ടു വരി കുറിക്കും..വീണ്ടുമൊരു കോട്ടുവായുടെ അകമ്പടിയോടെ പരസ്പരമുള്ള കടാക്ഷമാലകളാരംഭിക്കും..ശബ്ദമുണ്ടാക്കാതെ ഉത്തരങ്ങള്‍ക്കായി കണ്ണുകളാല്‍ പരസ്പരം ചോദ്യങ്ങളുന്നയിക്കും..യുദ്ധഭൂമിയില്‍ നിരായുധരായി നില്‍ക്കുന്ന ആ പോരാളി ചേട്ടന്മാരുടെ നിസംഗതാ മനോഭാവം കണ്ടു കണ്മിഴിച്ച എന്റെ മുഖഭാവം കണ്ടിട്ടു ഒരു നേരമ്പോക്ക് തോന്നിയിട്ടാണോ എന്നറിയില്ല,അതോ അണ്ണാന്‍ കുഞ്ഞിനും തന്നാലായാത് എന്ന പ്രമാണത്തില്‍ വിശ്വസിക്കുന്നതു കൊണ്ടാണോ എന്തോ അതിലൊരാള്‍ അദ്ദേഹത്തിന്റെ ചോദ്യപ്പേപ്പര്‍ എനിക്കു നേരെ നീട്ടി ,ഇതിന്റെയുത്തരം അറിയാമോ എന്ന മട്ടിലൊരു ഗൌരവ ഭാവം മുഖത്തണിഞ്ഞു..&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&amp;nbsp; ‘എന്റെ ചേട്ടന്മാരെ എന്റെ മുഖം കണ്ടാല്‍ അതി ഭയങ്കര ബുദ്ധിയാണെന്നു തോന്നുമെന്നെയുള്ളൂ..അത്രയ്ക്കൊന്നും..’എന്നൊരു ദയനീയ ഭാവം മുഖത്ത് തേച്ചു പിടിപ്പിച്ചു ഒരൊട്ടകപക്ഷി സ്റ്റൈലില്‍ ഞാന്‍ മുഖം ചോദ്യപ്പേപ്പറിലേക്ക് ആവുന്നത്ര പൂഴ്ത്തി സ്വയം സമാധാനിപ്പിച്ചു..ഇതാണു മുഖത്തൊരു ബുജി ലുക്കു വന്നാലുള്ള കുഴപ്പം..ഇനിയിവര്‍ക്കൊക്കെ ഉത്തരം പറഞ്ഞു കൊടുത്തു അവസാനം എന്റെയുത്തരം ആരെഴുതും എന്ന ടെന്‍ഷനില്‍ പിന്നെയവരുടെ ഭാഗത്തേക്കു ഒളികണ്ണിട്ടു നോക്കാന്‍ കൂടി ഞാന്‍ ധൈര്യം കാണിച്ചില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&amp;nbsp; അങ്ങനെ ഒട്ടകപ്പക്ഷി നയത്തില്‍ ചോദ്യപ്പേപ്പര്‍ സസൂക്ഷ്മം പരിശോധിച്ചു വരുന്ന വഴിക്കാണു&amp;nbsp; ഒരു ചോദ്യം എന്നെ അത്ഭുതപരതന്ത്രയാക്കി കളഞ്ഞതു..കരിമ്പൂച്ചയെന്നാലെന്തു..??അതായിരുന്നു ആ ഭീകരന്‍ ചോദ്യം..അത്രയും നേരം കടുകട്ടി ചോദ്യങ്ങളിട്ട ചോദ്യകര്‍ത്താവിനോട് അമര്‍ഷം പ്രകടിപ്പിച്ച ഞാന്‍ ഒരു നിമിഷം അയ്യേ എന്നായി..ചെറുതാണെന്നു വെച്ചു ഞങ്ങളെയിങ്ങനെ കൊച്ചാക്കണമായിരുന്നോ..കറുത്ത പൂച്ചയെന്താണെന്നു ഈ ഭൂലോകത്തു അറിയാത്തതായി ഏതു മനുഷ്യക്കുഞ്ഞുണ്ടു..എന്തായാലും സമീപവാസികളായ ആ രണ്ടു ചേട്ടന്മാര്‍ കാണാതെ ഞാനാ ചോദ്യം പൊത്തിപ്പിടിച്ചു..ഇത്രയും സില്ലി ചോദ്യങ്ങള്‍ക്കാണു ഞാന്‍ ഉത്തരമെഴുതുന്നതെന്നറിഞ്ഞാല്‍ അവരെന്തു കരുതും..എന്റെ ബുജി ഇമേജിനു കോട്ടം വരില്ലേ..&lt;br /&gt;&lt;br /&gt;&lt;br /&gt;&amp;nbsp; എന്തായാലും ആകപ്പാ‍ടെയറിയുന്നയൊരു ചോദ്യം..മൂന്നു മാര്‍ക്കു വെറുതേ കിട്ടുമെങ്കില്‍ ഞാനായിട്ടെന്തിനു കളയണം..കറുത്ത പൂച്ചയുടെ ഓരോ സവിശേഷതയും അക്കമിട്ടെഴുതിയാലേ മാര്‍ക്കു മൂന്നും ഇങ്ങോട്ടു പോരൂ..അതിനായി മനസ്സിലേക്കു ഞാനൊരു&amp;nbsp; ഭീകരന്‍ കരിമ്പൂച്ചയെ കണ്ണുമടച്ചു ആവാഹിച്ചു..അതിന്റെ കണ്ണുകളവിടെയിരുന്നു തിളങ്ങി..!കറുത്തു മിനുത്ത ദേഹം പളാപളാ മിനുങ്ങി..!!.ഒടുവിലൊട്ടുമിണക്കമില്ലാതെ കാട്ടുപൂച്ചയുടെ മട്ടും ഭാവമുമായി മനസ്സില്‍ നിന്നു മാഞ്ഞു പോകുന്ന വരെ ഞാനതിന്റെ പ്രത്യേകതകളായ കറുപ്പു നിറത്തെ പറ്റിയും,ഇരുട്ടത്ത് മിന്നുന്ന കണ്ണുകളെ പറ്റിയും,അധികമിണങ്ങാത്ത സ്വഭാവത്തെ പറ്റിയും ഘോരഘോരം എഴുതി നിറച്ചു..ഒടുവിലൊരു ചോദ്യമെങ്കിലും നന്നായിയെഴുതിയ സംതൃപ്തിയോടെ ഉത്തരപേപ്പര്‍ കൈമാറി, വീട്ടിലെത്തിയ ഞാന്‍ എഴുതിയ ചോദ്യങ്ങളുടെ കണക്കെടുപ്പില്‍ അലസമായി കരിമ്പൂച്ചയുടെ സവിശേഷതകളും നിരത്തി..കഷ്ടമെന്നല്ലാതെ എന്തു പറയാന്‍..അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ പ്രതീക്ഷിച്ചയെന്നെ എതിരേറ്റത് ആരോഹണാവരോഹണത്തില്‍ ഉയര്‍ന്നുപൊങ്ങിയ&amp;nbsp; പൊട്ടിച്ചിരിയലകളാണു..ചിരിക്കിടയില്‍ സദാ ജാഗരൂകരായി V.I.P കളെ പൊന്നു പോലെ പരിരക്ഷിക്കുന്ന കരിമ്പൂച്ചക്കണ്ണുകളുടെ മഹത്വം അമ്മ മനസ്സിലാക്കി തന്നു...&lt;br /&gt;&lt;br /&gt;&lt;br /&gt;. &amp;nbsp; അതിനു ശേഷം ടിവിയില്‍ ഈ ജാഗരൂക കറുപ്പു വേഷധാരികള്‍&amp;nbsp; പ്രത്യക്ഷപ്പെട്ടാല്‍,അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ കറുപ്പും വെളുപ്പും പൂച്ച പ്രസ്താവന കേള്‍ക്കാനിടയായാല്‍ അങ്ങനെ എപ്പോഴൊക്കെ ഒരു കറുമ്പന്‍ പൂച്ച കുറുകെ ചാടിക്കടന്നു വരുന്നോ അപ്പോഴൊക്കെ&amp;nbsp; എവിടെ നിന്നാണെന്നറിയില്ല എല്ലാവരിലും ആ പഴയ ചിരിയലകള്‍ ആര്‍ത്തലച്ചോടിയെത്തും..വീണ്ടും വീണ്ടുമെന്നെ ആ പഴയ സ്കൂള്‍ക്കുട്ടിയുടെ ചമ്മലിലേക്കു തിരിച്ചു കൊണ്ടു പോവാന്‍...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4780967151820796688-1797754498309430443?l=rose-ayanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rose-ayanam.blogspot.com/feeds/1797754498309430443/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4780967151820796688&amp;postID=1797754498309430443' title='45 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/1797754498309430443'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/1797754498309430443'/><link rel='alternate' type='text/html' href='http://rose-ayanam.blogspot.com/2009/10/blog-post.html' title='പരീക്ഷകള്‍ പരീക്ഷണങ്ങള്‍..!!'/><author><name>Rare Rose</name><uri>http://www.blogger.com/profile/01464154795437810690</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_FlVEfPpHaBs/TH4vkU4xZpI/AAAAAAAAAyQ/IUQpXs92e9M/S220/418699406_48b3dfaaf4.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_FlVEfPpHaBs/Stspq9HwI1I/AAAAAAAAAkQ/CaIAt6_tULo/s72-c/exams.bmp' height='72' width='72'/><thr:total>45</thr:total></entry><entry><id>tag:blogger.com,1999:blog-4780967151820796688.post-6966055271817530790</id><published>2009-09-08T12:17:00.009+05:30</published><updated>2010-05-11T13:02:46.580+05:30</updated><category scheme='http://www.blogger.com/atom/ns#' term='കുത്തിക്കുറിപ്പ്'/><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മകള്‍'/><title type='text'>...</title><content type='html'>ഇനിയെത്ര നേരം കഴിയും എന്നെയൊന്നു വിളിക്കാന്‍?തൊട്ടടുത്തിരിക്കുന്ന ഒന്നു രണ്ടു ചേച്ചിമാരെയും,ഡോക്ടറുടെ റൂമിന്റെ ഡോറില്‍ പിടിച്ചു അകത്തോട്ട് കയറാന്‍ വെമ്പി നില്‍ക്കുന്ന അമ്മൂമ്മയെയും കൂട്ടി ചേര്‍ത്തു കണക്കെടുത്താല്‍ ഒരര മണിക്കൂറെങ്കിലുമെടുക്കും.അതു വരെ നോക്കിയിരിക്കാന്‍ ഇളം പിങ്ക് സാരിയില്‍ ഓടി മറയുന്ന സിസ്റ്റര്‍മാരുണ്ടു‍,അല്ലെങ്കില്‍ വിഷാദ ഛായയില്‍ അടിവെച്ച് ഇടനാഴിയിലൂടെ നീങ്ങുന്ന ഏതോ ഒരാള്‍‍,ഫ്ലാസ്കും സഞ്ചിയുമായി കാത്തിരിക്കുന്നവരുടെയടുത്തേക്ക് ഓടുന്നവര്‍,ഇടയ്ക്കിടെ ആളൊഴിഞ്ഞും നിറഞ്ഞും വന്നു പോവുന്ന വീല്‍ ചെയറുകള്‍.കാഴ്ചകള്‍ക്കൊരു പഞ്ഞവുമില്ല...&lt;br /&gt;&lt;br /&gt;സ്വാശ്രയ ബോധത്തോടെ ഇങ്ങനെയൊറ്റയ്ക്കിരിക്കാനും ഒരു രസം.ഒരാശുപത്രിയില്‍ ഒറ്റയ്ക്ക് ചെന്നു കാര്‍ഡെടുത്ത് , ഒരു രക്ഷാധികാരി കൂടെയില്ലാതെ, എല്ലാ നിര്‍ദ്ദേശങ്ങളും എന്നോടു മാത്രം വിളമ്പിക്കോളൂ എന്ന മട്ടില്‍ ഡോക്ടറുടെ മുന്നിലിലിതാദ്യം.ഇതിനു മുന്‍പെല്ലാം ഒന്നുകില്‍ അച്ഛന്‍, ഹോസ്റ്റലിലാണെങ്കില്‍ കൂട്ടുകാരികളിലൊരാള്‍.ഈ ഡോക്ടര്‍മാരാണെങ്കിലോ വന്നവരില്‍ പ്രധാനിയായ രോഗിയെ പരിഗണിക്കാതെ എല്ലാ കഥകളും ചോദിച്ചറിഞ്ഞു നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഭദ്രമായി പൊതിഞ്ഞു കെട്ടി ഒപ്പമുള്ളവര്‍ക്കു കൊടുത്തു വിടും.രോഗിയെ ശുശ്രൂഷിച്ചു ശരിപ്പെടുത്താന്‍..ഇന്നത്  നടപ്പില്ല.&lt;br /&gt;&lt;br /&gt;ഒരു സാദാ ഉറക്കം തൂങ്ങിപ്പനിയെ പന്നിപ്പനിയുടെ പേരും പറഞ്ഞു പേടിപ്പിച്ചത് അമ്മയല്ലേ.ക്ലാസ്സ് കഴിഞ്ഞ് ക്ഷീണം കൂടിയപ്പോള്‍ ഇപ്പോള്‍ തന്നെ പോയേക്കാം എന്നൊരു തോന്നല്‍..അകമ്പടിയായിട്ട് ‘ഒറ്റയ്ക്ക് പോവാനാരു പറഞ്ഞു.?എന്നോട് പറഞ്ഞാല്‍ ഞാന്‍ സ്കൂളില്‍ നിന്നും നിന്റൊപ്പം വരുമായിരുന്നില്ലേ..? എന്നൊക്കെയുള്ള അമ്മയുടെ മൊബൈലിലൂടെയുള്ള ശാസന നേരത്തെ പ്രതീക്ഷിച്ചതാണു..&lt;br /&gt;&lt;br /&gt;ടണ്‍ കണക്കിനു സ്നേഹത്തോടൊപ്പം ഉത്കണ്ഠ,ആധി,ടെന്‍ഷന്‍ ഇമ്മാതിരി സാധങ്ങളും സമാസമം ചേര്‍ത്താണെന്നു തോന്നുന്നു ഈ അമ്മമാരെ ദൈവം സൃഷ്ടിച്ചെടുത്തത്.ഇതെത്രാമത്തെ പ്രാവശ്യമാണു എത്തിയോ എന്നും ചോദിച്ചു വിളിക്കുന്നതു?ഞാനെന്താ കൊച്ചു കുട്ടിയാണോയെന്നുള്ള ചോദ്യത്തിനുത്തരം നീയൊരമ്മയായാലേ അതു മനസ്സിലാവൂ എന്ന  ഉത്തരത്തിലൊതുക്കിക്കളയും..&lt;br /&gt;&lt;br /&gt;കെട്ടാന്‍ പോവുന്നയൊരു കൂട്ടുകാരി ചെറുക്കനോട് ബൈക്കില്‍ പാഞ്ഞു പോകുന്നതിനു തുടങ്ങി തൊട്ടതിനും പിടിച്ചതിനുമൊക്കെ ‘സൂക്ഷിക്കണേ’ എന്നു മൊബൈലിലൂടെ ആധി പിടിച്ചു  കിളിമൊഴിയായി പറഞ്ഞു തുടങ്ങിയപ്പോള്‍ മനസ്സിലായി..ഇതും അമ്മമനസ്സിന്റെ മറ്റൊരു വകഭേദം..&lt;br /&gt;&lt;br /&gt;ഇനി കുറച്ചു നേരം പനിയോട് തന്നെ കൂട്ടു കൂടി കണ്ണടച്ചിരിക്കാമെന്നു കരുതുമ്പോഴാണു മുന്നിലിരുന്നു മൊബൈലും പിടിച്ചു ചിണുങ്ങുന്നു ഒരു ബേബി ശ്യാമിലി സ്റ്റൈല്‍ കുഞ്ഞിത്തല..മൊബൈലും പിടിച്ച് മമ്മായെന്നൊക്കെ പറഞ്ഞു പരിഭവം പറഞ്ഞ് സീറ്റിലിരുന്നു ആകപ്പാടെ ഞെളിപിരി കൊള്ളുകയാണു കക്ഷി.വിളി കഴിഞ്ഞെണീറ്റപ്പോള്‍ കണ്ടു, പിറകില്‍ കെട്ടൊക്കെയുള്ള ഒരു കുഞ്ഞു  കറുത്ത ഗൌണ്‍ പോലത്തെ ഡ്രസ്സൊക്കെയിട്ടു ഒരു കുഞ്ഞുസുന്ദരി.മുടിക്കെട്ടും ,കണ്ണും ഒക്കെയായി എവിടെയെക്കെയോ ഒരു ബേബി ശ്യാമിലി ഒളിച്ചിരിക്കുന്നുണ്ടു.നാലഞ്ചു പേര്‍ കൂടി ഇംഗ്ലീഷിലെന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കുകയാണു കക്ഷിയെ.വെക്കേഷനു വന്ന ഏതോ ഒരു എന്‍.ആര്‍.ഐ കുഞ്ഞാവും..നാട്ടില്‍ അമ്മ വന്നു കാണില്ലായിരിക്കുമെന്നൊക്കെ ഊഹാപോഹം നടത്തി.&lt;br /&gt;&lt;br /&gt;കൂടെയുള്ള അപ്പൂപ്പനാണു സമാധാനിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍.അവളുടെ കണ്ണുകളില്‍ നോക്കി  മുതിര്‍ന്ന ഒരു വ്യക്തിയോടെന്ന മട്ടില്‍  ബ്രേവ് ഗേള്‍ ആകാന്‍ പറയുന്നുണ്ടു..കരച്ചിലും,നിസ്സഹായാവസ്ഥയും നിറഞ്ഞു നില്‍ക്കുന്ന ആ കുഞ്ഞു മുഖത്തോട് സംസാരിക്കുന്ന അപ്പൂപ്പന്റെ രീതി എനിക്കിഷ്ടമായി.വെറും ആശ്വാസ വാക്കുകളോ, കൊഞ്ചിക്കലോ ആ കുട്ടിക്കിപ്പോള്‍ ഇഷ്ടമാവുമെന്നു തോന്നുന്നില്ല.എന്തോ ചെവിയില്‍ നിന്നെടുത്തു കളയുന്ന പോലെ കാട്ടി നിസാരമായ എന്തോ ഓപ്പറേഷന്‍ എന്നൊക്കെ പറയുന്നത് കേട്ടപ്പോള്‍ കൂടുതല്‍ ഊഹിക്കല്‍ നിര്‍ത്തി.കൂടെയുള്ളയൊരാള്‍..ചിലപ്പോള്‍ അച്ഛനാവും.അവളെ എടുത്തുയര്‍ത്തി സന്തോഷിപ്പിക്കുകയാണു.താഴെ നിന്നു അവളുടെ പ്രായത്തിലുള്ള മറ്റൊരു ആണ്‍കുട്ടി അവളോട് എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നു.അവളെ കൈകാര്യം ചെയ്യാന്‍ നല്ല പാടാണെന്നു അപ്പൂപ്പന്‍ മലയാളത്തില്‍ ആരോടോ പറയുന്നത് കേട്ടപ്പോള്‍ ഇതു പോലൊരു കുടുംബചിത്രം എനിക്കൊരുപാട് പരിചയമുള്ളതാണല്ലോയെന്നു തോന്നി..ഒരമ്മയുടെ കുറവ് മാത്രമുണ്ടിവിടെ..&lt;br /&gt;&lt;br /&gt;അന്നു ഒരഞ്ചാം ക്ലാസ്സുകാരിയുടെ കൂടെ മാറാതെ നിന്ന അച്ഛനോടും അമ്മയോടും വല്ലത്തൊരിഷ്ടം തോന്നുന്നു ഇപ്പോള്‍.ഇല്ലാത്ത നിറങ്ങള്‍ കാട്ടി പറ്റിച്ച കണ്ണില്‍  ഒറ്റ ദിവസം കൊണ്ടു ഇരുട്ട് നിറഞ്ഞപ്പോള്‍ ആശുപത്രിയിലെത്തിയ അവള്‍ക്കു മുന്നില്‍ റെറ്റിന ഡിറ്റാച്ച്മെന്റ്   എന്നൊക്കെ പറഞ്ഞു ,ഡോക്ടര്‍മാര്‍ ഏതൊക്കെയോ വട്ടങ്ങള്‍ക്കു മുന്നില്‍ നിര്‍ത്തി കാഴ്ചയളന്നു നോക്കുമ്പോള്‍  പതറി നില്‍ക്കുന്ന അച്ഛന്റെ മുഖം.‘ഒരുറുമ്പിന്റെ വേദനയുള്ള കുഞ്ഞോപ്പറേഷന്‍ മോളെ’ എന്നു പറയുമ്പോള്‍ നീണ്ടു കിട്ടാന്‍ പോകുന്ന വെക്കേഷന്‍ കണക്കു കൂട്ടി ആഹ്ലാദിച്ചു നില്‍ക്കുന്നയവളെ, ഇതു പോലെ ആയച്ഛനും എടുത്തുയര്‍ത്തി നടന്നിരുന്നു.ഇഷ്ടം പോലെ ഐസ്ക്രീം വാങ്ങിത്തന്നു..വഴിയരികിലെ കടയില്‍ നിന്നു വാങ്ങിത്തന്ന  വളകള്‍ ..രണ്ടു വശം പകുത്തു മുടി കെട്ടിയിടാന്‍ ഉള്ളില്‍ കുഞ്ഞു മണികള്‍ നിറച്ച മിഠായി  റിബ്ബണുകള്‍..ഇത്രേം സ്നേഹം ഇവരൊക്കെ എവിടെ ഒളിപ്പിച്ചു വെച്ചേക്കായിരുന്നു എന്നന്തിച്ചു  പോയ കുഞ്ഞിക്കണ്ണുകള്‍ നല്ലയോര്‍മ്മയുണ്ടിപ്പോള്‍..&lt;br /&gt;&lt;br /&gt;ഉറക്കം വരാതെ കിടന്ന ഓപ്പറേഷന്റെ തലേന്നു ഒരു പാട്ടു പാടമ്മേയെന്നു പറഞ്ഞപ്പോള്‍ ഓമനത്തിങ്കള്‍ കിടാവു പാടിയൊടുക്കമമ്മ കരഞ്ഞത്..ഞാന്‍ മരിച്ചു പോയേക്കുമോ എന്നു ചോദിച്ചു കെട്ടിപ്പിടിച്ചുറങ്ങിയതു..പിറ്റേന്നു പച്ചയുടുപ്പിട്ടു ഒരു സ്വപ്നവും കാണാതെ കുറേ ദിവസം ഉറങ്ങിപ്പോയതു.. വേദനയ്ക്കും നിളവിളിക്കുമിടയില്‍ തൊട്ടപ്പുറത്തെ ആന്റി കയ്യില്‍ വെയ്ക്കാന്‍ ഉണ്ണിയേശുവിനെയും  മാതാവിനെയും തന്നത്.മുടിയിലെ കട്ട പിടിച്ച ചോര കാരണം നീളന്‍ മുടി വെട്ടിക്കളഞ്ഞു മൊട്ടയായതു..ഉള്ളിലെ കുഞ്ഞുമണികള്‍ കിലുക്കി  മിഠായി റിബ്ബണുകള്‍ അനിയത്തിയുടെ തലയിലിരുന്നു ചിരിച്ചത്.. കരുണാനിധി സ്റ്റൈലില്‍ കറുത്ത ഗ്ലാസ്സ് വെച്ചു  ഓണം വെക്കേഷന്‍ വരെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെ  നടന്നത്..എല്ലാ ദു:ശാഠ്യങ്ങള്‍ക്കിടയിലും എന്നെയൊരിക്കല്‍ പോലും കരയിക്കാതെ വാത്സല്യത്തിനു അതിരില്ലെന്നു കാട്ടിത്തന്നത്..എണ്ണമില്ലാത്ത കഥ പറഞ്ഞു തന്നെന്നെ ചിരിപ്പിച്ചത്..ഓണത്തിനു വന്നപ്പോള്‍ ജനാലക്കരികിലെ വികൃതിപ്പെണ്‍കുട്ടി ടോട്ടോച്ചാനെ  ‘സ്നേഹപൂര്‍വ്വം നീനുക്കുട്ടനു അച്ഛന്‍ ’ എന്നെഴുതി അച്ഛന്റെ വകയായി അമ്മ സമ്മാനിച്ചതു..ഇങ്ങനെയെത്രയെത്ര ഓര്‍മ്മകളാണിപ്പോഴുമെനിക്കു കെട്ടിപ്പിടിച്ചോമനിക്കാന്‍..അതില്‍ ടോട്ടോച്ചാന്‍ മാത്രം ആരോയെടുത്തു കൊണ്ടു പോയി നഷ്ടപ്പെട്ടു.അമ്മയുടെ വടിവൊത്ത കൈയക്ഷരങ്ങളില്‍ എനിക്കുള്ള സ്നേഹം നിറച്ച അച്ഛന്റെ വാക്കുകളുമായി ആരുടെയെങ്കിലും  ബുക്ക് ഷെല്‍ഫില്‍ അതിപ്പോഴും കാണും..&lt;br /&gt;&lt;br /&gt;ശ്യാമിലിക്കുട്ടിയിപ്പോള്‍ അവരുടെയിടയില്‍ നിന്നൊക്കെ മാറി ആശുപത്രിയിലെ നീളന്‍ ജനാലയിലൂടെ  കൌതുകത്തോടെ ആദ്യമായെന്നോണം മഴ കാണുകയാണു..ചിലപ്പോള്‍ അവള്‍ താമസിക്കുന്നിടത്തു മഴയുണ്ടാവാറില്ലായിരിക്കും.. ഈ മഴ പോലെ എത്രയെത്ര സ്നേഹങ്ങളാണെന്നോ നിന്നെ പൊതിയാനായി കാത്തു നില്‍ക്കുന്നത്..അത്രയും നനവോടെ,അലിവോടെ നിന്റെ മനസ്സിലേക്ക് പെയ്ത് എപ്പോഴുമുണ്ടു കൂടെയെന്നോര്‍മിപ്പിക്കാന്‍..പറഞ്ഞു തീരാത്ത ഇങ്ങനെയൊരുപാട് കാര്യങ്ങള്‍ അവളോട് പറയണമെന്നുന്നുണ്ടായിരുന്നു..അപ്പോഴേക്കും സിസ്റ്ററിന്റെ പേരു വിളിയിലെ അക്ഷമ തിരിച്ചറിഞ്ഞ് എനിക്കെഴുന്നേല്‍ക്കാന്‍ സമയമായിരുന്നു ..&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4780967151820796688-6966055271817530790?l=rose-ayanam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rose-ayanam.blogspot.com/feeds/6966055271817530790/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4780967151820796688&amp;postID=6966055271817530790' title='34 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/6966055271817530790'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4780967151820796688/posts/default/6966055271817530790'/><link rel='alternate' type='text/html' href='http://rose-ayanam.blogspot.com/2009/09/blog-post.html' title='...'/><author><name>Rare Rose</name><uri>http://www.blogger.com/profile/01464154795437810690</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://3.bp.blogspot.com/_FlVEfPpHaBs/TH4vkU4xZpI/AAAAAAAAAyQ/IUQpXs92e9M/S220/418699406_48b3dfaaf4.jpg'/></author><thr:total>34</thr:total></entry><entry><id>tag:blogger.com,1999:blog-4780967151820796688.post-8041958853148091953</id><published>2009-08-07T18:06:00.013+05:30</published><updated>2010-05-11T12:38:17.497+05:30</updated><category scheme='http://www.blogger.com/atom/ns#' term='വീട്ടുവിശേഷം'/><title type='text'>ട്വിസ്റ്റുള്ള  അഥവാ രക്തം മരവിക്കുന്ന കഥ</title><content type='html'>&lt;a href="http://3.bp.blogspot.com/_FlVEfPpHaBs/SnxJvcwndzI/AAAAAAAAAjQ/HhfjHEb77eI/s1600-h/girls+watch+tv+i+stock.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5367245935441573682" src="http://3.bp.blogspot.com/_FlVEfPpHaBs/SnxJvcwndzI/AAAAAAAAAjQ/HhfjHEb77eI/s320/girls+watch+tv+i+stock.jpg" style="cursor: pointer; display: block; height: 320px; margin: 0px auto 10px; text-align: center; width: 214px;" /&gt;&lt;/a&gt;&lt;br /&gt;ആസ്വാദക മനസ്സിലേക്കിറങ്ങി ചെല്ലാന്‍ ഒരു കഥയ്ക്ക് വേണ്ടതെന്തൊക്കെയാണെന്നു എന്റെയനിയത്തി വാവയോട് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം വളരെ സിമ്പിളാണു.നല്ല കിടിലന്‍ ട്വിസ്റ്റ്.അതില്ലെങ്കില്‍ കഥയെങ്ങനെ കഥയാവുമെന്നാണവളുടെ പക്ഷം.ഏതു മഹദ് കഥ വായിച്ചവളോട് ചെന്നു പറഞ്ഞാലും ഉടനെ വരുന്ന ചോദ്യം“ഹോ..പിന്നെ..ആദ്യം അതിനകത്ത് വല്ല ട്വിസ്റ്റുണ്ടോന്നു പറ” എന്നാണു.ഇനി സംഭവം പ്രേത കഥയാണെങ്കില്‍ ഒരൊറ്റ കാര്യം കൂടി വേണം.രക്തം അങ്ങോട്ട് തണുത്തുറഞ്ഞ് മരവിക്കണം.ഞാന്‍ എവിടന്നോ വായിച്ചു പണ്ടെങ്ങോ പറഞ്ഞു കൊടുത്ത ഏതോ ഒരു കപ്പല്‍ കഥയാണങ്ങനെ നോക്കിയാല്‍ ഈ നിബന്ധനകളെല്ലാം പാലിച്ചു അവളെയേറ്റവുമധികം പേടിപ്പിച്ചു രക്തം മരവിപ്പിച്ചത്.!!കുഞ്ഞിലേ കേട്ട ആ കഥയിപ്പോഴുമിടക്കിടെ എടുത്ത് താലോലിച്ച് അതിലെ യാത്രക്കാരന്റെ ഒറ്റപ്പെട്ടയവസ്ഥയും,അയാളുടെ മുറിയില്‍ ചൂഴ്ന്നു നില്‍ക്കുന്ന വല്ലാത്തയൊരു തരം തണുപ്പിന്റെയൊക്കെ കാര്യം പറഞ്ഞ് സ്വയമിരുന്നു വാവയിപ്പോഴും  നിര്‍വൃതി കൊള്ളാറുണ്ടു..ഇതിലെ രസം എന്താന്നു വെച്ചാല്‍ ഞാനാക്കഥ മുക്കാല്‍ ഭാഗവും ഓര്‍മ്മിക്കുന്നേയില്ല എന്നുള്ളതാണു.വായിച്ചയെന്നേക്കാള്‍ വള്ളിപുള്ളി വിടാതെ അതെല്ലാമോര്‍ത്തു വെയ്ക്കുന്ന വാവയുടെ മുന്നില്‍  ഞാനങ്ങനെയൊരു  അംനീഷ്യാക്കാരിയുമായി.&lt;br /&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;അങ്ങനെ കഥകള്‍ക്ക്  പുതിയ നിര്‍വ്വചനമൊക്കെ നല്‍കിയിയിങ്ങനെയിരിക്കുന്ന സമയത്താണു  വിന്റര്‍ എന്നു പറഞ്ഞ പുതിയ മലയാള സിനിമ പ്രത്യക്ഷപ്പെട്ടത്. പരസ്യം കണ്ടപ്പോഴേ സ്ഥിരം ഒരു പുതിയ വീട്ടില്‍ താമസിക്കാന്‍ വരുന്ന ആള്‍ക്കാരും,അവിടത്തെ അന്തേവാസി പ്രേതവുമൊക്കെ തന്നെ കാര്യമെന്നു മനസ്സിലായി.&lt;br /&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;ഒരു ട്വിസ്റ്റുമില്ലാത്ത മലയാള സിനിമയുടെ പോക്കിനെ കുറിച്ചോര്‍ത്തു  വിലപിച്ച് മനം മടുത്തിരിക്കുന്ന  വാവയപ്പോഴാണു  അതിലഭിനയിച്ച ഭാവന തന്നെയേറ്റവും കൂടുതല്‍ പേടിപ്പിച്ച സിനിമയെ കുറിച്ച് ഏതോ അഭിമുഖത്തില്‍ പറയുന്നത്  കേട്ടതു.കേട്ട വഴി കേള്‍ക്കാത്ത വഴി എന്റെ സ്വസ്ഥത പോയതു മിച്ചം.&lt;br /&gt;&lt;br /&gt;&lt;br /&gt;സദാ സമയം “ഏച്ചീ..,എനിക്കു ഭാവന പറഞ്ഞ &lt;a href="http://en.wikipedia.org/wiki/The_Ring_%282002_film%29" style="font-weight: bold;"&gt;റിങ്ങ്&lt;/a&gt; ഇപ്പോള്‍ കാണണം,അതിലെ വീഡിയോ ടേപ്പ് കാണണം ”  എന്നൊരേ പറച്ചില്‍.ഭാവന വരെ  കണ്ടു പേടിച്ച ആ സിനിമ നെറ്റീന്ന് എങ്ങനെയെങ്കിലും എടുത്തു കാണിച്ചില്ലെങ്കില്‍ ജീവിതം തന്നെ വ്യത്ഥമായിപ്പോകുമെന്നും പറഞ്ഞു ആകെ കോലാഹലം.യുട്യൂബില്‍ കേറി കഷ്ണം കഷ്ണമായി കാണിച്ചു കൊടുക്കാന്നു വെച്ചപ്പോള്‍  അപാര സ്പീഡുള്ള ഈ കണക്ഷന്‍ വെച്ചു കണ്ടാല്‍ ഒരു കൊല്ലം കഴിഞ്ഞാലും  റിങ്ങിന്റെ ഒരു തുമ്പു പോലും കണ്ടു തീരാന്‍ പോകുന്നില്ലെന്നു മനസ്സിലായതോടെ ഇനി റിങ്ങെന്നു പറഞ്ഞൊരക്ഷരം മിണ്ടരുതെന്നു പറഞ്ഞു എല്ലാം അവസാനിപ്പിച്ചു.&lt;br /&gt;&lt;br /&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;കിട്ടാത്ത റിങ്ങ് പുളിക്കുമെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഒരു ദിവസം ലാബിലിരുന്നു  നോക്കുമ്പോഴുണ്ടു  അമ്പിളിയുടെ  പെന്‍ ഡ്രൈവിലെ ഫോള്‍ഡറിലിരിക്കുന്നു നമ്മുടെ  റിങ്ങ്.സിനിമാപ്രേമിയായ അവള്‍ടെ കൈയ്യില്‍ നിന്നു റിങ്ങിനേം പൊക്കി വീട്ടിലെത്തുന്നു.അനിയത്തിയെ ഞെട്ടിച്ച്,സന്തോഷിപ്പിച്ച് 13 ബിയിലെ കഥയുടെ പ്രചോദനം ഇതാണെന്നൊക്കെ കേട്ട കാര്യവുമവതരിപ്പിച്ച്, ഒരു നിമിഷം പോലും വൈകാതെ റിങ്ങ് ശ്വാസമടക്കിപ്പിടിച്ചു കാണുന്നു.കണ്ടു കഴിഞ്ഞപ്പോള്‍ ഒരു കൌതുകത്തില്‍ കവിഞ്ഞ് വലിയൊരു പേടിയൊന്നും  തോന്നിയില്ലെങ്കിലും ആദ്യം തന്നെ നോക്കിയത് വാവേടേ രക്തമൊക്കെ ഇപ്പോഴും പൂര്‍വ്വസ്ഥിതിയിലാണോ എന്നാണു.ട്വിസ്റ്റ് ഉണ്ടെങ്കിലും രക്തം മരവിക്കാത്തതിന്റെ മുഴുവന്‍ വിഷമവും  മുഖത്തുണ്ടു.&lt;br /&gt;&lt;br /&gt;13 ബിയിലും ഇതിലുമൊക്കെ ടി.വി പ്രേതമാണെങ്കിലും കുറച്ചൂടെ യാഥാര്‍ത
